HOME
DETAILS

പോട്, നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദി?; ഓപ്പറേറ്ററെ ശകാരിച്ച് എം.വി ഗോവിന്ദന്‍

  
backup
March 06, 2023 | 5:55 AM

mv-govindan-scolds-mic-operator-during-his-pan-kerala-rally

മാള: ജനകീയപ്രതിരോധ ജാഥയ്ക്കിടെ മൈക്ക് ശരിയായി പ്രവര്‍ത്തിക്കാത്തതിന് മൈക്ക് ഓപ്പറേറ്ററെ ശകാരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജനകീയ പ്രതിരോധ ജാഥയുടെ തൃശൂര്‍ പര്യടനത്തിനിടെ, മാളയില്‍ നല്‍കിയ സ്വീകരണ യോഗത്തിനിടെയാണ് സംഭവം. നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദിയെന്നാണ് ഗോവിന്ദന്‍ യുവാവിനോട് ചോദിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

മാധ്യമസ്ഥാപനത്തിന്റെ കോഴിക്കോടുള്ള ഓഫിസ് ക്രൈംബ്രാഞ്ച് റെയ്ഡ് ചെയ്ത സംഭവത്തില്‍ ഗോവിന്ദന്‍ വിശദീകരണം നല്‍കുകയായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കെ മൈക്ക് ഇളകുകയും ശബ്ദം ശരിയായി വരാതിരിക്കുകയും ചെയ്തതോടെയായിരുന്നു മൈക്ക് ഓപ്പറേറ്റര്‍ പരിഹരിക്കാനെത്തിയത്. ഇതിനിടെ മൈക്കിനടുത്തേക്ക് നിന്ന് സംസാരിക്കണമെന്ന് ഓപ്പറേറ്റര്‍ പറഞ്ഞതാണ് ഗോവിന്ദനെ ചൊടിപ്പിച്ചത്.

'പോട്, പോയേ.. നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദി' എന്നു ചോദിച്ച് അദ്ദേഹം മൈക്ക് ഓപ്പറേറ്ററെ വേദിയില്‍ നിന്ന് ഇറക്കിവിട്ടു. ഇതിനു പിന്നാലെ മൈക്ക് കൈകാര്യം ചെയ്യുന്ന യുവാവിനെ കുറ്റപ്പെടുത്തി സദസിനോടു സംസാരിക്കുകയും ചെയ്തു.

''മൈക്കിന്റെ അടുത്തുനിന്നു പറയണമെന്നാണ് ചങ്ങാതി പറയുന്നത്. ആദ്യമായി മൈക്കിനു മുന്നില്‍ നില്‍ക്കുന്നയാളോട് വിശദീകരിക്കുന്നതു പോലെയാണ് പറയുന്നത്. ഇതെന്താണെന്ന് അറിയാമോ, കുറേ സാധനങ്ങളുണ്ട്. പക്ഷേ, ഇതൊന്നും കൈകാര്യം ചെയ്യാനറിയില്ല. ഈ മൈക്ക് ചെറിയ കാര്യമല്ല. ഇത് ഏറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു കൈകാര്യം ചെയ്യേണ്ട ഉപകരണമാണ്. കുറേ ഉപകരണങ്ങള്‍ വാരിവലിച്ചു കൊണ്ടുവന്നതു കൊണ്ടൊന്നും കാര്യമില്ല. ആള്‍ക്കാരോടു സംവദിക്കാന്‍ ഉതകുന്ന രീതിയിലുള്ള മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യാന്‍ അറിയണം. അവിടുന്നും ഇവിടുന്നും ചിലര്‍ ശബ്ദമില്ലെന്നു പറയുമ്പോള്‍ വേഗം വന്ന് മൈക്കിന് അടുത്തുനിന്ന് പറയണമെന്നാണ്. ഇതാണ് ഞാന്‍ പറഞ്ഞ കാര്യം. ഇതിനെക്കുറിച്ച് നല്ല ധാരണ വേണം. അല്ലാതെ നല്ല സാധനം കയ്യിലുണ്ടായിട്ടു കാര്യമില്ല. ഇത്രയൊന്നും സാധനങ്ങള്‍ വേണ്ട. അല്ലാതെ തന്നെ ഈ ഹാളിലുള്ള മുഴുവന്‍ ആളുകള്‍ക്കും കേള്‍ക്കാന്‍ കഴിയും.' - ഗോവിന്ദന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ തീരക്കടലില്‍ കര്‍ശന പരിശോധന; 700ലധികം നിയമവിരുദ്ധ മീന്‍പിടിത്ത ഉപകരണങ്ങള്‍ പിടിച്ചെടുത്തു

bahrain
  •  2 minutes ago
No Image

സെമിയിൽ അഫ്ഗാന്റെ റൺമല; പതറാതെ ഇന്ത്യ; വൈഭവ് സൂര്യവൻഷിക്ക് വെടിക്കെട്ട് ഫിഫ്റ്റി

Cricket
  •  11 minutes ago
No Image

നായയെ നടത്തുന്നതിനിടെ ലഹരി വില്‍പ്പന; ബഹ്‌റൈനില്‍ യുവതി പിടിയില്‍

bahrain
  •  13 minutes ago
No Image

ശബരിമലയിലെ നെയ്യ് കൊള്ള കേസ്:  ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ അറസ്റ്റില്‍

Kerala
  •  16 minutes ago
No Image

അബുദബിയിലെ പ്രധാന റോഡുകളിലെ വേ​ഗപരിധിയിൽ മാറ്റം വരുത്തി അധികൃതർ; ഈ പാതയിലെ മിനിമം സ്പീഡ് ഒഴിവാക്കി

uae
  •  17 minutes ago
No Image

കൊറിയൻ ഓൺലൈൻ ഗെയിമുകളുടെ മരണക്കെണി: നാടിനെ നടുക്കിയ മൂന്ന് സഹോദരിമാരുടെ മരണത്തിന് പിന്നിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

crime
  •  25 minutes ago
No Image

ഉയർന്നു അഭിമാനക്കൊടി; സമസ്ത നൂറാം വാർഷികം അന്താരാഷ്ട്ര മഹാസമ്മേളനത്തിന് തുടക്കം

Kerala
  •  34 minutes ago
No Image

അമ്മയോടൊപ്പം ഒളിച്ചോടിയതിലുള്ള പക; പത്ത് വർഷത്തിന് ശേഷം മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

crime
  •  38 minutes ago
No Image

അധ്യാപന രംഗത്തെ മാറ്റങ്ങള്‍ക്ക് വേദിയായി ഒമാന്‍; എഐ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര സമ്മേളനം

oman
  •  an hour ago
No Image

പ്രവാസികൾക്ക് ഇരുട്ടടി; അബുദബിയിൽ വില്ല വാടകനിരക്ക് ഇരട്ടിയായി, കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ കുടുംബങ്ങൾ

uae
  •  an hour ago

No Image

സിറിയയിലെ വിമാനക്കമ്പനി അടക്കമുള്ള പദ്ധതികളില്‍ സഊദിക്ക് വമ്പന്‍ നിക്ഷേപങ്ങള്‍; ഫ്‌ളൈനാസിന് സിറിയയില്‍ ബ്രാഞ്ച്

Saudi-arabia
  •  4 hours ago
No Image

'രാജ്യദ്രോഹി' റെയില്‍വേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ കമന്റ്; പിന്നാലെ വാക്‌പോര്, ലോക്‌സഭയില്‍ ഇന്നും പ്രതിഷേധച്ചൂട്

National
  •  4 hours ago
No Image

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയ്ക്ക് ഇന്നും ജാമ്യമില്ല, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആറിലേക്ക് മാറ്റി

Kerala
  •  4 hours ago
No Image

'സോറി മമ്മി പപ്പ' ഒമ്പതാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി സഹോദരിമാര്‍, കാരണം ഓണ്‍ലൈന്‍ ഗെയിമിങ്ങിനെ എതിര്‍ത്തതെന്ന് നിഗമനം, അവസാന ടാസ്‌ക് ആത്മഹത്യയെന്ന് പിതാവ് 

National
  •  6 hours ago