HOME
DETAILS

ദത്തു നല്‍കല്‍ വിവാദം ; ഷിജുഖാനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസി. പ്രൊഫസറാക്കാന്‍ ചട്ടവിരുദ്ധ നീക്കം

  
backup
October 26, 2021 | 4:59 AM

%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%b7%e0%b4%bf

പി.കെ മുഹമ്മദ് ഹാത്തിഫ്


തിരുവനന്തപുരം: ദത്തു നല്‍കല്‍ വിവാദമായതോടെ ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഷിജുഖാന് പുതിയ സ്ഥാനം നല്‍കാന്‍ അണിയറ നീക്കം. വിവാദ പശ്ചാത്തലത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കുന്നതിനാണ് ചട്ടവിരുദ്ധമായ നീക്കങ്ങള്‍ പുരോഗമിക്കുന്നത്.


മുസ്‌ലിം സമുദായത്തിന് സംവരണം ചെയ്തിട്ടുള്ള തസ്തികയിലേയ്ക്കുള്ള അഭിമുഖം അടുത്ത ദിവസം ഓണ്‍ലൈനായി തിരക്കിട്ട് നടത്തുന്നത് ഷിജുഖാന് പുതിയ സ്ഥാനം നല്‍കാനാണെന്ന ആരോപണം ശക്തമാണ്.
ഷിജുഖാന് കേരള സര്‍വകലാശാല മലയാള വിഭാഗത്തില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് അനുവദിച്ചതും ചട്ടവിരുദ്ധമായാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അടുത്ത ദിവസം നടക്കുന്ന അഭിമുഖത്തില്‍ അധിക യോഗ്യതയ്ക്ക് വേണ്ടിയാണ് കേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ചട്ടവിരുദ്ധമായി അനുവദിച്ചിരിക്കുന്നത്.


മറ്റൊരു പൂര്‍ണ സമയ ഔദ്യോഗിക ചുമതല വഹിക്കുന്നവര്‍ക്ക് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് അനുവദിക്കാന്‍ പാടില്ലെന്ന യു.ജി.സി വ്യവസ്ഥ മറികടന്നാണ് കേരള സിന്‍ഡിക്കേറ്റ് ഫെല്ലോഷിപ്പ് അനുവദിച്ചത്.
പ്രത്യേക പരിഗണനയില്‍ ചട്ടവിരുദ്ധമായി ജോയിന്‍ ചെയ്യുന്നതിന് ആറുമാസം സമയം നീട്ടിനല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.


പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോയ്ക്ക് അഭിമുഖത്തില്‍ മുന്‍ഗണന ലഭിക്കുമെന്നതു കണക്കിലെടുത്തതാണ് ഷിജുഖാന് ചട്ടവിരുദ്ധമായി ജോയിന്‍ ചെയ്യാനുള്ള സമയം സിന്‍ഡിക്കേറ്റ് ആറുമാസം നീട്ടി നല്‍കിയത്. നാളിതുവരെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് പ്രവേശിക്കാന്‍ ആര്‍ക്കും സമയം നീട്ടി നല്‍കിയിട്ടില്ലെന്ന് രജിസ്ട്രാര്‍, സിന്‍ഡിക്കേറ്റിന് നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും അത് സിന്‍ഡിക്കേറ്റ് അവഗണിക്കുകയായിരുന്നു.
ഒരു വകുപ്പില്‍ ഒരാള്‍ക്കാണ് സാധാരണ ഫെലോഷിപ്പ് അനുവദിക്കുക. എന്നാല്‍ 2020ലെ ഫെല്ലോഷിപ്പ് ഷിജുഖാനുവേണ്ടി നീട്ടി നല്‍കിയത്തോടെ മലയാളവിഭാഗത്തില്‍ മാത്രം ഈ വര്‍ഷം രണ്ടുപേര്‍ക്ക് ഫെലോഷിപ് ലഭിച്ചു. ഗവേഷണം നടത്തുന്നതിന് തനിക്ക് സര്‍വകലാശാലയില്‍ പ്രത്യേക മുറി വേണമെന്ന് വകുപ്പു മേധാവിയോട് ഷിജുഖാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രേഖകളിലുണ്ട്.


സംസ്‌കൃത സര്‍വകലാശാലയില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവില്‍ ഷിജുഖാന്‍ അപേക്ഷകനായിരുന്നുവെങ്കിലും സ്പീക്കര്‍ എം.ബി രാജേഷിന്റെ ഭാര്യ നിനിതാ കണിച്ചേരിക്ക് നിയമനം നല്‍കിയതോടെ അദ്ദേഹം തഴയപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിനഞ്ചോളം പോക്സോ കേസുകളിലെ പ്രതികളായ രണ്ട് മലയാളികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കേരള പൊലിസ്

crime
  •  16 days ago
No Image

കരിപ്പൂർ പൊലിസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം കാണാതായി; അന്വേഷണം അടുത്തിടെ സ്ഥലംമാറിപ്പോയ സിഐയിലേക്ക്

Kerala
  •  16 days ago
No Image

ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റു; വനിതാ ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി

National
  •  16 days ago
No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  16 days ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  16 days ago
No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  16 days ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  16 days ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  16 days ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  16 days ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  16 days ago