HOME
DETAILS

വയനാട് തുരങ്കപാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി

  
Web Desk
March 04, 2025 | 7:10 AM

latest news environmental-impact-committee-granded-permission-for-wayanad-tunnel-road

കോഴിക്കോട്: വയനാട് തുരങ്കപാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയത്. പരിസ്ഥിതി ആഘാത സമിതിയുടെ ശുപാര്‍ശ ഈ മാസം ഒന്നാം തീയതിയാണ് സര്‍ക്കാരിന് കൈമാറിയത്. 

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലില്‍ നിന്നും ആരംഭിച്ച് വയനാട്ടിലെ മേപ്പാടിയിലാണ് തുരങ്കപാത അവസാനിക്കുന്നത്. ചുരം കയറാതെ വയനാട്ടില്‍ വേഗത്തില്‍ എത്താമെന്ന് ലക്ഷ്യമിട്ടാണ് പാത നിര്‍മിക്കുന്നത്. സ്ഥലമെടുപ്പ് നടപടികള്‍ 90 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിര്‍മാണവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലംകൂടിമാത്രമേ ഇനി ഏറ്റെടുക്കാനുള്ളൂ

'ഉചിതമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് നിര്‍മാണം നടത്തുക, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൂക്ഷ്മ സ്‌കെയില്‍ മാപ്പിങ് നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക, ടണല്‍ റോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കുന്നതിന് കാലാവസ്ഥാനിരീക്ഷണ സ്റ്റേഷനുകള്‍ സ്ഥാപിക്കുക, കളക്ടര്‍ ശുപാര്‍ശചെയ്യുന്ന നാലുപേരടങ്ങുന്ന വിദഗ്ധസമിതി രൂപവത്കരിക്കുക, അപ്പന്‍കാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കുക, വംശനാശഭീഷണി നേരിടുന്ന 'ബാണാസുര ചിലപ്പന്‍' പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക, ഭൂമിയുടെ ഘടനയനുസരിച്ച് ടണലിങ് രീതികള്‍ തിരഞ്ഞെടുക്കുക, നിര്‍മാണത്തിലേര്‍പ്പെടുന്നവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞിപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയില്‍ നിര്‍മാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായി നിരീക്ഷിക്കുക' തുടങ്ങിയ നിബന്ധനകളാണ് സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്. 

അതേസമയം, പ്രകൃതി സ്‌നേഹികളുടെ നിരന്തരമായ പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെയാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ നടുക്കുന്ന കാഴ്ചകള്‍ക്കിടെ കോഴിക്കോടിന്റെ കിഴക്കന്‍ മലയോരവാസികളുടെ മനസില്‍ നെഞ്ചിടിപ്പേറ്റുകയാണ് നിര്‍ദിഷ്ട തുരങ്കപാത. ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും മലയോരത്ത് തുടര്‍ക്കഥയാണെങ്കിലും ആനക്കാംപൊയില്‍ കള്ളാടി - മേപ്പാടി തുരങ്കപാത വയനാട് നേരിട്ടപോലെ വലിയ ദുരന്തം വരുത്തിവയ്ക്കുമോയെന്നാണ് പ്രദേശവാസികളുടെ ആശങ്ക. 

അതിന് ബലമേകുന്നതാണ് വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം. മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളെ ഒഴുക്കിക്കളഞ്ഞ ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രം സൗത്ത് വയനാട് ഡിവിഷനിലെ പുഞ്ചിരിമട്ടം വെള്ളോലിപ്പാറയിലെ നിത്യഹരിത മഴനിഴല്‍ക്കാടുകള്‍ ആണ്. വയനാടിനു പുറമേ കോഴിക്കോട്, മലപ്പുറം, ജില്ലകളുമായും ഈ വനം അതിര്‍ത്തി പങ്കിടുന്നുണ്ട്. വെള്ളരിമലയുടെ ഒരു ചെരിവായ ഈ മേഖല 10 മുതല്‍ 15 അടി വരെ വ്യാസത്തിലുള്ള ഉരുളന്‍ പാറകള്‍ നിറഞ്ഞ പ്രദേശമാണ്. തുരങ്കപാത കടന്നുപോകുന്നത് ഇതേ മലനിരകള്‍ക്ക് സമീപത്തൂടെയാണ്.

ഉരുള്‍പൊട്ടലുകള്‍ ഉണ്ടായ പുത്തുമല, കവളപ്പാറ, മുണ്ടക്കൈ എന്നിവ തുരങ്കം കടന്നുപോകുന്ന മലനിരകളുടെ തൊട്ടടുത്താണ്. വയനാട് ദുരന്തം നടന്നത് കിലോമീറ്ററുകള്‍ക്ക് അപ്പുറമാണെങ്കിലും അതിന്റെ ഭീകരത ജില്ലയേയും പിടിച്ചുലച്ചിരുന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ശക്തമായ മലവെള്ളപ്പാച്ചിലാണ് ചാലിയാറിലും ഇരുവഞ്ഞിപ്പുഴയിലും ഉണ്ടായത്. പ്രളയ സമാനമായി ജലനിരപ്പും ഉയര്‍ന്നിരുന്നു. അതിനാല്‍ തന്നെ തുരങ്കപാത നിര്‍മാണത്തില്‍ സര്‍ക്കാര്‍ വീണ്ടുമൊന്ന് ചിന്തിക്കണമെന്നാണ് മലയോരത്തിന്റെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ്ക്കും ഉദയനിധിക്കും, എതിരായ ഹരജികള്‍ തള്ളി മദ്രാസ് ഹൈക്കോടതി; തള്ളിയത് ആദായ നികുതി വകുപ്പിന്റെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍

National
  •  a day ago
No Image

വിവാഹച്ചെലവിന് പണം കണ്ടെത്താന്‍ 3 കോടിയുടെ സ്വര്‍ണക്കവര്‍ച്ച; തനിഷ്‌ക് ജ്വല്ലറി ജീവനക്കാരനും കാമുകിയും അറസ്റ്റില്‍

National
  •  a day ago
No Image

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകളും വിവരാവകാശ രേഖയിലെ 'പൂജ്യം' താമസച്ചെലവും: ഒരു വിശകലനം

Kerala
  •  a day ago
No Image

വാക്കുതര്‍ക്കത്തിനിടെ പെണ്‍സുഹൃത്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

National
  •  a day ago
No Image

ഓര്‍ഡിനറി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല, പണം നല്‍കണമെന്നുള്ളവര്‍ ഓര്‍ഡിനറിയില്‍ കയറേണ്ട; മന്ത്രി സി.പി. ജോണ്‍

Kerala
  •  a day ago
No Image

നെടുമങ്ങാട്ട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Kerala
  •  a day ago
No Image

നീറ്റ് യുജി 2026 പുനഃപരീക്ഷ; താല്‍ക്കാലിക വിലക്കിനെതിരേ ടെലഗ്രാം ഡല്‍ഹി ഹൈക്കോടതിയില്‍

National
  •  a day ago
No Image

'ഐ ലവ് യു മമ്മി-പാപ്പ' നീറ്റിൽ വീണ്ടും ആത്മഹത്യ, മരിച്ചത് 12ാം ക്ലാസിൽ 97 ശതമാനം മാർക്ക് നേടിയ വിദ്യാർഥിനി 

National
  •  a day ago
No Image

നിയമസഭയിലെ 'മാഷും കുട്ട്യോളും'- രമേശ് പിഷാരടിയും ബിനിമോനും വീണ്ടും 'റോണി സാറി'ന്റെ ക്ലാസ്സിൽ...

Kerala
  •  a day ago
No Image

പി.എം ശ്രീ പദ്ധതി: നിലപാട് നിശ്ചയിക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു

Kerala
  •  a day ago