HOME
DETAILS

സഊദിയിൽ സംസ്‌കരിച്ച സഞ്ജീവ് കുമാറിന്റെ മൃതദേഹം മൂന്ന് മാസത്തിനു ശേഷം ഒടുവിൽ നാട്ടിലേക്ക് അയച്ചു

  
backup
May 14, 2021 | 5:41 AM

saudi-sanjeev-kumar-news-14-05-2021

റിയാദ്: സഊദിയിൽ മരണപ്പെട്ടതിനെ തുടർന്ന് സംസ്‌കരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം ഒടുവിൽ പുറത്തെടുത്ത് നാട്ടിലേക്കയച്ചു. ഹിമാചൽ പ്രദേശ് ഉന സ്വദേശി സഞ്ജീവ് കുമാറിന്റെ മൃതദേഹമാണ് അദ്ദേഹത്തിന്റെ വിധവക്ക് മൂന്ന് മാസത്തിന് ശേഷം ജിദ്ദ കൗൺസുലേറ്റ് ഇടപെട്ട് നാട്ടിലേക്ക് എത്തിച്ചുകൊടുത്തത്. ഏറെ ശ്രദ്ധേയമായ കേസിൽ ദൽഹി ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് കോൺസുലേറ്റ് ഇടപെട്ട് മൃതദേഹം പുറത്തെടുത്ത് നാട്ടിലേക്കയച്ചത്.

23 വർഷമായി സഊദിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന കുമാർ ഹൃദയസ്തംഭനം മൂലം ജനുവരിയിലാണ് മരിച്ചത്. പിന്നീട് ഒരു മാസത്തിന് ശേഷമാണ് മൃതദേഹം സഊദിയിലെ ജിസാനിൽ സംസ്‌കരിച്ചത്. എന്നാൽ, കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് സംസ്‌കാരം നടത്തിയതെന്നും മൃതദേഹം നാട്ടിലേക്ക് എത്തിക്കണമെന്നും ആവശ്യപ്പെട്ട് കുമാറിന്റെ ഭാര്യ അഞ്ജു ശർമ്മ ദൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജിസാനിലെ ബെയ്ഷ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനു പവർ ഓഫ് അറ്റോർണി സ്‌പോൺസറുടെ പേരിലേക്ക് ജനുവരി 28 അയച്ചുകൊടുത്തിരുന്നു. എന്നാൽ, മരണ സർട്ടിഫിക്കറ്റിന്റെ വിവർത്തനത്തിലെ തെറ്റ് കാരണം മൃതദേഹം സഊദിയിൽ സംസ്‌കരിക്കുകയായിരുന്നു. ഇക്കാര്യം ഭാര്യയെ അറിയിച്ചിരുന്നു. വിവർത്തനത്തിൽ അദ്ദേഹത്തിന്റെ മതം 'മുസ്‌ലിം' എന്ന് ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്.

ഇതോടെ ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു. മരണ സർട്ടിഫിക്കറ്റിന്റെ വിവർത്തനം കുമാറിന്റെ തൊഴിലുടമയാണ് നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം അധികൃതർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സഊദി അറേബ്യയിലെ അധികാരികൾക്ക് അദ്ദേഹത്തിന്റെ മതത്തെക്കുറിച്ച് അറിയാമായിരുന്നതിനാൽ ജിസാൻ പ്രവശ്യയിലെ അമുസ്‌ലിം സെമിത്തേരിയിലാണ് അടക്കം ചെയ്തിരുന്നത്. ജിദ്ദ കൗൺസുലേറ്റ് സഊദി വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെയും, നേരിട്ടും ജിസാൻ ഗവർണറേറ്റുമായി ബന്ധപ്പെട്ടതിനെ തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മൂന്നു മാസത്തിന്നു ശേഷം പുറത്തെടുത്ത് നാട്ടിലേക്ക് അയക്കുകയായിരുന്നു.

മൃതദേഹം തിരികെ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനായി നയതന്ത്ര ശ്രമങ്ങൾ ആരംഭിച്ചതായും കുടുംബത്തിന് വേണ്ടി നിയമനടപടികൾ ആരംഭിച്ചതായും വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ, പാസ്‌പോർട്ട്, വിസ ഡിവിഷൻ ഡയറക്ടർ വിഷ്ണു കുമാർ ശർമ കഴിഞ്ഞ മാസം കോടതിയെ അറിയിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ മൃതദേഹം ലഭിച്ചതായും എം.ഇ.എ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തെ ദൽഹി ഹൈക്കോടതി ജസ്റ്റിസ് പ്രതിഭ എം സിംഗ് അഭിനന്ദിച്ചിരുന്നു.

ഇന്ത്യൻ പൗരന്റെ മരണത്തെക്കുറിച്ച് ഇന്ത്യൻ കോൺസുലേറ്റിനെ അറിയിക്കണമെന്നാണ് നിയമം. അതിന്റെ ചുമതല ബന്ധുക്കൾക്കും, തൊഴിലുടമക്കുമാണ്. കോൺസുലേറ്റ് എൻ.ഒ.സി നൽകിയില്ലെങ്കിൽ മൃതദേഹം സംസ്‌കരിക്കാൻ കഴിയില്ല. കൊവിഡ് 19 പ്രോട്ടോക്കോൾ കാരണം ഇന്ത്യൻ കോൺസുലേറ്റിനെ അറിയിക്കാതെയാണ് കുമാറിന്റെ മൃതദേഹം അടക്കം ചെയ്തതെന്ന് അധികൃതർ ദൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കൗൺസുൽ ജനറൽ മുഹമ്മത് ഷാഹിദ് ആലം, സാമൂഹ്യ ക്ഷേമ വിഭാഗം കൗൺസെൽ മുഹമ്മദ് അലീം, കൗൺസെൽ സാഹിൽ ശർമ്മ എന്നിവർ നേതൃത്വം നൽകി. ജിസാൻ ഗവർണർ മുഹമ്മദ് ബിൻ നാസറും ഈ ഉദ്യമത്തിന് ആവശ്യമായ സഹായങ്ങൾ നൽകി. സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് കുറ്റിച്ചാലിന്റെ ഇടപെടൽ കൊണ്ടാണ് കാര്യങ്ങൾക്ക് വേഗം ലഭിച്ചത്. ബിജു കെ നായർ, ഹബീബ് എന്നിവരും സഹായത്തിന് കൂടെയുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊബൈല്‍ കമ്പനികളുടെ 13ാം മാസ തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് കേന്ദ്രം, 28 ദിവസത്തെ റീചാര്‍ജ് സംവിധാനം മാറും

National
  •  7 minutes ago
No Image

ഗൾഫ്, ഇറാൻ രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ബദൽ മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ചു

International
  •  8 hours ago
No Image

തിരുവനന്തപുരത്ത് 65-കാരിയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

Kerala
  •  8 hours ago
No Image

ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; സുഹൃത്തിന് ദുരനുഭവങ്ങൾ വിവരിക്കുന്ന വീഡിയോ അയച്ച ശേഷം ഇരുപതുകാരൻ ജീവനൊടുക്കി

National
  •  8 hours ago
No Image

ജെഇഇ മെയിൻ: ഈസ്റ്റർ ദിനത്തിലെ പരീക്ഷയിൽ മാറ്റം; അപേക്ഷിക്കാൻ നാളെ കൂടി സമയം

Kerala
  •  9 hours ago
No Image

അവൻ ഓപ്പണറായാൽ ഓറഞ്ച് ക്യാപ്പ് ഉറപ്പ്; ഡൽഹി ക്യാപിറ്റൽസിന് ഉപദേശവുമായി ആർ. അശ്വിൻ

Cricket
  •  9 hours ago
No Image

ഓപ്പറേഷൻ എപ്പിക് ഫ്യൂറി: നാലാഴ്ചയ്ക്കിടെ അമേരിക്ക തൊടുത്തത് 850 ടോമാഹോക്കുകൾ; പെന്റഗൺ കടുത്ത സമ്മർദ്ദത്തിൽ

International
  •  9 hours ago
No Image

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം: ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഇരട്ടക്കുട്ടികൾക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഗസ്സയിൽ സഹായവുമായി യുഎഇ; നൂറുകണക്കിന് ടൺ വസ്ത്രങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്തു

International
  •  9 hours ago
No Image

ലെബനനിലെ അഭയാർഥികൾക്ക് കൈത്താങ്ങായി ദുബൈ; 21.5 ടൺ മെഡിക്കൽ കിറ്റുകളും അവശ്യ മരുന്നുകളും അയച്ചു

International
  •  10 hours ago