HOME
DETAILS

വഖഫ് ബോർഡ്:
അട്ടിപ്പേറവകാശികൾ
സർക്കാറിനെ മുട്ടുകുത്തിച്ചു, ജിദ്ദ കെ.എം.സി.സി

  
backup
July 21, 2022 | 10:56 AM

%e0%b4%b5%e0%b4%96%e0%b4%ab%e0%b5%8d-%e0%b4%ac%e0%b5%8b%e0%b5%bc%e0%b4%a1%e0%b5%8d%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%87%e0%b4%b1%e0%b4%b5%e0%b4%95%e0%b4%be

ജിദ്ദ: വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സിക്ക് വിടാനുള്ള ഇടതു സർക്കാറിൻ്റെ തല തിരിഞ്ഞ തീരുമാനത്തിൽ നിന്ന് നിവൃത്തിയില്ലാതെ പിണറായി സർക്കാർ പിറകോട്ട് പോയത് സമുദായത്തിൻ്റെ അട്ടിപ്പേറവകാശമുള്ള മത - രാഷ്ട്രീയ സംഘടനകളുടെ
ജനമുന്നേറ്റം കണ്ട് മുട്ട് വിറച്ചത് കൊണ്ടാണെന്ന്
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ആയിരക്കണക്കിന് പേർക്ക് തൊഴി സാധ്യതയും കോടാനു കോടിയുടെ വരുമാനവുമുള്ള ദേവസ്വം ബോർഡിൽ നടപ്പാക്കാത്ത പി.എസ് സി നിയമന നിയമം എണ്ണപ്പെട്ട തൊഴിൽ സാധ്യത മാത്രമുള്ള വഖഫ് ബോർഡിൽ അടിച്ചേൽപിച്ചതിന് പിന്നിൽ സർക്കാറിൻ്റെ മുസ്‌ലിം വിരുദ്ധ ഹിഡൻ അജണ്ടയായിരുന്നു. മുസ്‌ലിം മത വിശ്വാസികൾ
അവരുടെ മത വിശ്വാസ പ്രകാരം വഖഫ് ചെയ്ത
സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണനിർവഹണവും കൈകാര്യവും വിശ്വാസികൾ നിർവഹിക്കേണ്ട കാര്യമാണ്.

ഇതിലേക്ക് നുഴഞ്ഞുകയറ്റം നടത്തി
പ്രശ്നങ്ങളുണ്ടാക്കാനുള്ള കുത്സിത ശ്രമങ്ങളെയാണ് സമുദായം ഒറ്റക്കെട്ടായ് പരാജയപ്പെടുത്തിയതെന്ന്
ജിദ്ദ കെ.എം.സി.സി. പ്രസിഡൻ്റ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും പ്രസ്താവനയിൽ പറഞ്ഞു.

പിണറായി സർക്കാറിൻ്റെ ഭരണത്തിൽ ഒരു സമുദായം എന്ന നിലയിൽ ഏറ്റവും വലിയ പരിക്കും നഷ്ടവും വന്നത് മുസ്‌ലിം സമുദായത്തിനാണ്. സച്ചാർ കമ്മീഷൻ നിർദേശ പ്രകാരം മുസ്‌ലിം സമുദായത്തിൻ്റെ പിന്നോക്കാവസ്ഥക്ക് പരിഹാരം ഉണ്ടാക്കാൻ മാത്രമായി നടപ്പാക്കിയ വിദ്യാഭ്യസ തൊഴിൽ മേഖലയിലെ സംവരണ ആനുകൂല്യങ്ങൾ മുസ്‌ലിം സമുദായത്തിൽ നിന്ന് തട്ടിപ്പറിച്ച ഇടത് സർക്കാറിൻ്റെ കൊടും വഞ്ചന സമുദായം മറന്നിട്ടില്ല. ഇത് കാരണം മുസ്‌ലിം സമുദായത്തിലെ ആയിരക്കണക്കിന് യുവതി യുവാക്കൾക്ക് കിട്ടേണ്ട തൊഴിൽ അവസരങ്ങൾ ഇതിനകം തന്നെ നഷ്ടമായി കഴിഞ്ഞു. ഇങ്ങിനെ മുസ്‌ലിം സമുദായത്തോട് പക വീട്ടുന്ന ഇടത് സർക്കാറിൻ്റെ വിവേചനങ്ങൾ നിരവധിയാണ്. ഇനിയും ഇതൊന്നും സമുദായത്തിന് പൊറുക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യായം അവസാനിച്ചിട്ടില്ല, മെസി അവിടേക്ക് തന്നെ തിരിച്ചുവരും: അഗ്യൂറോ

Football
  •  8 days ago
No Image

ഓപ്പറേഷന്‍ നുംഖോര്‍: കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ വാഹനം വിട്ടുനല്‍കി

Kerala
  •  8 days ago
No Image

18ാം വയസിൽ ചരിത്രത്തിന്റെ നെറുകയിൽ; ഞെട്ടിച്ച് ചെന്നൈയുടെ യുവരക്തം 

Cricket
  •  8 days ago
No Image

പ്രതികളെ രക്ഷിക്കാന്‍ ആര്‍ക്കൊക്കെയോ 'പൊതുതാല്‍പര്യം'; ജഡ്ജിക്ക് താക്കീത് ലഭിച്ച കേസ്; മനാഫ് വധക്കേസില്‍ 'നീതി'യെത്തുന്നു... പതിറ്റാണ്ടുകള്‍ പിന്നിട്ട്...

Kerala
  •  8 days ago
No Image

ഒതായി മനാഫ് വധക്കേസ്: പ്രതി മാലങ്ങാടന്‍ ഷെഫീഖിന് ജീവപര്യന്തം തടവ്

Kerala
  •  8 days ago
No Image

ഒരുമിച്ചുള്ള പ്രഭാതഭക്ഷണം, പിന്നാലെ ഒരുമിച്ചുള്ള വാര്‍ത്താസമ്മേളനം; അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ഡികെയും സിദ്ധരാമയ്യയും 

National
  •  8 days ago
No Image

ചരിത്രത്തിൽ നാലാമനാവാൻ ഹിറ്റ്മാൻ; ഐതിഹാസിക നേട്ടം കയ്യകലെ

Cricket
  •  8 days ago
No Image

നടിയെ ആക്രമിച്ച കേസ്: മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  8 days ago
No Image

എറണാകുളത്ത് സി.പി.എം പുറത്താക്കിയ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് നേരെ ആക്രമണം; കുത്തിപരുക്കേല്‍പ്പിച്ചു

Kerala
  •  8 days ago
No Image

എസി ഇന്‍സ്റ്റലേഷന്‍ നടക്കുന്നതിനിടെ തീ പടര്‍ന്നു; ആശുപത്രി പ്രവര്‍ത്തനം പുനരാരംഭിച്ചു, തീ നിയന്ത്രണവിധേയം

Kerala
  •  8 days ago