HOME
DETAILS

ഐ.എസില്‍ ചേര്‍ന്നെന്നു കണ്ടെത്തിയവരില്‍ അഞ്ചുപേര്‍ മാത്രം മറ്റു മതസ്ഥര്‍; ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തീവ്രവാദ സംഘടനകളില്‍ എത്തിച്ചുവെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി

  
backup
September 22, 2021 | 2:19 PM

only-five-of-those-found-to-have-joined-the-as-were-of-other-religions-the-chief-minister-has-denied-1234

തിരുവനന്തപുരം: ലൗ ജിഹാദിലും നാര്‍കോട്ടിക് ജിഹാദിലും നട്ടാല്‍ കുരുക്കുന്ന നുണക്കഥകള്‍ മെനയുന്നവര്‍ക്ക് കണക്കുകള്‍ നിരത്തി മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ സമ്മര്‍ദങ്ങളെത്തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് ഈ കണക്ക് ഇന്ന് വീണ്ടും ഉയര്‍ത്തിക്കാണിക്കേണ്ടിവന്നതെങ്കിലും വിമര്‍ശകര്‍ക്കുള്ള ശക്തമായ മറുപടി കൂടിയായി ആ കണക്കുകള്‍.
കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസുകള്‍ ഇവയിലെല്ലാം ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷമതങ്ങള്‍ക്ക് എന്തെങ്കിലും പങ്കാളിത്തം ഉണ്ടെന്ന് മനസിലാകില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതിനൊന്നിനും ഏതെങ്കിലും മതമില്ല. ഇവയെ ഒരു മതത്തിന്റെ കള്ളിയില്‍പ്പെടുത്താനുമാവില്ല. ക്രിസ്തുമതത്തില്‍ നിന്ന് കൂടുതല്‍ പേരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്നതും അടിസ്ഥാന രഹിതമാണ്.
ഏതാനും വര്‍ഷം മുന്‍പ് കോട്ടയം സ്വദേശിനി അഖില, ഹാദിയ എന്ന പേര് സ്വീകരിച്ചു. ഇതേതുടര്‍ന്ന് ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തത് നിര്‍ബന്ധിതമതപരിവര്‍ത്തനമാണെന്ന ആക്ഷേപം ഹൈക്കോടതിയും സുപ്രിം കോടതിയും ആ കേസ് വിശകലനം ചെയ്തു. വാസ്തവിരുദ്ധമാണെന്നും പ്രായപൂര്‍ത്തിയായതും മതിയായ വിദ്യാഭ്യാസവുമുള്ളതുമായ യുവതി സ്വന്തം ഇഷ്ടപ്രകാരം മതപരിവര്‍ത്തനം ചെയ്തതാണെന്നാണ് കണ്ടെത്തിയത്.

ക്രിസ്ത്യാനികള്‍ ഉള്‍പ്പടെയുള്ള ഇതരമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്ന പ്രചാരണത്തിന്റെ നിജസ്ഥിതിയും പരിശോധിച്ചു. അപ്പോഴും മറ്റൊരുചിത്രമാണ് തെളിഞ്ഞത്. 2019വരെ ഐ.എസില്‍ ചേര്‍ന്നെന്നു വിവരം ലഭിച്ചത് മലയാളികളായ നൂറ് പേരെക്കുറിച്ചാണ്. 72 പേര്‍ തൊഴില്‍ പരമായി ആവശ്യങ്ങള്‍ക്ക് വിദേശത്തുപോയപ്പോള്‍ അവിടെനിന്ന് ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി ആ സംഘടനയില്‍ എത്തിപ്പെടുകയായിരുന്നു. അവരില്‍ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകന്‍ പ്രജു ഒഴികെ ബാക്കിയെല്ലാവരും മുസ്ലിം സമുദായത്തില്‍പ്പെട്ടരവാണ്.

28 പേര്‍ ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്ന് പോയവരാണ്. ആ 28 പേരില്‍ 5 പേര്‍ മാത്രമാണ് മറ്റ് മതങ്ങളില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍. തിരുവനന്തപുരം സ്വദേശിനി ഹിന്ദുമതത്തില്‍പ്പെട്ട നിമിഷ പാലക്കാട് സ്വദേശിയായ ഡെക്സണ്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തു. എറണാകുളം സ്വദേശിയായ മെറിന്‍ ജേക്കബ് എന്ന ക്രിസ്ത്യന്‍ യുവതി ക്രിസ്ത്യന്‍ യുവാവിനെയും വിവാഹം ചെയ്തു. വിവാഹത്തിന് ശേഷമാണ് ഇവര്‍ മതപരിവര്‍ത്തനം നടത്തി ഐ.എസില്‍ ചേര്‍ന്നത്. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തുന്നുവെന്നതിനെ സാധുകരിക്കുന്നതല്ല ഈ കണക്കുകള്‍ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  10 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  10 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  10 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  10 days ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  10 days ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  10 days ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  10 days ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  10 days ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  10 days ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  10 days ago