HOME
DETAILS

സഭാചരിത്രത്തിലാദ്യം; അടിയന്തരപ്രമേയങ്ങള്‍ തള്ളിയതില്‍ ഷംസീര്‍ റെക്കോര്‍ഡിട്ടെന്ന് ചെന്നിത്തല; കത്ത് നല്‍കി

  
backup
March 19 2023 | 07:03 AM

ramesh-chennithala-writes-to-kerala-speaker-on-assembly-session

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്ന നടപടികളില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്‍കി. കേരള പിറവിക്ക് ശേഷമുള്ള അടിയന്തര പ്രമേയങ്ങളുടേയും അവ നിരാകരിച്ചതിന്റെയും ചര്‍ച്ച ചെയ്തതിന്റെയും കണക്കുകള്‍ അക്കമിട്ട് നിരത്തിയാണ് സ്പീക്കര്‍ക്ക് രമേശ് ചെന്നിത്തല കത്ത് നല്‍കിയിരിക്കുന്നത്.

കേരള പിറവിക്ക് ശേഷം 1200 അടിയന്തിര പ്രമേയങ്ങളില്‍ 32 എണ്ണമാണ് സഭ ചര്‍ച്ചെക്കെടുത്തത്. അംഗങ്ങള്‍ക്ക് സംസാരിക്കാര്‍ അവസരം നല്‍കാതെ നിഷേധിച്ചത് നാമമാത്രമാണെന്നത് ശ്രദ്ധേയമാണ്. ഏറ്റവും കൂടുതല്‍ അടിയന്തര പ്രമേയങ്ങള്‍ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ പോലും അനുമതിയില്ലാതെ തള്ളിയതിന്റെ റിക്കോര്‍ഡ് ഇനി ഷംസീറിനു മാത്രം സ്വന്തമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

എക്‌സിക്യൂട്ടീവിന് നിയമസഭയോടുള്ള അക്കൗണ്ടബിലിറ്റി ഉറപ്പ് വരുത്തുന്നതിനുള്ള ഉപാധികളില്‍ ഒന്നാണ് അടിയന്തര പ്രമേയം. അത് പ്രതിപക്ഷത്തിന്റെ സൂപ്രധാന അവകാശങ്ങളില്‍ ഒന്നാണെന്ന കാര്യം സ്പീക്കര്‍ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കത്തിന്റെ പൂര്‍ണരൂപം:

18.03.2023.

ബഹു സ്പീക്കര്‍,

15ാം കേരള നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ നിയമസഭാ ചട്ടം 50 പ്രകാരം പ്രതിപക്ഷാംഗങ്ങള്‍ അവതരണാനുമതി തേടി നോട്ടീസ് നല്‍കിയിരുന്ന ചരക്കുകളുടേയും, സേവനങ്ങളുടേയും സംസ്ഥാനന്തര നീക്കത്തിലൂടെ ലഭിക്കുന്ന നികുതി (IGST) ഇനത്തില്‍ സംസ്ഥാനത്തിന് അര്‍ഹമായ നികുതി വിഹിതം ലഭിക്കുന്നില്ല എന്ന വിഷയവും, കെഎസ്ആര്‍ടിസി യില്‍ ജോലി ചെയ്യുന്നവര്‍ക്ക് പൂര്‍ണ്ണ വേതനം ഉറപ്പ് നല്‍കാത്ത പ്രശ്‌നവും, ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് ചേര്‍ന്ന കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് കൗണ്‍സിലര്‍മാരെ പോലീസ് മര്‍ദ്ദിച്ച പ്രശ്‌നവും,തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായി നടക്കുന്ന ആക്രമണങ്ങള്‍ തടയുന്നതില്‍ ഉണ്ടായ പരാജയം സംബന്ധിച്ചും ഉള്ള നോട്ടീസുകള്‍ക്ക് ഓരോ കാരണങ്ങള്‍ പറഞ്ഞ് അവതരണാനുമതി തേടുന്നതില്‍ നിന്നും തടഞ്ഞ അങ്ങയുടെ നടപടി പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ നിഷേധിക്കുന്നതും പുതിയ കീഴ്വഴക്കം സൃഷ്ട്ടിക്കുന്നതും ആണ്.

എക്‌സിക്യുട്ടീവിന് നിയമസഭയോടുള്ള Accountabltiy ഉറപ്പാക്കുന്നതിന് സഭയില്‍ അവതരണാനുമതി തേടുന്ന അടിയന്തിര പ്രമേയ നോട്ടീസുകള്‍ക്ക് എത്രത്തോളം പ്രധാന്യവും, പ്രസക്തിയും ഉണ്ട് എന്ന് അങ്ങേയ്ക്ക് ബോധ്യമുള്ളതാണല്ലോ. 1957 ന് ശേഷം ഇതുവരെ 1200ല്‍പരം അടിയന്തിര പ്രമേയ നോട്ടീസുകള്‍ക്ക് അവതരണാനുമതി തേടിയിട്ടുണ്ടെങ്കിലും 32 നോട്ടീസുകള്‍ക്ക് മാത്രമേ 65 വര്‍ഷത്തിനുള്ളില്‍ അവതരണാനുമതി ലഭിച്ചിട്ടുളളൂ എന്നിരുന്നാലും അങ്ങയുടെ മുന്‍ഗാമികളായ സ്പീക്കര്‍മാര്‍ പ്രതിപക്ഷം നല്‍കുന്ന അടിയന്തിര പ്രമേയനോട്ടീസുകള്‍ക്ക് അവതരണാനുമതി തേടുന്നതിന് അവസരം അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയങ്ങളിലും, ശ്രദ്ധക്ഷണിക്കല്‍, സബ്മിഷന്‍, ചോദ്യം എന്നീ രൂപത്തില്‍ മുന്‍പ് സഭയില്‍ വന്ന വിഷയങ്ങളിലും അടിയന്തിര പ്രമേയ നോട്ടീസുകള്‍ നല്‍കിയിരുന്ന ഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളോട് നീതി പുലര്‍ത്തുന്നതില്‍ അങ്ങയുടെ മുന്‍ഗാമികള്‍ തുറന്ന മനസ്സാണ് കാണിച്ചിട്ടുള്ളത്.
13ാം കേരള നിയമസഭയുടെ കാലയളവില്‍ (20112016) ഒന്നാം സമ്മേളനത്തില്‍ 29.06.2011, 11.07.2011 എന്നീ തീയതികളില്‍ സാംക്രമിക രോഗ വ്യാപനം സംബന്ധിച്ചും, 7ാം സമ്മേളന കാലത്ത് സൂര്യനെല്ലിവിഷയം 04.02.2013, 07.02.2013, 11.02.2013, 13.02.2013 എന്നീ തീയതികളിലും, 8ാം സമ്മേളന കാലയളവില്‍ യാമിനി തങ്കച്ചി വിഷയം 19.03.2013, 02.04.2013, 09.04.2013 എന്നീ തീയകളിലും, 09ാം സമ്മേളന കാലയളവില്‍ 13.06.2013, 17.06.2013, 19.06.2013, 20.06.2013 എന്നീ തീയതികളില്‍ സോളാര്‍ വിഷയങ്ങളും, പത്താം സമ്മേളന കാലയളവില്‍ 07.01.2014, 29.01.2014 എന്നീ തീയതികളില്‍ പരിസ്ഥിതിലോല വിഷയങ്ങളും, 12ാം സമ്മേളന കാലത്ത് 01.12.2014, 12.12.2014 എന്നീ തീയതികളിലും, 13ാം സമ്മേളന കാലയളവില്‍ 10.03.2015, 12.03.2015 എന്നീ തീയകളിലും 15ാം സമ്മേളന കാലയളവില്‍ 30.11.2015, 15.12.2015 എന്നീ തീയതികളിലും ബാര്‍കോഴ സംബന്ധമായ വിഷയങ്ങളും അടിയന്തിര പ്രമേയ നോട്ടീസുകള്‍ക്ക് സഭയില്‍ അവതരണാനുമതി തേടുകയും ബഹു. സ്പീക്കര്‍മാര്‍ പ്രസ്തുത നോട്ടീസുകള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

13ാം കേരള നിയമസഭയുടെ 12ാം സമ്മേളന കാലത്ത് 02.12.2014 ന് സഭയില്‍ ചോദ്യോത്തര വേളയില്‍ 20 മിനിട്ട് ചര്‍ച്ച ചെയ്ത LNG പ്രോജക്ട് വിഷയം 11.12.2014 ല്‍ ശ്രീ. എസ്.ശര്‍മ്മയ്ക്ക് അടിയന്തിര പ്രമേയമായി കൊണ്ടുവന്ന് അവതരണാനുമതി തേടുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്ന കാര്യം കൂടി അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.

It is the absolute privilege of the Legislature and Members thereof to discuss and deliberate all matters pertaining to the governance of the coutnry and its people. Freedom of Speech on the floor of the House is the essence of parliamentary democracy * **** while applying the restrictions regarding the rule of sub judice, it has to be ensured that primary right of freedom of speech is not unduly impaired to the prejudice of the Legislaturs (Kaul and Shakdher page 1190, 1191) എന്ന കാര്യം അടിയന്തിര പ്രമേയ നോട്ടീസുകള്‍ പരിഗണിക്കുമ്പോള്‍ മുന്‍തൂക്കം നല്‍കുന്ന കീഴ്വഴക്കം ആണ് നമ്മുടെ സഭയില്‍ ഉണ്ടായിരുന്നത്.

Rule of Subjudice has application only during the period when the matter is under active consideration of court of law എന്ന കാര്യം പോലും പരിഗണിക്കാതെ നോട്ടീസുകള്‍ പ്രാഥമിക ഘട്ടത്തില്‍ തളളുന്നത് എക്‌സിക്യൂട്ടീവിനെ സഹായിക്കുന്നതിന് വേണ്ടിയാണെന്ന ആക്ഷേപത്തിന് കൂടൂതല്‍ ബലം പകരുന്നതിന് മാത്രമേ ഉപകരിക്കൂ.

237 ദിവസം സമ്മേളിച്ച 13ാം കേരള നിയമസഭയുടെ കാലയളവില്‍ ലഭിച്ച 191 അടിയന്തിര പ്രമേയ നോട്ടീസുകളില്‍ 7 എണ്ണത്തിന് മാത്രമാണ് അംഗത്തെ കേള്‍ക്കാതെ അനുമതി നിഷേധിച്ചിട്ടുള്ളത്.

ഇതിനകം 110 ദിവസം മാത്രം സമ്മേളിച്ച 15ാം കേരള നിയമസഭയില്‍ നോട്ടീസ് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസുകളില്‍ 11 എണ്ണത്തിന് സഭയില്‍ പരാമര്‍ശിക്കാതെ അവതരണാനുമതി നിഷേധിക്കുകയോ / പരാമര്‍ശിച്ചതിനുശേഷം അവതരണാനുമതി തേടിയ അംഗത്തിന് പ്രസംഗിക്കാനുള്ള അനുമതിമതി പോലും നല്‍കാതെ നിഷേധിക്കുകയോ ചെയ്തിട്ടുണ്ട്. ഇത് തികച്ചും ദൗര്‍ഭാഗ്യകരവും, പ്രതിപക്ഷത്തിന്റെ അവകാശങ്ങളുടെ നിഷേധവുമാണ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്നതിനുള്ള എക്‌സിക്യുട്ടീവിന്റെ നീക്കത്തിന് എതിരെ അങ്ങ് ജാഗ്രത പുലര്‍ത്തണമെന്നും പ്രതിപക്ഷത്തിന്റെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ അങ്ങയുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്തതയോടെ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ വിദേശ സന്ദര്‍ശനത്തിനായി സഊദിയിലെത്തി ലെബനന്‍ പ്രസിഡന്റ് 

Saudi-arabia
  •  9 days ago
No Image

ഈ ആഴ്ചയുടനീളം കുവൈത്തില്‍ മഴയും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

Kuwait
  •  9 days ago
No Image

കോഴിക്കോട് ഇനി തെളിഞ്ഞൊഴുകും; വൃത്തിയാക്കിയത് 555 നീർച്ചാലുകൾ

Kerala
  •  9 days ago
No Image

കള്ള് ഗ്ലൂക്കോസിനേക്കാള്‍ പവര്‍ഫുള്‍, ഗോവിന്ദന്‍മാഷ് പറഞ്ഞത് മദ്യത്തെ കുറിച്ച്- ഇ.പി ജയരാജന്‍ 

Kerala
  •  9 days ago
No Image

ഓഹരി തട്ടിപ്പ് ആരോപണം; മാധബി പുരി ബുച്ചിന് ആശ്വാസം, കേസെടുക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത്  ബോംബെ ഹൈക്കോടതി

National
  •  9 days ago
No Image

ലോകകപ്പിന്റെ ആവര്‍ത്തനം; ചാമ്പ്യന്‍സ് ട്രോഫിയിലും കൈവിട്ട് ടോസ്, ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും, മാറ്റമില്ലാതെ ഇന്ത്യന്‍ ഇലവന്‍

Cricket
  •  9 days ago
No Image

ഹമാസിന് പകരം അറബ്, പാശ്ചാത്യ രാജ്യങ്ങള്‍ നിയന്ത്രിക്കുന്ന ഇടക്കാല ഭരണ സംവിധാനം; ഗസ്സയില്‍ ട്രംപിന്റെ പദ്ധതിക്ക് ബദലുമായി ഈജിപ്ത്

International
  •  9 days ago
No Image

വിദ്യാലയങ്ങളിലെ റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്

Kerala
  •  9 days ago
No Image

ലാഭം 106 ബില്ല്യണ്‍ ഡോളര്‍, ഉല്‍പ്പാദനക്കുറവും വിലക്കുറവും തിരിച്ചടിയായി; അരാംകോയുടെ ലാഭത്തില്‍ 12 ശതമാനം ഇടിവ്

Saudi-arabia
  •  9 days ago
No Image

വയനാട് തുരങ്കപാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി

Kerala
  •  9 days ago


No Image

കൃത്രിമ പ്രസവ വേദന അനുഭവിപ്പിച്ച് കാമുകിയുടെ 'പ്രണയ' ടെസ്റ്റ്; ടെസ്റ്റ് 'പാസായി' പക്ഷേ കാമുകന്റെ ചെറുകുടലിന്റെ ഭാഗം പോയി

International
  •  9 days ago
No Image

ആശമാരെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് വീണ ജോര്‍ജ്; ഓഫിസ് അധികനാള്‍ ഉണ്ടാകില്ലെന്ന് മന്ത്രി ഓര്‍ത്താല്‍ നന്നെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, സഭയില്‍ വാക്‌പോര്

Kerala
  •  9 days ago
No Image

കൊച്ചിയില്‍ ഒന്‍പതാംക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചതായി പരാതി; ലഹരിക്ക് അടിമയെന്ന് പൊലിസ്

Kerala
  •  9 days ago
No Image

ഇനി പഴയതുപോലെ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ അപേക്ഷ നിരസിക്കാനാകില്ല; അബൂദബിയിലെ സ്‌കൂളുകള്‍ക്ക് പൂട്ടിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നയം

uae
  •  9 days ago