HOME
DETAILS

തൃപ്പൂണിത്തറ സ്‌ഫോടനം; മുഖ്യപ്രതികള്‍ ഒളിവില്‍; നഷ്ടപരിഹാരം വേണമെന്ന് വീട് തകര്‍ന്നവര്‍; ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരം

  
Web Desk
February 13 2024 | 02:02 AM

thrippunithara-blast-case-more-people-will-be-accused

തൃപ്പൂണിത്തറ സ്‌ഫോടനം; മുഖ്യപ്രതികള്‍ ഒളിവില്‍; നഷ്ടപരിഹാരം വേണമെന്ന് വീട് തകര്‍ന്നവര്‍; ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരം

കൊച്ചി: തൃപ്പൂണിത്തറ സ്‌ഫോടത്തില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കാനൊരുങ്ങി അന്വേഷണ സംഘം. ക്ഷേത്ര ഭരണസമിതിയിലുള്ളവരെയും, ഉത്സവ കമ്മിറ്റി ഭാരവാഹികളെയുമാണ് പ്രതിചേര്‍ക്കുക. സ്‌ഫോടനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പുതിയ കാവ് ക്ഷേത്രകമ്മറ്റിക്കെന്ന് തൃപ്പൂണിത്തറ നഗരസഭ കൗണ്‍സിലര്‍മാരും വ്യക്തമാക്കിയിരുന്നു. കേസിലെ മുഖ്യപ്രതികളായ ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ഖജാന്‍ജി സത്യന്‍ എന്നിവര്‍ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

പുതിയകാവ് ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ടിനായി എത്തിച്ച സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും 25ഓളം പേര്‍ പരിക്കേറ്റ് ചികിത്സയിലുമാണ്.
ഇവരില്‍ മൂന്ന് പേരുടെ നില അതീവഗുരുതരായി തുടരുകയാണ്. സ്‌ഫോടത്തിന്റെ ആഘാതത്തില്‍ എട്ട് വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. 40ഓളം വീടുകള്‍ക്ക് ബലക്ഷയവുമുണ്ടായി. അപകടകാരണം ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ടും ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ടും ലഭിച്ചാലാണ് ഇക്കാര്യത്തില്‍ വ്യക്ത വരിക. സ്‌ഫോടത്തിന്റെ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറും.

അതേസമയം സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദികള്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭാഗികമായും, പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ പഴയപടിയാക്കാന്‍ കോടികള്‍ തന്നെ വേണ്ടി വന്നേക്കും. പാവപ്പെട്ട സാധാരണ ജനങ്ങള്‍ വായ്പയെടുത്തും മറ്റുമുണ്ടാക്കിയ ഭവനങ്ങളാണ് തകര്‍ന്നതില്‍ മിക്കതും. വെടിക്കെട്ട് നടക്കുന്ന മേഖലയില്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് ചട്ടം നിലവിലുണ്ട്. പുതിയകാവില്‍ കരിമരുന്ന് പ്രയോഗം നടക്കുന്ന മൈതാനത്തിന് ചുറ്റും ഇന്‍ഷുറന്‍സ് ഉണ്ടെന്നാണ് വിവരം. എന്നാല്‍ സ്‌ഫോടനം നടന്ന പ്രദേശം ഇന്‍ഷുറന്‍സ് പരിധിക്ക് പുറത്താണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് ജനങ്ങളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  11 minutes ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  42 minutes ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  an hour ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  an hour ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  2 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  2 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  3 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  3 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 hours ago