HOME
DETAILS

ഈ ദീപാവലിയിലും വായുനിലവാരം തകർന്ന് തലസ്ഥാനം; ഇത്തവണ സ്ഥിതി 'ഗുരുതരം'

  
Web Desk
October 21, 2025 | 5:22 AM

delhi air quality aqi level severe after diwali

ന്യൂഡൽഹി: ദീപങ്ങളുടെയും പടക്കങ്ങളുടേയുമൊക്കെ രാജ്യത്തെ ഏറ്റവും വലിയ സീസൺ ആണ് ദീപാവലി. ലോകം പുതുവത്സരാഘോഷത്തിൽ കത്തിക്കുന്നതിനേക്കാൾ കൂടുതൽ പടക്കങ്ങളും പൂത്തിരികളും മറ്റും ഇന്ത്യയിൽ ദീപാവലി ദിനത്തിൽ കത്തിക്കാറുണ്ട്. എന്നാൽ ദീപാവലിയിലെ ആഘോഷങ്ങൾ അവസാനിക്കുമ്പോൾ ബാക്കിയാകുന്നത് പുകപടലങ്ങൾ മാത്രമാണ്. ഈ പുകപടലങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഇടങ്ങളിൽ ഒന്ന് രാജ്യതലസ്ഥാനമായ ഡൽഹിയെയാണ്. വായു മലിനീകരണം അപകടകരമായ അവസ്ഥയിലുള്ള ഡൽഹിയിൽ ദീപാവലി കൂടി കഴിഞ്ഞതോടെ ഇത് അപകടാവസ്ഥയിലെത്തി. 

സുപ്രിം കോടതി നിർദ്ദേശിച്ച സമയക്രമം ലംഘിച്ച് തുടർച്ചയായി പടക്കം പൊട്ടിച്ചതോടെ ഡൽഹി വിഷലിപ്തമായ മൂടൽമഞ്ഞിൽ മുങ്ങി. മലിനീകരണ തോത് വർദ്ധിച്ചുവരുന്നതിനാൽ ഞായറാഴ്ച ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം "വളരെ മോശം" (very poor) വിഭാഗത്തിലേക്ക് എത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, വൈകുന്നേരം 4 മണിക്ക് നഗരത്തിൽ 296 വായു ഗുണനിലവാര സൂചിക (എക്യുഐ) രേഖപ്പെടുത്തി ഇത് "മോശം" വിഭാഗത്തിലാണ്. 301 നും 400 നും ഇടയിലുള്ള വായു ഗുണനിലവാര സൂചിക "വളരെ മോശം" വിഭാഗത്തിലാണ്. ഇന്നത്തോടെ വായുനിലവാരം കൂടുതൽ താഴ്ന്ന നിലയിൽ എത്തും.

എന്നാൽ ദീപാവലി ദിനമായ തിങ്കളാഴ്ച കൂടി പിന്നിട്ടതോടെ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം "ഗുരുതരം" എന്ന വിഭാഗത്തിലേക്ക് മാറി. ഡാറ്റ പ്രകാരം, ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ) രാവിലെ ഇന്ന് 7 മണിക്ക് 451 ആയിരുന്നു - ദേശീയ ശരാശരിയേക്കാൾ 1.8 മടങ്ങ് കൂടുതൽ ആണിത്. നോയിഡയും ഗുഡ്ഗാവും സ്ഥിതി മെച്ചപ്പെട്ടതായിരുന്നില്ല, ചൊവ്വാഴ്ച രാവിലെ വായു ഗുണനിലവാര സൂചിക യഥാക്രമം 407 ഉം 402 ഉം ആയിരുന്നു.

തിങ്കളാഴ്ചത്തെ അവസ്ഥ

ദേശീയ തലസ്ഥാനത്തെ 38 നിരീക്ഷണ കേന്ദ്രങ്ങളിൽ 12 എണ്ണത്തിലും വായുവിന്റെ ഗുണനിലവാരം "വളരെ മോശം" പരിധിയിലാണെന്ന് റിപ്പോർട്ട് ചെയ്തു. ആനന്ദ് വിഹാറിൽ 430 എന്ന ഉയർന്ന AQI രേഖപ്പെടുത്തി. തൊട്ടുപിന്നിൽ ഉള്ള വസീർപൂർ (364), വിവേക് വിഹാർ (351), ദ്വാരക (335), ആർകെ പുരം (323) എന്നിങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം.

സിരി ഫോർട്ട്, ദിൽഷാദ് ഗാർഡൻ, ജഹാംഗീർപുരി തുടങ്ങിയ പ്രദേശങ്ങളിൽ 318 എന്ന നിലയിലാണ് എക്യുഐ റിപ്പോർട്ട് ചെയ്തത്. പഞ്ചാബി ബാഗിൽ 313 ഉം നെഹ്‌റു നഗറിൽ 310 ഉം അശോക് വിഹാറിൽ 305 ഉം ബവാനയിൽ 304 ഉം വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയതായി സിപിസിബി ഡാറ്റ വ്യക്തമാക്കുന്നു.

നഗരത്തിലെ പരമാവധി താപനില 33.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇത് സീസണിലെ ശരാശരിയേക്കാൾ 0.9 ഡിഗ്രി കൂടുതലാണ് എന്നാണ് റിപ്പോർട്ട്. അതേസമയം കുറഞ്ഞ താപനില 20.6 ഡിഗ്രി സെൽഷ്യസാണ്. ഇത് സാധാരണയേക്കാൾ 2.2 ഡിഗ്രി കൂടുതലാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

രാവിലെ 8.30 ന് 71 ശതമാനമായിരുന്ന ആപേക്ഷിക ആർദ്രത വൈകുന്നേരം 5.30 ആയപ്പോഴേക്കും 91 ശതമാനമായി ഉയർന്നു. തിങ്കളാഴ്ച രാവിലെ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിക്കുന്നു, പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 21 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൂടൽമഞ്ഞ് കൂടിയാൽ പുകപടലങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. ഇത് അങ്ങേയറ്റം അപകടകരമാണ്.
 
ഇന്നത്തെ അവസ്ഥ

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കുകൾ പ്രകാരം ചൊവ്വാഴ്ച രാവിലെ 8 മണി വരെ ഡൽഹിയിലെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക 350 ആയിരുന്നു.

നിരവധി മോണിറ്ററിംഗ് സ്റ്റേഷനുകൾ റെഡ് സോണിലായിരുന്നു. വസീർപൂർ (435), ദ്വാരക (422), അശോക് വിഹാർ (445), ആനന്ദ് വിഹാർ (440) തുടങ്ങിയ സ്ഥലങ്ങൾ 'ഗുരുതരമായ' വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തി.

ജെഎൽഎൻ സ്റ്റേഡിയം (എക്യുഐ 318), ഐടിഒ (347), അയ നഗർ (എക്യുഐ), ലോധി റോഡ് (എക്യുഐ 327), ആനന്ദ് വിഹാർ (എക്യുഐ 360), ഓഖ്‌ല ഫേസ് -2 (എക്യുഐ 353), നോർത്ത് കാമ്പസ്, ഡൽഹി യൂണിവേഴ്‌സിറ്റി (363), ദിൽഷാദ് ഗാർഡൻ (357) തുടങ്ങിയ പ്രദേശങ്ങളിലും വായുവിന്റെ ഗുണനിലവാരത്തിൽ ഇടിവ് ഉണ്ടായി.

കൂടാതെ, ഇന്ദിരാഗാന്ധി വിമാനത്താവളത്തിന് ചുറ്റുമുള്ള വായുവിന്റെ ഗുണനിലവാരം ഇന്ന് രാവിലെ 'വളരെ മോശം' വിഭാഗത്തിൽ തുടർന്നു. AQI 313 ആയിരുന്നു.

AQI തോത് - നിലവാര സൂചിക

0 നും 50 നും ഇടയിലുള്ള AQI "നല്ലത്"

51 മുതൽ 100 വരെ "തൃപ്തികരം"

101 മുതൽ 200 വരെ "മിതമായത്"

201 മുതൽ 300 വരെ "മോശം"

301 മുതൽ 400 വരെ "വളരെ മോശം"

401 മുതൽ 500 വരെ "ഗുരുതരം"



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഹമാസെന്ന് ട്രംപ്; ലംഘനം തുടര്‍ന്നാല്‍ തുടച്ചു നീക്കുമെന്ന് ഭീഷണിയും

International
  •  3 hours ago
No Image

യുഎഇയുടെ ആകാശത്ത് അത്ഭുതക്കാഴ്ചകളൊരുക്കാൻ ഇന്ന് ഓറിയോണിഡ്‌സ് ഉൽക്കാവർഷം; അൽ ഖുദ്രയിൽ നിരീക്ഷണത്തിന് അവസരമൊരുക്കി ദുബൈ ആസ്ട്രോണമി ​ഗ്രൂപ്പ്

uae
  •  3 hours ago
No Image

'പതിനായിരം കോടി തന്നാലും നാഗ്പൂർ പദ്ധതി ഇവിടെ നടക്കില്ല'; പിഎം ശ്രീ പദ്ധതിയിൽ ചേരില്ലെന്ന് ആവർത്തിച്ച് തമിഴ്നാട്

National
  •  3 hours ago
No Image

GOAT വിവാദം: ലോകകപ്പ് ഫൈനലിൽ അർജന്റീനയെ തകർത്ത മൊറോക്കോ താരം പറയുന്നു; അവനാണ് മികച്ചതെന്ന്?

Football
  •  4 hours ago
No Image

ക്ഷേത്രമുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 

Kerala
  •  4 hours ago
No Image

ഇതരമതസ്ഥനെ വിവാഹം കഴിക്കുന്നത് തടയാന്‍ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നു; പരാതിയുമായി ഉദുമ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകള്‍

Kerala
  •  4 hours ago
No Image

മൊസാംബിക് ബോട്ടപകടം: കാണാതായ കൊല്ലം സ്വദേശി ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി; നാട്ടിൽ നിന്ന് മടങ്ങി ഒരാഴ്ച തികയും മുൻപേ ദുരന്തം

Kerala
  •  4 hours ago
No Image

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്;  പകല്‍ ആറു മണിക്കൂറും രാത്രി 12 മണിക്കൂറും

Kerala
  •  5 hours ago
No Image

മഴ പെയ്ത് വെള്ളം നിറഞ്ഞതിനാല്‍ കുഴി കണ്ടില്ല; നിര്‍മാണം നടക്കുന്ന ഓഡിറ്റോറിയത്തിലെ മാലിന്യ ടാങ്കില്‍ വീണ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം

Kerala
  •  5 hours ago
No Image

ഒല ജീവനക്കാരന് വേതനവും ആനുകൂല്യങ്ങളും നിഷേധിച്ചു, മാനസിക സംഘർഷത്തെ തുടർന്ന് വിഷം കഴിച്ച് ജീവനൊടുക്കി; ഒല സിഇഒക്കെതിരെ കേസ്

National
  •  5 hours ago