HOME
DETAILS

കുട്ടികള്‍ക്കിടയില്‍ പുകവലി വ്യാപകം; ബോധവത്ക്കരണ ക്യാംപയിനുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം

  
May 03, 2024 | 2:39 PM

Smoking is rampant among children; Kuwait Ministry of Health with awareness campaign

കുവൈത്ത് സിറ്റി: രാജ്യത്തെ കൗമാരക്കാര്‍ക്കിടയില്‍ പുകവലി വ്യാപകമാണെന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ  ബോധവത്ക്കരണ ക്യാംപയിനുകൾ സംഘടിപ്പിക്കാൻ കുവൈത്ത് ആരോഗ്യമന്ത്രാലയം തീരുമാനിച്ചു.കുവൈത്തിൽ 13 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ മുതിര്‍ന്നവരേക്കാള്‍ മൂന്നിരട്ടി ഇലക്ട്രോണിക് സിഗരറ്റുകള്‍ (ഇ-സിഗരറ്റുകള്‍) വലിക്കുന്നതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇ സിഗരറ്റുകള്‍ക്കു പുറമെ, പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും പരമ്പരാഗത പുകവലിയും കുട്ടികള്‍ക്കിടയില്‍ വലിയ തോതില്‍ വര്‍ധിച്ചുവരുന്നതായും റിപ്പോര്‍ട്ടുണ്ട്.

പുകവലിയും പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ പ്രൊമോഷന്‍ ഡയറക്ടര്‍ ഡോ. അബീര്‍ അല്‍-ബാഹോ പറഞ്ഞു. പുകവലിക്കുന്നവരില്‍ മാത്രമല്ല, അതിന് ഇരകളാകുന്ന സമൂഹത്തിലെ മറ്റുള്ളവരില്‍ പോലും ശ്വാസകോശ രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയവ മാരകമായ രോഗങ്ങള്‍ക്ക് ഇത് കാരണമാവും.

വിദ്യാഭ്യാസ മന്ത്രാലവുമായും മറ്റ് സംസ്ഥാന ഏജന്‍സികളുമായും സഹകരിച്ച് കുട്ടികളെ പുകവലിയില്‍ നിന്ന് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ദേശീയ പുകവലി വിരുദ്ധ പരിപാടിയുടെ ഭാഗമായാണ് ബോധവല്‍ക്കരണ ക്യാംപയിന്‍ സംഘടിപ്പിക്കുക. ഇതിന്റെ ഭാഗമായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് വ്യാഴാഴ്ച തുടക്കമാവുമെന്ന് ഡോ. അല്‍ ബഹോ പറഞ്ഞു. പുകവലി വിരുദ്ധ ബോധവല്‍ക്കരണ ക്യാംപയിന്‍ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ഒരു പോലെ ലക്ഷ്യമിടുന്നതായും പുകവലിയുടെ ദോഷങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനും അതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നതിനുമായി വ്യത്യസ്തമായ ക്യാംപയിന്‍ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും കുവൈത്ത് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ അറിയിച്ചു.

പുകവലി മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, സമൂഹത്തിലെ മറ്റ് ആളുകള്‍ക്ക് അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, ഗര്‍ഭസ്ഥ ശിശുവിന് പോലും അതുമൂലമുണ്ടാകുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ക്യാംപയിന്‍ കാലത്ത് ബോധവല്‍ക്കരണം നടത്തും. അതോടൊപ്പം പുകവലിയുമായി ബന്ധപ്പെട്ട നിയമനടപടികള്‍, അനുവദിക്കപ്പെട്ടതല്ലാത്ത സ്ഥലങ്ങളില്‍ വച്ച് പുകവലിച്ചാലുള്ള ശിക്ഷാ നടപടികള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ചും സമൂഹത്തില്‍ അവബോധം സൃഷ്ടിക്കും. പുകവലിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ നിയന്ത്രിക്കുകയും അതു മൂലം സമൂഹത്തിലുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും മരണ നിരക്കും കുറച്ചുകൊണ്ടുവരികയും ചെയ്യുകയെന്നതാണ് ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്. പുകവലി നിര്‍ത്താന്‍ കഴിയാതെ അതിന് അടിമപ്പെട്ടവരെ അതില്‍ നിന്ന് ക്രമേണ മോചിപ്പിച്ചു കൊണ്ടുവരുന്നതിനുള്ള നടപടികളും ക്യാംപയിനിന്റെ ഭാഗമായി സംഘടിപ്പിക്കും.

ഇന്ന് ആരംഭിക്കുന്ന പുകവലി വിരുദ്ധ ബോധവല്‍ക്കരണ ക്യാംപയിന്‍ ലോക പുകയില വിരുദ്ധ ദിനമായ മെയ് 31 വരെ നീണ്ടുനില്‍ക്കും. വിവിധ പരിപാടികളുമായി കുവൈറ്റിലെ ആറ് ഗവര്‍ണറേറ്റുകളിലേക്കും ക്യാംപയിന്‍ വ്യാപിപ്പിക്കുമെന്നും ഡോ. അല്‍ ബഹോ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കയുമരുത്; അങ്കണവാടി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം 

Kerala
  •  a day ago
No Image

ഭുവനേശ്വറിൽ ക്രൂരത; ജിആർപി കോൺസ്റ്റബിളിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സുഹൃത്തിന് ഗുരുതര പരുക്ക്

National
  •  a day ago
No Image

ഇനി വിട്ടുവീഴ്ചയില്ല; എഐ കാമറ ചതിച്ചവര്‍ക്ക് പണി വരുന്നു, പിഴ അടച്ചില്ലെങ്കില്‍ വാഹനം കരിമ്പട്ടികയിലേക്ക്

Kerala
  •  a day ago
No Image

  ചായയ്ക്ക് 16, ഊണിന് 120; പാചകവാതക വിലവര്‍ധനയില്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്ക് തീ വില

Kerala
  •  a day ago
No Image

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല കേസ്: വിചാരണയിലെ മെല്ലെപ്പോക്കിൽ സുപ്രിംകോടതിക്ക് അതൃപ്തി

National
  •  a day ago
No Image

ബി.ജെ.പി വോട്ടുകളിൽ വൻ ഇടിവ്; തൃശൂരിൽ സുരേഷ് ഗോപി 'പ്രഭാവം' മങ്ങിയോ? എൻ.ഡി.എയിൽ വിമർശനം ശക്തം

Kerala
  •  a day ago
No Image

"കർമ്മയ്ക്ക് വഴിതെറ്റില്ല, നിശബ്ദ ദ്രോഹങ്ങൾക്ക് കണക്കുചോദിക്കും"; സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി വിനോദിനി കോടിയേരി

Kerala
  •  a day ago
No Image

ഭരണമുന്നണിയിലെ ഇടതുമുന്നണി

Kerala
  •  2 days ago
No Image

മുഖ്യമന്ത്രി ആര്; ഹൈക്കമാൻഡുമായി ഇന്ന് നേതാക്കൾ കൂടിക്കാഴ്ച നടത്തും

Kerala
  •  2 days ago
No Image

സ്ത്രീകൾക്ക് സൗജന്യയാത്ര; കണക്കെടുപ്പ് ആരംഭിച്ച് കെഎസ്ആർടിസി

Kerala
  •  2 days ago