HOME
DETAILS

ഫ്‌ളാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികള്‍ക്ക് ഗുരുതര പരുക്ക്

  
Web Desk
August 22 2016 | 23:08 PM

%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b3%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%bf


ഗുരുവായൂര്‍: പടിഞ്ഞാറെ നടയില്‍ ഫ്‌ളാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധദമ്പതികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഗുരുവായൂര്‍ അപ്പാര്‍ട്ട്‌മെന്റിലെ മൂന്നാം നിലയില്‍ ബി6 ശ്രീവൈകുണ്ഠം ഫ്‌ളാറ്റില്‍ ഇന്നലെ രാവിലെ 8.30നാണ് അപകടമുണ്ടായത്. ഇതിലെ താമസക്കാരായ തിരുവനന്തപുരം പൂജപ്പുര രാമമംഗലത്ത് വിഷ്ണുമംഗലം വീട്ടില്‍ സദാശിവന്‍ നായര്‍ (86), ഭാര്യ സത്യഭാമ (75) എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവരെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചില്ലുതകര്‍ത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഫയര്‍മാന്‍ മഹേഷിനും പരുക്കേറ്റു. ഇയാളുടെ കയ്യില്‍ അഞ്ച് തുന്നലിടേണ്ടിവന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഫയര്‍ഫോഴ്‌സിന്റെ രണ്ടു വണ്ടിയും എത്തി. നാട്ടുകാരും ഫയര്‍മാന്മാരും മൂന്നാംനിലയിലേക്കോടിക്കയറിയാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഫ്‌ളാറ്റില്‍ തീയും പുകയും നിറഞ്ഞതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ബില്‍ഡിങില്‍ ഫയര്‍സേഫ്റ്റി സംവിധാനം പ്രവര്‍ത്തനക്ഷമമല്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനം പ്രയാസപ്പെടുത്തിയെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബില്‍ഡിങിനു പുറത്തെ ചില്ലുകള്‍ തകര്‍ത്താണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അകത്തുകയറിയത്. ഫ്‌ളാറ്റിനു പുറത്തെ ബാല്‍ക്കണിയിലായിരുന്നു ഗ്യാസ് സിലിണ്ടര്‍ വച്ചിരുന്നത്. ഗ്യാസ് പൊട്ടിത്തെറിച്ച് ഫ്‌ളാറ്റിലെ വാതിലുകളും ജനലുകളും തകര്‍ന്നു.
ടൈലുകള്‍ അടര്‍ന്ന് പൊട്ടിത്തെറിച്ചു. അടുക്കളയിലുണ്ടായിരുന്ന സാധനങ്ങള്‍ തൊട്ടടുത്ത് ബില്‍ഡിങ് പണി നടക്കുന്നിടത്തേക്ക് തെറിച്ചുപോയി.
ഏതാനും മാസമായി തിരുവനന്തപുരത്തെ വീട്ടിലായിരുന്ന സദാശിവന്‍നായരും ഭാര്യയും ഞായറാഴ്ച രാത്രിയാണ് തിരിച്ചെത്തിയത്. അധ്യാപകനായിരുന്ന സദാശിവന്‍നായര്‍ ഏഴു വര്‍ഷം മുമ്പാണ് ഇവിടെ ഫ്‌ളാറ്റ് വാങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: വ്യാജ ഇമെയിലുകള്‍ക്കെതിരെ മുന്നറിയിപ്പ്

uae
  •  13 minutes ago
No Image

ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍

uae
  •  29 minutes ago
No Image

കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്

Kerala
  •  an hour ago
No Image

ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

National
  •  an hour ago
No Image

ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി

Kerala
  •  an hour ago
No Image

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും

International
  •  2 hours ago
No Image

ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു

International
  •  2 hours ago
No Image

മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ

National
  •  2 hours ago
No Image

സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍

uae
  •  2 hours ago