HOME
DETAILS

തൃപ്പൂണിത്തറ സ്‌ഫോടനം; മുഖ്യപ്രതികള്‍ ഒളിവില്‍; നഷ്ടപരിഹാരം വേണമെന്ന് വീട് തകര്‍ന്നവര്‍; ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരം

  
backup
February 13, 2024 | 2:34 AM

thrippunithara-blast-case-more-people-will-be-accused

തൃപ്പൂണിത്തറ സ്‌ഫോടനം; മുഖ്യപ്രതികള്‍ ഒളിവില്‍; നഷ്ടപരിഹാരം വേണമെന്ന് വീട് തകര്‍ന്നവര്‍; ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരം

കൊച്ചി: തൃപ്പൂണിത്തറ സ്‌ഫോടത്തില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കാനൊരുങ്ങി അന്വേഷണ സംഘം. ക്ഷേത്ര ഭരണസമിതിയിലുള്ളവരെയും, ഉത്സവ കമ്മിറ്റി ഭാരവാഹികളെയുമാണ് പ്രതിചേര്‍ക്കുക. സ്‌ഫോടനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പുതിയ കാവ് ക്ഷേത്രകമ്മറ്റിക്കെന്ന് തൃപ്പൂണിത്തറ നഗരസഭ കൗണ്‍സിലര്‍മാരും വ്യക്തമാക്കിയിരുന്നു. കേസിലെ മുഖ്യപ്രതികളായ ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ഖജാന്‍ജി സത്യന്‍ എന്നിവര്‍ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

പുതിയകാവ് ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ടിനായി എത്തിച്ച സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും 25ഓളം പേര്‍ പരിക്കേറ്റ് ചികിത്സയിലുമാണ്.
ഇവരില്‍ മൂന്ന് പേരുടെ നില അതീവഗുരുതരായി തുടരുകയാണ്. സ്‌ഫോടത്തിന്റെ ആഘാതത്തില്‍ എട്ട് വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. 40ഓളം വീടുകള്‍ക്ക് ബലക്ഷയവുമുണ്ടായി. അപകടകാരണം ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ടും ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ടും ലഭിച്ചാലാണ് ഇക്കാര്യത്തില്‍ വ്യക്ത വരിക. സ്‌ഫോടത്തിന്റെ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറും.

അതേസമയം സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദികള്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭാഗികമായും, പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ പഴയപടിയാക്കാന്‍ കോടികള്‍ തന്നെ വേണ്ടി വന്നേക്കും. പാവപ്പെട്ട സാധാരണ ജനങ്ങള്‍ വായ്പയെടുത്തും മറ്റുമുണ്ടാക്കിയ ഭവനങ്ങളാണ് തകര്‍ന്നതില്‍ മിക്കതും. വെടിക്കെട്ട് നടക്കുന്ന മേഖലയില്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് ചട്ടം നിലവിലുണ്ട്. പുതിയകാവില്‍ കരിമരുന്ന് പ്രയോഗം നടക്കുന്ന മൈതാനത്തിന് ചുറ്റും ഇന്‍ഷുറന്‍സ് ഉണ്ടെന്നാണ് വിവരം. എന്നാല്‍ സ്‌ഫോടനം നടന്ന പ്രദേശം ഇന്‍ഷുറന്‍സ് പരിധിക്ക് പുറത്താണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് ജനങ്ങളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനത്തിനുള്ളില്‍ വെറൈറ്റി മോഷണ രീതികള്‍..!; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വിമാനത്തിനുള്ളില്‍ ശ്രദ്ധ തിരിച്ച് മോഷണം വ്യാപകം

uae
  •  4 days ago
No Image

വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ് വിരുന്നിനിടെ വെടിയൊച്ച; ട്രംപിനെ സംഭവ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു 

International
  •  4 days ago
No Image

ചൂടിന് കുറവില്ല; ഇന്നും കനക്കും; നാളെ മുതൽ മഴയെത്തുമെന്ന് നി​ഗമനം 

Kerala
  •  5 days ago
No Image

ഇറാനുമായുള്ള ചർച്ചയ്ക്കില്ല; അമേരിക്കൻ സംഘത്തിന്റെ പാക് യാത്ര ട്രംപ് തടഞ്ഞു

latest
  •  5 days ago
No Image

'പൊലിസ് സേന ശരിയല്ല, അതുകൊണ്ട് ഇനി ഞാൻ ദാവൂദ് ഇബ്രാഹിമിനൊപ്പം '; രാഘവ് ഛദ്ദയെ ട്രോളി പ്രകാശ് രാജ്

National
  •  5 days ago
No Image

'ഗസ്സ സന്തോഷം അർഹിക്കുന്നു'; 300 ഫലസ്തീൻ ദമ്പതികൾക്ക് മംഗല്യഭാഗ്യമൊരുക്കി യുഎഇ

uae
  •  5 days ago
No Image

ദുബൈയിൽ ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 2026-ന്റെ ആദ്യ പാദത്തിൽ ഇസ്‌ലാം ആശ്ലേഷിച്ചത് 2,700-ലധികം പേർ

uae
  •  5 days ago
No Image

ദളിത് പെൺകുട്ടിയുടെ മരണം വിവാദമാകുന്നതിനിടയിലും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സന്ദർശനം: യു.പിയിൽ രാഷ്ട്രീയപ്പോര് കനക്കുന്നു

National
  •  5 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ചതിയിലൂടെ വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം; മെഡിക്കൽ സ്റ്റോർ ഉടമയടക്കം മൂന്ന് പേർ പിടിയിൽ

crime
  •  5 days ago
No Image

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: മൂന്ന് ഇന്ത്യക്കാരടക്കം 12 പേർ പിടിയിൽ; കിലോക്കണക്കിന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

Kuwait
  •  5 days ago