HOME
DETAILS

'ഇത് പ്രതിരോധമല്ല, വംശഹത്യ': ഫലസ്തീന്‍ കൂട്ടക്കുരുതിയില്‍ ഇസ്‌റാഈലിനെതിരെ ലോകമെങ്ങും പ്രതിഷേധം ആര്‍ത്തിരമ്പുന്നു, ചിത്രങ്ങള്‍ കാണാം

  
Web Desk
May 16 2021 | 07:05 AM

world-protesters-slam-israel-support-palestinians

ലണ്ടന്‍: ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ കനത്ത പ്രതിഷേധവുമായി ലോകരാജ്യങ്ങള്‍. ആയിരക്കണക്കിനാളുകളാണ് വിവിധ രാജ്യങ്ങളില്‍ ആക്രമണത്തെ അപലപിച്ചും ഫലസ്തീനെ പിന്തുണച്ചും തെരുവിലിറങ്ങിയത്. യു.കെയിലും ഫ്രാന്‍സിലും ജര്‍മനിയിലും ഖത്തറിലും ഇറാഖിലുമെല്ലാം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ നടന്നു.

'ഇത് യുദ്ധമല്ല, വംശഹത്യയാണ്' എന്ന മുദ്രാവാക്യവുമായാണ് സ്‌പെയിനിലെ മാഡ്രിഡില്‍ 2500ഓളം പേര്‍ തെരുവിലിറങ്ങിയത്. ഫലസ്തീന്‍ പതാകയുമേന്തിയായിരുന്നു പ്രതിഷേധം. 'ഞങ്ങളെ അവര്‍ കൂട്ടക്കൊല ചെയ്യുകയാണ്' റാലിയില്‍ പങ്കെടുത്ത ഫലസ്തീന്‍ വംശജ അമീറ ശെയ്ഖ് അലി പറഞ്ഞു.

'ഗസ്സയിലെ ബോംബ് വര്‍ഷം അവസാനിപ്പിക്കുക', 'ഫലസ്തീനെ മോചിപ്പിക്കുക' തുടങ്ങിയ പ്ലകാര്‍ഡുകളുമേന്തിയാണ് ലണ്ടനില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങിയത്. കെന്‍സിങ്ടണ്‍ ഹൈ സ്ട്രീറ്റിലെ ഇസ്‌റാഈലി എംബസിയിലേക്കായിരുന്നു മാര്‍ച്ച്. ഒരു ലക്ഷം ആളുകള്‍ പിന്തുണ അര്‍പ്പിച്ചതായി സംഘാടകര്‍ പറയുന്നു.

ഫ്രാന്‍സില്‍ പാരീസിന്റെ വടക്ക് ബാര്‍ബ്‌സ് പരിസരത്തും നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടി. 4,200ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. റാലി പിരിച്ചുവിടാന്‍ പൊലിസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. പ്രതിഷേധക്കാര്‍ തിരിച്ച് കല്ലെറിഞ്ഞു.

ഇറാഖില്‍ ബാഗ്ദാദ് ഉള്‍പ്പെടെ അഞ്ച് പ്രവിശ്യകളിലാണ് ഫലസ്തീന്‍ അനുകൂല സംഗമങ്ങള്‍ നടന്നത്. റാലികളില്‍ ഫലസ്തീന്‍ പതാക വീശി.

ഇസ്‌റാഈല്‍ - ലെബനാന്‍ അതിര്‍ത്തിയിലും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം നടന്നു. ഇവിടെ ഇസ്‌റാഈല്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ക്ക് പരുക്കേറ്റു.

ജര്‍മനിയില്‍ ബെര്‍ലിനിലും മറ്റ് ചില നഗരങ്ങളിലും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം നടന്നു. 'ഇസ്‌റാഈലിനെ ബഹിഷ്‌കരിക്കുക' എന്ന ആഹ്വാനവുമായി നടന്ന പ്രതിഷേം ചിലയിടങ്ങളില്‍ അക്രമാസക്തമായി. പൊലിസിനെ നേരെ കല്ലേറുണ്ടായതോടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു.

കൂറ്റന്‍ ഐക്യദാര്‍ഢ്യ സംഗമമാണ് ഖത്തറിലെ ദോഹയില്‍ നടന്നത്. ഇമാം മുഹമ്മദ് അബ്ദുല്‍ വഹാബ് പള്ളി ചത്വരത്തില്‍ നടന്ന സംഗമത്തില്‍ സ്വദേശികളും പ്രവാസികളുമുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ഫലസ്തീന്റെയും ഖത്തറിന്റെയും പതാകകളുമായാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. ഹമാസ് രാഷ്ട്രീയ കാര്യ തലവന്‍ ഇസ്മയില്‍ ഹനിയ്യയും വേദിയിലെത്തി.

https://www.aljazeera.com/news/2021/5/15/thousands-rally-across-different-countries-to-back-palestinians

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ മോചനം: ഇരയുടെ ബന്ധുക്കളോട് കുടുംബം മാത്രം മാപ്പ് ചോദിച്ചാൽ മതി, പുറത്തുനിന്നുള്ളവരുടെ ഇടപെടൽ മോചന ശ്രമങ്ങൾക്ക് തിരിച്ചടിയാകും; കേന്ദ്രം സുപ്രീംകോടതിയിൽ

National
  •  5 minutes ago
No Image

'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി

National
  •  12 minutes ago
No Image

മരുമകളോട് പ്രണയം; പിതാവ് ഇളയ മകനെ കുത്തി കൊലപ്പെടുത്തി

National
  •  18 minutes ago
No Image

മദ്യനയ അഴിമതിക്കേസ്; ഭൂപേഷ് ബാഗലിന്റെ മകനെ ജന്മദിനത്തില്‍ അറസ്റ്റു ചെയ്ത് ഇ.ഡി

National
  •  38 minutes ago
No Image

മാംസ വിൽപ്പനയ്‌ക്കെതിരെ പ്രതിഷേധം; കെഎഫ്‌സി ഔട്ട്‌ലെറ്റിന് നേരെ അക്രമം അഴിച്ചുവിട്ട് ഹിന്ദു രക്ഷാദൾ

National
  •  an hour ago
No Image

53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാം; ഇന്ത്യക്കാർക്ക് ഇളവുണ്ടോ എന്നറിയാം

uae
  •  an hour ago
No Image

വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടി; സ്കൂളിലും വീട്ടിലും സന്ദർശനം നടത്തി മന്ത്രിമാർ

Kerala
  •  an hour ago
No Image

തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ; വിദേശത്ത് നിന്ന് അമ്മ ഉച്ചയോടെ വീട്ടിലെത്തും

Kerala
  •  2 hours ago
No Image

കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്

Kerala
  •  2 hours ago
No Image

ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സം​ഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ  

National
  •  3 hours ago