HOME
DETAILS

ഇനി ടൂറിസ്റ്റ് കപ്പൽ സർവിസും: കൂടുതൽ സാധ്യത തേടി കേരളം

  
പി.കെ സലാം
July 10, 2024 | 3:34 AM

Tourist ship service: Kerala looking for more opportunities


കോഴിക്കോട്: വിനോദസഞ്ചാര കപ്പൽ സർവിസിനും പ്രിയമേറുന്നു. വിവിധ തുറമുഖങ്ങളുമായി ബന്ധപ്പെടുത്തി ടൂറിസ്റ്റ് കപ്പൽ സർവിസിന് കേരളം സാധ്യത തേടി.  വിദേശരാജ്യങ്ങളുമായി കേരള തീരത്തെ ബന്ധപ്പെടുത്തുന്ന കപ്പൽ സർവിസുകളാണ് ആദ്യത്തെ സാധ്യത. വിവിധ സംസ്ഥാനങ്ങളെയും കേരളത്തിലെ തുറമുഖങ്ങളെയും ബന്ധപ്പെടുത്തുന്നതാണ് രണ്ടാമത്തേത്. 
പുഴകളെ കൂടി ബന്ധപ്പെടുത്തുന്ന യാനങ്ങളുടേതാണ് മൂന്നാമത്തേത്. നാലാമത്തേത് കപ്പലിൽ ഒരു ദിവസത്തെ യാത്ര നടത്തി തിരിച്ചെത്തുന്ന രീതിയിലുള്ളവയാണ്.

അതേ സമയം താൽപര്യപത്രം സമർപിക്കുന്നവരുമായി 19ന് കൊച്ചിയിൽ ബോർഡ് പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുമെന്ന് കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള അറിയിച്ചു.
ആഡംബരകപ്പലുകളിലെ ടൂറിസം ലോകത്തെ വിനോദസഞ്ചാര വ്യവസായത്തിൽ പ്രധാനപ്പെട്ടതാണ്. വർഷം 1.2 ദശലക്ഷം പേർക്ക് തൊഴിൽ നൽകുന്ന 150 ബില്യൺ ഡോളറിന്റെ വ്യവസായമാണിത്. ഇന്ത്യയിൽ ഈ മേഖലയെ വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് രൂപരേഖ കഴിഞ്ഞ വർഷം തയാറാക്കിയിരുന്നു. അതനുസരിച്ചാണ് നാലു മേഖലകളെ കേരള മാരിടൈം ബോർഡ് തെരഞ്ഞെടുത്തിരിക്കുന്നത്.

cali.png

590 കിലോ മീറ്റർ തീരമുള്ള കേരളത്തിൽ 17ചെറുകിട തുറമുഖങ്ങളുണ്ട്. കൊച്ചി വൻകിട തുറമുഖമാണ്. വിഴിഞ്ഞം അന്തർദേശീയ തുറമുഖമായി മാറുകയാണ്. മുംബൈ, കൊൽക്കത്ത തുടങ്ങി പത്ത് തുറമുഖങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോൾ തന്നെ അന്താരാഷ്ട്ര ആഡംബര കപ്പലുകളുടെ സേവനവും ലഭ്യമാണ്.


ഗൾഫ് നാടുകളെയും കേരളത്തെയും ബന്ധിപ്പിക്കുന്ന കപ്പൽ സർവിസിനായി കേരള മാരിടൈം ബോർഡ് മുന്നോട്ടുവച്ച പദ്ധതി അന്തിമ രൂപം കൈവരിക്കുകയാണ്. ചെന്നൈ ആസ്ഥാനമായ ഒരു കമ്പനി പദ്ധതിയുമായി കേന്ദ്ര സർക്കാറിനെ സമീപിച്ചിട്ടുണ്ട്. ഇവർക്ക് എല്ലാവിധ പിന്തുണയും കേരള മാരിടൈം ബോർഡ് ലഭ്യമാക്കുന്നുണ്ടെന്ന് ചെയർമാൻ പറഞ്ഞു.

Tourist ship service: Kerala looking for more opportunities


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധി കാത്ത് കേരളം; ആവേശക്കൊടുമുടിയിൽ മുന്നണികൾ; ഇന്ദിരാ ഭവനിൽ പായസവട്ടങ്ങൾ റെഡി

Kerala
  •  4 days ago
No Image

"ഞങ്ങൾക്ക് മറ്റൊരു വീടില്ല": കുഞ്ഞുമാലാഖയുടെ വാക്കുകൾ കേട്ട് ശൈഖ് മുഹമ്മദ്; ജോർദാനിൽ കുടുങ്ങിയ കുടുംബത്തെ യുഎഇയിലേക്ക് തിരികെയെത്തിച്ചു

uae
  •  4 days ago
No Image

യുപിയില്‍ വിവാഹ ദിവസം വരനെ വെടിവെച്ചു കൊന്നു; പ്രതികള്‍ വധുവിന്റെ ബന്ധുക്കളെന്ന് പൊലിസ് 

National
  •  4 days ago
No Image

ഫാസ്‌ടാഗ് വിൻഡ്‌സ്‌ക്രീനിൽ ഒട്ടിച്ചില്ലെങ്കിൽ പണി കിട്ടും; 'ബ്ലാക്ക്‌ലിസ്റ്റ്' ചെയ്യുമെന്ന് എൻ.എച്ച്.എ.ഐയുടെ മുന്നറിയിപ്പ്

National
  •  4 days ago
No Image

റിയൽ എസ്റ്റേറ്റിൽ റെക്കോർഡ് കുതിപ്പുമായി ദുബൈ; ഏപ്രിലിൽ വിറ്റഴിച്ചത് 19.7 ബില്യൺ ദിർഹത്തിന്റെ അപ്പാർട്ടുമെന്റുകൾ

uae
  •  4 days ago
No Image

ബെംഗളൂരുവിൽ പൂജയുടെ പേരിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വ്യാജ ജ്യോത്സ്യനെതിരെ കേസെടുത്ത് പൊലിസ്

National
  •  4 days ago
No Image

പ്രവാസികൾക്ക് ശുഭവാർത്ത; യുഎഇ വ്യോമാതിർത്തി തുറന്നു, ഈദ് യാത്രകൾക്ക് ടിക്കറ്റ് നിരക്ക് കുറയും

uae
  •  4 days ago
No Image

വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യുവാവ് പുറത്തേക്ക് ചാടി; ചെന്നൈ വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച

National
  •  4 days ago
No Image

'സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ അഞ്ചു തവണ മാപ്പപേക്ഷ നല്‍കി, പശുവിനെ ദൈവമായല്ല ഉപകാരമുള്ള ഒരു മൃഗമായാണ് കണക്കാക്കിയത്' കോടതിയില്‍ സവര്‍ക്കറുടെ ചെറുമകന്‍

National
  •  4 days ago
No Image

കുഞ്ഞുമക്കളുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മകളുറങ്ങുന്ന മിനബ് സ്‌കൂള്‍ ഇനി പ്രതിരോധത്തിന്റെ മ്യൂസിയം

International
  •  4 days ago


No Image

കൂട്ടുകാര്‍ക്കൊപ്പം ഇറങ്ങിയില്ല, പിന്നെ ഇറങ്ങി, കൂട്ടുകാര്‍ തിരിച്ചു കയറിയപ്പോള്‍ കരയില്‍ അവനില്ല, ഒടുവില്‍...; കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala
  •  4 days ago
No Image

സ്വന്തം വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞു; രണ്ട് കുട്ടികളുടെ അമ്മയായ യുവതിയും ആൺസുഹൃത്തും പിടിയിൽ

Kerala
  •  4 days ago
No Image

കോഴിക്കോട് ജില്ലയിലെ നിരോധനാജ്ഞയില്‍ ഇളവ്; വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രമെന്ന് കലക്ടര്‍

Kerala
  •  4 days ago
No Image

വില നോക്കിയാണോ താരങ്ങളെ ടീമിലിറക്കുന്നത്?; സിഎസ്കെ മാനേജ്‌മെന്റിനെതിരെ തുറന്നടിച്ച് മുൻ സിഎസ്കെ താരം

Cricket
  •  4 days ago