
സഊദിയിൽ സംസ്‌കരിച്ച സഞ്ജീവ് കുമാറിന്റെ മൃതദേഹം മൂന്ന് മാസത്തിനു ശേഷം ഒടുവിൽ നാട്ടിലേക്ക് അയച്ചു
റിയാദ്: സഊദിയിൽ മരണപ്പെട്ടതിനെ തുടർന്ന് സംസ്‌കരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം ഒടുവിൽ പുറത്തെടുത്ത് നാട്ടിലേക്കയച്ചു. ഹിമാചൽ പ്രദേശ് ഉന സ്വദേശി സഞ്ജീവ് കുമാറിന്റെ മൃതദേഹമാണ് അദ്ദേഹത്തിന്റെ വിധവക്ക് മൂന്ന് മാസത്തിന് ശേഷം ജിദ്ദ കൗൺസുലേറ്റ് ഇടപെട്ട് നാട്ടിലേക്ക് എത്തിച്ചുകൊടുത്തത്. ഏറെ ശ്രദ്ധേയമായ കേസിൽ ദൽഹി ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് കോൺസുലേറ്റ് ഇടപെട്ട് മൃതദേഹം പുറത്തെടുത്ത് നാട്ടിലേക്കയച്ചത്.
23 വർഷമായി സഊദിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന കുമാർ ഹൃദയസ്തംഭനം മൂലം ജനുവരിയിലാണ് മരിച്ചത്. പിന്നീട് ഒരു മാസത്തിന് ശേഷമാണ് മൃതദേഹം സഊദിയിലെ ജിസാനിൽ സംസ്‌കരിച്ചത്. എന്നാൽ, കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് സംസ്‌കാരം നടത്തിയതെന്നും മൃതദേഹം നാട്ടിലേക്ക് എത്തിക്കണമെന്നും ആവശ്യപ്പെട്ട് കുമാറിന്റെ ഭാര്യ അഞ്ജു ശർമ്മ ദൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജിസാനിലെ ബെയ്ഷ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനു പവർ ഓഫ് അറ്റോർണി സ്‌പോൺസറുടെ പേരിലേക്ക് ജനുവരി 28 അയച്ചുകൊടുത്തിരുന്നു. എന്നാൽ, മരണ സർട്ടിഫിക്കറ്റിന്റെ വിവർത്തനത്തിലെ തെറ്റ് കാരണം മൃതദേഹം സഊദിയിൽ സംസ്‌കരിക്കുകയായിരുന്നു. ഇക്കാര്യം ഭാര്യയെ അറിയിച്ചിരുന്നു. വിവർത്തനത്തിൽ അദ്ദേഹത്തിന്റെ മതം 'മുസ്‌ലിം' എന്ന് ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ഇതോടെ ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു. മരണ സർട്ടിഫിക്കറ്റിന്റെ വിവർത്തനം കുമാറിന്റെ തൊഴിലുടമയാണ് നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം അധികൃതർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സഊദി അറേബ്യയിലെ അധികാരികൾക്ക് അദ്ദേഹത്തിന്റെ മതത്തെക്കുറിച്ച് അറിയാമായിരുന്നതിനാൽ ജിസാൻ പ്രവശ്യയിലെ അമുസ്‌ലിം സെമിത്തേരിയിലാണ് അടക്കം ചെയ്തിരുന്നത്. ജിദ്ദ കൗൺസുലേറ്റ് സഊദി വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെയും, നേരിട്ടും ജിസാൻ ഗവർണറേറ്റുമായി ബന്ധപ്പെട്ടതിനെ തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മൂന്നു മാസത്തിന്നു ശേഷം പുറത്തെടുത്ത് നാട്ടിലേക്ക് അയക്കുകയായിരുന്നു.
മൃതദേഹം തിരികെ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനായി നയതന്ത്ര ശ്രമങ്ങൾ ആരംഭിച്ചതായും കുടുംബത്തിന് വേണ്ടി നിയമനടപടികൾ ആരംഭിച്ചതായും വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ, പാസ്‌പോർട്ട്, വിസ ഡിവിഷൻ ഡയറക്ടർ വിഷ്ണു കുമാർ ശർമ കഴിഞ്ഞ മാസം കോടതിയെ അറിയിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ മൃതദേഹം ലഭിച്ചതായും എം.ഇ.എ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തെ ദൽഹി ഹൈക്കോടതി ജസ്റ്റിസ് പ്രതിഭ എം സിംഗ് അഭിനന്ദിച്ചിരുന്നു.
ഇന്ത്യൻ പൗരന്റെ മരണത്തെക്കുറിച്ച് ഇന്ത്യൻ കോൺസുലേറ്റിനെ അറിയിക്കണമെന്നാണ് നിയമം. അതിന്റെ ചുമതല ബന്ധുക്കൾക്കും, തൊഴിലുടമക്കുമാണ്. കോൺസുലേറ്റ് എൻ.ഒ.സി നൽകിയില്ലെങ്കിൽ മൃതദേഹം സംസ്‌കരിക്കാൻ കഴിയില്ല. കൊവിഡ് 19 പ്രോട്ടോക്കോൾ കാരണം ഇന്ത്യൻ കോൺസുലേറ്റിനെ അറിയിക്കാതെയാണ് കുമാറിന്റെ മൃതദേഹം അടക്കം ചെയ്തതെന്ന് അധികൃതർ ദൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കൗൺസുൽ ജനറൽ മുഹമ്മത് ഷാഹിദ് ആലം, സാമൂഹ്യ ക്ഷേമ വിഭാഗം കൗൺസെൽ മുഹമ്മദ് അലീം, കൗൺസെൽ സാഹിൽ ശർമ്മ എന്നിവർ നേതൃത്വം നൽകി. ജിസാൻ ഗവർണർ മുഹമ്മദ് ബിൻ നാസറും ഈ ഉദ്യമത്തിന് ആവശ്യമായ സഹായങ്ങൾ നൽകി. സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് കുറ്റിച്ചാലിന്റെ ഇടപെടൽ കൊണ്ടാണ് കാര്യങ്ങൾക്ക് വേഗം ലഭിച്ചത്. ബിജു കെ നായർ, ഹബീബ് എന്നിവരും സഹായത്തിന് കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു
crime
• 5 hours ago
ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ
National
• 6 hours ago
കെട്ടിടത്തിന്റെ കോൺക്രീറ്റ് ബാരിയർ ഇടിഞ്ഞുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു; വാഹന ഉടമക്ക് 80,000 ദിർഹം നഷ്ടപരിഹാരം
uae
• 6 hours ago
യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില
uae
• 6 hours ago
ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ
International
• 7 hours ago
ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം
uae
• 7 hours ago
ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ
International
• 7 hours ago
'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിക്കുന്നില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍
crime
• 8 hours ago
ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനം; പ്രമുഖ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി അബൂദബി
uae
• 8 hours ago
എം.ജിയില്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് താരിഖ് ഇബ്‌നു സിയാദിന്
Kerala
• 8 hours ago
കടുത്ത മുസ്‌ലിം വിരുദ്ധത,ഇന്ത്യാക്കാരോടുള്ള മൃദുസമീപനം; ബ്രിട്ടീഷ് കുടിയേറ്റ വിരുദ്ധ റാലി നായകൻ ടോമി റോബിൻസണിനെതിരെ വിമർശനം ശക്തമാകുന്നു
International
• 8 hours ago
ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ; പുതിയ പദ്ധതിയുമായി ദുബൈ
uae
• 9 hours ago
ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ
crime
• 9 hours ago
ഗസ്സയിൽ ജനനം തടയുന്നത് അടക്കമുള്ള ക്രൂര നടപടികൾ; ഇസ്റാഈലിന്റെ കരയാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; കൂട്ട പലായനത്തിന് ഒരുങ്ങി ജനത
International
• 9 hours ago
പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ
Kerala
• 10 hours ago
ഈ ദിവസം മുതൽ ഏഷ്യയിലെ പ്രമുഖ ലക്ഷ്യ സ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് എയർ അറേബ്യ
uae
• 11 hours ago
സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്; പരാതി പിൻവലിക്കാൻ സമ്മർദം
Kerala
• 11 hours ago
''തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വച്ചല്ല, നെഹ്റുവിന്റെ ഇന്ത്യയില്‍വെച്ചാണ്''; മറുപടിയുമായി മുഖ്യമന്ത്രി
Kerala
• 12 hours ago
അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറന്നു; കാലുകുത്താനിടമില്ലാതെ കുവൈത്തിലെ റോഡുകൾ
Kuwait
• 10 hours ago
കെഎസ്ഇബി ജീവനക്കാർ പണിമുടക്കി; തൃശ്ശൂർ നഗരം ഇരുട്ടിൽ, സർക്കാരിനെതിരെ മേയർ
Kerala
• 10 hours ago
മാനന്തവാടിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം
crime
• 10 hours ago