HOME
DETAILS

പരാജയത്തിന് കാരണം യോഗി, യു.പിയില്‍ യോഗിക്കെതിരേ പാളയത്തില്‍ പട, സര്‍ക്കാരിലും പാര്‍ട്ടിയിലും ഭിന്നത രൂക്ഷം 

  
Web Desk
July 18, 2024 | 7:23 AM

crackdown-in-up-bjp-party-presidents-report-criticizes-yogi-government

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയെത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിലും ഭിന്നത രൂക്ഷം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശൈലിക്കെതിരേ സര്‍ക്കാരിനുള്ളില്‍ രൂപപ്പെട്ട അതൃപ്തി പാര്‍ട്ടിയിലേക്ക് കൂടി വ്യാപിച്ചതോടെ, പ്രശ്‌നം പരിഹരിക്കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങി. യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനശൈലിയാണ് ബി.ജെ.പിയുടെ പരാജയത്തിന് കാരണമെന്നാണ് പല നേതാക്കളും വിശ്വസിക്കുന്നത്.

ഭിന്നതയ്‌ക്കൊടുവില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരി രാജിസന്നദ്ധതയും അറിയിച്ചു. പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കാന്‍ തയാറാണെന്ന് ഭൂപേന്ദ്ര ചൗധരി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഇതോടെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം വലിയ അഴിച്ചുപണിക്കൊരുങ്ങി. ഭൂപേന്ദ്ര ചൗധരിയും മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മോദിയെ കണ്ടു.

യു.പിയിലെ നേതൃമാറ്റമാണ് പ്രധാനമായും മോദി ഷാ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതെന്നാണ് റിപ്പോര്‍ട്ട്. അടുത്തദിവസം തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഡല്‍ഹിയിലെത്തും. 2027ലാണ് യു.പിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ തുടങ്ങാനാണ് ആലോചന. തെരഞ്ഞെടുപ്പിന് മുന്നോടിയായി പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള നേതാവിനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കും. 
ഇതേസമയം, യോഗി ആദിത്യനാഥിനെ ലക്ഷ്യംവച്ച് ഉപമുഖ്യമന്ത്രി കേശവ് മൗര്യ സമൂഹമാധ്യമത്തിലിട്ട കുറിപ്പിലൂടെ ഭിന്നത മറനീക്കി പുറത്തുവരുകയുംചെയ്തു. സര്‍ക്കാരിനെക്കാള്‍ വലുതാണ് സംഘടന. പ്രവര്‍ത്തകരുടെ വേദന എന്റെയും വേദനയാണ്. സംഘടനയെക്കാള്‍ വലുതല്ല ഒരാളും എന്നായിരുന്നു കേശവ് മൗര്യയുടെ ട്വീറ്റ്. 

കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി നദ്ദയുമായി ഡല്‍ഹിയില്‍ ചൊവ്വാഴ്ച മൗര്യ കൂടിക്കാഴ്ച നടത്തിയിരുന്നു. നദ്ദ യു.പി ബി.ജെ.പി അധ്യക്ഷന്‍ ഭൂപേന്ദര്‍ ചൗധരിയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെയാണ് യോഗിക്കെതിരായ മൗര്യയുടെ ഒളിയമ്പ്. 2017ല്‍ യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ മൗര്യയായിരുന്നു സംസ്ഥാന ബി.ജെ.പി പ്രസിഡന്റ്.

അതിനിടെ, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള്‍ വിശദീകരിക്കുന്ന 40,000പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് യു.പി ബി.ജെ.പി അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി കേന്ദ്ര നേതൃത്വത്തിന് കൈമാറി. റിപ്പോര്‍ട്ടില്‍ യോഗി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണുളളത്. ഇന്നലെ കേന്ദ്ര നേതൃത്വത്തെ കണ്ടതിനുശേഷമാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുള്ള യു.പിയില്‍ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വലിയ തിരിച്ചടിയാണ് നേരിട്ടത്. ആകെയുള്ള 80ല്‍ 33 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്. 2019ല്‍ 62 സീറ്റുകളാണ് പാര്‍ട്ടി നേടിയിരുന്നത്. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഉള്‍പ്പെടുന്ന ഇന്‍ഡ്യാ മുന്നണി 43 മണ്ഡലങ്ങളിലും വിജയിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, ബൂത്തുകളില്‍ നീണ്ട നിര; മെഷീന്‍ തകരാര്‍, പലയിടത്തും വോട്ടിങ് തടസ്സപ്പെട്ടു

Kerala
  •  16 days ago
No Image

ലൈംഗിക വൈകൃത കുറ്റവാളികളെ 'വെല്‍ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിച്ചാല്‍ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  16 days ago
No Image

'രാഹുലിനെ എന്തിനു വിമര്‍ശിക്കുന്നു; മോദിജി പകുതി സമയവും രാജ്യത്തിനു പുറത്തെന്ന് പ്രിയങ്ക ഗാന്ധി'

Kerala
  •  16 days ago
No Image

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരേ ശക്തമായ തെളിവുകൾ നിരത്തി അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ

Kerala
  •  16 days ago
No Image

ഷാർജയിൽ ഇനി എല്ലാം വിരൽത്തുമ്പിൽ! മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് പുതുക്കി; എട്ട് പുതിയ സേവനങ്ങൾ ഓൺ‌ലൈനിൽ

uae
  •  16 days ago
No Image

സമസ്ത നൂറാം വാര്‍ഷിക പ്രചാരണം ഏറ്റെടുത്ത് ഫിലിപ് ജോൺ

Kerala
  •  16 days ago
No Image

അഞ്ചലിൽ ഓട്ടോറിക്ഷയും ശബരിമല തീർത്ഥാടകരുടെ ബസ്സും കൂട്ടിയിടിച്ചു; മൂന്ന് മരണം

Kerala
  •  16 days ago
No Image

തദ്ദേശത്തില്‍ വോട്ടിട്ടത് തലസ്ഥാനത്ത്; വിവാദകേന്ദ്രമായി സുരേഷ്‌ഗോപി

Kerala
  •  16 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പോളിങ് കുറയാതിരിക്കാൻ ജാഗ്രതയിൽ മുന്നണികൾ

Kerala
  •  16 days ago
No Image

ആസ്‌ത്രേലിയയില്‍ കുട്ടികളുടെ സമൂഹമാധ്യമ വിലക്ക് പ്രാബല്യത്തില്‍; കുട്ടികളുടെയും കൗമാരക്കാരുടെയും അക്കൗണ്ടുകള്‍ ബ്ലോക്കായി

International
  •  16 days ago