HOME
DETAILS

ഫോണുകളും ലാപ്‌ടോപുകളും പ്രത്യേകം നല്‍കേണ്ട; ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ പുതിയ ലഗേജ് സ്‌കാനറുകള്‍ വരുന്നു

  
Web Desk
December 22 2022 | 04:12 AM

taking-out-phones-chargers-for-security-check-at-airport-could-end-soon-2022

ന്യൂഡല്‍ഹി: ഹാന്‍ഡ് ബാഗേജിലോ കൈവശമോ കീശയിലോ സൂക്ഷിച്ച ഫോണുകള്‍, ചാര്‍ജറുകള്‍, ലാപ്‌ടോപുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രത്യേക ട്രേകളില്‍ നല്‍കി പരിശോധിപ്പിച്ച ശേഷം തിരിച്ചെടുക്കണമെന്നത് വിമാനത്താവളങ്ങളില്‍ സ്‌കാനര്‍ മെഷീന്‍ പരിശോധനാ വേളയില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലൊന്നാണ്. ഈ പ്രയാസം ഒഴിവാക്കാനായി ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ പുതിയ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നു. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങി എല്ലാ പ്രധാന വിമാനത്താവളങ്ങളിലും പുതിയ യന്ത്രങ്ങള്‍ സ്ഥാപിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ മറ്റ് വിമാനത്താവളങ്ങളിലുമെത്തും.

പ്രത്യേക ട്രേകളില്‍ ഇടാതെ തന്നെ എയര്‍പോര്‍ട്ട് സുരക്ഷാ പരിശോധനകളിലൂടെ യാത്രക്കാര്‍ക്ക് വേഗത്തില്‍ കടന്നുപോകാം. തിരക്ക് ലഘൂകരിക്കാനും യാത്രക്കാര്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും. ഒരേ ട്രേകളും മറ്റും നിരവധി പേര്‍ ഉപയോഗിക്കുന്നത് ഇല്ലാതാക്കാന്‍ കഴിയുന്നതോടെ കൊവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നത് കുറയ്ക്കാനും സാധിക്കും.

ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നീക്കം ചെയ്യാതെ ബാഗുകള്‍ സ്‌ക്രീന്‍ ചെയ്യുന്നതിനുള്ള ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് വേഗത്തിലാക്കുന്ന ഉത്തരവ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്) ഒരു മാസത്തിനുള്ളില്‍ പുറത്തിറക്കും. യു.എസിലെയും യൂറോപ്പിലെയും പല വിമാനത്താവളങ്ങളിലും ഇത്തരം ലഗേജ് സ്‌കാനറുകള്‍ക്ക് ഉപയോഗത്തിലുണ്ട്. ഈ സ്‌കാനറില്‍ യാത്രക്കാരുടെ ഇലക്ട്രോണിക് ഉപകരണങ്ങളോ ജാക്കറ്റുകളോ പ്രത്യേകമായി മാറ്റിനല്‍കേണ്ട ആവശ്യമില്ല.

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പ്രധാന ആഭ്യന്തര, അന്തര്‍ദേശീയ ടെര്‍മിനലുകളില്‍ ചെക്ക്ഇന്‍, സെക്യൂരിറ്റി എന്നിവയിലൂടെ കടന്നുപോകാന്‍ പലപ്പോഴും യാത്രക്കാര്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടിവരുന്നുണ്ട്. വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകുന്നതിനും ഇത് കാരണമാവാറുണ്ട്. കാലതാമസം ഒഴിവാക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ, സാധാരണ രണ്ട് മണിക്കൂറിന് പകരം മൂന്നര മണിക്കൂര്‍ മുമ്പെങ്കിലും ചെക്ക്ഇന്‍ ചെയ്യുന്നതിനായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്താന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു. ആഗോള വ്യോമയാന മേഖലയെ സംബന്ധിച്ചിടത്തോളം ഡിസംബര്‍ തിരക്കേറിയ മാസമാണ്. കൊവിഡ് കാരണം രണ്ട് വര്‍ഷത്തെ നിയന്ത്രിത യാത്രയ്ക്ക് ശേഷം ഈ വര്‍ഷം ട്രാഫിക് കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  22 minutes ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  38 minutes ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  an hour ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  an hour ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  2 hours ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  3 hours ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  3 hours ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  3 hours ago