HOME
DETAILS

മുരളീധരന്റെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു; വിവാദങ്ങള്‍ക്കിടെ രാജി പ്രഖ്യാപിച്ച് ജോസ് വള്ളൂരും എം.പി വിന്‍സെന്റും

  
June 10, 2024 | 8:35 AM

thrissur-political-turmoil-dcc-president-and-udf-chairman-resign-amid-chaotic-infighting

തൃശൂര്‍:  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നേരിട്ട കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റ് ജോസ് വള്ളൂരും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി. വിന്‍സന്റും രാജിവച്ചു. ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്റെ തോല്‍വിയെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറികള്‍, പോസ്റ്റര്‍ ആരോപണം, ഡിസിസി ഓഫിസിലെ കയ്യാങ്കളി എന്നിവയ്ക്കു പിന്നാലെയാണ് ഡിസിസി പ്രസിഡന്റിന്റെയും യുഡിഎഫ് ചെയര്‍മാന്റെയും രാജി. 

ഡിസിസി ഓഫീസില്‍ ഇതുമായി ബന്ധപ്പെട്ട് ഇന്ന് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തി ഡി.സി.സി ഓഫിസിലെത്തിയ ജോസ് വള്ളൂരിന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയിരുന്നു. ഇത് ഓഫിസില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കി. തുടര്‍ന്ന് നടന്ന ഡി.സി.സി ഭാരവാഹി യോഗത്തില്‍ താന്‍ രാജിവെക്കുകയാണെന്ന് ജോസ് വള്ളൂര്‍ അറിയിച്ചു. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചതായി എംപി വിന്‍സെന്റും അറിയിച്ചു. കെ മുരളീധരന്റെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് ജോസ് വള്ളൂര്‍ പറഞ്ഞു.ഡിഡിസി ഓഫീസിലുണ്ടായ കൂട്ടത്തല്ലിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി എം.പി വിന്‍സന്റും അറിയിച്ചു.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പൊലിസും നിലയുറപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും രാജ്യപ്രഖ്യാപനത്തിനുശേഷം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു.

തൃശൂര്‍ ഡി.സി.സി ഓഫിസിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിനോടും യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.പി വിന്‍സന്റിനോടും രാജിവയ്ക്കാന്‍ ദേശീയ നേതൃത്വം ഇന്നലെ നിര്‍ദേശിച്ചിരുന്നു. പ്രസിഡന്റിന്റെ ചുമതല പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന് താല്‍ക്കാലികമായി കൈമാറുകയും ചെയ്തു. ജില്ലാ കമ്മിറ്റിയെ പിരിച്ചുവിടാനും യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്.
സംസ്ഥാന നേതൃത്വമാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഇരുനേതാക്കളെയും അറിയിച്ചത്. കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ചാലക്കുടി മണ്ഡലത്തിലെ തൃശ്ശൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ പിന്നോട്ട് പോയതും നടപടിക്ക് കാരണമായി.

തൃശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിക്കാന്‍ നാലംഗ കെ.പി.സി.സി സമിതി അന്വേഷിക്കാനും എ.ഐ.സി.സി നിര്‍ദേശിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"വംശീയവാദികൾ ഭീരുക്കളാണ്": ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിടെ വിനീഷ്യസിന് നേരെ അധിക്ഷേപം; പ്രെസ്റ്റിയാനിക്കെതിരെ ആഞ്ഞടിച്ച് താരം

Football
  •  a day ago
No Image

പി.ജി ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം പിൻവലിച്ചു; ആരോഗ്യവകുപ്പുമായുള്ള ചർച്ച വിജയം, സീനിയർ ഡോക്ടർമാർ സമരപ്പന്തലിൽ തന്നെ

Kerala
  •  a day ago
No Image

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശൂര്‍ സ്വദേശി പിടിയില്‍ 

Kerala
  •  a day ago
No Image

ഫലസ്തീന് കരുതലായി അജ്മാൻ; ഗസ്സയിലെ കുടുംബങ്ങൾക്ക് ഭക്ഷണവും മരുന്നുമെത്തിക്കാൻ ഉത്തരവിട്ട് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി

uae
  •  a day ago
No Image

രാജ്യവ്യാപക എസ്.ഐ.ആറിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ; 22 ഇടങ്ങളിൽ പരിഷ്കരണം ഏപ്രിൽ മാസത്തോടെ

National
  •  a day ago
No Image

കുണ്ടന്നൂരിൽ കായലിൽ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി; പൊലിസും നാട്ടുകാരും ചേർന്ന്

Kerala
  •  a day ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങി

Kerala
  •  a day ago
No Image

എഐ ഉച്ചകോടിക്കിടെ മോദി-ശൈഖ് ഖാലിദ് കൂടിക്കാഴ്ച; ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും

uae
  •  a day ago
No Image

''ഇതോ.. മുസ്‌ലിങ്ങള്‍ക്കുള്ള ബിജെപിയുടെ റമദാന്‍ സമ്മാനം''; മുസ്‌ലിം സംവരണം റദ്ദാക്കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് എംകെ സ്റ്റാലിന്‍ 

National
  •  a day ago
No Image

രാഹുൽ ഗാന്ധിക്കും 25 എംപിമാർക്കും വധഭീഷണി; 'കർണിസേന വക്താവ്' കോട്ടയിൽ പൊലിസ് കസ്റ്റഡിയിൽ

National
  •  a day ago