
ഏകമുഖമല്ല സത്യം
മുഹമ്മദ്
വീട്ടുകാരുടെ കണ്ണിൽ അവൻ സുശീലനാണ്. ദിവസവും നേരത്തെ എഴുന്നേറ്റ് കുളിച്ചു വൃത്തിയായി പള്ളിക്കൂടത്തിൽ പോകുന്നവനാണവൻ. നാട്ടുകാരുടെ കണ്ണിൽ അവൻ ദുഷ്ടനാണ്. കൂട്ടുകാർക്കൊപ്പം പള്ളിക്കൂടത്തിൽ പോകാതെ തെണ്ടിത്തിരിയലാണ് അവന്റെ പതിവുവേല. അധ്യാപകരുടെ കണ്ണിൽ അവൻ വകയ്ക്കു കൊള്ളാത്തവൻ. മിക്കദിവസങ്ങളിലും ക്ലാസിലെത്താതെ മുങ്ങും. പഠനത്തിൽ ബഹുകാതം പിന്നിലും. മനോരോഗവിദഗ്ധന്റെ കണ്ണിൽ അവൻ കടുത്ത മാനസിക പിരിമുറുക്കം അനുഭവിക്കുന്ന സാധുവാണ്. പലരിൽനിന്നുമായി നിരന്തരം കേൾക്കുന്ന പഴിയും അവമതിയുമാണ് അവനെ പിന്നോട്ടടുപ്പിക്കുന്നത്.
സത്യത്തിന് ഒരു മുഖമേയുള്ളൂ എന്നത് ആരോ പറഞ്ഞുപരത്തിയ മിഥ്യയത്രെ. ഏകമുഖനല്ല, ബഹുമുഖനാണു സത്യം. കണ്ടതു സത്യമാകാം. കണ്ടതേ സത്യമുള്ളൂ എന്ന തീർപ്പിൽ അപകടം പതിയിരിക്കുന്നുണ്ട്. പുറം അകത്തെയോ അകം പുറത്തെയോ കാണിക്കണമെന്നില്ല.
ആരെയും കുടുകുടാ ചിരിപ്പിക്കുന്ന ഒരു കോമാളിയുണ്ടായിരുന്നു. പൊക്കം കുറഞ്ഞ്, തടിച്ചുകൊഴുത്ത, പല്ലുന്തിനിൽക്കുന്ന ഒരു മനുഷ്യൻ. അദ്ദേഹത്തെ കണ്ടാൽതന്നെ ആർക്കും ചിരിപൊട്ടും. അദ്ദേഹം ഒരുക്കുന്ന സദസിലിരുന്നാൽ വിട്ടുപോകാത്ത സങ്കടങ്ങളുണ്ടാകില്ല. ജീവിതത്തോടു മടുപ്പു തോന്നുന്നവർ പരിഹാരമായി കാണാറുള്ളത് അതാണ്. അദ്ദേഹത്തിന്റെ കോമഡി ആസ്വദിക്കാൻ പോകും. വല്ലാത്ത ഉണർവും ഉന്മേഷവുമാണ് അവിടെനിന്നു ലഭിക്കുക.
സ്ഥിതി ഇതൊക്കെയാണെങ്കിലും പുള്ളിയുടെ സ്ഥിതി മറ്റൊന്നായിരുന്നു. ഗതികെട്ട് ഒരിക്കൽ വൈദ്യനെ സമീപിക്കേണ്ടി വന്നു, അദ്ദേഹത്തിന്. രോഗപരിശോധന നടത്തി വൈദ്യൻ പറഞ്ഞു: ‘‘താങ്കൾ അഭിമുഖീകരിക്കുന്ന പ്രശ്നം ശാരീരികമല്ല, മാനസികമാണ്. കടുത്ത നിരാശയിലൂടെയും പിരിമുറുക്കത്തിലൂടെയുമാണ് താങ്കൾ കടന്നുപോകുന്നത്. അതാണ് ഇങ്ങനെ തളർന്നിരിക്കാൻ കാരണം...’’
കോമാളി പറഞ്ഞു: ‘‘അതേയതേ, അതുതന്നെയാണ് എന്റെ പ്രധാന പ്രശ്നം. സങ്കടങ്ങളിൽനിന്നു മോചനം സിദ്ധിക്കാനാവുന്നില്ല.’’
കോമാളിയെ മുൻപരിചയമില്ലാത്തയാളാണു വൈദ്യൻ. പരിഹാരമെന്ന നിലയിൽ അദ്ദേഹം പറഞ്ഞു: ‘‘ഇന്നാലിന്ന സ്ഥലത്ത് ഒരു കോമാളിയുണ്ടെന്നു കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സദസിലിരുന്നാൽ ഏതു സങ്കടവും പമ്പകടക്കുമെന്നാണു പറയാറുള്ളത്. പറ്റുമെങ്കിൽ ഒരു ദിവസം താങ്കൾ അവിടെയൊന്നു പോയിനോക്കൂ. മാറ്റമില്ലെങ്കിൽ മറ്റു പരിഹാരങ്ങൾ തേടാം.’’
അതുകേട്ടപ്പോൾ കോമാളി കണ്ണീർ തുടച്ചു പറഞ്ഞു: ‘‘വൈദ്യരേ, താങ്കൾ പറഞ്ഞ കോമാളി ഞാൻ തന്നെയാണ്.’’
കാമറക്കണ്ണിലൂടെ നിങ്ങളെ സൂക്ഷ്മമായി നോക്കുന്ന ഫോട്ടോഗ്രാഫറെ ശ്രദ്ധിച്ചിട്ടില്ലേ. എല്ലാം സജ്ജമാണെന്നുറപ്പാക്കിയശേഷം അദ്ദേഹം ‘ഒന്നു പൂഞ്ചിരിക്കൂ’ എന്നുപറയുന്നതു കേൾക്കാം. എന്തിന്? നിങ്ങളുടെ പുഞ്ചിരികണ്ട് സായൂജ്യമടയാനോ? നിങ്ങൾ പ്രസന്നവദനനും സന്തുഷ്ട മാനസനുമായി കാണപ്പെടാനോ? ഒരിക്കലുമല്ല. അദ്ദേഹത്തിനു നിങ്ങളുടെ ഒരാവശ്യം നിറവേറ്റണം. അതുവഴി തന്റെ ഉപജീവനം സമ്പന്നമാക്കുകയും വേണം. അതിനപ്പുറം ഒരുകൂറും പ്രതിപത്തിയും നിങ്ങളോട് ഉണ്ടാകണമെന്നില്ല.
നോക്കൂ, തുണിക്കടകളിലും ജ്വല്ലറികളിലും ചെന്നാൽ എത്ര ഹൃദ്യമായ സ്വീകരണങ്ങളാണു ലഭിക്കുക! അവിടെയുള്ള ജീവനക്കാരുടെ സംസാരവും സമീപനവും ശ്രദ്ധിച്ചാൽ ഇത്ര നല്ല ഗുണകാംക്ഷികൾ വേറെയുണ്ടോ എന്നുവരെ തോന്നിപ്പോകും. എന്നാൽ അവരുടെ അടുത്തേക്ക് ഒരു കസ്റ്റമറുടെ വേഷത്തിലല്ലാതെ ചെന്നുനോക്കൂ, അപ്പോൾ അറിയാം തനിനിറം.
മുഖത്തിന് ഒരുപുറം മാത്രമല്ല, മറുപുറവുമുണ്ട്. കണ്ണുകാണിച്ചു തരുന്നിടത്തു മാത്രമല്ല, കാണിച്ചു തരാത്തിടത്തും കാഴ്ചയുണ്ട്. ഭൂമിയുടെ ഒരുവശം വെളിച്ചത്തിൽ കുളിച്ചിരിക്കുമ്പോഴും മറുവശം ഇരുട്ടിൽ ലയിച്ചിരിക്കുകയാണെന്നോർമ വേണം. പൊട്ടിച്ചിരിക്കുന്നത് സന്തോഷം കൊണ്ടാകണമെന്നില്ല, പൊട്ടിക്കരച്ചിൽ അടക്കിനിറുത്താനുമായിരിക്കാം. കണ്ണീർവാർക്കുന്നത് സങ്കടം സഹിക്കാനാവാത്തതുകൊണ്ടാകണമെന്നില്ല, സന്തോഷംകൊണ്ടുമാകാം. ഒരാളും പട്ടിണി കിടക്കരുതേ എന്ന അതിയായ ആഗ്രഹം കൊണ്ടല്ല, തങ്ങളുടെ കുടുംബം പട്ടിണിയാകരുതേ എന്നു കരുതിയാണ് ഹോട്ടൽ മുതലാളിമാർ ദിവസവും സുഭിക്ഷമായ ഭക്ഷണങ്ങളൊരുക്കി കാത്തിരിക്കുന്നത്. പൂക്കട നടത്തുന്നവർ മുഴുവൻ കാൽപനിക ഭാവമുള്ളവരാണെന്നു തെറ്റിദ്ധരിക്കരുത്. അതവർക്ക് അരിവാങ്ങാനുള്ള ജീവിതമാർഗം മാത്രമായിരിക്കും. ആത്മീയത സ്ഫുരിക്കുന്ന വേഷവിധാനത്തിൽ പൂജാസാധനങ്ങളും വേദഗ്രന്ഥങ്ങളും വിൽപന നടത്തുന്നവരെ കാണാം. അവരെല്ലാം ഭക്തിയുടെ നിറകുടങ്ങളാണെന്നു ധരിച്ചുവച്ചാൽ പെട്ടുപോകും.
ആത്മീയതയെ നിഷേധിക്കുന്നവർപോലും അക്കൂട്ടത്തിലുണ്ടാകാം. ശരീരത്തിൽ ഒരു രോമകൂപംപോലും പുറത്തു കാണാത്തവിധം വസ്ത്രം ധരിച്ചു പുറത്തിറങ്ങുന്ന സ്ത്രീകളെല്ലാം വിശുദ്ധകളാകണമെന്നില്ല. നിയമപാലകരുടെ സംസാരം കേട്ടാൽ അവരുടെയത്ര പൗരബോധവും ദേശക്കൂറുമുള്ളവരുണ്ടാകില്ലെന്നുതോന്നും. അവരണിഞ്ഞ കാക്കിക്കുപ്പായം അഴിച്ചുവച്ചാൽ മനസിലാകും അവരുടെ യാഥാർഥ്യം.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ
Kerala
• 23 minutes ago
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• 37 minutes ago
ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്
International
• 7 hours ago
‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ
International
• 8 hours ago
'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍
Kerala
• 8 hours ago
കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി
Kerala
• 8 hours ago
ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ
Food
• 8 hours ago
തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്
Kerala
• 9 hours ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു; മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി
Kerala
• 9 hours ago
പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ
Kerala
• 9 hours ago
പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ
National
• 9 hours ago
ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രാഈലും യൂറോപ്യൻ യൂണിയനും കരാറിൽ
International
• 10 hours ago
നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ
Kerala
• 10 hours ago
ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 11 hours ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 12 hours ago
ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം
Cricket
• 12 hours ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 12 hours ago
'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്
Kerala
• 12 hours ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 11 hours ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 11 hours ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 11 hours ago