HOME
DETAILS

തൃപ്പൂണിത്തറ സ്‌ഫോടനം; മുഖ്യപ്രതികള്‍ ഒളിവില്‍; നഷ്ടപരിഹാരം വേണമെന്ന് വീട് തകര്‍ന്നവര്‍; ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരം

  
backup
February 13, 2024 | 2:34 AM

thrippunithara-blast-case-more-people-will-be-accused

തൃപ്പൂണിത്തറ സ്‌ഫോടനം; മുഖ്യപ്രതികള്‍ ഒളിവില്‍; നഷ്ടപരിഹാരം വേണമെന്ന് വീട് തകര്‍ന്നവര്‍; ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരം

കൊച്ചി: തൃപ്പൂണിത്തറ സ്‌ഫോടത്തില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കാനൊരുങ്ങി അന്വേഷണ സംഘം. ക്ഷേത്ര ഭരണസമിതിയിലുള്ളവരെയും, ഉത്സവ കമ്മിറ്റി ഭാരവാഹികളെയുമാണ് പ്രതിചേര്‍ക്കുക. സ്‌ഫോടനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പുതിയ കാവ് ക്ഷേത്രകമ്മറ്റിക്കെന്ന് തൃപ്പൂണിത്തറ നഗരസഭ കൗണ്‍സിലര്‍മാരും വ്യക്തമാക്കിയിരുന്നു. കേസിലെ മുഖ്യപ്രതികളായ ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ഖജാന്‍ജി സത്യന്‍ എന്നിവര്‍ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

പുതിയകാവ് ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ടിനായി എത്തിച്ച സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും 25ഓളം പേര്‍ പരിക്കേറ്റ് ചികിത്സയിലുമാണ്.
ഇവരില്‍ മൂന്ന് പേരുടെ നില അതീവഗുരുതരായി തുടരുകയാണ്. സ്‌ഫോടത്തിന്റെ ആഘാതത്തില്‍ എട്ട് വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. 40ഓളം വീടുകള്‍ക്ക് ബലക്ഷയവുമുണ്ടായി. അപകടകാരണം ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ടും ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ടും ലഭിച്ചാലാണ് ഇക്കാര്യത്തില്‍ വ്യക്ത വരിക. സ്‌ഫോടത്തിന്റെ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറും.

അതേസമയം സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദികള്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭാഗികമായും, പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ പഴയപടിയാക്കാന്‍ കോടികള്‍ തന്നെ വേണ്ടി വന്നേക്കും. പാവപ്പെട്ട സാധാരണ ജനങ്ങള്‍ വായ്പയെടുത്തും മറ്റുമുണ്ടാക്കിയ ഭവനങ്ങളാണ് തകര്‍ന്നതില്‍ മിക്കതും. വെടിക്കെട്ട് നടക്കുന്ന മേഖലയില്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് ചട്ടം നിലവിലുണ്ട്. പുതിയകാവില്‍ കരിമരുന്ന് പ്രയോഗം നടക്കുന്ന മൈതാനത്തിന് ചുറ്റും ഇന്‍ഷുറന്‍സ് ഉണ്ടെന്നാണ് വിവരം. എന്നാല്‍ സ്‌ഫോടനം നടന്ന പ്രദേശം ഇന്‍ഷുറന്‍സ് പരിധിക്ക് പുറത്താണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് ജനങ്ങളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: 'ഒരു രോഗിക്ക് മൂന്ന് ഡോക്ടർമാർ, മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി

Kerala
  •  8 days ago
No Image

യുഎഇയുടെ സുരക്ഷ തകർക്കാനുള്ള നീക്കം; ശക്തമായി അപലപിച്ച് ജിസിസി; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

uae
  •  8 days ago
No Image

'നാട് കണ്ട വലിയ ദുരന്തം, ചികിത്സയ്ക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ തടസ്സമാകരുത്'; തൃശ്ശൂർ സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് കെ.സി വേണുഗോപാൽ

Kerala
  •  8 days ago
No Image

ഹെസ്സ സ്ട്രീറ്റിലെ 'റെഡ് സിഗ്നൽ' മാറി; യാത്രാ സമയം 50 മിനിറ്റിൽ നിന്ന് 25 ആയി കുറയും

uae
  •  8 days ago
No Image

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ കുടിയിറക്കാൻ ഇസ്റാഈലിന്റെ 'ലൈംഗിക അതിക്രമ' തന്ത്രം; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

International
  •  8 days ago
No Image

തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനം: മരണസംഖ്യ 14 ആയി; മൂന്ന് പേരെ തിരിച്ചറിഞ്ഞു; നടുക്കം മാറാതെ നാട്

Kerala
  •  8 days ago
No Image

തൊട്ടിൽപ്പാലം നാമ്പിലാട് ആളൊഴിഞ്ഞ പറമ്പിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  8 days ago
No Image

വിദൂര പഠനത്തിന് ട്യൂഷൻ ഫീസ് കുറയ്ക്കില്ലെന്ന് കെഎച്ച്ഡിഎ; പരാതികൾക്കിടയിലും ഫീസ് നൽകാൻ രക്ഷിതാക്കൾ ബാധ്യസ്ഥർ

uae
  •  8 days ago
No Image

മാലിന്യം തള്ളിയവരിൽ നിന്ന് പിഴിഞ്ഞത് 2.53 കോടി; ആ തുക കൊണ്ട് സ്ക്വാഡിന് പുത്തൻ വാഹനങ്ങൾ; മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മേയർ

Kerala
  •  8 days ago
No Image

ഐ.പി.എല്ലിൽ അഭിഷേകിന്റെ റൺ അഭിഷേകം; ടി20 ക്രിക്കറ്റിലെ റെക്കോർഡ് ബുക്കിൽ നിന്ന് രോഹിത്തിനെ വെട്ടി, ഇനി കോഹ്‌ലിക്കൊപ്പം!

Cricket
  •  8 days ago