HOME
DETAILS

പുനഃപരിശോധന ഹരജിയിൽ നോട്ടിസ്

  
backup
August 26, 2022 | 2:28 AM

%e0%b4%aa%e0%b5%81%e0%b4%a8%e0%b4%83%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%b9%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%a8%e0%b5%8b%e0%b4%9f

ന്യൂഡൽഹി • കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇ.ഡിക്ക് കൂടുതൽ അധികാരം നൽകിയ ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാൻ സുപ്രിംകോടതി.


ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസയക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
പ്രതിക്ക് എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) പകർപ്പ് ലഭിക്കാനുള്ള അവകാശം, നിരപരാധിയാണെന്ന് തെളിയിക്കാനുള്ള ബാധ്യത എന്നിവയാണ് പുനഃപരിശോധിക്കുക.


അറസ്റ്റിന്റെ പൂർണ വിവരം കുറ്റാരോപിതരോട് വെളിപ്പെടുത്താൻ ഇ.ഡിക്ക് ബാധ്യതയില്ലെന്നും ഇ.സി.ഐ.ആർ അറസ്റ്റിലാകുന്നയാൾക്ക് നൽകേണ്ടത് നിർബന്ധമല്ലെന്നുമായിരുന്നു ജസ്റ്റിസ് ഖാൻവിൽക്കറുടെ വിധി.


ഇ.സി.ഐ.ആർ ഇ.ഡിയുടെ ആന്തരിക രേഖയാണ്. ഇ.ഡി പൊലിസ് ഉദ്യോഗസ്ഥരല്ലാത്തതിനാൽ നിയമത്തിലെ സെക്ഷൻ 50 പ്രകാരം അവർ രേഖപ്പെടുത്തിയ മൊഴികൾ മൗലികാവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 20 (3) വകുപ്പിന്റെ പരിധിയിൽ വരില്ലെന്നും ഇ.ഡിക്കു നൽകിയ മൊഴി കോടതിക്ക് അംഗീകരിക്കാമെന്നും ഉത്തരവിലുണ്ടായിരുന്നു. പ്രതി കുറ്റം ചെയ്തുവെന്ന് തെളിയിക്കേണ്ട ബാധ്യത അന്വേഷണ ഉദ്യോഗസ്ഥർക്കാണെന്നും അതുവരെ അയാളെ നിരപരാധിയായി കണക്കാക്കണമെന്നുമാണ് ക്രിമിനൽ നിയമത്തിലെ പൊതുതത്വം.
ഇതിനു വിരുദ്ധമായി കുറ്റം ചെയ്തില്ലെന്ന് പ്രതി തന്നെ തെളിയിക്കണമെന്നതാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ 24ാം വകുപ്പ്. ഇതും കോടതി ശരിവച്ചിരുന്നു. കേസിൽ വിശദ വാദം വേണ്ടതില്ലെന്നും ഈ രണ്ടു വിഷയങ്ങളിൽ വാദം ആകാമെന്നും ബെഞ്ച് വ്യക്തമാക്കി. കള്ളപ്പണം തടയാനുള്ള നടപടികളോട് കോടതിക്ക് അനുകൂല നിലപാടാണുള്ളത്. രാജ്യത്തിന് ഇത്തരം കുറ്റങ്ങൾ താങ്ങാനാവില്ലെന്നും ബെഞ്ച് പറഞ്ഞു.


വിധി പൂർണമായും പുനഃപരിശോധിക്കണമെന്നാണ് ഹരജിക്കാരൻ കാർത്തി ചിദംബരത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചത്. പുനഃപരിശോധന കേന്ദ്രം എതിർത്തു. വിധിയിൽ പിഴവില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർമേത്ത വാദിച്ചു. കേസിൽ ഹരജിക്കാരന് നാലാഴ്ച കോടതി സംരക്ഷണം അനുവദിച്ചു.
കേസ് നാലാഴ്ച കഴിഞ്ഞ് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ.വി രമണ ഇന്ന് വിരമിക്കുന്നതിനാൽ പുതിയ ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാകും കേസ് ഇനി പരിഗണിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  3 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  3 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  3 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  3 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  3 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  3 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  3 days ago