HOME
DETAILS

വഖഫ് ബോർഡ്:
അട്ടിപ്പേറവകാശികൾ
സർക്കാറിനെ മുട്ടുകുത്തിച്ചു, ജിദ്ദ കെ.എം.സി.സി

  
backup
July 21, 2022 | 10:56 AM

%e0%b4%b5%e0%b4%96%e0%b4%ab%e0%b5%8d-%e0%b4%ac%e0%b5%8b%e0%b5%bc%e0%b4%a1%e0%b5%8d%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%87%e0%b4%b1%e0%b4%b5%e0%b4%95%e0%b4%be

ജിദ്ദ: വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സിക്ക് വിടാനുള്ള ഇടതു സർക്കാറിൻ്റെ തല തിരിഞ്ഞ തീരുമാനത്തിൽ നിന്ന് നിവൃത്തിയില്ലാതെ പിണറായി സർക്കാർ പിറകോട്ട് പോയത് സമുദായത്തിൻ്റെ അട്ടിപ്പേറവകാശമുള്ള മത - രാഷ്ട്രീയ സംഘടനകളുടെ
ജനമുന്നേറ്റം കണ്ട് മുട്ട് വിറച്ചത് കൊണ്ടാണെന്ന്
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ആയിരക്കണക്കിന് പേർക്ക് തൊഴി സാധ്യതയും കോടാനു കോടിയുടെ വരുമാനവുമുള്ള ദേവസ്വം ബോർഡിൽ നടപ്പാക്കാത്ത പി.എസ് സി നിയമന നിയമം എണ്ണപ്പെട്ട തൊഴിൽ സാധ്യത മാത്രമുള്ള വഖഫ് ബോർഡിൽ അടിച്ചേൽപിച്ചതിന് പിന്നിൽ സർക്കാറിൻ്റെ മുസ്‌ലിം വിരുദ്ധ ഹിഡൻ അജണ്ടയായിരുന്നു. മുസ്‌ലിം മത വിശ്വാസികൾ
അവരുടെ മത വിശ്വാസ പ്രകാരം വഖഫ് ചെയ്ത
സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണനിർവഹണവും കൈകാര്യവും വിശ്വാസികൾ നിർവഹിക്കേണ്ട കാര്യമാണ്.

ഇതിലേക്ക് നുഴഞ്ഞുകയറ്റം നടത്തി
പ്രശ്നങ്ങളുണ്ടാക്കാനുള്ള കുത്സിത ശ്രമങ്ങളെയാണ് സമുദായം ഒറ്റക്കെട്ടായ് പരാജയപ്പെടുത്തിയതെന്ന്
ജിദ്ദ കെ.എം.സി.സി. പ്രസിഡൻ്റ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും പ്രസ്താവനയിൽ പറഞ്ഞു.

പിണറായി സർക്കാറിൻ്റെ ഭരണത്തിൽ ഒരു സമുദായം എന്ന നിലയിൽ ഏറ്റവും വലിയ പരിക്കും നഷ്ടവും വന്നത് മുസ്‌ലിം സമുദായത്തിനാണ്. സച്ചാർ കമ്മീഷൻ നിർദേശ പ്രകാരം മുസ്‌ലിം സമുദായത്തിൻ്റെ പിന്നോക്കാവസ്ഥക്ക് പരിഹാരം ഉണ്ടാക്കാൻ മാത്രമായി നടപ്പാക്കിയ വിദ്യാഭ്യസ തൊഴിൽ മേഖലയിലെ സംവരണ ആനുകൂല്യങ്ങൾ മുസ്‌ലിം സമുദായത്തിൽ നിന്ന് തട്ടിപ്പറിച്ച ഇടത് സർക്കാറിൻ്റെ കൊടും വഞ്ചന സമുദായം മറന്നിട്ടില്ല. ഇത് കാരണം മുസ്‌ലിം സമുദായത്തിലെ ആയിരക്കണക്കിന് യുവതി യുവാക്കൾക്ക് കിട്ടേണ്ട തൊഴിൽ അവസരങ്ങൾ ഇതിനകം തന്നെ നഷ്ടമായി കഴിഞ്ഞു. ഇങ്ങിനെ മുസ്‌ലിം സമുദായത്തോട് പക വീട്ടുന്ന ഇടത് സർക്കാറിൻ്റെ വിവേചനങ്ങൾ നിരവധിയാണ്. ഇനിയും ഇതൊന്നും സമുദായത്തിന് പൊറുക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുൺ ചക്രവർത്തിയുടെ പരിക്ക് വിവാദത്തിൽ; ഐപിഎൽ സമയത്ത് ഫ്രാഞ്ചൈസികളുടെ തീരുമാനങ്ങളിൽ ബിസിസിഐക്ക് ഇടപെടാനാകില്ലെന്ന് സെക്രട്ടറി ദേവജിത് സൈകിയ

Cricket
  •  7 days ago
No Image

വെറും 4 ദിവസം കൊണ്ട് 33 ലക്ഷം ഫോളോവേഴ്‌സ്! എന്താണ് സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി'? പിന്നിൽ ഒരു 30 കാരൻ!

National
  •  7 days ago
No Image

മദ്യപാനം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

crime
  •  7 days ago
No Image

തലസ്ഥാനത്തെ ബീച്ചിൽ ഗുണ്ടാവിളയാട്ടം; വിനോദസഞ്ചാരികളായ കുടുംബത്തെ പ്ലാസ്റ്റിക് കസേരകൊണ്ട് തല്ലിച്ചതച്ചു, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

crime
  •  7 days ago
No Image

'ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മകനെ അപമാനിച്ചു'; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു. പ്രതിഭ; പാര്‍ട്ടിയുടെ അനുമതി തേടി

Kerala
  •  7 days ago
No Image

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

National
  •  7 days ago
No Image

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ധനമന്ത്രി നിർമല സീതാരാമനെ കാണാനില്ലെന്ന പരിഹാസവുമായി കോൺഗ്രസ്

National
  •  7 days ago
No Image

22 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്‌സണലിന് പ്രീമിയർ ലീഗ് കിരീടം, പെപ് യുഗം അവസാനിക്കുന്നു!

Football
  •  7 days ago
No Image

പയ്യോളിയിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ

Kerala
  •  7 days ago
No Image

മൂന്ന് കളി, മൂന്ന് ക്യാപ്റ്റൻ! ക്രിസ് ഗെയ്‌ലടിച്ച് നാണംകെടുത്തിയ പൂനെയുടെ ആ അപൂർവ റെക്കോഡ് ഇനി മുംബൈയ്ക്കും

Cricket
  •  7 days ago