HOME
DETAILS

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

  
October 11, 2024 | 3:17 AM

Opposition with urgent resolution Government is overturning PSC appointment

തിരുവനന്തപുരം: പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ. ഒഴിവുകൾ റിപ്പോർട്ട്  ചെയ്യരുതെന്ന് വകുപ്പുകൾക്ക് സർക്കാർ വാക്കാൽ  നിർദേശം നൽകിയിരിക്കുകയാണെന്നും ആരോപിച്ച് നൽകിയ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. പിൻവാതിൽ നിയമനത്തിലൂടെ പിണറായി സർക്കാർ പതിനായിരങ്ങളെ നിയമിച്ചപ്പോൾ പി.എസ്.സിയുടെ സി.പി.ഒ പട്ടികയിലെ ഒന്നാം റാങ്കുകാരനുപോലും ജോലിനൽകാൻ  കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. 

സംസ്ഥാനത്ത് പൊതുമേഖലയിൽ തൊഴിലവസരങ്ങൾ ഉണ്ടാവുന്നില്ലെന്നാരോപിച്ച് പി.സി വിഷ്ണുനാഥാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്. കേരള പൊലിസിൽ നിലവിൽ വിവിധ തസ്തികകളിലായി 13 റാങ്ക് ലിസ്റ്റുകളുണ്ട്. ഇനി ആറുമാസമാണ്‌ റാങ്ക് ലിസ്റ്റിന്റെ കാലാവധി. കഴിഞ്ഞ തവണ ഈ കാലയളവിൽ രണ്ടു ബാച്ചിന്റെ ട്രെയിനിങ് പൂർത്തിയായിരുന്നുവെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. 

വനിതാ കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ 967 പേരുണ്ടായിരുന്നു. സേനയിൽ വനിതാ പ്രാതിനിധ്യം കൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ആ ലിസ്റ്റിൽ നിന്ന് ഇതുവരെയും നിയമനം നടന്നിട്ടില്ല. എസ്.ഐ റാങ്ക് ലിസ്റ്റിൽ 1038 പേരുണ്ട്. ഈ ലിസ്റ്റിൽ നിന്ന് ഒരാളെ പോലും നിയമിച്ചില്ല. സേനയിൽ അംഗബലം കുറവായതുകൊണ്ടും സമ്മർദം കൊണ്ടും 83 പൊലിസുകാർ ആത്മഹത്യചെയ്തു.

കഴിഞ്ഞമാസവും മൂന്നു പൊലിസുകാർ ആത്മഹത്യചെയ്തു. അംഗബലം കൂട്ടാനുള്ള എല്ലാ ഫയലുകളും ധനവകുപ്പ് തള്ളിയിരിക്കുകയാണ്. കോടികൾ മുടക്കി അർജന്റീന ടീമിനെ കൊണ്ടുവരാനും കേരളീയം, നവകേരള സദസ് നടത്താനും പണമുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു.

രാജ്യത്ത് പബ്ലിക് സർവിസ് കമ്മിഷൻ മുഖേന ഏറ്റവുമധികം നിയമനം നടത്തിയ സംസ്ഥാനം കേരളമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. രാജ്യത്തെ ആകെ പി.എസ്.സി നിയമനങ്ങളിൽ 60 ശതമാനവും നടത്തിയത് കേരളമാണെന്നുംധനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസം പൊതുജനത്തിന് ആവശ്യമില്ലാത്ത വിഷയം ചർച്ചയ്ക്ക് കൊണ്ടുവന്നെന്ന് പറയുകയും ഇപ്പോൾ പൊതുജനത്തിന് ആവശ്യമായ വിഷയം കൊണ്ടുവന്നപ്പോൾ അത് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് സർക്കാർ അപഹാസ്യരാകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ കുറ്റപ്പെടുത്തി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവധിക്കാലം ആഘോഷിക്കുന്നവർക്ക് കാലാവസ്ഥാ മുന്നറിയിപ്പുമായി എൻ.സി.എം

Saudi-arabia
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ വീട്ടിൽ 8 മണിക്കൂർ നീണ്ട എസ്.ഐ.ടി പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്തു

Kerala
  •  5 days ago
No Image

സ്ഥലത്തില്ലായിരുന്നു'; ഗവർണറുടെ ചായസൽക്കാരം ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ

Kerala
  •  5 days ago
No Image

റമദാന്‍ മുന്‍കൂട്ടി കുവൈത്തില്‍ വിപണിയില്‍ പരിശോധന ശക്തമാക്കി

Kuwait
  •  5 days ago
No Image

കുവൈത്ത് ഫാമിലി വിസ;കുടുംബങ്ങള്‍ക്ക് റെസിഡന്‍സി വിസ സംബന്ധിച്ച് ആശയക്കുഴപ്പം

Kuwait
  •  5 days ago
No Image

ചരിത്രം കുറിച്ച മത്സരത്തിൽ ജെമീമയുടെ ഡൽഹി വീണു; മുംബൈക്ക് ആദ്യ ജയം

Cricket
  •  5 days ago
No Image

യുഎസ് പിടിച്ചെടുത്ത റഷ്യൻ എണ്ണകപ്പലിലെ ഇന്ത്യക്കാരിൽ മലയാളിയും? ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയോടെ കുടുംബം; നയതന്ത്ര ഇടപെടലിന് നീക്കം

National
  •  5 days ago
No Image

പുതുവർഷത്തിൽ കുതിക്കാൻ ഐഎസ്ആർഒ; ആദ്യ ദൗത്യം തിങ്കളാഴ്ച

National
  •  5 days ago
No Image

ജോലി സമ്മർദ്ദം; കോടതി ജീവനക്കാരൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി

National
  •  5 days ago
No Image

ഒമാനില്‍ അക്രമം;59 പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും രാജ്യത്ത് നിന്ന് പുറത്താക്കലും

oman
  •  5 days ago