HOME
DETAILS

കഫ് സിറപ്പ് കഴിച്ച കുട്ടികൾ മരിച്ച സംഭവത്തിൽ നടപടിയുമായി കേന്ദ്രം പരിശോധനയ്ക്ക് നാലംഗ വിദഗ്ധ സമിതി

  
backup
October 12, 2022 | 7:41 PM

cough-syrap


ന്യൂഡൽഹി • ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പ് നിർമാതാക്കൾക്കെതിരേ നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ. ഗാംബിയയിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) നൽകിയ വിശദാംശങ്ങളും റിപ്പോർട്ടുകളും പഠിക്കാൻ കേന്ദ്രസർക്കാർ നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഹരിയാന ആസ്ഥാനമായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ നാല് തരം കഫ് സിറപ്പുകളാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു.
പഠനശേഷം തുടർനടപടി സ്വീകരിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് (ഡി.ജി.സി.എ)ക്ക് സമിതി നിർദേശം നൽകും.


സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും കഫ് സിറപ്പ് നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കുക. ഡോ. വൈ.കെ ഗുപ്ത, ഡോ. പ്രജ്ഞ യാദവ്, ഡോ. ആരതി ഭാൽ, എ.കെ പ്രധാൻ എന്നിവരാണ് സമിതിയംഗങ്ങൾ.
ഗാംബിയയിലെ കുട്ടികളുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിനോട് കഫ് സിറപ്പ് നിർമാണം നിർത്തിവയ്ക്കാൻ ഹരിയാന സർക്കാർ ഉത്തരവിട്ടു. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിലെ ഗുണമേന്മ പരിശോധനകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. പരിശോധനയിൽ 12 ക്രമക്കേടുകൾ കണ്ടെത്തിയതായും സെൻട്രൽ ഡ്രഗ് ലാബിലേക്ക് അയച്ച സാംപിളുകളുടെ പരിശോധന ഫലം ഇതുവരെ കിട്ടിയിട്ടില്ലെന്നും റിപ്പോർട്ട് കിട്ടിയശേഷം നടപടിയുണ്ടാകുമെന്നും ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് പറഞ്ഞു.


മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് പീഡിയാട്രിക് വിഭാഗത്തിനായി നിർമിച്ച പ്രോമെത്താസിൻ ഓറൽ സൊല്യൂഷൻ, കോഫെക്സാമാലിൻ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നിവയ്ക്കെതിരേയാണ് ആരോപണം.
കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണ കാരണമെന്നാണ് പരിശോധനയിൽ വ്യക്തമായത്. കഫ് സിറപ്പിൽ അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈക്കോൾ, എഥിലിൻ ഗ്ലൈക്കോൾ എന്നിവ ഉയർന്ന അളവിൽ കണ്ടെത്തിയിരുന്നു.
മരുന്ന് കമ്പനികൾക്ക് നിർദേശവുമായി കർണാടക സർക്കാരും രംഗത്തുവന്നിട്ടുണ്ട്. ഗ്ലിസറിൻ, പ്രോപ്പലീൻ ഗ്ലൈക്കോൾ എന്നിവ സംബന്ധിച്ച റിപ്പോർട്ട് ഏഴുദിവസത്തിനകം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സി.പി.എം നേതാക്കള്‍ക്കെതിരെ തെളിവുണ്ടെന്ന് കോടതി, വിചാരണ നേരിടണം

Kerala
  •  7 days ago
No Image

ഇതൊരു തമാശയല്ല! നോർവേ ജേഴ്സിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ആ ക്രൂരത; ഫുട്ബോൾ ലോകത്ത് വൻ വിവാദം

Football
  •  7 days ago
No Image

ഡല്‍ഹി ഹോട്ടല്‍ തീപിടുത്തതിന് കാരണം ഹോട്ടല്‍ ജീവനക്കാരന്റെ അനാസ്ഥ?; അറസ്റ്റ്, അന്വേഷണം തുടരുന്നു

National
  •  7 days ago
No Image

വനംവകുപ്പിലെ ഐ.ടി നവീകരണം: യു.എസ് എയ്ഡ് പദ്ധതികൾ നിർത്തലാക്കി

Kerala
  •  7 days ago
No Image

പനിയും ഛര്‍ദ്ദിയും; ബത്തേരിയില്‍ 40 ഓളം വിദ്യാര്‍ഥികള്‍ ചികിത്സയില്‍

Kerala
  •  7 days ago
No Image

കുട്ടികൾക്കിടയിൽ വേപ്പ് ഇ-സിഗരറ്റ് വ്യാപകം; തുരത്താനാകാതെ മാരകലഹരി

Kerala
  •  7 days ago
No Image

ഇസ്റാഈൽ വംശഹത്യ; ഗസ്സയില്‍ കാണാതായത് 9,500 ഫലസ്തീനികളെ

International
  •  7 days ago
No Image

ബാങ്കില്‍ ബാക്കിയുണ്ടായിരുന്നത് വെറും 113 രൂപ; നേരം വെളുത്തപ്പോള്‍ അക്കൗണ്ടില്‍ 294 കോടി; പ്ലംബര്‍ ഞെട്ടി, ഒപ്പം പൊലിസും

National
  •  7 days ago
No Image

കവി എ.സി ശ്രീഹരി അന്തരിച്ചു

Kerala
  •  7 days ago
No Image

അയാൾക്ക് 41 വയസ്സായി, വിമർശിക്കുന്നവർക്ക് ഭ്രാന്താണ്! ലോകകപ്പിന് തൊട്ടുമുമ്പ് റൊണാൾഡോയ്ക്ക് വേണ്ടി കട്ടയ്ക്ക് ഇറങ്ങി സഹതാരം

Football
  •  7 days ago