HOME
DETAILS

തൃപ്പൂണിത്തറ സ്‌ഫോടനം; മുഖ്യപ്രതികള്‍ ഒളിവില്‍; നഷ്ടപരിഹാരം വേണമെന്ന് വീട് തകര്‍ന്നവര്‍; ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരം

  
backup
February 13 2024 | 02:02 AM

thrippunithara-blast-case-more-people-will-be-accused

തൃപ്പൂണിത്തറ സ്‌ഫോടനം; മുഖ്യപ്രതികള്‍ ഒളിവില്‍; നഷ്ടപരിഹാരം വേണമെന്ന് വീട് തകര്‍ന്നവര്‍; ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരം

കൊച്ചി: തൃപ്പൂണിത്തറ സ്‌ഫോടത്തില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കാനൊരുങ്ങി അന്വേഷണ സംഘം. ക്ഷേത്ര ഭരണസമിതിയിലുള്ളവരെയും, ഉത്സവ കമ്മിറ്റി ഭാരവാഹികളെയുമാണ് പ്രതിചേര്‍ക്കുക. സ്‌ഫോടനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പുതിയ കാവ് ക്ഷേത്രകമ്മറ്റിക്കെന്ന് തൃപ്പൂണിത്തറ നഗരസഭ കൗണ്‍സിലര്‍മാരും വ്യക്തമാക്കിയിരുന്നു. കേസിലെ മുഖ്യപ്രതികളായ ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ഖജാന്‍ജി സത്യന്‍ എന്നിവര്‍ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

പുതിയകാവ് ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ടിനായി എത്തിച്ച സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും 25ഓളം പേര്‍ പരിക്കേറ്റ് ചികിത്സയിലുമാണ്.
ഇവരില്‍ മൂന്ന് പേരുടെ നില അതീവഗുരുതരായി തുടരുകയാണ്. സ്‌ഫോടത്തിന്റെ ആഘാതത്തില്‍ എട്ട് വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. 40ഓളം വീടുകള്‍ക്ക് ബലക്ഷയവുമുണ്ടായി. അപകടകാരണം ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ടും ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ടും ലഭിച്ചാലാണ് ഇക്കാര്യത്തില്‍ വ്യക്ത വരിക. സ്‌ഫോടത്തിന്റെ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറും.

അതേസമയം സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദികള്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭാഗികമായും, പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ പഴയപടിയാക്കാന്‍ കോടികള്‍ തന്നെ വേണ്ടി വന്നേക്കും. പാവപ്പെട്ട സാധാരണ ജനങ്ങള്‍ വായ്പയെടുത്തും മറ്റുമുണ്ടാക്കിയ ഭവനങ്ങളാണ് തകര്‍ന്നതില്‍ മിക്കതും. വെടിക്കെട്ട് നടക്കുന്ന മേഖലയില്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് ചട്ടം നിലവിലുണ്ട്. പുതിയകാവില്‍ കരിമരുന്ന് പ്രയോഗം നടക്കുന്ന മൈതാനത്തിന് ചുറ്റും ഇന്‍ഷുറന്‍സ് ഉണ്ടെന്നാണ് വിവരം. എന്നാല്‍ സ്‌ഫോടനം നടന്ന പ്രദേശം ഇന്‍ഷുറന്‍സ് പരിധിക്ക് പുറത്താണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് ജനങ്ങളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉഷ്ണത്തിൽ കുളിരായി അൽ ഐനിൽ കനത്ത മഴ, യുഎഇയിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത; പൊടിപടലവും മണൽക്കാറ്റും ഉണ്ടാകുമെന്നു മുന്നറിയിപ്പ് | UAE Weather

uae
  •  a month ago
No Image

നിങ്ങളെ ഇനിയും ഇന്ത്യൻ ടീമിന് ആവശ്യമുണ്ട്: സൂപ്പർതാരത്തോട് വിരമിക്കൽ പിൻവലിക്കാൻ ശശി തരൂർ

Cricket
  •  a month ago
No Image

താനെയിൽ ഓടുന്ന തീവണ്ടിയിൽ ക്രൂരമായ കവർച്ച: യുവാവിന് കാൽ നഷ്ടമായി; പ്രതിയായ 16കാരൻ പിടിയിൽ

National
  •  a month ago
No Image

ചേർത്തല തിരോധാന കേസ്:  സെബാസ്റ്റ്യന്റെ വീട്ടിൽ മൃതദേഹമെന്ന് സംശയം; ഗ്രാനൈറ്റ് തറ പൊളിച്ച് പരിശോധന; തെളിവെടുപ്പിനായി ഇന്ന് ആലപ്പുഴയിലെത്തിക്കും

Kerala
  •  a month ago
No Image

യമനില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി

National
  •  a month ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ആറ് ട്രെയിനുകള്‍ വൈകിയോടുന്നു- എറണാകുളം പാലക്കാട് മെമു സര്‍വീസ് ഇന്നില്ല

Kerala
  •  a month ago
No Image

പൊലിസ് കാവലിൽ കൊടി സുനിയുടെ മദ്യപാനം; ദൃശ്യങ്ങൾ പുറത്ത്

Kerala
  •  a month ago
No Image

സ്വന്തം ശവക്കുഴി തോണ്ടുന്ന മെലിഞ്ഞൊട്ടിയ ഇസ്‌റാഈല്‍ തടവുകാരന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്, നടപടി ഫലസ്തീനികൾ പട്ടിണി കിടന്നു മരിക്കുന്നതിനിടെ; ഇസ്‌റാഈല്ലിനു സന്ദേശം

International
  •  a month ago
No Image

എലിപ്പനി മരണം വർധിക്കുന്നു; ഈ വർഷം ഇതുവരെ മരണപ്പെട്ടത് 95 പേർ

Kerala
  •  a month ago
No Image

വെളിച്ചെണ്ണ വില ഇടിവിൽ നേരിയ ആശ്വാസം; വ്യാജനിൽ ആശങ്ക

Kerala
  •  a month ago