HOME
DETAILS

മരം മുറി: സംയുക്തചർച്ചയുടെ മിനുട്സ് പുറത്ത്

  
Web Desk
November 12 2021 | 04:11 AM

%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%9a%e0%b5%bc%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%81


അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഉൾപ്പെടെയുള്ളവരും അറിഞ്ഞെന്ന് മിനുട്സ് രേഖ
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപമുള്ള ഭൂമിയിൽ നിന്ന് മരംമുറിക്കാനുള്ള ഉത്തരവ് ഇറങ്ങുന്നതിലേക്ക് നയിച്ച സംയുക്തയോഗത്തിന്റെ മിനുട്സ് പുറത്ത്. സെപ്റ്റംബർ 17ന് കേരളത്തിന്റെയും തമിഴ്നാടിന്റെയും റവന്യൂ, ജലവിഭവ വകുപ്പുകളിലെ 25 ഓളം ഉദ്യോഗസ്ഥർ പങ്കെടുത്ത സംയുക്തയോഗത്തിന്റെ മിനുട്സാണ് പുറത്തുവന്നത്. മരംമുറിക്കുന്നതിന് മുന്നോടിയായി ഇതുസംബന്ധിച്ച് കേരളവും തമിഴ്നാടും വിശദമായ ചർച്ചകൾ നടത്തിയിരുന്നതായാണ് മിനുട്സിലെ വിവരങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.മരംമുറി വലിയ വിവാദങ്ങൾക്ക് വഴിവച്ചതോടെ ഇതുസംബന്ധിച്ച് തമിഴ്നാടിന് നൽകിയ അനുമതി ബുധനാഴ്ച സംസ്ഥാന മന്ത്രിസഭ റദ്ദാക്കുകയും ഉത്തരവ് ഇറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ബെന്നിച്ചൻ തോമസിന് മാത്രമല്ല വിവാദത്തിൽ പങ്കുള്ളതെന്നും അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഉൾപ്പെടെയുള്ളവരും മരംമുറി ഉത്തരവ് സംബന്ധിച്ച് എല്ലാം അറിഞ്ഞിരുന്നുവെന്നും മിനുട്സിലെ വിവരങ്ങളിൽ നിന്ന് വ്യക്തമാണ്. തമിഴ്നാടിന്റെ അംഗീകാരത്തിനായി ടി.കെ ജോസ് മിനുട്സ് അയച്ചുകൊടുത്തിരുന്നു. ഇതിൽ മരംമുറിക്ക് അനുമതി നൽകുന്നതും മുല്ലപ്പെരിയാറിലേക്കുള്ള റോഡിന് അനുമതി നൽകുന്ന കാര്യവും പരിഗണനയിലെന്ന് പറയുന്നുണ്ട്. നവംബർ രണ്ടിനാണ് മിനുട്സ് തമിഴ്നാടിന് അയച്ചുകൊടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  24 minutes ago
No Image

യുഎസിൽ എട്ട് ഖലിസ്ഥാൻ ഭീകരർ പിടിയിൽ; ആയുധങ്ങളും പണവും പിടിച്ചെടുത്തു, എൻഐഎ തിരയുന്ന പവിത്തർ സിംഗ് ബടാല ഉൾപ്പെടെ അറസ്റ്റിൽ

International
  •  25 minutes ago
No Image

ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു

International
  •  36 minutes ago
No Image

മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ

National
  •  43 minutes ago
No Image

സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍

uae
  •  an hour ago
No Image

കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും

uae
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍

National
  •  2 hours ago
No Image

കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  2 hours ago
No Image

ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

uae
  •  2 hours ago
No Image

സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി

Saudi-arabia
  •  2 hours ago