HOME
DETAILS

വന്‍ ഭൂരിപക്ഷം നേടി നാലുപേര്‍; റെക്കോഡിട്ട് ശൈലജ, ഏറ്റവും കുറവ് നജീബ് കാന്തപുരം, 38

  
Web Desk
May 03 2021 | 21:05 PM

3524656-21234
 
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയത്തോടെ വമ്പന്‍ ഭൂരിപക്ഷം നേടിയത് നാലു ഇടത് സ്ഥാനാര്‍ഥികള്‍. കെ.കെ ശൈലജ (മട്ടന്നൂര്‍, ഭൂരിപക്ഷം - 60,963), പിണറായി വിജയന്‍ (ധര്‍മടം, ഭൂരിപക്ഷം - 50,123), ടി.ഐ മധുസൂദനന്‍ (പയ്യന്നൂര്‍, ഭൂരിപക്ഷം - 49,780), എം. വിജിന്‍ (കല്യാശേരി, ഭൂരിപക്ഷം - 44,393) എന്നിവരാണ് നാല്‍പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയവര്‍. സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ മട്ടന്നൂരില്‍ നേടിയത്. 2016ല്‍ സി.പി.എമ്മിലെ ഇ.പി ജയരാജന്‍ ഇവിടെ 43,381 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു.2006ല്‍ ആലത്തൂരില്‍ സി.പി.എമ്മിലെ എം. ചന്ദ്രന്‍ നേടിയ 47,671 വോട്ടായിരുന്നു ഇതുവരെ സംസ്ഥാനത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷം. തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പി.ജെ ജോസഫിന്റെ 45,587 ആണ് 2016ലെ വലിയ ഭൂരിപക്ഷം. 2005ലെ ഉപ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ പി. ജയരാജന്‍ കൂത്തുപറമ്പില്‍ 45,865 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു.മുസ്‌ലിം ലീഗിന്റെ ജേതാക്കളില്‍ ഇക്കുറി മുപ്പതിനായിരത്തിലധികം ഭൂരിപക്ഷം നേടിയത് രണ്ടുപേര്‍ മാത്രമാണ്, വേങ്ങരയില്‍ നിന്ന് വിജയിച്ച പി.കെ കുഞ്ഞാലിക്കുട്ടിയും മലപ്പുറത്തുനിന്ന് വിജയിച്ച പി. ഉബൈദുള്ളയും. രണ്ടുപേര്‍ക്കും കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം കുറഞ്ഞിട്ടുമുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് 7,461 വോട്ടുകളാണ് കുറഞ്ഞത്.
1000ല്‍ താഴെ ഇവര്‍ക്ക്
 
ആയിരത്തില്‍ താഴെ ഭൂരിപക്ഷത്തില്‍ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ട ആറ് മണ്ഡലങ്ങളാണുള്ളത്. നജീബ് കാന്തപുരം (പെരിന്തല്‍മണ്ണ, ഭൂരിപക്ഷം - 38), കെ.പി കുഞ്ഞഹമ്മദ്കുട്ടി (കുറ്റ്യാടി, ഭൂരിപക്ഷം - 333), എ.കെ.എം അഷ്‌റഫ് (മഞ്ചേശ്വരം, ഭൂരിപക്ഷം - 745), പി.ബാലചന്ദ്രന്‍ (തൃശൂര്‍, ഭൂരിപക്ഷം - 946), വി. അബ്ദുറഹ്മാന്‍ (താനൂര്‍, ഭൂരിപക്ഷം- 985), കെ. ബാബു (തൃപൂണിത്തുറ, ഭൂരിപക്ഷം - 992). 2001ലെ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പിയിലെ എ.എ അസീസ് ഇരവിപുരത്ത് നേടിയ 21 വോട്ടാണ് സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. പെരിന്തല്‍മണ്ണയിലാണ് ഇക്കുറി കുറഞ്ഞ ഭൂരിപക്ഷം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  6 days ago
No Image

കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാ​ഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

latest
  •  6 days ago
No Image

2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ്; 18,000 വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്

National
  •  6 days ago
No Image

ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു 

Kerala
  •  6 days ago
No Image

രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  6 days ago
No Image

അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്

Kerala
  •  6 days ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിയമം ബാധകമല്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

Kuwait
  •  6 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും

Kerala
  •  6 days ago
No Image

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി

Kerala
  •  6 days ago
No Image

യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്

uae
  •  6 days ago