HOME
DETAILS

യു.ഡി.എഫ് കോട്ടയില്‍ അങ്കത്തിന് കടുപ്പമേറും

  
backup
February 23, 2021 | 3:23 AM

986341-2
 
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന്റെ മുന്നണിമാറ്റത്തോടെ  ഏറെ അടിയൊഴുക്കുകള്‍ക്കു സാധ്യതയുള്ള കോട്ടയം ജില്ലയില്‍ നിയമസഭാ പോരാട്ടത്തിനു കടുപ്പമേറും. ഇടതു തരംഗം വീശിയടിച്ച കാലത്തൊന്നും ഉലയാത്ത യു.ഡി.എഫ് കോട്ട തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആടിയുലഞ്ഞിരുന്നു. 
 
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലം തന്നെയാണ് ഏറ്റവും ശ്രദ്ധാകേന്ദ്രം. ജോസ് കെ. മാണിയും കൂട്ടരും മുന്നണി വിട്ടപ്പോള്‍  മാണി സി. കാപ്പന്‍ വന്നത് യു.ഡി.എഫിനു ചെറിയൊരു ആശ്വാസമായി. ഇരുവരിലൊരാളുടെ വീഴ്ച അതു സംഭവിക്കുന്നയാളുടെ പാര്‍ട്ടിയെ തന്നെ കേരള രാഷ്ട്രീയത്തില്‍ നിഷ്പ്രഭമാക്കും. നിയമസഭാ സാമാജികത്വത്തിന്റെ 50ാമാണ്ട് തികച്ച ഉമ്മന്‍ ചാണ്ടി തന്നെയാണ് വി.ഐ.പി മണ്ഡലമായ പുതുപ്പള്ളിയില്‍ ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ഥി. 
വഴിപിരിഞ്ഞ കേരള കോണ്‍ഗ്രസുകള്‍ക്ക് എത്ര സീറ്റുകള്‍ എന്നതിന്റെ  ചിത്രം തെളിയുന്നതേയുള്ളൂ. ഇടതില്‍ പാലായും കാഞ്ഞിരപ്പള്ളിയും കടുത്തുരുത്തിയും ഉറപ്പിച്ച ജോസ് പക്ഷം ചങ്ങനാശ്ശേരിയിലും പൂഞ്ഞാറിലും അവകാശവാദമുന്നയിക്കുന്നു. യു.ഡി.എഫില്‍ ആറില്‍ മത്സരിച്ചുവന്ന പാര്‍ട്ടി ഇടതില്‍  നാലിലൊതുങ്ങും. പതിവുപോലെ ഏറ്റുമാനൂരും പുതുപ്പള്ളിയും കൊണ്ട് സി.പി.എം തൃപ്തിപ്പെടും. കാഞ്ഞിരപ്പള്ളി കൈവിട്ടു പോകുന്ന സി.പി.ഐക്ക്  വൈക്കം മാത്രമാവും പിടിവള്ളി.  
 
പൂഞ്ഞാറിനായി സി.പി.ഐ ആഞ്ഞുപിടിക്കുന്നുണ്ട്. 2016ല്‍ രണ്ടു സീറ്റുകളില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസും കടുത്തുരുത്തി കൈവശമുണ്ടായിരുന്ന സ്‌കറിയ തോമസും കാഴ്ചക്കാരാവേണ്ടി വരും.  
ജോസ് പോയതോടെ അധികം വന്ന സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ നോട്ടം. കടുത്തുരുത്തി മോന്‍സ് ജോസഫ് ഉറപ്പിച്ചിട്ടുണ്ട്. പുറമെ സി.എഫ് തോമസിന്റെ ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍ മണ്ഡലങ്ങളുമാണ് പി.ജെ ജോസഫ് പക്ഷത്തിന്റെ ലക്ഷ്യം. കോട്ടയത്ത് രണ്ടില്‍ കൂടുതല്‍ മോഹിക്കേണ്ടെന്ന സന്ദേശം ജോസഫിനു കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. കടുത്തുരുത്തിക്കു പുറമെ ചങ്ങനാശ്ശേരിയോ കാഞ്ഞിരപ്പള്ളിയോ കൊണ്ട് ജോസഫിനു തൃപ്തിപ്പെടേണ്ടിവരും. 
പുതുപ്പള്ളിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയത്തിനും പുറമെ ഏറ്റുമാനൂര്‍, വൈക്കം, കാഞ്ഞിരപ്പള്ളി അല്ലെങ്കില്‍ ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഒറ്റയാനായ പി.സി ജോര്‍ജിനെ പൂഞ്ഞാറില്‍ മുന്നണി സ്വതന്ത്രനാക്കാനാണ് യു.ഡി.എഫിന്റെ ചിന്ത. ക്രൈസ്തവ സഭകളുടെയും എന്‍.എസ്.എസിന്റെയും നിലപാടുകള്‍ നിര്‍ണായകമായ ജില്ലയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലും അതു പ്രതിഫലിക്കും. വിജയപ്രതീക്ഷയില്ലാത്ത ബി.ജെ.പിക്ക് വോട്ടിങ് ശതമാനം കൂട്ടുക എന്നതു മാത്രമാണ് ലക്ഷ്യം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതാണോ നിങ്ങൾ പറഞ്ഞ നവകേരളം? സർക്കാരിനെതിരെ 'പുതുയുഗ യാത്ര'യിൽ രൂക്ഷവിമർശനം

Kerala
  •  3 hours ago
No Image

വെമ്പായം ബസ് അപകടം: കെഎസ്ആർടിസി സിഎംഡി റിപ്പോർട്ട് തേടി; വിജിലൻസ് അന്വേഷണം ആരംഭിച്ചു

Kerala
  •  4 hours ago
No Image

വാങ്കഡെയിൽ വിറച്ച് ജയിച്ച് ഇന്ത്യ; അമേരിക്കയ്ക്കെതിരെ 29 റൺസിന് വിജയം

National
  •  4 hours ago
No Image

മയക്കുമരുന്ന് മാഫിയക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്; 16 പേർ അറസ്റ്റിൽ, വൻ ലഹരിശേഖരം പിടികൂടി

Kuwait
  •  4 hours ago
No Image

പ്രായം തടസ്സമല്ല, പക്ഷേ ഇനി വൈഭവ് സൂര്യവംശി അണ്ടർ-19 ലോകകപ്പ് കളിക്കില്ല; കാരണം ഇതാണ്

Cricket
  •  4 hours ago
No Image

പത്തനംതിട്ടയിൽ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ തിരിച്ചറിഞ്ഞു; അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു

Kerala
  •  5 hours ago
No Image

യുഎഇയിൽ നാളെ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  5 hours ago
No Image

ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ജനൽ പൊളിച്ച് അകത്തുകയറിയ പ്രതി പിടിയിൽ

crime
  •  5 hours ago
No Image

പള്ളിയിൽ കുടിവെള്ളം പാഴാക്കിയത് ചോദ്യം ചെയ്തു; വയോധികന് ക്രൂരമർദനം: പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

സൂരജ്‌കുണ്ഡ് മേളയിൽ വൻ അപകടം: രക്ഷാപ്രവർത്തനത്തിനിടെ പൊലിസുകാരൻ കൊല്ലപ്പെട്ടു; 13 പേർക്ക് പരിക്ക്

latest
  •  6 hours ago