HOME
DETAILS

മുസ്‌ലിം സംഘടനകള്‍ നിലപാട് കടുപ്പിച്ചു, ഒടുവില്‍ ബിഷപ്പിനെയും മന്ത്രി വാസവനേയും തള്ളി മുഖ്യമന്ത്രി

ADVERTISEMENT
  
backup
September 22 2021 | 14:09 PM

muslim-organizations-tightened-their-grip-eventually-pushing-the-bishop-and-minister-vaswan-to-the-cm

 

യു.എം മുഖ്താര്‍

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിവാദം പടച്ചുവിട്ട പാലാ ബിഷപ്പിനെ പരസ്യമായി തള്ളിപ്പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിവന്നത് രണ്ടാഴ്ച. വിഷയം പരമാവധി ചര്‍ച്ചയാക്കാതെ 'എയറില്‍' നിന്ന് ഇറക്കാം എന്നതായിരുന്നു മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ആലോചന. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുസ്‌ലിം സംഘടനകളും ആവശ്യപ്പെട്ടിട്ടും ബിഷപ്പിനെ തള്ളാതെയും കടുത്ത നിലപാട് സ്വീകരിക്കാതെയും രണ്ടാഴ്ചയോളം നീട്ടിക്കൊണ്ടുപോയതും ഇക്കാരണത്താലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന പത്രസമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി തങ്ങള്‍ കൃത്യമായി കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. കാന്തപുരം ഉള്‍പടെയുള്ള മറ്റും സംഘടനകളും ഇതേ നിലപാട് തന്നെ എടുത്തതോടെ സര്‍ക്കാറിനു കടുത്ത സമ്മര്‍ദ്ദം നേരിടുകയും ചെയ്തു.


ഇന്ന് വൈകീട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം കൂടുതല്‍ വിശദീകരിച്ചത്. നാര്‍കോട്ടിക് ജിഹാദിലും ലൗ ജിഹാദിലും ഒരടിസ്ഥാനവുമില്ലെന്ന കണക്കുകള്‍ ഉദ്ധരിച്ച് മുഖ്യമന്ത്രിയുടെ മറുപടി. ക്രൈസ്തവരെ ഇസ്‌ലാം മതത്തിലേക്ക് മാറ്റുന്നുവെന്ന ആശങ്ക അടിസ്ഥാനരഹിതമാണ്. അത്തരം ഒരു പരാതിയും ലഭിച്ചിട്ടില്ല. ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലോ വസ്തുതകളില്ലെന്ന് ബോധ്യപ്പെട്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചിലര്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു. കുളം കലക്കി മീന്‍ പിടിക്കുന്നവരേ ഒറ്റപ്പെടുത്തുകതന്നെ വേണം. കോട്ടയത്തെ അഖില ഹാദിയയാത് നിര്‍ബന്ധിത മതപരിവര്‍ത്തനമല്ലെന്ന് കണ്ടെത്തിയത് കോടതിയാണ്. വസ്തുതയുടെ അടിസ്ഥാനത്തിലല്ല ചിലര്‍ ആരോപണങ്ങളുന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മറ്റന്നാള്‍ ഇടതുമുന്നണി യോഗം ചേരുന്നുണ്ടെങ്കിലും വിഷയം സജീവമായി നില്‍ക്കുമെന്നതിനാല്‍ ഇക്കാര്യം ചര്‍ച്ചചെയ്‌തേക്കില്ല.
വിവാദം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പാലാ ബിഷപ്പിനെ പരസ്യമായി തള്ളിപ്പറയും വരെ ഇടതുപക്ഷത്ത ഘടകകക്ഷികള്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചുവന്നത്. പാലാ ബിഷപ്പിനെ തള്ളാന്‍ ആദ്യം മുഖ്യമന്ത്രിയും തയാറായിരുന്നില്ല. ഇതിന് ശേഷം, പാലാ ബിഷപ്പിന് ദുരുദ്ദേശ്യമുണ്ടായിരുന്നില്ലെന്നാണ് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞത്. സംഘ്പരിവാറും ചില തീവ്ര ന്യൂനപക്ഷ സംഘടനകളും വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിച്ചെന്നും ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ വിജയരാഘവന്‍ പറയുകയുണ്ടായി.

എന്‍.ഡി.എയെ മാറ്റിനിര്‍ത്തിയാല്‍ ഇരുമുന്നണിയില്‍ നിന്നുമായി ബിഷപ്പിനെ പിന്തുണച്ച് രംഗത്തുവന്ന ഏക നേതാവ് കേരളാ കോണ്‍ഗ്രസിന്റെ (എം) ജോസ് കെ. മാണിയായിരുന്നു. മയക്കുമരുന്ന് സാമൂഹിക വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ബിഷപ്പ് ചെയ്തതെന്നും അദ്ദേഹത്തെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ മതസാഹോദര്യം തകര്‍ക്കുന്നവരാണെന്നുമായിരുന്നു ജോസിന്റെ വാക്കുകള്‍. സി.പി.എം മന്ത്രി വാസവന്‍ ബിഷപ്പിനെ സമീപിച്ചതും വിവാദത്തിനിടയാക്കി. ബിഷപ്പ് പണ്ഡിതനാണെന്നും വിവാദത്തിന് ശ്രമിക്കുന്നത് വര്‍ഗീയവാദികളാണെന്നും മന്ത്രി ആരോപിക്കുകയും ചെയ്തു.

എന്നാല്‍, തുടക്കം മുതലേ ബിഷപ്പിനെ പിന്തുണയ്ക്കാനോ പ്രസ്താവനയെ അംഗീകരിക്കാനോ സി.പി.ഐ തയാറായിരുന്നില്ല. മതനേതാക്കള്‍ ഒരിക്കലും വര്‍ഗീയവിഭജനത്തിന് ശ്രമിക്കരുതെന്നാണ് വിവാദം ഉണ്ടായതിന്റെ അടുത്തദിവസം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നായിരുന്നു ആദ്യമേ പ്രതിപക്ഷത്തിന്റെ നിലപാട്. സി.പി.ഐക്കും ഇതേ നിലപാടാണ്. അതിന്റെ ആവശ്യമില്ലെന്ന് സി.പി.എം പറയുമ്പോഴും സര്‍വകക്ഷിയോഗം വിളിച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ ഇന്ന് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

നീറ്റില്‍ പുതുക്കിയ റാങ്കിലിസ്റ്റ് പ്രസിദ്ധീകരിച്ചു; 44 പേര്‍ക്ക് ഒന്നാം റാങ്ക് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് 

Kerala
  •2 days ago
No Image

രാത്രിയിലും ഡ്രോണ്‍ പരിശോധന; നാലിടത്ത് ലോഹഭാഗങ്ങള്‍, തടികള്‍ വിട്ടുപോയി

National
  •2 days ago
No Image

അര്‍ജുനായുള്ള തെരച്ചില്‍ നീളുന്നു; നദിയിലെ കുത്തൊഴുക്ക് വെല്ലുവിളി

Kerala
  •2 days ago
No Image

ദുബൈ: യാത്രക്കൊരുങ്ങുകയാണോ, എങ്കില്‍ നിങ്ങളുടെ വീടിനൊരു സൗജന്യ പൊലിസ് സംരക്ഷണമായാലോ    ?... 

uae
  •2 days ago
No Image

ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം', അശോക് ഹാള്‍ 'അശോക മണ്ഡപം'; രാഷ്ട്രപതി ഭവനിലും പേരുമാറ്റം

Kerala
  •2 days ago
No Image

നിപ പ്രതിരോധത്തിന് ഇ-സഞ്ജീവനി; ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം

Kerala
  •2 days ago
No Image

ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ ശ്രദ്ധിക്കുക. എല്ലാം സൈലന്റായി ഒരാള്‍ കാണുന്നുണ്ട് 

uae
  •2 days ago
No Image

പെരുമ്പാവൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

Kerala
  •2 days ago
No Image

തിരുവനന്തപുരം ടെക്‌നോസിറ്റിയിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി

Kerala
  •2 days ago
No Image

അര്‍ജ്ജുന്‍ രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തില്‍, ഡ്രോണ്‍ പരിശോധന തുടങ്ങി; ലോറിയിലെ തടി കണ്ടെത്തി

Kerala
  •2 days ago
No Image

കിനാക്കള്‍ കൈപ്പിടിയിലാക്കാന്‍ ഓടിയോടി പാരിസിലെത്തിയ കിമിയ യുസോഫി

Others
  •2 days ago
No Image

അസഹിഷ്ണുതയ്‌ക്കെതിരായ പോരാട്ട ആഹ്വാനവുമായി യു.എന്‍- ഒ.ഐ.സി ദ്വൈവാര്‍ഷിക സമ്മേളനം

uae
  •2 days ago
No Image

ഗതാഗതക്കുരുക്ക് കുറയും, മിര്‍ദിഫ് സിറ്റി സെന്ററിന് സമീപത്തെ റോഡ് നവീകരണം പൂര്‍ണം - യാത്രാ സമയം 10 മിനുറ്റില്‍ നിന്ന് 4 മിനുറ്റായി കുറയും 

uae
  •2 days ago
No Image

സ്മാര്‍ട്ടാകൂ, പ്രകൃതിയെ സംരക്ഷിച്ച് പ്രതിഫലം നേടൂ; റീസൈക്ലിങ് രംഗത്ത് വിപ്ലവമായി ആര്‍.വി.എമ്മുകള്‍

uae
  •2 days ago
No Image

ദുബൈ പോഡ് ഫെസ്റ്റ് നാലാം പതിപ്പ് സെപറ്റംബര്‍ 30ന്

International
  •2 days ago
No Image

സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീണു, ബസ് തലയില്‍ കയറിയിറങ്ങി; കൊല്ലത്ത് മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം

Kerala
  •2 days ago
ADVERTISEMENT
No Image

സഊദിയില്‍ സ്ത്രീയെ ശല്യപ്പെടുത്തിയ ഇന്ത്യക്കാരൻ അറസ്റ്റിൽ

Saudi-arabia
  •2 days ago
No Image

വധുവിന്റെ വിരലടയാളമുണ്ടങ്കിലേ വിവാഹം നിയമപരമാവൂ; പുതിയ നിയമവുമായി കുവൈത്ത്

Kuwait
  •2 days ago
No Image

പെഡസ്ട്രിയൻ ക്രോസിങ് സിഗ്നൽ ലംഘിച്ചാൽ കാൽനടക്കാർക്കും പിഴ; 400 ദിർഹം പിഴ ചുമത്തുമെന്ന് അജ്‌മാൻ പൊലീസ്

uae
  •2 days ago
No Image

പിറന്നുവീണ കുഞ്ഞിന്റെ വായിൽ 32 പല്ലുകൾ; അറിയാം "നാറ്റൽ ടീത്ത്" അവസ്ഥയെക്കുറിച്ച്

International
  •2 days ago
No Image

സുപ്രഭാതം വാർഷിക കാംപയിൻ വൻ വിജയമാക്കുക: സമസ്ത ഏകോപന സമിതി

organization
  •2 days ago
No Image

യുഎഇ; കൈവശം 60,000 ദിർഹമിന് മുകളിലുള്ള പണവും ആഭരണങ്ങളുമുണ്ടോ? യാത്രക്കാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

uae
  •2 days ago
No Image

കറന്റ് അഫയേഴ്സ്-25/07/2024

latest
  •2 days ago
No Image

ഒമാന്‍, ഇന്ത്യ വ്യാപാര സഹകരണം ആഘോഷിക്കാന്‍ ലുലു

oman
  •2 days ago
No Image

അര്‍ജുന്റെ കുടുംബത്തിനെതിരേ സൈബര്‍ ആക്രമണം; യുവജന കമ്മീഷന്‍ കേസെടുത്തു

Kerala
  •2 days ago

ADVERTISEMENT