HOME
DETAILS

ഫ്‌ളാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികള്‍ക്ക് ഗുരുതര പരുക്ക്

  
backup
August 22, 2016 | 11:04 PM

%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b3%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%bf


ഗുരുവായൂര്‍: പടിഞ്ഞാറെ നടയില്‍ ഫ്‌ളാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധദമ്പതികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഗുരുവായൂര്‍ അപ്പാര്‍ട്ട്‌മെന്റിലെ മൂന്നാം നിലയില്‍ ബി6 ശ്രീവൈകുണ്ഠം ഫ്‌ളാറ്റില്‍ ഇന്നലെ രാവിലെ 8.30നാണ് അപകടമുണ്ടായത്. ഇതിലെ താമസക്കാരായ തിരുവനന്തപുരം പൂജപ്പുര രാമമംഗലത്ത് വിഷ്ണുമംഗലം വീട്ടില്‍ സദാശിവന്‍ നായര്‍ (86), ഭാര്യ സത്യഭാമ (75) എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവരെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചില്ലുതകര്‍ത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഫയര്‍മാന്‍ മഹേഷിനും പരുക്കേറ്റു. ഇയാളുടെ കയ്യില്‍ അഞ്ച് തുന്നലിടേണ്ടിവന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഫയര്‍ഫോഴ്‌സിന്റെ രണ്ടു വണ്ടിയും എത്തി. നാട്ടുകാരും ഫയര്‍മാന്മാരും മൂന്നാംനിലയിലേക്കോടിക്കയറിയാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഫ്‌ളാറ്റില്‍ തീയും പുകയും നിറഞ്ഞതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ബില്‍ഡിങില്‍ ഫയര്‍സേഫ്റ്റി സംവിധാനം പ്രവര്‍ത്തനക്ഷമമല്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനം പ്രയാസപ്പെടുത്തിയെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബില്‍ഡിങിനു പുറത്തെ ചില്ലുകള്‍ തകര്‍ത്താണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അകത്തുകയറിയത്. ഫ്‌ളാറ്റിനു പുറത്തെ ബാല്‍ക്കണിയിലായിരുന്നു ഗ്യാസ് സിലിണ്ടര്‍ വച്ചിരുന്നത്. ഗ്യാസ് പൊട്ടിത്തെറിച്ച് ഫ്‌ളാറ്റിലെ വാതിലുകളും ജനലുകളും തകര്‍ന്നു.
ടൈലുകള്‍ അടര്‍ന്ന് പൊട്ടിത്തെറിച്ചു. അടുക്കളയിലുണ്ടായിരുന്ന സാധനങ്ങള്‍ തൊട്ടടുത്ത് ബില്‍ഡിങ് പണി നടക്കുന്നിടത്തേക്ക് തെറിച്ചുപോയി.
ഏതാനും മാസമായി തിരുവനന്തപുരത്തെ വീട്ടിലായിരുന്ന സദാശിവന്‍നായരും ഭാര്യയും ഞായറാഴ്ച രാത്രിയാണ് തിരിച്ചെത്തിയത്. അധ്യാപകനായിരുന്ന സദാശിവന്‍നായര്‍ ഏഴു വര്‍ഷം മുമ്പാണ് ഇവിടെ ഫ്‌ളാറ്റ് വാങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വില്ലന്‍ തണ്ണിമത്തനോ; മുംബൈയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു 

National
  •  4 days ago
No Image

ഇറാനോടുള്ള വിശ്വാസം തകർന്നു, ഇനി യുക്തിസഹമായ നിലപാട് മാത്രം: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്

uae
  •  4 days ago
No Image

നിതിന്‍ രാജിന്റെ മരണം; രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി 

Kerala
  •  4 days ago
No Image

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന ഹരജിക്ക് സ്‌റ്റേ 

Kerala
  •  4 days ago
No Image

ഇറാന്റെ ​ഗൾഫ് ആക്രമണത്തിനിടെ വിദ്വേഷം പ്രചരിപ്പിച്ചു; യുഎഇയിൽ നൂറിലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

uae
  •  4 days ago
No Image

5 മാസത്തെ കാത്തിരിപ്പ്; മകളെ കൊന്ന പ്രതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന് പിതാവ് 

National
  •  4 days ago
No Image

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ ക്രമക്കേട്; വിജയ്‌ക്കെതിരായ രണ്ടാമത്തെ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി

National
  •  4 days ago
No Image

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക് 

Kerala
  •  4 days ago
No Image

'ഒന്നിച്ചു കഴിഞ്ഞു, ഒരു കുട്ടിയുമായി, അതിന് ശേഷം ബലാത്സംഗ പരാതിയോ' ചോദ്യമുയര്‍ത്തി സുപ്രിം കോടതി; ലിവിങ്-ടുഗദര്‍ ബന്ധങ്ങള്‍ തകരുന്നത് ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെന്നും കോടതി

National
  •  4 days ago
No Image

നെടുങ്കട്ടത്ത് വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍; ഇരട്ടക്കൊലപാതകമെന്ന് സംശയം

crime
  •  4 days ago