ADVERTISEMENT
HOME
DETAILS
MAL
യു.ഡി.എഫ് കോട്ടയില്‍ അങ്കത്തിന് കടുപ്പമേറും
ADVERTISEMENT
backup
February 23 2021 | 03:02 AM
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന്റെ മുന്നണിമാറ്റത്തോടെ ഏറെ അടിയൊഴുക്കുകള്‍ക്കു സാധ്യതയുള്ള കോട്ടയം ജില്ലയില്‍ നിയമസഭാ പോരാട്ടത്തിനു കടുപ്പമേറും. ഇടതു തരംഗം വീശിയടിച്ച കാലത്തൊന്നും ഉലയാത്ത യു.ഡി.എഫ് കോട്ട തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആടിയുലഞ്ഞിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലം തന്നെയാണ് ഏറ്റവും ശ്രദ്ധാകേന്ദ്രം. ജോസ് കെ. മാണിയും കൂട്ടരും മുന്നണി വിട്ടപ്പോള്‍ മാണി സി. കാപ്പന് വന്നത് യു.ഡി.എഫിനു ചെറിയൊരു ആശ്വാസമായി. ഇരുവരിലൊരാളുടെ വീഴ്ച അതു സംഭവിക്കുന്നയാളുടെ പാര്‍ട്ടിയെ തന്നെ കേരള രാഷ്ട്രീയത്തില്‍ നിഷ്പ്രഭമാക്കും. നിയമസഭാ സാമാജികത്വത്തിന്റെ 50ാമാണ്ട് തികച്ച ഉമ്മന്‍ ചാണ്ടി തന്നെയാണ് വി.ഐ.പി മണ്ഡലമായ പുതുപ്പള്ളിയില്‍ ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ഥി.
വഴിപിരിഞ്ഞ കേരള കോണ്‍ഗ്രസുകള്‍ക്ക് എത്ര സീറ്റുകള്‍ എന്നതിന്റെ ചിത്രം തെളിയുന്നതേയുള്ളൂ. ഇടതില്‍ പാലായും കാഞ്ഞിരപ്പള്ളിയും കടുത്തുരുത്തിയും ഉറപ്പിച്ച ജോസ് പക്ഷം ചങ്ങനാശ്ശേരിയിലും പൂഞ്ഞാറിലും അവകാശവാദമുന്നയിക്കുന്നു. യു.ഡി.എഫില്‍ ആറില്‍ മത്സരിച്ചുവന്ന പാര്‍ട്ടി ഇടതില്‍ നാലിലൊതുങ്ങും. പതിവുപോലെ ഏറ്റുമാനൂരും പുതുപ്പള്ളിയും കൊണ്ട് സി.പി.എം തൃപ്തിപ്പെടും. കാഞ്ഞിരപ്പള്ളി കൈവിട്ടു പോകുന്ന സി.പി.ഐക്ക് വൈക്കം മാത്രമാവും പിടിവള്ളി.
പൂഞ്ഞാറിനായി സി.പി.ഐ ആഞ്ഞുപിടിക്കുന്നുണ്ട്. 2016ല്‍ രണ്ടു സീറ്റുകളില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസും കടുത്തുരുത്തി കൈവശമുണ്ടായിരുന്ന സ്കറിയ തോമസും കാഴ്ചക്കാരാവേണ്ടി വരും.
ജോസ് പോയതോടെ അധികം വന്ന സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ നോട്ടം. കടുത്തുരുത്തി മോന്‍സ് ജോസഫ് ഉറപ്പിച്ചിട്ടുണ്ട്. പുറമെ സി.എഫ് തോമസിന്റെ ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍ മണ്ഡലങ്ങളുമാണ് പി.ജെ ജോസഫ് പക്ഷത്തിന്റെ ലക്ഷ്യം. കോട്ടയത്ത് രണ്ടില്‍ കൂടുതല്‍ മോഹിക്കേണ്ടെന്ന സന്ദേശം ജോസഫിനു കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. കടുത്തുരുത്തിക്കു പുറമെ ചങ്ങനാശ്ശേരിയോ കാഞ്ഞിരപ്പള്ളിയോ കൊണ്ട് ജോസഫിനു തൃപ്തിപ്പെടേണ്ടിവരും.
പുതുപ്പള്ളിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയത്തിനും പുറമെ ഏറ്റുമാനൂര്‍, വൈക്കം, കാഞ്ഞിരപ്പള്ളി അല്ലെങ്കില്‍ ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഒറ്റയാനായ പി.സി ജോര്‍ജിനെ പൂഞ്ഞാറില്‍ മുന്നണി സ്വതന്ത്രനാക്കാനാണ് യു.ഡി.എഫിന്റെ ചിന്ത. ക്രൈസ്തവ സഭകളുടെയും എന്‍.എസ്.എസിന്റെയും നിലപാടുകള്‍ നിര്‍ണായകമായ ജില്ലയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലും അതു പ്രതിഫലിക്കും. വിജയപ്രതീക്ഷയില്ലാത്ത ബി.ജെ.പിക്ക് വോട്ടിങ് ശതമാനം കൂട്ടുക എന്നതു മാത്രമാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി
Saudi-arabia
• 11 days agoതെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്
National
• 11 days agoചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു
uae
• 11 days agoചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്
National
• 11 days agoനിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു
oman
• 11 days ago'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്കി
Kerala
• 11 days agoയു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം
uae
• 11 days agoജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും
Kerala
• 11 days agoകറന്റ് അഫയേഴ്സ്-11-10-2024
PSC/UPSC
• 11 days agoതൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്കി പ്രതിപക്ഷ നേതാവ്
latest
• 11 days agoADVERTISEMENT