HOME
DETAILS

'യുദ്ധമുനയില്‍ യൂറോപ്പ്'; റഷ്യന്‍ സൈന്യം 15 കിലോമീറ്റര്‍ അകലെ, സര്‍വ്വ ശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്ന് ഉക്രൈന്‍

  
backup
February 24, 2022 | 2:47 AM

world-ukraine-warns-of-major-war-in-europe

കിയവ്: യുദ്ധമുനയില്‍ യൂറോപ്പ്. യൂറോപ്പിലാകെ അധിനിവേശത്തിനാണ് റഷ്യ ശ്രമിക്കുന്നതെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ലോദ്മിര്‍ സെലന്‍സ്‌കി. ഏതുനിമിഷവും യുദ്ധമുണ്ടായാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഉക്രൈന്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യന്‍ സൈന്യം ഉക്രൈയിന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ അടുത്തതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയാണ് യുദ്ധകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിലവില്‍ ഉക്രൈയിന്‍ അതിര്‍ത്തിക്ക് 15 കിലോമീറ്റര്‍ മാത്രം അകലെയാണ് റഷ്യന്‍ സൈന്യം നിലയുറപ്പിച്ചിട്ടുള്ളത്.

രണ്ട് ലക്ഷത്തോളം വരുന്ന റിസര്‍വ് സൈനികര്‍ സൈനിക സേവനത്തിനായി തയാറായിരിക്കണമെന്നും സെലന്‍സ്‌കി നിര്‍ദേശം നല്‍കി. യുദ്ധസാധ്യത കണക്കിലെടുത്ത് 18-60 പ്രായക്കാരോട് സൈന്യത്തില്‍ ചേരാനും ഉക്രൈയിന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. നാറ്റോ സൈനിക ശക്തികള്‍ സഹായിച്ചില്ലെങ്കില്‍ റഷ്യയുമായി ഒറ്റയ്ക്ക് പൊരുതി നില്‍ക്കാനുള്ള ശക്തി തങ്ങള്‍ക്കുണ്ടെന്നും വ്‌ലോദ്മിര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു.

അതേസമയം, കിഴക്കന്‍ ഉക്രൈയിനിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. യുദ്ധഭീതി നിലനില്‍ക്കുന്നതിനാല്‍ ചില വ്യോമപാതകള്‍ വഴിയുള്ള യാത്ര അപകടകരമായ സാഹചര്യത്തിലാണ് യുക്രെയിന്‍ അധികൃതരുടെ നടപടി.

അതിനിടെ, യുക്രെയിനിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടന്നു. പാര്‍ലമെന്റ്, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ വെബ്‌സൈറ്റുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഉക്രൈനില്‍ ഏത് നിമിഷവും യുദ്ധം ഉണ്ടാകുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ നടപടിയില്‍ കടുത്ത നിലപാടെടുക്കാനാണ് അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും തീരുമാനം. വിഷയത്തില്‍ റഷ്യയോട് വിട്ടുവീഴ്ചക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഉക്രൈയിന് എല്ലാവിധ ആയുധങ്ങളും നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കി.

സ്ഥിതിഗതികള്‍ സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍ യു.എന്‍ സുരക്ഷാകൗണ്‍സില്‍ ഇന്ന് വീണ്ടും യോഗം ചേരും.

റഷ്യയിലുള്ള മുഴുവന്‍ യുക്രെയ്ന്‍കാരോടും അടിയന്തരമായി സ്വരാജ്യത്തേക്കു മടങ്ങാന്‍ യുക്രെയ്ന്‍ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. 30 ലക്ഷത്തോളം ഉക്രൈയ്ന്‍കാരാണ് റഷ്യയിലുള്ളത്.

യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനിന്റെ പല ഭാഗത്ത് നിന്നും കൂട്ടപലായനങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രണയിച്ച് വിവാഹം കഴിച്ചതിന് പക; 4 വർഷത്തിന് ശേഷം ഭാര്യ വീട്ടിൽ വിരുന്നിന് ക്ഷണിച്ച്, യുവതിയുടെ മുന്നിലിട്ട് മരുമകനെ തല്ലിക്കൊന്ന് അമ്മായിയച്ഛനും സംഘവും

crime
  •  6 days ago
No Image

ഗർഭച്ഛിദ്രത്തിന് അമിത അളവിൽ ഗുളിക കഴിച്ചു; കുഞ്ഞ് മരിച്ച സംഭവത്തിൽ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റിൽ

International
  •  6 days ago
No Image

രാത്രിയിൽ ഗൾഫ് രാജ്യങ്ങളിൽ വീണ്ടും ഡ്രോൺ ആക്രമണം; 'ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ലെന്ന്' ഇറാൻ പരമോന്നത നേതാവ്

International
  •  6 days ago
No Image

അമേരിക്കയ്ക്ക് സൈനിക താവളം തുറന്നുകൊടുത്ത് ബ്രിട്ടൻ; ലണ്ടന് മുന്നറിയിപ്പുമായി ഇറാൻ; നിരാശ പ്രകടിപ്പിച്ച് ട്രംപ്

International
  •  7 days ago
No Image

മെസിയുടെയും റൊണാൾഡോയുടെയും മുകളിലാണ് നെയ്മറുടെ സ്ഥാനം നിൽക്കും: ബ്രസീലിയൻ ഇതിഹാസം

Football
  •  7 days ago
No Image

റിയാദിൽ മിസൈൽ അവശിഷ്ടം വീണ് പരുക്കേറ്റ യു.പി സ്വദേശി മരിച്ചു; അനുശോചനം അറിയിച്ച് ഇന്ത്യൻ എംബസി

Saudi-arabia
  •  7 days ago
No Image

ആശ്വാസജയം തേടി ബ്ലാസ്റ്റേഴ്‌സ്

Football
  •  7 days ago
No Image

മധ്യപ്രദേശിലെ ഐജിഎൻടിയു ക്യാമ്പസിൽ മലയാളി അധ്യാപകന് നേരെ എബിവിപി ആക്രമണം

crime
  •  7 days ago
No Image

ഭാര്യ വീട്ടുജോലി ചെയ്യാതിരിക്കുന്നത് ക്രൂരതയല്ല; നിരീക്ഷണവുമായി സുപ്രീംകോടതി

National
  •  7 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു; ബുധനാഴ്ച കോഴിക്കോട് യുഡിഎഫിന്റെ വൻ റാലി

Kerala
  •  7 days ago