HOME
DETAILS

'മൊബൈല്‍ ഫോണ്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ പ്രസവ ശസ്ത്ര ക്രിയ; മാതാവിനും കുഞ്ഞിനും ദാരുണാന്ത്യം, സംഭവം മുംബൈയിലെ ആശുപത്രിയില്‍  

  
Web Desk
May 03, 2024 | 4:55 AM

Mumbai Hospital Carries Out Delivery Using Phone Torch

മുംബൈ: മൊബൈല്‍ ഫോണ്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ പ്രസവ ശസ്ത്രക്രിയ. ഒടുവില്‍ മാതാവിനും കുഞ്ഞിനും ദാരുണാന്ത്യം. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തുന്ന ആശുപത്രിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം.

ഭിന്നശേഷിക്കാരനായ ഖുസ്രുദ്ദീന്‍ അന്‍സാരിയുടെ 26 കാരിയായ ഭാര്യ സാഹിദുവും കുഞ്ഞുമാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം മരണത്തിന് കീഴടങ്ങിയത്. 

പ്രസവത്തിനായിട്ടാണ് സാഹിദുവിനെ സുഷമ സ്വരാജ് മെറ്റേണിറ്റി ഹോമില്‍ പ്രവേശിപ്പിച്ചത്. 11 മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. സാഹിദൂനെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച സമയത്ത് വൈദ്യതി നിലച്ചെന്നും മൂന്ന് മണിക്കൂറോളം ജനറേറ്റര്‍ ഓണാക്കിയില്ലെന്നും കുടുംബം ആരോപിച്ചു.

'എന്റെ മരുമകള്‍ പൂര്‍ണ്ണമായും ആരോഗ്യവതിയായിരുന്നു. അവള്‍ക്ക് ഒന്‍പത് മാസമായിരുന്നു. എല്ലാ പരിശോധനകളും നടത്തി തൃപ്തികരമായ റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഏപ്രില്‍ 29 ന് രാവിലെ 7 മണിക്ക് അവര്‍ അവളെ പ്രസവത്തിനായി കൊണ്ടുപോയി. ദിവസം മുഴുവനും ലേബര്‍ റൂമിലായിരുന്നു. രാത്രി എട്ടു മണിവരെ ഒരു കുഴപ്പവുമില്ലായിരുന്നു. പ്രസവം സാധാരണ നിലയിലാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നെ, സാഹിദൂനെ കാണാന്‍ ചെന്നപ്പോള്‍ രക്തത്തില്‍ കുളിച്ചിരിക്കുന്നതായി കണ്ടു'' അന്‍സാരിയുടെ മാതാവ് പറഞ്ഞു. ''അവര്‍ ഒരു മുറിവുണ്ടാക്കി അവള്‍ക്ക് ശാരീരിക പ്രശ്‌നമുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും പറഞ്ഞ് സമ്മതപത്രത്തില്‍ ഒപ്പിടാനായി ആവശ്യപ്പെട്ടു. ആ സമയത്താണ് കറന്റ് പോയത്. മറ്റൊരു ആശുപത്രിയിലേക്ക് പോകാനും സമ്മതിച്ചില്ല. അവര്‍ ഞങ്ങളെ ഓപ്പറേഷന്‍ തിയേറ്ററില്‍ കൊണ്ടുപോയി ഫോണ്‍ ടോര്‍ച്ചിന്റെ സഹായത്തോടെ ശസ്ത്രക്രിയ നടത്തി.കുഞ്ഞ് മരിച്ചപ്പോള്‍ അമ്മ രക്ഷപ്പെടുമെന്ന് ഡോക്ടര്‍ പറഞ്ഞു. അവര്‍ ഞങ്ങളെ സിയോണ്‍ ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്തു. പക്ഷേ അപ്പോഴേക്കും സാഹിദൂ മരിച്ചിരുന്നു. ഓക്‌സിജനും ഉണ്ടായിരുന്നില്ല'' അന്‍സാരിയുടെ മാതാവ് വ്യക്തമാക്കി.
 
കുടുംബാംഗങ്ങള്‍ ദിവസങ്ങളായി ആശുപത്രിക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്. ഒടുവില്‍ ബിഎംസി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

'എനിക്ക് നീതി വേണം, ഡോക്ടര്‍മാര്‍ ശിക്ഷിക്കപ്പെടണം, ആശുപത്രി പൂട്ടണ. ഞാനൊരു ഭിന്നശേഷിക്കാരനാണ്. തുച്ഛമായ വരുമാനമേ എനിക്കുള്ളൂ. വളരെ കഷ്ടപ്പെട്ടാണ് ഞാന്‍ വിവാഹം കഴിച്ചത്. എന്റെ ജീവിതം നശിച്ചു'' അന്‍സാരി പറഞ്ഞു. 

സാഹിദും കുഞ്ഞും മരിച്ച ശേഷവും വൈദ്യുതിയില്ലാതെ മറ്റൊരു പ്രസവം നടത്തിയെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു. സെല്‍ഫോണ്‍ ടോര്‍ച്ചിന്റെ സഹായത്തോടെ ഇതേ ഓപ്പറേഷന്‍ തിയറ്ററില്‍ മറ്റൊരു പ്രസവം നടക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും വീട്ടുകാര്‍ പുറത്തു വിട്ടിട്ടുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻസ്റ്റഗ്രാം സൗഹൃദം ഹണി ട്രാപ്പായി; 19-കാരനെ മർദിച്ച് അവശനാക്കി പണവും ഫോണും കവർന്നു; യുവതിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ 14 ആയി

Kerala
  •  a day ago
No Image

യേശുവിന്റെ പ്രതിമ തകർത്ത സംഭവം: വീഴ്ച സമ്മതിച്ച് ഐ.ഡി.എഫ്, ഒരു സൈനികന്‍ തകര്‍ത്തു, മറ്റൊരാള്‍ വിഡിയോ എടുത്തു, ആറുപേര്‍ നോക്കിനിന്നു

International
  •  a day ago
No Image

വിരമിക്കൽ യാത്രയിൽ വിമാനം കുഞ്ഞുദ്വീപിലെ വീടിന് മുകളിലെത്തിച്ച് ഐസ്‌ലൻഡ് പൈലറ്റ് ┃in-depth

International
  •  a day ago
No Image

കൂർഗിൽ യുഎസ് യുവതിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു; വൈഫൈ വിച്ഛേദിച്ച് ഹോംസ്റ്റേ ഉടമ, പ്രതികൾ അറസ്റ്റിൽ

National
  •  a day ago
No Image

തൃശൂരില്‍ രണ്ടരവയസ്സുകാരന് പാമ്പ് കടിയേറ്റു; കടിയേറ്റത് ബാത്‌റൂമില്‍ വെച്ച് 

Kerala
  •  a day ago
No Image

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനമെന്ന് ആരോപണം: പരാതിയുമായി ബിജെപി; അന്വേഷണം ആവശ്യപ്പെട്ട് എൻഐഎക്ക് കത്ത്

Kerala
  •  a day ago
No Image

കേരളത്തിൽ വീട്ടിലെ പ്രസവങ്ങൾ കൂടുന്നു: ജനുവരിയിൽ മാത്രം മൂന്ന് മരണം; നിയമനിർമ്മാണത്തിന് ആരോഗ്യവകുപ്പ് വൈകുന്നു

Kerala
  •  a day ago
No Image

'പോടാ പുല്ലേ പൊലിസേ.. കാക്കിയിട്ടൊരു ഗുണ്ടകളേ..';   പൊലിസ് സ്‌റ്റേഷനു മുന്നില്‍ മുദ്രാവാക്യം വിളിച്ച് മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖ

Kerala
  •  a day ago
No Image

യുദ്ധമോ സമാധാനമോ?; യുഎസിന്റെ ഇറാന്‍ യുദ്ധത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടിയാല്‍ എന്ത് സംഭവിക്കും, നാല് സാധ്യതകള്‍ ഇങ്ങനെ

International
  •  a day ago