HOME
DETAILS

കഫ് സിറപ്പ് കഴിച്ച കുട്ടികൾ മരിച്ച സംഭവത്തിൽ നടപടിയുമായി കേന്ദ്രം പരിശോധനയ്ക്ക് നാലംഗ വിദഗ്ധ സമിതി

  
backup
October 12, 2022 | 7:41 PM

cough-syrap


ന്യൂഡൽഹി • ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പ് നിർമാതാക്കൾക്കെതിരേ നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ. ഗാംബിയയിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) നൽകിയ വിശദാംശങ്ങളും റിപ്പോർട്ടുകളും പഠിക്കാൻ കേന്ദ്രസർക്കാർ നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഹരിയാന ആസ്ഥാനമായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ നാല് തരം കഫ് സിറപ്പുകളാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു.
പഠനശേഷം തുടർനടപടി സ്വീകരിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് (ഡി.ജി.സി.എ)ക്ക് സമിതി നിർദേശം നൽകും.


സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും കഫ് സിറപ്പ് നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കുക. ഡോ. വൈ.കെ ഗുപ്ത, ഡോ. പ്രജ്ഞ യാദവ്, ഡോ. ആരതി ഭാൽ, എ.കെ പ്രധാൻ എന്നിവരാണ് സമിതിയംഗങ്ങൾ.
ഗാംബിയയിലെ കുട്ടികളുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിനോട് കഫ് സിറപ്പ് നിർമാണം നിർത്തിവയ്ക്കാൻ ഹരിയാന സർക്കാർ ഉത്തരവിട്ടു. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിലെ ഗുണമേന്മ പരിശോധനകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. പരിശോധനയിൽ 12 ക്രമക്കേടുകൾ കണ്ടെത്തിയതായും സെൻട്രൽ ഡ്രഗ് ലാബിലേക്ക് അയച്ച സാംപിളുകളുടെ പരിശോധന ഫലം ഇതുവരെ കിട്ടിയിട്ടില്ലെന്നും റിപ്പോർട്ട് കിട്ടിയശേഷം നടപടിയുണ്ടാകുമെന്നും ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് പറഞ്ഞു.


മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് പീഡിയാട്രിക് വിഭാഗത്തിനായി നിർമിച്ച പ്രോമെത്താസിൻ ഓറൽ സൊല്യൂഷൻ, കോഫെക്സാമാലിൻ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നിവയ്ക്കെതിരേയാണ് ആരോപണം.
കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണ കാരണമെന്നാണ് പരിശോധനയിൽ വ്യക്തമായത്. കഫ് സിറപ്പിൽ അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈക്കോൾ, എഥിലിൻ ഗ്ലൈക്കോൾ എന്നിവ ഉയർന്ന അളവിൽ കണ്ടെത്തിയിരുന്നു.
മരുന്ന് കമ്പനികൾക്ക് നിർദേശവുമായി കർണാടക സർക്കാരും രംഗത്തുവന്നിട്ടുണ്ട്. ഗ്ലിസറിൻ, പ്രോപ്പലീൻ ഗ്ലൈക്കോൾ എന്നിവ സംബന്ധിച്ച റിപ്പോർട്ട് ഏഴുദിവസത്തിനകം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പിറവി ദൃശ്യമായി; ഒമാനിൽ നാളെ ചെറിയ പെരുന്നാൾ

oman
  •  7 days ago
No Image

ഇസ്റാഈൽ ആക്രമിച്ചെന്ന് അവകാശപ്പെട്ട ഇറാനിലെ ആണവ കേന്ദ്രത്തെക്കുറിച്ച് അറിയില്ലെന്ന് യുഎൻ

International
  •  7 days ago
No Image

കിം ജോങ് ഉന്നിന് വൻ വിജയം; ഉത്തരകൊറിയയിൽ 99.93 ശതമാനം വോട്ടും തൂത്തുവാരി വർക്കേഴ്സ് പാർട്ടി

International
  •  7 days ago
No Image

'പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ല; സ്വതന്ത്രനായി മത്സരിക്കില്ല; കോണ്‍ഗ്രസില്‍ തുടരുമെന്ന് കെ സുധാകരന്‍

Kerala
  •  7 days ago
No Image

സ്ഥാനാർത്ഥി പട്ടികയിൽ അഴിച്ചുപണി; ഏറ്റുമാനൂരിൽ ട്വന്റി20ക്കായി ആതിര ഡി. നായർ, പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി ജിബി പാത്തിക്കൽ

Kerala
  •  7 days ago
No Image

മാസപ്പിറവി ദൃശ്യമായി; നാളെ ചെറിയ പെരുന്നാൾ

Kerala
  •  7 days ago
No Image

The Kantian Commander: The Life and Legacy of Ali Larijani

International
  •  7 days ago
No Image

58 ഇരകൾ, ഒളിക്യാമറ ദൃശ്യങ്ങൾ; ആത്മീയതയുടെ മറവിൽ പീഡനപരമ്പര; മഹാരാഷ്ട്രയിലെ വിവാദ ജ്യോതിഷി അശോക് ഖരാട്ട് അറസ്റ്റിൽ

latest
  •  7 days ago
No Image

ഹൈക്കമാൻഡ് വഴങ്ങിയില്ല; സുധാകരൻ പുറത്ത്, കണ്ണൂരിൽ ടി.ഒ മോഹനൻ തന്നെ

Kerala
  •  7 days ago
No Image

സ്ഥാനാർഥി നിർണ്ണയത്തിൽ വഴിമുട്ടി കോൺഗ്രസ്; പത്രിക സമർപ്പിക്കാൻ ഇനി വെറും രണ്ട് ദിനം

Kerala
  •  7 days ago