HOME
DETAILS

നാടും നഗരവും തെരുവുനായ്ക്കളുടെ പിടിയില്‍; നടപടിയില്ലാതെ അധികൃതര്‍

  
backup
August 22, 2016 | 7:17 PM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%81%e0%b4%82-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af%e0%b5%8d%e0%b4%95


കല്‍പ്പറ്റ: ജില്ലയിലെ നഗരങ്ങളും ഗ്രാമങ്ങളും തെരുവുനായകള്‍ കൈയടക്കുന്നു. പ്രാധാന ടൗണുകളായ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെല്ലാം തെരുവുനായ ശല്യം കാരണം ജനം പൊറുതി മുട്ടിയിരിക്കുകയാണ്. മാനന്തവാടിയില്‍ മിനി സിവില്‍ സ്റ്റേഷന്‍, കോടതി, ജില്ലാ ആശുപത്രി പരിസരം എന്നിവിടങ്ങളിലെല്ലാം തെരുവുനായകള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുകയാണ്.
കല്‍പ്പറ്റയില്‍ ബൈപ്പാസ് ജംങ്ഷന്‍, സിവില്‍ സ്റ്റേഷന്‍, ജനറല്‍ ആശുപത്രി തുടങ്ങി നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും തെരുവുനായകള്‍ കൂട്ടമായി തമ്പടിച്ചിരിക്കുകയാണ്. പഞ്ചായത്ത്, നഗരസഭാതലത്തില്‍ നായ്ക്കളെ വന്ധ്യംകരണം നടത്താനുള്ള നടപടികള്‍ ഇല്ലാത്തതതും ഇറച്ചി മാലിന്യങ്ങള്‍ ഉള്‍പെടെ റോഡരികില്‍ തള്ളുന്നതുമാണ് നായശല്യം ഇത്രത്തോളം വര്‍ധിക്കാന്‍ കാരണം.
 പ്രധാന ടൗണുകള്‍ക്ക് പുറമേ കാട്ടിക്കുളം, പനമരം, പുല്‍പ്പള്ളി, വെള്ളമുണ്ട, പടിഞ്ഞാറത്തറ, കമ്പളക്കാട്, മീനങ്ങാടി, അമ്പലവയല്‍, മേപ്പാടി, വൈത്തിരി, പൊഴുതന എന്നിവിടങ്ങളില്‍ നായ ശല്യം കാരണം വിദ്യാര്‍ഥികളുള്‍പെടെയുള്ളവര്‍ ദുരിതത്തിലായിരിക്കുകയാണ്.
രാത്രികാലങ്ങളിലാണ് നായശല്യം രൂക്ഷമാകുന്നത്. മാനന്തവാടി ജില്ലാ ആശുപത്രിക്ക് സമീപം നായകളുടെ ശല്യം രൂക്ഷമായതോടെ രോഗികളും ദുരിതത്തിലായിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങളെ നായകള്‍ പിന്തുടരുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. രാത്രികാലങ്ങളില്‍ കാല്‍നട യാത്രക്കാര്‍ തെരുവു നായകളുടെ ആക്രമണത്തിനിരയാകുന്നതും പതിവായിരിക്കുകയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ പദ്ധതികളിലായി സ്ഥാപിച്ച തെരുവു വിളക്കുകള്‍ കത്താത്തതിനാല്‍ നായകളുടെ സാന്നിധ്യമറിയാതെയാണ് കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പെടുന്നത്. കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ ഒരാള്‍ക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ഇതോടെ തെരുനായകളുടെ എണ്ണപ്പെരുപ്പം നിയന്ത്രക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  4 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  4 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  4 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  4 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  4 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  4 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  4 days ago
No Image

2026-ൽ യുഎഇയിലെ പണമിടപാടുകൾ മാറും; നിങ്ങൾ കാണാനിടയുള്ള 6 സുപ്രധാന മാറ്റങ്ങൾ

uae
  •  4 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  4 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  4 days ago