HOME
DETAILS

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

  
October 11, 2024 | 3:17 AM

Opposition with urgent resolution Government is overturning PSC appointment

തിരുവനന്തപുരം: പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ. ഒഴിവുകൾ റിപ്പോർട്ട്  ചെയ്യരുതെന്ന് വകുപ്പുകൾക്ക് സർക്കാർ വാക്കാൽ  നിർദേശം നൽകിയിരിക്കുകയാണെന്നും ആരോപിച്ച് നൽകിയ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. പിൻവാതിൽ നിയമനത്തിലൂടെ പിണറായി സർക്കാർ പതിനായിരങ്ങളെ നിയമിച്ചപ്പോൾ പി.എസ്.സിയുടെ സി.പി.ഒ പട്ടികയിലെ ഒന്നാം റാങ്കുകാരനുപോലും ജോലിനൽകാൻ  കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. 

സംസ്ഥാനത്ത് പൊതുമേഖലയിൽ തൊഴിലവസരങ്ങൾ ഉണ്ടാവുന്നില്ലെന്നാരോപിച്ച് പി.സി വിഷ്ണുനാഥാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്. കേരള പൊലിസിൽ നിലവിൽ വിവിധ തസ്തികകളിലായി 13 റാങ്ക് ലിസ്റ്റുകളുണ്ട്. ഇനി ആറുമാസമാണ്‌ റാങ്ക് ലിസ്റ്റിന്റെ കാലാവധി. കഴിഞ്ഞ തവണ ഈ കാലയളവിൽ രണ്ടു ബാച്ചിന്റെ ട്രെയിനിങ് പൂർത്തിയായിരുന്നുവെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. 

വനിതാ കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ 967 പേരുണ്ടായിരുന്നു. സേനയിൽ വനിതാ പ്രാതിനിധ്യം കൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ആ ലിസ്റ്റിൽ നിന്ന് ഇതുവരെയും നിയമനം നടന്നിട്ടില്ല. എസ്.ഐ റാങ്ക് ലിസ്റ്റിൽ 1038 പേരുണ്ട്. ഈ ലിസ്റ്റിൽ നിന്ന് ഒരാളെ പോലും നിയമിച്ചില്ല. സേനയിൽ അംഗബലം കുറവായതുകൊണ്ടും സമ്മർദം കൊണ്ടും 83 പൊലിസുകാർ ആത്മഹത്യചെയ്തു.

കഴിഞ്ഞമാസവും മൂന്നു പൊലിസുകാർ ആത്മഹത്യചെയ്തു. അംഗബലം കൂട്ടാനുള്ള എല്ലാ ഫയലുകളും ധനവകുപ്പ് തള്ളിയിരിക്കുകയാണ്. കോടികൾ മുടക്കി അർജന്റീന ടീമിനെ കൊണ്ടുവരാനും കേരളീയം, നവകേരള സദസ് നടത്താനും പണമുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു.

രാജ്യത്ത് പബ്ലിക് സർവിസ് കമ്മിഷൻ മുഖേന ഏറ്റവുമധികം നിയമനം നടത്തിയ സംസ്ഥാനം കേരളമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. രാജ്യത്തെ ആകെ പി.എസ്.സി നിയമനങ്ങളിൽ 60 ശതമാനവും നടത്തിയത് കേരളമാണെന്നുംധനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസം പൊതുജനത്തിന് ആവശ്യമില്ലാത്ത വിഷയം ചർച്ചയ്ക്ക് കൊണ്ടുവന്നെന്ന് പറയുകയും ഇപ്പോൾ പൊതുജനത്തിന് ആവശ്യമായ വിഷയം കൊണ്ടുവന്നപ്പോൾ അത് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് സർക്കാർ അപഹാസ്യരാകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ കുറ്റപ്പെടുത്തി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് സ്റ്റേഡിയം സജ്ജമല്ല; കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ തന്നെ തുടർന്നേക്കും

Football
  •  32 minutes ago
No Image

എം.എല്‍.എയ്ക്ക് മാത്രം പാര്‍ക്കിങ്, നിയമസഭാംഗത്തിന് പറ്റില്ല; ചിരിപടര്‍ത്തി മാത്യു ടി തോമസിന്റെ കുറിപ്പ്

Kerala
  •  36 minutes ago
No Image

മദ്യം വാങ്ങാൻ പണം നൽകിയില്ല; ദളിത് യുവാവിനെതിരെ ക്രൂരമായ അതിക്രമം; പ്രതി പിടിയിൽ

crime
  •  an hour ago
No Image

സൗത്ത് ഏഷ്യൻ കോംപാറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പ്; കോഴിക്കോട് സ്വദേശിയായ വിദ്യാർഥിനി അലൻ റബയ്ക്ക് സ്വർണം 

Kerala
  •  an hour ago
No Image

പാലക്കാട്ട് കഞ്ചിക്കോട് ജ്യേഷ്ഠന്‍ അനുജനെ തല്ലിക്കൊന്നു 

Kerala
  •  an hour ago
No Image

വഞ്ചിയൂരിലെ സി.പി.എം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ കോണ്‍ഗ്രസിലേക്ക്

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് പാപ്പാനെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചുകൊന്നു; ആക്രമണം ആനയെ കുളിപ്പിക്കുന്നതിനിടെ

Kerala
  •  2 hours ago
No Image

പറശ്ശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്നയാള്‍ പുഴയോരത്ത് തൂങ്ങിമരിച്ചു,അന്വേഷണം

Kerala
  •  2 hours ago
No Image

മുഖ്യപ്രതിയും പുറത്തേക്ക്; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക്  ജാമ്യം

Kerala
  •  2 hours ago
No Image

കോഴിക്കോട് മാങ്കാവില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു; മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Kerala
  •  2 hours ago