HOME
DETAILS

അർജുനെത്തേടി തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്; ഇന്ന് പുഴ കേന്ദ്രീകരിക്കാൻ സൈന്യം, കൂടുതൽ ഉപകരണങ്ങൾ എത്തിക്കും

  
Web Desk
July 23, 2024 | 1:54 AM

rescue operation for arjun at shiroor karantaka landslide 8th day

കോഴിക്കോട്/അങ്കോള: കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശി അർജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടുദിവസം. കുന്നോളം പ്രതീക്ഷകളുമായി ഷിരൂരിലെ ദേശീയപാതയിലെ ഏഴാം ദിവസത്തെ തിരച്ചിലിനൊടുവിൽ അർജുനും ട്രക്കും കരയിലില്ലെന്ന നിഗമനത്തിൽ സൈന്യം. അതിനാൽ കൂടുതൽ റഡാർ ഉപകരണങ്ങൾ എത്തിച്ചായിരിക്കും ഇന്ന് അർജുനായുള്ള തെരച്ചിൽ തുടരുക. കരയിലില്ലെന്ന് കണ്ടെത്തിയതിനാൽ ഇന്ന് പുഴ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുക. ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണിൽ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളിക്കളകളയാനാകില്ലെന്ന് സൈന്യം വ്യക്തമാക്കി. 

ലോറി റോഡിലുണ്ടാകാനുള്ള സാധ്യതയില്ലെന്ന് കർണാടക സർക്കാർ ഞായറാഴ്ച വ്യക്തമാക്കിയെങ്കിലും സംശയ സാധ്യത ഒഴിവാക്കാനായി ട്രക്ക് നിർത്തിയിട്ടിരുന്ന ഭാഗത്ത് സൈന്യം ഇന്നലെയും പരിശോധന നടത്തി. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ രണ്ടിടത്തായി സിഗ്നൽ ലഭിച്ചത് പ്രതീക്ഷ ഉയർത്തിയെങ്കിലും വൈകിട്ടോടെ ട്രക്ക് റോഡിലില്ലെന്ന് സൈന്യവും ഉറപ്പിച്ചു. ട്രക്ക് കരയിലില്ലെന്ന് കലക്ടർ ലക്ഷ്മി പ്രിയയും വ്യക്തമാക്കി. കരയിലെ തിരിച്ചിൽ സൈന്യവും അവസാനിപ്പിച്ചതായാണ് സൂചന. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

അതേസമയം ഗംഗാവലി പുഴയിൽ അടഞ്ഞു കൂടിയ മൺതിട്ടയ്ക്കുള്ളിൽ നിന്ന് സിഗ്നൽ ലഭിച്ചതായി വിവരമുണ്ട്. കരയിൽനിന്ന് 40 മീറ്റർ അകലെയായാണ് സിഗ്നൽ ലഭിച്ചത്. ഒഴുകിയെത്തിയ കൂറ്റൻപാറക്കല്ലുകൾക്കും മണ്ണിനുമടിയിൽ ട്രക്ക് മൂടപ്പെട്ടിരിക്കാമെന്നാണ് നാവികസേനയും കരുതുന്നത്. കനത്ത ഒഴുക്കാണ് പുഴയിൽ. നാവികസേന ഇന്ന് സിഗ്നൽ കിട്ടിയ സ്ഥലത്ത് വിശദമായ തിരച്ചിൽ നടത്തും. വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്റർ 120, ഡീപ് സെർച്ച് മൈൻ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്നൽ ലഭിച്ച ഭാഗത്ത് തിരച്ചിൽ നടത്തുക. നാവിക സേനയുടെ സ്‌കൂബ ടീം ഉൾപ്പെടെ സംഘം ഇന്നലെ ഗംഗാവലിയിൽ പരിശോധന ആരംഭിച്ചിരുന്നു.

അതിനിടെ ദുരന്ത സ്ഥലത്തെ ഐ.എസ്.ആർ.ഒ ഉപഗ്രഹ ചിത്രങ്ങൾ ജില്ലാഭരണകൂടത്തിന് ലഭിച്ചു. ഈ ചിത്രങ്ങൾ അടിസ്ഥാനമാക്കിയും സൈന്യം പരിശോധന തുടരും. അർജുനുൾപ്പെടെ മൂന്നു പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. സൈന്യത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു. റെഡ് അലർട്ടായിരുന്നെങ്കിലും മലയാളികൾ ഉൾപ്പെടെ രക്ഷാപ്രവർത്തകർ പങ്കാളികളായി. കൂടുതൽ ഉപകരണങ്ങൾ എത്തിച്ചാണ് നാവികസേനയും കരസേനയും പരിശോധന നടത്തിയത്. ട്രക്ക് മണ്ണിടിച്ചിലുണ്ടായ മേഖല കടന്നുപോയിട്ടില്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് കർണാടക പൊലിസ് സ്ഥിരീകരിച്ചു. 

ഷിരൂരിലെ ദുരന്തമേഖലയിൽ എത്തുന്നതിനു തൊട്ടുമുമ്പുള്ള കാമറയിൽ ട്രക്കിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ അപകടമേഖല കഴിഞ്ഞുള്ള കാമറ പരിശോധിച്ചപ്പോൾ ട്രക്ക് കടന്നുപോയിട്ടില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് അധികൃതർ അറിയിച്ചു. 
അതിനിടെ തിരച്ചിലിനായി ഷിരൂരിലെത്തിയ മലയാളി രക്ഷാപ്രവർത്തകരോട് തിരിച്ചുപോകാൻ കർണാടക പൊലിസ് ആവശ്യപ്പെട്ടു. രഞ്ജിത്ത് ഇസ്രായിൽ അടക്കമുള്ളവരോടാണ് തിരികെ പോകാൻ ആവശ്യപ്പെട്ടത്. സൈന്യം മാത്രം അപകടസ്ഥലത്ത് മതിയെന്നാണ് പൊലിസിന്റെ നിലപാട്.

അർജുൻ ഓടിച്ച ട്രക്ക് നിർത്തിയിടത്തുനിന്ന് നീങ്ങിപ്പോകാനുള്ള സാധ്യതയില്ലെന്നാണ് ഉടമ മനാഫ് പറയുന്നത്. നദിയിൽ ട്രക്ക് അകപ്പെട്ടെങ്കിൽ അതിലുണ്ടായിരുന്ന നാനൂറിലധികം തടിക്കഷണങ്ങൾ ഒഴുകുമായിരുന്നു. 40 ടൺ ഭാരമുള്ള തടികഷണങ്ങൾ കയറുകൊണ്ടാണ് കെട്ടിയത്. മണ്ണിടിച്ചിലിൽ ട്രക്ക് ഒഴുകി പോയിരുന്നെങ്കിൽ ഒന്നിൽകൂടുതൽ തവണ മറിയാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ തടികഷണങ്ങളുടെ കെട്ടഴിഞ്ഞ് വീഴുമായിരുന്നുവെന്നും മനാഫ് പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്ന് ശ്രദ്ധിച്ചാല്‍ മതി, നിങ്ങളെപ്പോലെ വിദേശത്തുള്ള പ്രവാസികള്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം | SIR Tips

Trending
  •  6 days ago
No Image

'അതിദാരിദ്ര്യമുക്ത കേരളം'; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി, പിന്നാലെ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം 

Kerala
  •  6 days ago
No Image

‌കൈ നിറയെ സമ്മാനങ്ങളുമായി അൽ മദീന ഗ്രൂപ്പിൻ്റെ വിൻ്റർ ഡ്രീംസ് അഞ്ചാം സീസൺ; പ്രമോഷൻ നവംബർ 1 മുതൽ ഫെബ്രുവരി 1 വരെ

uae
  •  6 days ago
No Image

സൈബര്‍ തട്ടിപ്പുകളിലുണ്ടാവുന്ന വര്‍ധന; കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബര്‍ ഹോട്ടസ്‌പോട്ടായി പ്രഖ്യാപിച്ചു 

Kerala
  •  6 days ago
No Image

ബാങ്കിങ്, സാമ്പത്തിക മേഖലയില്‍ ഇന്ന് മുതല്‍ ഈ മാറ്റങ്ങള്‍; പ്രവാസികള്‍ക്കുള്ള ടിപ്പുകളും അറിയാം | New rules from November 1

uae
  •  6 days ago
No Image

ട്രെയിന്‍ ഇറങ്ങി നേരെ സുഹൃത്തിന്റെ വീടാണെന്നു കരുതി പോയത് മറ്റൊരു വീട്ടില്‍; കള്ളനാണെന്നു കരുതി വീട്ടുകാര്‍ പൊലിസിനെ വിളിച്ചു- പേടിച്ച യുവാവ് ഓടിക്കയറിയത് തെങ്ങിന്റെ മുകളിലേക്ക്- ഒടുവില്‍...

National
  •  6 days ago
No Image

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദിച്ച സംഭവത്തില്‍ 7 കുട്ടികളെ പൊലിസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Kerala
  •  6 days ago
No Image

ഹെവി ഡ്രൈവർമാർക്ക് റോഡിലെ കാഴ്ച മറയില്ല; ഇന്നു മുതൽ ബ്ലൈൻഡ് സ്‌പോട്ട് മിറർ നിർബന്ധം; ലംഘിച്ചാൽ 1000 രൂപ പിഴ 

Kerala
  •  6 days ago
No Image

ജീവന്‍ സംരക്ഷിക്കണം; സമരത്തിനിറങ്ങി ഡോക്ടര്‍മാര്‍; ഇന്നുമുതല്‍ രോഗീപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കും

Kerala
  •  6 days ago
No Image

Qatar Fuel price: ഖത്തറില്‍ പ്രീമിയം, സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വില കുറച്ചു

qatar
  •  6 days ago