HOME
DETAILS

പൊതുമരാമത്ത് പദ്ധതിപ്രവര്‍ത്തനങ്ങള്‍ അധികബാധ്യതയായി ഏജന്‍സികള്‍

  
backup
October 26, 2021 | 5:16 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5

ഷഫീഖ് മുണ്ടക്കൈ


കല്‍പ്പറ്റ: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും അധികബാധ്യതയായി പൊതുമരാമത്ത് വകുപ്പിനുകീഴിലെ ഏജന്‍സികള്‍. ഭരണനിര്‍വഹണം, റോഡ്, പാലം, നാഷനല്‍ ഹൈവേ, കെട്ടിടം, ഡിസൈന്‍ തുടങ്ങി വകുപ്പിനുകീഴില്‍ നിരവധി ശാഖകളും ജീവനക്കാരുമുണ്ടെങ്കിലും പ്രധാന പദ്ധതിപ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത് വിവിധ ഏജന്‍സികളാണ്.


ഇതോടെ ജില്ലകളിലെ പി.ഡബ്ല്യു.ഡി ഓഫിസുകളില്‍ ജോലി നാമമാത്രമായിരിക്കുകയാണ്. വകുപ്പിനുകീഴില്‍ ആവശ്യമായ ഓഫിസുകളും ജീവനക്കാരുമുണ്ടായിരിക്കെ പദ്ധതിനിര്‍വഹണത്തിന് മറ്റ് ഏജന്‍സികളെ ചുമതലപ്പെടുത്തുന്നത് അധിക സാമ്പത്തികബാധ്യതയുണ്ടാക്കുന്നതായാണ് ആക്ഷേപം. കിഫ്ബി ഫണ്ടിങ് നടത്തുന്ന പ്രധാന പദ്ധതിപ്രവര്‍ത്തനങ്ങളെല്ലാം കേരള റോഡ് ഫണ്ട് ബോര്‍ഡാണ് (കെ.ആര്‍.എഫ്.ബി) ഏറ്റെടുത്ത് നടത്തുന്നത്.
20 കോടി രൂപയ്ക്ക് മുകളിലുള്ള റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രധാന പദ്ധതികള്‍ കെ.ആര്‍.എഫ്.ഇ, കെ.എസ്.ടി.പി, റീ ബില്‍ഡ് കേരള തുടങ്ങിയ ഏജന്‍സികളാണ് നടത്തുന്നത്. 20 കോടിക്ക് താഴെയുള്ള പദ്ധതിപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ജില്ലാതലങ്ങളിലെ പി.ഡബ്ല്യു.ഡി ഓഫിസുകള്‍ നിര്‍വഹിക്കുന്നത്.


നിലവില്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രധാന പദ്ധതികളില്‍ ഭൂരിഭാഗത്തിലും പി.ഡബ്ല്യു.ഡി ഓഫിസുകള്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ലാത്ത സ്ഥിതിയാണ്. എന്നാല്‍, റോഡ് നിര്‍മാണം നിലയ്ക്കുകയോ മറ്റോ അപാകതകളോ ഉണ്ടായാല്‍ പഴികേള്‍ക്കേണ്ടിവരുന്നത് പി.ഡബ്ല്യു.ഡി ഓഫിസുകളാണ്.


റോഡ് നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട പരാതികളുമായി പൊതുജനങ്ങള്‍ എത്തുന്നതും പി.ഡബ്യു.ഡി ഓഫിസുകളിലാണ്. എന്നാല്‍, ഇതിന് വ്യക്തമായ ഉത്തരംനല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ജീവനക്കാര്‍. ഒരു ജില്ലയില്‍ തന്നെ പല ഏജന്‍സികള്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പി.ഡബ്ല്യു.ഡി ഓഫിസുകളിലെ നടപടിക്രമങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായും പരാതിയുണ്ട്.
പദ്ധതിപ്രവര്‍ത്തനങ്ങളില്‍ നിന്ന് പി.ഡബ്ല്യു.ഡി ഓഫിസുകളെ മാറ്റിനിര്‍ത്തുന്നത് സംബന്ധിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  7 days ago
No Image

വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി

Kerala
  •  7 days ago
No Image

തിരിച്ചറിയാനാകാത്ത രൂപം, മാറ്റിവെച്ച തലയോട്ടി; ഇസ്റാഈൽ ജയിൽ പീഡനത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ

International
  •  7 days ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  7 days ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  7 days ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  7 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ ജാമ്യം; പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Kerala
  •  7 days ago
No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  7 days ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  7 days ago