HOME
DETAILS

2,000 പേർ കൊല്ലപ്പെട്ടതായി ഉക്രൈൻ

  
Web Desk
March 03 2022 | 06:03 AM

2000-%e0%b4%aa%e0%b5%87%e0%b5%bc-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b4%be%e0%b4%af%e0%b4%bf-%e0%b4%89%e0%b4%95


കീവ്
റഷ്യൻ അധിനിവേശസേനയുടെ ആക്രമണത്തിൽ ഉക്രൈനിൽ സാധാരണക്കാരായ 2,000 പേർ കൊല്ലപ്പെട്ടതായി ഉക്രൈൻ അറിയിച്ചു.
ആക്രമണത്തിൽ ആശുപത്രികളും വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തകർന്നു. റഷ്യയുടെ പാരഷൂട്ട് സൈനികർ കീവിലെത്തിയതോടെ ഇരുസേനകളും തമ്മിലുള്ള പോരാട്ടം രൂക്ഷമായിരിക്കുകയാണ്. 30 ലക്ഷം ജനങ്ങളുള്ള കീവിലെ ആളുകൾ ബോംബാക്രമണം ഭയന്ന് രാത്രിയിൽ കീവിലെ ഭൂഗർഭ മെട്രോ സ്‌റ്റേഷനിൽ കഴിയുകയാണ്.
രണ്ടാം ലോകയുദ്ധത്തിനു ശേഷം നിർമിച്ചതാണിത്. മരിയോപോളിൽ വൻ ആളപായമുണ്ടായതായി റിപ്പോർട്ടുണ്ട്. ജനങ്ങൾ നഗരം വിടുന്നത് റഷ്യൻ സേന തടഞ്ഞിരിക്കുകയാണെന്ന് മേയർ അറിയിച്ചു. റഷ്യൻ സേന തലസ്ഥാനമായ കീവിനോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന് മേയർ അറിയിച്ചു. കീവിലും ഖാർകീവിലും റഷ്യൻ ബോംബാക്രമണത്തിൽ വൻ നാശനഷ്ടമാണുണ്ടായത്. നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. അതിനിടെ റഷ്യൻ പ്രസിഡന്റ് പുടിനുമായി സംസാരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പയോട് ഉക്രൈൻ ആവശ്യപ്പെട്ടു. പുടിൻ യുദ്ധക്കുറ്റം നടത്തിയതായി ബ്രിട്ടൻ ആരോപിച്ചു.
ഉക്രൈനെ തുടച്ചുനീക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് സെലൻസ്‌കി ആരോപിച്ചു. ബോംബാക്രമണം നിർത്തിവച്ചാലേ ചർച്ചയ്ക്കുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ അടുത്തത് മൾഡോവയാണെന്നു പറഞ്ഞ് ബെലറൂസ് പ്രസിഡന്റ് രംഗത്തെത്തിയത് അധിനിവേശം ഉക്രൈനു പുറത്തേക്കു നീളുമോ എന്ന ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  31 minutes ago
No Image

യുഎസിൽ എട്ട് ഖലിസ്ഥാൻ ഭീകരർ പിടിയിൽ; ആയുധങ്ങളും പണവും പിടിച്ചെടുത്തു, എൻഐഎ തിരയുന്ന പവിത്തർ സിംഗ് ബടാല ഉൾപ്പെടെ അറസ്റ്റിൽ

International
  •  32 minutes ago
No Image

ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു

International
  •  43 minutes ago
No Image

മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ

National
  •  an hour ago
No Image

സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍

uae
  •  an hour ago
No Image

കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും

uae
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍

National
  •  2 hours ago
No Image

കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  2 hours ago
No Image

ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

uae
  •  2 hours ago
No Image

സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി

Saudi-arabia
  •  2 hours ago