HOME
DETAILS

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

  
October 11, 2024 | 3:17 AM

Opposition with urgent resolution Government is overturning PSC appointment

തിരുവനന്തപുരം: പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ. ഒഴിവുകൾ റിപ്പോർട്ട്  ചെയ്യരുതെന്ന് വകുപ്പുകൾക്ക് സർക്കാർ വാക്കാൽ  നിർദേശം നൽകിയിരിക്കുകയാണെന്നും ആരോപിച്ച് നൽകിയ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. പിൻവാതിൽ നിയമനത്തിലൂടെ പിണറായി സർക്കാർ പതിനായിരങ്ങളെ നിയമിച്ചപ്പോൾ പി.എസ്.സിയുടെ സി.പി.ഒ പട്ടികയിലെ ഒന്നാം റാങ്കുകാരനുപോലും ജോലിനൽകാൻ  കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. 

സംസ്ഥാനത്ത് പൊതുമേഖലയിൽ തൊഴിലവസരങ്ങൾ ഉണ്ടാവുന്നില്ലെന്നാരോപിച്ച് പി.സി വിഷ്ണുനാഥാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്. കേരള പൊലിസിൽ നിലവിൽ വിവിധ തസ്തികകളിലായി 13 റാങ്ക് ലിസ്റ്റുകളുണ്ട്. ഇനി ആറുമാസമാണ്‌ റാങ്ക് ലിസ്റ്റിന്റെ കാലാവധി. കഴിഞ്ഞ തവണ ഈ കാലയളവിൽ രണ്ടു ബാച്ചിന്റെ ട്രെയിനിങ് പൂർത്തിയായിരുന്നുവെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. 

വനിതാ കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ 967 പേരുണ്ടായിരുന്നു. സേനയിൽ വനിതാ പ്രാതിനിധ്യം കൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ആ ലിസ്റ്റിൽ നിന്ന് ഇതുവരെയും നിയമനം നടന്നിട്ടില്ല. എസ്.ഐ റാങ്ക് ലിസ്റ്റിൽ 1038 പേരുണ്ട്. ഈ ലിസ്റ്റിൽ നിന്ന് ഒരാളെ പോലും നിയമിച്ചില്ല. സേനയിൽ അംഗബലം കുറവായതുകൊണ്ടും സമ്മർദം കൊണ്ടും 83 പൊലിസുകാർ ആത്മഹത്യചെയ്തു.

കഴിഞ്ഞമാസവും മൂന്നു പൊലിസുകാർ ആത്മഹത്യചെയ്തു. അംഗബലം കൂട്ടാനുള്ള എല്ലാ ഫയലുകളും ധനവകുപ്പ് തള്ളിയിരിക്കുകയാണ്. കോടികൾ മുടക്കി അർജന്റീന ടീമിനെ കൊണ്ടുവരാനും കേരളീയം, നവകേരള സദസ് നടത്താനും പണമുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു.

രാജ്യത്ത് പബ്ലിക് സർവിസ് കമ്മിഷൻ മുഖേന ഏറ്റവുമധികം നിയമനം നടത്തിയ സംസ്ഥാനം കേരളമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. രാജ്യത്തെ ആകെ പി.എസ്.സി നിയമനങ്ങളിൽ 60 ശതമാനവും നടത്തിയത് കേരളമാണെന്നുംധനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസം പൊതുജനത്തിന് ആവശ്യമില്ലാത്ത വിഷയം ചർച്ചയ്ക്ക് കൊണ്ടുവന്നെന്ന് പറയുകയും ഇപ്പോൾ പൊതുജനത്തിന് ആവശ്യമായ വിഷയം കൊണ്ടുവന്നപ്പോൾ അത് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് സർക്കാർ അപഹാസ്യരാകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ കുറ്റപ്പെടുത്തി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

In Depth Story : രോഹിത് വെമുല, ഫാത്തിമ ലത്തീഫ്...: ഉന്നത വിദ്യാലയങ്ങളിൽ ആത്മഹത്യകൾ പെരുകുന്നു; ജാതി വിവേചനവും, ഇസ്‌ലാമോഫോബിയയും പ്രധാന കാരണങ്ങൾ

National
  •  13 minutes ago
No Image

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം; മന്ത്രി കടന്നമ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

Kerala
  •  22 minutes ago
No Image

മാട്ടൂൽ സ്വദേശി ഹൃദയാഘാതം മൂലം അബുദാബിയിൽ അന്തരിച്ചു

obituary
  •  33 minutes ago
No Image

ടി-20യിലെ അദ്ദേഹത്തിന്റെ റെക്കോർഡ് മറികടക്കുക അസാധ്യമാണ്: അഭിഷേക് ശർമ്മ

Cricket
  •  an hour ago
No Image

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  an hour ago
No Image

റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം; 19 ബാങ്കുകളുമായി കരാറായി

Kerala
  •  2 hours ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; 31ന് മുമ്പ് ഗുണഭോക്തൃ അന്തിമ പട്ടിക സർക്കാരിന് കൈമാറണം

Kerala
  •  2 hours ago
No Image

ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകളിലെ അധ്യാപകരെ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ നിന്നും ഒഴിവാക്കണമെന്ന വിധി നടപ്പാക്കാതെ സർക്കാർ

Kerala
  •  2 hours ago
No Image

ബിസ്മീറിന്റെ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് വിളപ്പില്‍ ശാല ആരോഗ്യ കേന്ദ്രം;  ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കാന്‍ കുടുംബം 

Kerala
  •  2 hours ago
No Image

അമൃത് ഭാരത് ട്രെയിൻ: മംഗളൂരുവിലേക്ക് 17 മണിക്കൂര്‍; തിരിച്ചുള്ള യാത്രക്ക് 14 മണിക്കൂര്‍

Kerala
  •  2 hours ago