HOME
DETAILS

പെരുമഴയില്‍ മുങ്ങി സംസ്ഥാനം; വ്യാപക നാശനഷ്ടം, വെള്ളക്കെട്ട് , മരണം

  
May 23, 2024 | 6:01 AM

heavy-rains-continue-in-the-state-widespread-damage

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം. മണിക്കൂറുകള്‍ നീണ്ട മഴയില്‍ പല ജില്ലകളിലും വലിയ രീതിയില്‍ വെള്ളക്കെട്ടുണ്ടായി. 

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെള്ളം കയറി. ഐ.സി.യുവിനുള്ളിലും താഴത്തെ നിലയിലെ രണ്ടു വാര്‍ഡുകളിലുമാണ് വെള്ളം കയറിയത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായി. പന്തീരങ്കാവ് കൊടല്‍നടക്കാവില്‍ ദേശീയപാതയില്‍ സര്‍വീസ് റോഡിന്റെ സംരക്ഷണ ഭിത്തി വീടിനു മുകളിലേക്ക് തകര്‍ന്നു വീണു.

ബാലുശ്ശേരി മുക്കില്‍ വെള്ളം കയറി. പത്തോളം കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. നന്മണ്ട പഞ്ചായത്തില്‍ 3 താല്‍ക്കാലിക ക്യാംപുകള്‍ തുറന്നു. ബാലുശേരി കോട്ടനട പുഴ കരകവിഞ്ഞൊഴുകി വീടുകളില്‍ വെള്ളം കയറി. 6 കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. 

തിരുവനന്തപുരത്ത്  വെള്ളക്കെട്ടില്‍ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പാറശാല, പുത്തന്‍കടയില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ അശോകന്‍, ബിന്ദു ദമ്പതിമാരുടെ മകന്‍ നന്ദു (22) ആണ് അപകടത്തില്‍ മരണപ്പെട്ടത്. കനത്ത മഴ മൂലം റോഡിലുണ്ടായ ശക്തമായ വെള്ളത്തിന്റെ ഒഴുക്കാണ് അപകടത്തിലേക്ക് നയിച്ചത്.

കോട്ടയത്ത് മീന്‍ പിടിക്കാന്‍ പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഓണംതുരുത്ത് മാങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാറാണ് മരിച്ചത്. മീന്‍പിടിക്കുന്നതിനിടെ യുവാവ് വെള്ളത്തില്‍ വീണതാണെന്നാണ് കരുതുന്നത്. 

ശക്തമായ മഴയില്‍ തൃശൂര്‍ നഗരത്തിലെ വിവിധയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. അശ്വിനി ആശുപത്രിയുടെ ക്യാഷ്വാലിറ്റിയിലും പുറകുവശത്തെ വീടുകളിലും വെള്ളം കയറി. ജില്ലയിലെ മലയോര മേഖലകളിലും തീരദേശ മേഖലയിലും ശക്തമായ മഴ ലഭിച്ചു. കോര്‍പ്പറേഷന്‍ പരിധിയിലുണ്ടായ വെള്ളക്കെട്ടിന് കാരണം മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമല്ലാത്തതിനാലെന്ന് പ്രതിപക്ഷം ആരോപിച്ചു. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ്ങിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്.

നാദാപുരം തുണേരിയില്‍ കൂറ്റന്‍ മതില്‍ റോഡിലേക്ക് തകര്‍ന്നു വീണു. തുണേരി തണല്‍മരം കോളോത്ത് മുക്ക് റോഡിലേക്കാണ് മതില്‍ തകര്‍ന്നു വീണത്. താമരശേരിയില്‍ വീടിന്റെ ചുറ്റുമതില്‍ മുറ്റത്ത് നിര്‍ത്തിയിട്ട കാറിനു മുകളിലേക്ക് വീണു. വെള്ളം കയറിയതിനെ തുടര്‍ന്ന് പന്തീരങ്കാവ് യു.പി സ്‌കൂള്‍ റോഡില്‍ ആറു വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

എറണാകുളത്ത് തുടര്‍ച്ചയായി പെയ്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. കളമശേരിയില്‍ വീടുകളില്‍ വെള്ളം കയറി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് വെളളത്തില്‍ മുങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ഇടപ്പള്ളി, കുണ്ടന്നൂര്‍, കടവന്ത്ര, എം.ജി.റോഡ്, കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരം എന്നിവിടങ്ങളിലും വെള്ളം കയറി. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പ്രദേശത്താണ് കൂടുതല്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടത്.

അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്ത് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. മറ്റു ജില്ലകളില്‍ മിതമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേനൽ ചൂടിൽ എസി ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക; ഒരു മണിക്കൂർ കാർ എസി പ്രവർത്തിപ്പിക്കാൻ ഇത്രയും രൂപയാകുമോ

auto-mobile
  •  14 days ago
No Image

'യുദ്ധം തുടര്‍ന്നാല്‍ 200 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി, അവരത് അവസാനിപ്പിച്ചു' ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദവുമായി വീണ്ടും ട്രംപ് 

International
  •  14 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ളയിലെ അറസ്റ്റ് യുവതീപ്രവശന നീക്കം തടഞ്ഞതിലുള്ള പ്രതികാരം; സര്‍ക്കാരിനെതിരെ തന്ത്രി

Kerala
  •  14 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളി കേസില്‍ എ പത്മകുമാറിന് സ്വാഭാവിക ജാമ്യം, ദ്വാരപാലക കേസില്‍ ജയിലില്‍ തുടരും

Kerala
  •  14 days ago
No Image

റമദാന്റെ ആദ്യ ദിനങ്ങളില്‍ വെസ്റ്റ് ബാങ്കില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; വെടിവെപ്പ്, ഒപ്പം വ്യാപക അറസ്റ്റും 

International
  •  14 days ago
No Image

വീണ്ടും ചികിത്സാപിഴവ്; ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചില്ല് നീക്കാതെ മുറിവ് വച്ചുകെട്ടിയെന്ന് പരാതി

Kerala
  •  14 days ago
No Image

ആർക്കും ഒന്നും ഓർമയില്ല! ഉഷയുടെ ശസ്ത്രക്രിയ നടത്തിയതിന്റെ ഉത്തരവാദിത്വം ഏൽക്കാതെ ഡോക്ടർമാർ; ആവശ്യത്തിന് നഴ്‌സുമില്ല, ജീവനക്കാരുമില്ല - സിസ്റ്റം തകരാറിലാണ് സാർ...

Kerala
  •  14 days ago
No Image

മങ്കട സദാചാര കൊലക്കേസ്: അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Kerala
  •  14 days ago
No Image

ചെറിയ പെരുന്നാളിന് നാട്ടിൽ വരുന്നുണ്ടോ? വിമാനയാത്രാ നിരക്ക് വർധനവ് കീശ കാലിയാക്കും; പ്രവാസികൾ പെരുന്നാൾ അവധി ചെലവഴിക്കുന്നത് ഇങ്ങനെ

uae
  •  14 days ago
No Image

മുനമ്പത്ത് വഖഫ് ഭൂമി കയ്യേറിയെന്ന ഹരജിയില്‍ നോട്ടിസ് അയച്ച് ഹൈക്കോടതി

Kerala
  •  14 days ago