HOME
DETAILS

തൃപ്പൂണിത്തറ സ്‌ഫോടനം; മുഖ്യപ്രതികള്‍ ഒളിവില്‍; നഷ്ടപരിഹാരം വേണമെന്ന് വീട് തകര്‍ന്നവര്‍; ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരം

  
backup
February 13, 2024 | 2:34 AM

thrippunithara-blast-case-more-people-will-be-accused

തൃപ്പൂണിത്തറ സ്‌ഫോടനം; മുഖ്യപ്രതികള്‍ ഒളിവില്‍; നഷ്ടപരിഹാരം വേണമെന്ന് വീട് തകര്‍ന്നവര്‍; ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരം

കൊച്ചി: തൃപ്പൂണിത്തറ സ്‌ഫോടത്തില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കാനൊരുങ്ങി അന്വേഷണ സംഘം. ക്ഷേത്ര ഭരണസമിതിയിലുള്ളവരെയും, ഉത്സവ കമ്മിറ്റി ഭാരവാഹികളെയുമാണ് പ്രതിചേര്‍ക്കുക. സ്‌ഫോടനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പുതിയ കാവ് ക്ഷേത്രകമ്മറ്റിക്കെന്ന് തൃപ്പൂണിത്തറ നഗരസഭ കൗണ്‍സിലര്‍മാരും വ്യക്തമാക്കിയിരുന്നു. കേസിലെ മുഖ്യപ്രതികളായ ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ഖജാന്‍ജി സത്യന്‍ എന്നിവര്‍ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

പുതിയകാവ് ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ടിനായി എത്തിച്ച സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും 25ഓളം പേര്‍ പരിക്കേറ്റ് ചികിത്സയിലുമാണ്.
ഇവരില്‍ മൂന്ന് പേരുടെ നില അതീവഗുരുതരായി തുടരുകയാണ്. സ്‌ഫോടത്തിന്റെ ആഘാതത്തില്‍ എട്ട് വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. 40ഓളം വീടുകള്‍ക്ക് ബലക്ഷയവുമുണ്ടായി. അപകടകാരണം ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ടും ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ടും ലഭിച്ചാലാണ് ഇക്കാര്യത്തില്‍ വ്യക്ത വരിക. സ്‌ഫോടത്തിന്റെ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറും.

അതേസമയം സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദികള്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭാഗികമായും, പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ പഴയപടിയാക്കാന്‍ കോടികള്‍ തന്നെ വേണ്ടി വന്നേക്കും. പാവപ്പെട്ട സാധാരണ ജനങ്ങള്‍ വായ്പയെടുത്തും മറ്റുമുണ്ടാക്കിയ ഭവനങ്ങളാണ് തകര്‍ന്നതില്‍ മിക്കതും. വെടിക്കെട്ട് നടക്കുന്ന മേഖലയില്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് ചട്ടം നിലവിലുണ്ട്. പുതിയകാവില്‍ കരിമരുന്ന് പ്രയോഗം നടക്കുന്ന മൈതാനത്തിന് ചുറ്റും ഇന്‍ഷുറന്‍സ് ഉണ്ടെന്നാണ് വിവരം. എന്നാല്‍ സ്‌ഫോടനം നടന്ന പ്രദേശം ഇന്‍ഷുറന്‍സ് പരിധിക്ക് പുറത്താണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് ജനങ്ങളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരമോന്നത നേതാവ് മുജ്തബ ഖാംനഈ സുരക്ഷിതൻ; കൊല്ലപ്പെട്ടെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ്

International
  •  2 days ago
No Image

മുസ്‌ലിം കുടുംബങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടർ നിഷേധിക്കുന്നു; ഡൽഹിയിൽ ഏജൻസിക്ക് മുന്നിൽ വൻ പ്രതിഷേധം

National
  •  2 days ago
No Image

കുവൈത്തിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ഏഴ് വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി യുഎഇയിൽ പിടിയിൽ

uae
  •  2 days ago
No Image

ഇസ്റാഈലോ അതോ അമേരിക്കയോ? ബഹിഷ്‌കരണം മറികടക്കാൻ ഇസ്റാഈലി ടെക് കമ്പനികൾ വേഷം മാറുന്നതായി ഡിജിറ്റൽ തെളിവുകൾ

International
  •  2 days ago
No Image

ദുബൈയിലെ തീപിടിത്തം: വ്യാജ വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്; അൽ ഖബൈസിയിലെ ഗോഡൗണിലെ തീ നിയന്ത്രണവിധേയമാക്കി

uae
  •  2 days ago
No Image

അദാനിയുമായി ബന്ധം ആരോപിച്ച് വി.ഡി. സതീശനെതിരെ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ ബാനർ; ഫ്ലെക്സിൽ കരിഓയിൽ പ്രയോഗം

Kerala
  •  2 days ago
No Image

രോഹിത് ശർമ്മയുടെ 3.25 കോടിയുടെ റോളക്സ് വാച്ച് തട്ടിയെടുക്കാൻ ശ്രമം? ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തിൽ കലിപ്പായി ഹിറ്റ്മാൻ!

Cricket
  •  2 days ago
No Image

ട്രാഫിക് നിയമലംഘനം; ഷാർജയിൽ കാർ സ്റ്റണ്ട് നടത്തിയ ഡ്രൈവർക്ക് കനത്ത പിഴ ചുമത്തി

uae
  •  2 days ago
No Image

ക്യാപ്റ്റൻ സഞ്ജു സാംസൺ? ടീം ഇന്ത്യയിൽ വൻ മാറ്റത്തിനൊരുങ്ങി ബി.സി.സി.ഐ; സഞ്ജുവിന് വഴിതുറന്നത് ലോകകപ്പിലെ വിസ്മയ പ്രകടനം

Cricket
  •  2 days ago
No Image

വി.സി.കെ പിന്തുണ പ്രഖ്യാപിച്ചു; തമിഴ്‌നാട്ടിൽ വിജയ് സർക്കാർ അധികാരത്തിലേക്ക്

National
  •  2 days ago