HOME
DETAILS

കെജ്‌രിവാളിന്റെ വീടിനുനേരെ യുവമോർച്ച ആക്രമണം

  
Web Desk
March 31 2022 | 05:03 AM

%e0%b4%95%e0%b5%86%e0%b4%9c%e0%b5%8d%e2%80%8c%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%81%e0%b4%a8

ന്യൂഡൽഹി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിനു നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം. തുടർന്ന് പൊലിസും പ്രവർത്തകരും ഏറ്റുമുട്ടി. കെജ്‌രിവാളിനെ കൊലപ്പെടുത്താനാണ് ബി.ജെ.പി ശ്രമിച്ചതെന്ന് എ.എ.പി ആരോപിച്ചു. ദി കശ്മിർ ഫയൽസിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചെത്തിയത്. കശ്മിരിലെ ഹിന്ദു കൂട്ടക്കൊലയെ കെജ്‌രിവാൾ പരിഹസിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. ആക്രമണത്തിനു പിന്നാലെ മുതിർന്ന എ.എ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ മാധ്യമങ്ങളെ കണ്ടു. മുഖ്യമന്ത്രി കെജ്‌രിവാളിനെ കൊലപ്പെടുത്താനാണ് ബി.ജെ.പി ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. എ.എ.പിയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കഴിയാത്തതിലെ രോഷമാണ് ബി.ജെ.പി പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊലിസ് സാന്നിധ്യത്തിൽ ബി.ജെ.പി ഗുണ്ടകൾ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന എ.എ.പി നേതാക്കളെല്ലാം പൊലിസും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണവുമായി രംഗത്തെത്തി. കെജ്‌രിവാളിന്റെ വീട്ടിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളും എ.എ.പി-പൊലിസ് അനാസ്ഥയുടെ തെളിവായി പുറത്തുവിട്ടു. ബി.ജെ.പി പതാകയുമായാണ് ഒരു സംഘം മുഖ്യമന്ത്രിയുടെ വീട് ആക്രമിച്ചത്. മതിൽ ചാടിക്കടക്കാനും ബാരിക്കേഡുകൾ തകർക്കാനും ശ്രമമുണ്ടായി. വസ്തുവകകൾ തകർക്കുകയും ഗേറ്റിൽ കാവി നിറം പൂശുകയും ചെയ്തു.
70 പേരെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരേ നിയമ നടപടി തുടരുമെന്ന് പൊലിസ് പറഞ്ഞു. പൊലിസ് നൽകുന്ന വിശദീകരണ പ്രകാരം 200 ഓളം ബി.ജെ.പി, യുവമോർച്ച പ്രവർത്തകരാണ് രാവിലെ 11.30ഓടെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ കശ്മിർ ഫയൽസിന് നികുതി ഒഴിവാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുട്യൂബിലൂടെ സിനിമ നൽകിക്കൂടെയെന്നും എല്ലാവർക്കും സൗജന്യമായി കാണാമായിരുന്നല്ലോയെന്നുമായിരുന്നു കെജ്‌രിവാളിന്റെ മറുപടി. ഇതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  19 minutes ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  35 minutes ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  an hour ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  an hour ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  2 hours ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  3 hours ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  3 hours ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  3 hours ago