HOME
DETAILS

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

  
October 11, 2024 | 3:17 AM

Opposition with urgent resolution Government is overturning PSC appointment

തിരുവനന്തപുരം: പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ. ഒഴിവുകൾ റിപ്പോർട്ട്  ചെയ്യരുതെന്ന് വകുപ്പുകൾക്ക് സർക്കാർ വാക്കാൽ  നിർദേശം നൽകിയിരിക്കുകയാണെന്നും ആരോപിച്ച് നൽകിയ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. പിൻവാതിൽ നിയമനത്തിലൂടെ പിണറായി സർക്കാർ പതിനായിരങ്ങളെ നിയമിച്ചപ്പോൾ പി.എസ്.സിയുടെ സി.പി.ഒ പട്ടികയിലെ ഒന്നാം റാങ്കുകാരനുപോലും ജോലിനൽകാൻ  കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. 

സംസ്ഥാനത്ത് പൊതുമേഖലയിൽ തൊഴിലവസരങ്ങൾ ഉണ്ടാവുന്നില്ലെന്നാരോപിച്ച് പി.സി വിഷ്ണുനാഥാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്. കേരള പൊലിസിൽ നിലവിൽ വിവിധ തസ്തികകളിലായി 13 റാങ്ക് ലിസ്റ്റുകളുണ്ട്. ഇനി ആറുമാസമാണ്‌ റാങ്ക് ലിസ്റ്റിന്റെ കാലാവധി. കഴിഞ്ഞ തവണ ഈ കാലയളവിൽ രണ്ടു ബാച്ചിന്റെ ട്രെയിനിങ് പൂർത്തിയായിരുന്നുവെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. 

വനിതാ കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ 967 പേരുണ്ടായിരുന്നു. സേനയിൽ വനിതാ പ്രാതിനിധ്യം കൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ആ ലിസ്റ്റിൽ നിന്ന് ഇതുവരെയും നിയമനം നടന്നിട്ടില്ല. എസ്.ഐ റാങ്ക് ലിസ്റ്റിൽ 1038 പേരുണ്ട്. ഈ ലിസ്റ്റിൽ നിന്ന് ഒരാളെ പോലും നിയമിച്ചില്ല. സേനയിൽ അംഗബലം കുറവായതുകൊണ്ടും സമ്മർദം കൊണ്ടും 83 പൊലിസുകാർ ആത്മഹത്യചെയ്തു.

കഴിഞ്ഞമാസവും മൂന്നു പൊലിസുകാർ ആത്മഹത്യചെയ്തു. അംഗബലം കൂട്ടാനുള്ള എല്ലാ ഫയലുകളും ധനവകുപ്പ് തള്ളിയിരിക്കുകയാണ്. കോടികൾ മുടക്കി അർജന്റീന ടീമിനെ കൊണ്ടുവരാനും കേരളീയം, നവകേരള സദസ് നടത്താനും പണമുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു.

രാജ്യത്ത് പബ്ലിക് സർവിസ് കമ്മിഷൻ മുഖേന ഏറ്റവുമധികം നിയമനം നടത്തിയ സംസ്ഥാനം കേരളമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. രാജ്യത്തെ ആകെ പി.എസ്.സി നിയമനങ്ങളിൽ 60 ശതമാനവും നടത്തിയത് കേരളമാണെന്നുംധനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസം പൊതുജനത്തിന് ആവശ്യമില്ലാത്ത വിഷയം ചർച്ചയ്ക്ക് കൊണ്ടുവന്നെന്ന് പറയുകയും ഇപ്പോൾ പൊതുജനത്തിന് ആവശ്യമായ വിഷയം കൊണ്ടുവന്നപ്പോൾ അത് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് സർക്കാർ അപഹാസ്യരാകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ കുറ്റപ്പെടുത്തി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന് മെഡിക്കൽ സഹായമെത്തിച്ച് ഇന്ത്യ; ഇന്ത്യൻ ജനതക്ക് നന്ദി അറിയിച്ച് ഇറാൻ

latest
  •  3 days ago
No Image

'1.44 ലക്ഷം കോടി രൂപ തരണം'; രാജസ്ഥാനോട് ജല റോയൽറ്റി ആവശ്യപ്പെട്ട് ഭഗവന്ത് മാൻ, ബ്രിട്ടീഷ് കാലത്തെ കരാർ ആയുധമാക്കി പഞ്ചാബ്

National
  •  3 days ago
No Image

യുഎഇക്ക് നേരെ ഇറാന്റെ വ്യോമാക്രമണം; 13 മിസൈലുകളും 27 ഡ്രോണുകളും തകർത്തു

uae
  •  3 days ago
No Image

ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്‌മാഈൽ ഖാത്തിബിനെ വധിച്ചെന്ന് ഇസ്റാഈൽ; സ്ഥിരീകരിക്കാതെ ഇറാൻ

International
  •  3 days ago
No Image

ഇവി ചാർജിംഗിനിടെ ഷോർട്ട് സർക്യൂട്ട്: ഇൻഡോറിൽ ഏഴ് മരണം; വീട്ടിൽ ചാർജ് ചെയ്യുമ്പോൾ ഇവ ശ്രദ്ധിക്കുക

National
  •  3 days ago
No Image

കെകെആർ ബാറ്റിംഗ് നിരയിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം; 'രഹാനെ മൂന്നാമനായി ഇറങ്ങണം'

Cricket
  •  3 days ago
No Image

വഴിത്തർക്കം കൊലപാതകമായി: പറവൂർ ചേന്ദമംഗലം കേസിൽ മുഖ്യപ്രതിക്ക് ജീവപര്യന്തം

Kerala
  •  3 days ago
No Image

ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; 3 ആഴ്ചയില്‍ നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും തടഞ്ഞതായി സൗദി 

Saudi-arabia
  •  3 days ago
No Image

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ? കോൺഗ്രസ് സ്ഥാനാർഥി പട്ടിക അന്തിമഘട്ടത്തിൽ

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവും സർക്കാർ പരസ്യം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി പ്രതിപക്ഷ നേതാവ്

Kerala
  •  3 days ago