HOME
DETAILS

മലപ്പുറത്തെ സി.പി.എം നേതാവായ അധ്യാപകന്റെ ലൈംഗിക പീഡന കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന്, പൂര്‍വ വിദ്യാര്‍ഥികളുടെ പരാതിയില്‍ ഒരു മാസം കഴിഞ്ഞിട്ടും നടപടിയില്ല

  
backup
June 09, 2022 | 5:33 AM

cpm-leader-in-malappuram-to-move-to-sabotage-teachers-sexual-harassment-case-2022

മലപ്പുറം: സെന്റ് ജെമ്മാസ് സ്‌കൂളിലെ മുന്‍ അധ്യാപകനും സി.പി.എം നേതാവും നഗരസഭാംഗവുമായിരുന്ന കെ.വി ശശികുമാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസില്‍ പ്രതിയെ സംരക്ഷിക്കാന്‍ നീക്കമെന്ന് ആരോപണം.
പൂര്‍വ വിദ്യാര്‍ഥികള്‍ അധ്യാപകനെതിരേ നല്‍കിയ മാസ് പെറ്റീഷനില്‍ ഇതുവരെ കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ സമര്‍പ്പിച്ച പരാതിയാണ് പ്രധാനം. അതില്‍ കേസുപോലും എടുക്കാതെ രണ്ടു പോക്‌സോ കേസുകളില്‍ മാത്രമാണ് പൊലിസ് അന്വേഷണം നടത്തുന്നതെന്നും പൂര്‍വ വിദ്യാര്‍ഥിയും അഭിഭാഷകയുമായ അഡ്വ.ബീന പിള്ള പറഞ്ഞു.

മുപ്പതു വര്‍ഷത്തോളം സ്‌കൂളില്‍ ജോലി ചെയ്ത പ്രതി നിരവധി വിദ്യാര്‍ഥിനികളെ ചൂഷണം ചെയ്തതായി നല്‍കിയ പരാതി പൊലിസ് ഗൗരവത്തിലെടുത്തില്ലെന്നത് ആശങ്കാജനകമാണെന്നും ഇവര്‍ പറഞ്ഞു.

30 വര്‍ഷത്തോളം സ്‌കൂളിലെ നിരവധി വിദ്യാര്‍ഥികളെ ഇയാള്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നു ചൂണ്ടിക്കാട്ടി പൂര്‍വ വിദ്യാര്‍ഥികള്‍ ജില്ലാ പൊലിസ് മേധാവിക്കാണ് മാസ് പെറ്റീഷന്‍ സമര്‍പ്പിച്ചത്. എസ്.പി ഇത് അന്വേഷണത്തിനായി താഴേത്തട്ടിലേക്കു കൈമാറിയെങ്കിലും ഒരു മാസമായിട്ടും ഈ പരാതിയില്‍ പൊലിസ് നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. മാസ് പെറ്റീഷനുമായി ബന്ധപ്പെട്ട് ഇതുവരെ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതോടെ, പൊലിസ് അന്വേഷണത്തില്‍ ആശങ്കയറിയിച്ച് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ രംഗത്തെത്തി.

പോക്സോ ഉള്‍പ്പെടെ എല്ലാ കേസുകളിലും ജാമ്യം. നാല് കേസുകളിലാണ് പെരിന്തല്‍മണ്ണ കോടതി ജാമ്യം അനുവദിച്ചത്. പൂര്‍വ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് പോക്സോ കേസുകളില്‍ മഞ്ചേരി കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആറ് കേസുകളിലും ജാമ്യം ലഭിച്ചതോടെ ശശികുമാര്‍ ഉടന്‍ ജയില്‍ മോചിതനാകും.

പോക്സോ നിയമം വരുന്നതിന് മുന്‍പുണ്ടായ സംഭവം ചൂണ്ടിക്കാട്ടി നല്‍കിയ നാല് പരാതികളില്‍ ഐപിസി 354 വകുപ്പായിരുന്നു പൊലിസ് ചുമത്തിയിരുന്നത്. ഈ കേസുകളിലാണ് ശശികുമാറിനെതിരെ ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ ശശികുമാര്‍ ഉടന്‍ ജയില്‍ മോചിതനാകും. മുപ്പത് വര്‍ഷത്തോളം അധ്യാപനായിരുന്ന ശശികുമാര്‍ മൂന്ന് തവണ നഗരസഭ കൗണ്‍സിലര്‍ കൂടി ആയിരുന്നു.

ആറാം ക്ലാസുകാരിയിരിക്കെ തന്റെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി കാണിച്ച് പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇയാള്‍ ഇതേ തരത്തില്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. ഇതിന് പിന്നാലെ നിരവധി പൂര്‍വ വിദ്യാര്‍ഥിനികള്‍ ആരോപണവുമായി രംഗത്തെത്തി. 1992 മുതലുള്ള പരാതികള്‍ ഇതിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എപ്സ്റ്റീൻ ഫയലിൽ മോദിയുടെ പേര്: രാജ്യത്തിന് അപമാനമെന്ന് സന്ദീപ് വാര്യർ; അന്വേഷണം വേണമെന്ന് ആവശ്യം

National
  •  an hour ago
No Image

വാളയാറിൽ അതിഥി തൊഴിലാളിയെ മർദിച്ചു കൊന്ന കേസ്: എട്ട് പ്രതികൾക്ക് ജാമ്യം; 12 പേർ ഇപ്പോഴും ഒളിവിൽ

Kerala
  •  2 hours ago
No Image

മട്ടന് പകരം വിളമ്പിയത് ബീഫ്; യൂട്യൂബറുടെ പരാതിയിൽ പ്രശസ്ത റെസ്റ്റോറന്റ് ജീവനക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തു

National
  •  2 hours ago
No Image

ചരിത്ര നേട്ടത്തിന് സാക്ഷിയായി കേരളം; പിറന്നത് ടി-20യിലെ ലോക റെക്കോർഡ്‌

Cricket
  •  2 hours ago
No Image

പൊലിസിനെ കണ്ടപ്പോൾ യുവാവ് എംഡിഎംഎ വിഴുങ്ങി; വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

Kerala
  •  2 hours ago
No Image

സ്കീ ദുബൈ സന്ദർശകർക്ക് ആശ്വാസം: മാൾ ഓഫ് ദി എമിറേറ്റ്സിൽ ഇനി 6 മണിക്കൂർ വരെ സൗജന്യ പാർക്കിംഗ്

uae
  •  2 hours ago
No Image

കാര്യവട്ടത്ത് കിവികളുടെ ചിറകരിഞ്ഞു; അഞ്ചാം ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  3 hours ago
No Image

മെഡിസെപ് രണ്ടാം ഘട്ടം നാളെ മുതൽ: 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ; പ്രധാന മാറ്റങ്ങൾ അറിയാം

Kerala
  •  3 hours ago
No Image

ചരിത്രത്തിൽ മൂന്നാമത്! വമ്പൻ തിരിച്ചടി; സ്വന്തം തട്ടകത്തിൽ തലതാഴ്ത്തി സഞ്ജു

Cricket
  •  3 hours ago
No Image

സഊദി അറേബ്യയ്ക്ക് 9 ബില്യൺ ഡോളറിന്റെ പാട്രിയറ്റ് മിസൈലുകൾ വിൽക്കാൻ ഒരുങ്ങി അമേരിക്ക

Saudi-arabia
  •  3 hours ago