HOME
DETAILS

പൊതുമരാമത്ത് പദ്ധതിപ്രവര്‍ത്തനങ്ങള്‍ അധികബാധ്യതയായി ഏജന്‍സികള്‍

  
backup
October 26, 2021 | 5:16 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5

ഷഫീഖ് മുണ്ടക്കൈ


കല്‍പ്പറ്റ: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും അധികബാധ്യതയായി പൊതുമരാമത്ത് വകുപ്പിനുകീഴിലെ ഏജന്‍സികള്‍. ഭരണനിര്‍വഹണം, റോഡ്, പാലം, നാഷനല്‍ ഹൈവേ, കെട്ടിടം, ഡിസൈന്‍ തുടങ്ങി വകുപ്പിനുകീഴില്‍ നിരവധി ശാഖകളും ജീവനക്കാരുമുണ്ടെങ്കിലും പ്രധാന പദ്ധതിപ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത് വിവിധ ഏജന്‍സികളാണ്.


ഇതോടെ ജില്ലകളിലെ പി.ഡബ്ല്യു.ഡി ഓഫിസുകളില്‍ ജോലി നാമമാത്രമായിരിക്കുകയാണ്. വകുപ്പിനുകീഴില്‍ ആവശ്യമായ ഓഫിസുകളും ജീവനക്കാരുമുണ്ടായിരിക്കെ പദ്ധതിനിര്‍വഹണത്തിന് മറ്റ് ഏജന്‍സികളെ ചുമതലപ്പെടുത്തുന്നത് അധിക സാമ്പത്തികബാധ്യതയുണ്ടാക്കുന്നതായാണ് ആക്ഷേപം. കിഫ്ബി ഫണ്ടിങ് നടത്തുന്ന പ്രധാന പദ്ധതിപ്രവര്‍ത്തനങ്ങളെല്ലാം കേരള റോഡ് ഫണ്ട് ബോര്‍ഡാണ് (കെ.ആര്‍.എഫ്.ബി) ഏറ്റെടുത്ത് നടത്തുന്നത്.
20 കോടി രൂപയ്ക്ക് മുകളിലുള്ള റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രധാന പദ്ധതികള്‍ കെ.ആര്‍.എഫ്.ഇ, കെ.എസ്.ടി.പി, റീ ബില്‍ഡ് കേരള തുടങ്ങിയ ഏജന്‍സികളാണ് നടത്തുന്നത്. 20 കോടിക്ക് താഴെയുള്ള പദ്ധതിപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ജില്ലാതലങ്ങളിലെ പി.ഡബ്ല്യു.ഡി ഓഫിസുകള്‍ നിര്‍വഹിക്കുന്നത്.


നിലവില്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രധാന പദ്ധതികളില്‍ ഭൂരിഭാഗത്തിലും പി.ഡബ്ല്യു.ഡി ഓഫിസുകള്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ലാത്ത സ്ഥിതിയാണ്. എന്നാല്‍, റോഡ് നിര്‍മാണം നിലയ്ക്കുകയോ മറ്റോ അപാകതകളോ ഉണ്ടായാല്‍ പഴികേള്‍ക്കേണ്ടിവരുന്നത് പി.ഡബ്ല്യു.ഡി ഓഫിസുകളാണ്.


റോഡ് നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട പരാതികളുമായി പൊതുജനങ്ങള്‍ എത്തുന്നതും പി.ഡബ്യു.ഡി ഓഫിസുകളിലാണ്. എന്നാല്‍, ഇതിന് വ്യക്തമായ ഉത്തരംനല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ജീവനക്കാര്‍. ഒരു ജില്ലയില്‍ തന്നെ പല ഏജന്‍സികള്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പി.ഡബ്ല്യു.ഡി ഓഫിസുകളിലെ നടപടിക്രമങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായും പരാതിയുണ്ട്.
പദ്ധതിപ്രവര്‍ത്തനങ്ങളില്‍ നിന്ന് പി.ഡബ്ല്യു.ഡി ഓഫിസുകളെ മാറ്റിനിര്‍ത്തുന്നത് സംബന്ധിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിലെ ഷാ എണ്ണപ്പാടത്ത് ഡ്രോൺ ആക്രമണം; വൻ അഗ്നിബാധ

uae
  •  11 days ago
No Image

കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ രണ്ടുപേർക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

രാജ്യസഭാ തെരഞ്ഞെടുപ്പ്; ബിഹാറില്‍ അഞ്ച് സീറ്റിലും എന്‍ഡിഎക്ക് ജയം; നാലുപേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു 

National
  •  11 days ago
No Image

'നോമ്പ് കാലത്ത് ഭക്ഷണം വിളമ്പിയതിന് മുസ്‌ലിങ്ങള്‍ ആക്രമിച്ചു'; വാട്‌സ്ആപ്പിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച പ്രതി പിടിയില്‍ 

Kerala
  •  11 days ago
No Image

പട്ടികയിൽ തുഷാറില്ല; 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ് 

Kerala
  •  11 days ago
No Image

തൃശൂര്‍ ഒല്ലൂരില്‍ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു

Kerala
  •  11 days ago
No Image

ഹോര്‍മുസില്‍ ഇടപെടില്ല; ട്രംപിനെ ഞെട്ടിച്ച് സഖ്യ രാഷ്ട്രങ്ങളുടെ നിലപാട്; യുദ്ധത്തില്‍ ഒറ്റപ്പെട്ട് ഇസ്‌റാഈലും, യുഎസും 

International
  •  11 days ago
No Image

വലിയ വിസ്മയങ്ങള്‍ ഇനിയും ഉണ്ടാകും; നല്ല കമ്മ്യൂണിസ്റ്റുകളെ ചേര്‍ത്ത് പിടിക്കണം; ടികെ ഗോവിന്ദന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിച്ച് വിഡി സതീശന്‍ 

Kerala
  •  11 days ago
No Image

കര്‍ണാടകയില്‍ 17,969 ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറിയതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  11 days ago
No Image

എറണാകുളത്ത് അങ്കമാലി സ്വദേശിയെ വെടിവെച്ചു കൊന്നു; മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  11 days ago