HOME
DETAILS

പൊതുമരാമത്ത് പദ്ധതിപ്രവര്‍ത്തനങ്ങള്‍ അധികബാധ്യതയായി ഏജന്‍സികള്‍

  
backup
October 26, 2021 | 5:16 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5

ഷഫീഖ് മുണ്ടക്കൈ


കല്‍പ്പറ്റ: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും അധികബാധ്യതയായി പൊതുമരാമത്ത് വകുപ്പിനുകീഴിലെ ഏജന്‍സികള്‍. ഭരണനിര്‍വഹണം, റോഡ്, പാലം, നാഷനല്‍ ഹൈവേ, കെട്ടിടം, ഡിസൈന്‍ തുടങ്ങി വകുപ്പിനുകീഴില്‍ നിരവധി ശാഖകളും ജീവനക്കാരുമുണ്ടെങ്കിലും പ്രധാന പദ്ധതിപ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത് വിവിധ ഏജന്‍സികളാണ്.


ഇതോടെ ജില്ലകളിലെ പി.ഡബ്ല്യു.ഡി ഓഫിസുകളില്‍ ജോലി നാമമാത്രമായിരിക്കുകയാണ്. വകുപ്പിനുകീഴില്‍ ആവശ്യമായ ഓഫിസുകളും ജീവനക്കാരുമുണ്ടായിരിക്കെ പദ്ധതിനിര്‍വഹണത്തിന് മറ്റ് ഏജന്‍സികളെ ചുമതലപ്പെടുത്തുന്നത് അധിക സാമ്പത്തികബാധ്യതയുണ്ടാക്കുന്നതായാണ് ആക്ഷേപം. കിഫ്ബി ഫണ്ടിങ് നടത്തുന്ന പ്രധാന പദ്ധതിപ്രവര്‍ത്തനങ്ങളെല്ലാം കേരള റോഡ് ഫണ്ട് ബോര്‍ഡാണ് (കെ.ആര്‍.എഫ്.ബി) ഏറ്റെടുത്ത് നടത്തുന്നത്.
20 കോടി രൂപയ്ക്ക് മുകളിലുള്ള റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രധാന പദ്ധതികള്‍ കെ.ആര്‍.എഫ്.ഇ, കെ.എസ്.ടി.പി, റീ ബില്‍ഡ് കേരള തുടങ്ങിയ ഏജന്‍സികളാണ് നടത്തുന്നത്. 20 കോടിക്ക് താഴെയുള്ള പദ്ധതിപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ജില്ലാതലങ്ങളിലെ പി.ഡബ്ല്യു.ഡി ഓഫിസുകള്‍ നിര്‍വഹിക്കുന്നത്.


നിലവില്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രധാന പദ്ധതികളില്‍ ഭൂരിഭാഗത്തിലും പി.ഡബ്ല്യു.ഡി ഓഫിസുകള്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ലാത്ത സ്ഥിതിയാണ്. എന്നാല്‍, റോഡ് നിര്‍മാണം നിലയ്ക്കുകയോ മറ്റോ അപാകതകളോ ഉണ്ടായാല്‍ പഴികേള്‍ക്കേണ്ടിവരുന്നത് പി.ഡബ്ല്യു.ഡി ഓഫിസുകളാണ്.


റോഡ് നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട പരാതികളുമായി പൊതുജനങ്ങള്‍ എത്തുന്നതും പി.ഡബ്യു.ഡി ഓഫിസുകളിലാണ്. എന്നാല്‍, ഇതിന് വ്യക്തമായ ഉത്തരംനല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ജീവനക്കാര്‍. ഒരു ജില്ലയില്‍ തന്നെ പല ഏജന്‍സികള്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പി.ഡബ്ല്യു.ഡി ഓഫിസുകളിലെ നടപടിക്രമങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായും പരാതിയുണ്ട്.
പദ്ധതിപ്രവര്‍ത്തനങ്ങളില്‍ നിന്ന് പി.ഡബ്ല്യു.ഡി ഓഫിസുകളെ മാറ്റിനിര്‍ത്തുന്നത് സംബന്ധിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആവശ്യമായ മുഴുവൻ വൈദ്യുതിയും സോളാർ പാനലുകൾ വഴി; യുഎഇയിലെ ആദ്യ 'നെറ്റ്-സീറോ' മസ്ജിദ് മസ്ദർ സിറ്റിയിൽ തുറന്നു

uae
  •  an hour ago
No Image

ആരോഗ്യമന്ത്രിയുടെ വസതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; പൊലിസിന് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപോര്‍ട്ട്

Kerala
  •  an hour ago
No Image

എന്തുകൊണ്ട് അടിക്കടി പിഴവുകൾ; മാനദണ്ഡങ്ങൾ അവഗണിക്കുന്നതുതന്നെ

Kerala
  •  2 hours ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തിനെത്തിയ ഡോക്ടര്‍ക്ക് ദുരനുഭവം; പിജി ഡോക്ടര്‍ മോശമായി പെരുമാറിയെന്ന് സൂപ്രണ്ടിന്റെ റിപോര്‍ട്ട്

Kerala
  •  2 hours ago
No Image

കള്ളവോട്ട്, വോട്ട് നീക്കൽ: ആശങ്കയുമായി രാഷ്ട്രീയ പാർട്ടികൾ

Kerala
  •  2 hours ago
No Image

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ കടിയേറ്റു; പ്രതി പിടിയില്‍

Kerala
  •  2 hours ago
No Image

വോട്ടർപട്ടികയിൽ ഇടംനേടിയത് 2.23 ലക്ഷം പ്രവാസികൾ മാത്രം; 20 ലക്ഷം പേർ എവിടെ ?

Kerala
  •  3 hours ago
No Image

കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകളുടെ പട്ടിക; 15 ലക്ഷത്തിനടുത്ത് വോട്ടര്‍മാരുടെ വ്യത്യാസം

Kerala
  •  3 hours ago
No Image

തൃപ്പൂണിത്തുറ സീറ്റിനായി യു.ഡി.എഫിൽ ചരടുവലി; മത്സരിക്കുന്നില്ലെന്ന് ബാബുവിന്റെ പ്രഖ്യാപനം

Kerala
  •  3 hours ago
No Image

തെര. വിജ്ഞാപനം അടുത്തമാസം രണ്ടാം വാരത്തോടെയെന്ന് സൂചന; കമ്മിഷണര്‍ ഉടൻ കേരളത്തിലെത്തും

Kerala
  •  3 hours ago