HOME
DETAILS

സഹയാത്രികയുടെ മാല മോഷ്ടിച്ച നാടോടി സ്ത്രീയെ ഓടിച്ചിട്ട് പിടിച്ച് കോഴിക്കോട് സ്വദേശിനി

  
Web Desk
May 23, 2024 | 5:35 AM

The peasant woman who stole the necklace

കോഴിക്കോട്: സഹയാത്രികയുടെ മാല മോഷ്ടിച്ച നാടോടി സ്ത്രീയെ സിനിമാസ്റ്റൈലില്‍ ഒറ്റയക്ക് അരകിലോമീറ്ററോളം ഓടിച്ചിട്ട് പിടികൂടി എടക്കര സ്വദേശിനി മിധു ശ്രീജിത്ത്. എരഞ്ഞിപ്പാലത്തുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ മിധു രാവിലെ ജോലിക്ക് പോകുന്ന ബസിലാണ് യാത്രക്കാരില്‍ ഒരാള്‍ മാല നഷ്ടപ്പെട്ടതായി ബഹളം വയ്ക്കുന്നത് കേട്ടത്. ബസിലുണ്ടായിരുന്ന ചേളന്നൂര്‍ സ്വദേശിനി ജലജയാണ് മാല നഷ്ടപ്പെട്ടന്ന് പറഞ്ഞ് ബഹളം വച്ചത്. അതോടെ ബസില്‍ നിന്ന് ഇറങ്ങിയ ഒരാളും പോകരുതെന്ന് കണ്ടക്ടര്‍ അറിയിച്ചു. ആ സമയം ബസിറങ്ങി ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിനിയായ മാരിയമ്മ ബസിനകത്തേക്കു തിരികെക്കയറി മാല താഴെയിട്ടു. അതു കണ്ടവര്‍ ഒച്ചവയ്ക്കുകയും മാരിയമ്മയെ വാഹനത്തില്‍ നിന്നു പുറത്തേയ്ക്ക് ഇറക്കുകയും ചെയ്തു. എന്നാല്‍ അവര്‍ കുതറി ഓടുകയും

മാരിയമ്മയെ വിടാതെ മിധുവും പിന്നാലെ ഓടുകയായിരുന്നു. എരഞ്ഞിപ്പാലം ജങ്ഷനിലെത്തിയ മാരിയമ്മ റോഡിലൂടെ പോകുന്ന ഓട്ടോയ്ക്കും ബസിനും കൈകാണിച്ചുവെങ്കിലും കയറ്റരുതെന്നും മാല മോഷ്ടിച്ച് ഓടുന്നതാണെന്നും മിധു വിളിച്ചു പറഞ്ഞു. ആ സമയം അതുവഴിവന്ന ഓട്ടോ തൊഴിലാളികളുടെയും ജങ്ഷനിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റേയും സഹായത്തോടെ മാരിയമ്മയെ പിടികൂടി. മാരിയമ്മയെ കോടതിയില്‍ റിമാന്‍ഡ് ചെയ്തു. മോഷ്ടാവിനെ അതിസാഹസികമായി പിടികൂടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എരഞ്ഞിപ്പാലം ജങ്ഷനില്‍ ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണു സംഭവം.

മാല മോഷണം പോയതായി പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് ബസില്‍ കയറി ബാഗിന്റെ സൈഡില്‍ നിന്ന് മാരിയമ്മ മാല നിലത്തിട്ടത്. രണ്ട് മാലകള്‍ ഉണ്ടായിരുന്നു. ഒന്ന് സ്വര്‍ണത്തിന്റേയും മറ്റൊന്ന് മുക്കുപണ്ടവും ആയിരുന്നു. മാല ബസില്‍ ഇടുന്നത് ഞാനും മറ്റൊരു പെണ്‍കുട്ടിയും കണ്ടു. റോഡ് ക്രോസ് ചെയ്ത് ഓടിയപ്പോള്‍ സിഗനലിന്റെ ഉള്ളിലൂടെ ഞാന്‍ പിന്നാലെ ഓടി. എരഞ്ഞിപ്പാലം മുതല്‍ കാരപറമ്പ് ആശിര്‍വാദ് ഫ്ളാറ്റിന്റെ അവിടെവരെ ഓടി അവരെ പിടികൂടുകയായിരുന്നു. പിന്നാലെ പൊലീസുകാരും വന്നു. പിറകെ മാലയുടെ ഉടമയും. 

ഒറ്റയ്ക്കാണ് ഓടിയത്. സംഭവത്തില്‍ പൊലീസുകാര്‍ മിധുവിനെ അഭിനന്ദിച്ചു. ആദ്യമായിട്ടാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടാകുന്നതെന്നു അവരെ പിടിക്കണമെന്ന വാശിയായിരുന്നു തനിക്കെന്നും മിധു വ്യക്തമാക്കി.  ഇങ്ങനെ ചെയ്ത് ഈ ബസില്‍ നിന്ന് ഇറങ്ങി ഇവര്‍ മറ്റൊരു ബസില്‍ കയറി വീണ്ടും മോഷ്ടിക്കും. മാരിയമ്മ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞിരുന്നുവെന്നും മിധു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെന്തുരുകുന്ന ചൂട്... വിപണിയില്‍ പഴങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നു, വിലയും പൊള്ളുന്നു

Kerala
  •  21 days ago
No Image

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുത്; നിര്‍ദ്ദേശം നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

Kerala
  •  21 days ago
No Image

ഭീഷണിയുടെ നിഴലില്‍ സമാധാന ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; കരാറിലെത്തും വരെ ഉപരോധമെന്ന് ട്രംപ്, യു.എസ് സംഘം ഇസ്‌ലാമാബാദിലേക്ക്; വെടിനിര്‍ത്തല്‍ കരാര്‍ ഇന്ന് അവസാനിക്കും

International
  •  21 days ago
No Image

വയോധികന്റെ മരണത്തില്‍ അസ്വാഭാവികതയെന്ന പരാതി: മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും

Kerala
  •  21 days ago
No Image

പ്രിസൈഡിങ് ഓഫിസറുടെ ഡയറി മറന്നുവച്ചു, പാലക്കാടും സ്‌ട്രോങ്‌റൂം തുറക്കാന്‍ നീക്കം, വിവാദമായതോടെ തീരുമാനം മാറ്റി

Kerala
  •  21 days ago
No Image

ശമനമില്ലാതെ ചൂട്; ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു

Weather
  •  21 days ago
No Image

മണിപ്പൂരില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി 

National
  •  21 days ago
No Image

'വോട്ട് നീക്കിയതിനെ കുറിച്ച് സംസാരിക്കുന്നത് പോലും നിരീക്ഷണത്തില്‍'  എല്ലാം നഷ്ടമാവുമെന്ന ഭീതിയില്‍  മുര്‍ഷിദാബാദ് നിവാസികള്‍; എസ്.ഐ.ആറിന്റെ മറവില്‍ നടന്നത് മനഃപൂര്‍വമുള്ള 'കടുംവെട്ട്'

National
  •  21 days ago
No Image

'സംഘ്- ബി.ജെ.പി പ്രവര്‍ത്തകരെ തല്ലിയ വട്ടിയൂര്‍ക്കാവ് എസ്.എച്ച്.ഒക്കെതിരെ നടപടിയെടുക്കണം' ഡി.ജി.പിക്കും കമ്മീഷണര്‍ക്കും  വാട്‌സ് ആപ് സന്ദേശമയച്ച് ആര്‍. ശ്രീലേഖ 

Kerala
  •  21 days ago
No Image

റബർ കൃഷിയിൽ പിന്നിലായി കേരളം; കുതിപ്പിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ

Kerala
  •  21 days ago