HOME
DETAILS

അർജുനെത്തേടി തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്; ഇന്ന് പുഴ കേന്ദ്രീകരിക്കാൻ സൈന്യം, കൂടുതൽ ഉപകരണങ്ങൾ എത്തിക്കും

  
Salah
July 23 2024 | 01:07 AM

rescue operation for arjun at shiroor karantaka landslide 8th day

കോഴിക്കോട്/അങ്കോള: കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശി അർജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടുദിവസം. കുന്നോളം പ്രതീക്ഷകളുമായി ഷിരൂരിലെ ദേശീയപാതയിലെ ഏഴാം ദിവസത്തെ തിരച്ചിലിനൊടുവിൽ അർജുനും ട്രക്കും കരയിലില്ലെന്ന നിഗമനത്തിൽ സൈന്യം. അതിനാൽ കൂടുതൽ റഡാർ ഉപകരണങ്ങൾ എത്തിച്ചായിരിക്കും ഇന്ന് അർജുനായുള്ള തെരച്ചിൽ തുടരുക. കരയിലില്ലെന്ന് കണ്ടെത്തിയതിനാൽ ഇന്ന് പുഴ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുക. ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണിൽ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളിക്കളകളയാനാകില്ലെന്ന് സൈന്യം വ്യക്തമാക്കി. 

ലോറി റോഡിലുണ്ടാകാനുള്ള സാധ്യതയില്ലെന്ന് കർണാടക സർക്കാർ ഞായറാഴ്ച വ്യക്തമാക്കിയെങ്കിലും സംശയ സാധ്യത ഒഴിവാക്കാനായി ട്രക്ക് നിർത്തിയിട്ടിരുന്ന ഭാഗത്ത് സൈന്യം ഇന്നലെയും പരിശോധന നടത്തി. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ രണ്ടിടത്തായി സിഗ്നൽ ലഭിച്ചത് പ്രതീക്ഷ ഉയർത്തിയെങ്കിലും വൈകിട്ടോടെ ട്രക്ക് റോഡിലില്ലെന്ന് സൈന്യവും ഉറപ്പിച്ചു. ട്രക്ക് കരയിലില്ലെന്ന് കലക്ടർ ലക്ഷ്മി പ്രിയയും വ്യക്തമാക്കി. കരയിലെ തിരിച്ചിൽ സൈന്യവും അവസാനിപ്പിച്ചതായാണ് സൂചന. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

അതേസമയം ഗംഗാവലി പുഴയിൽ അടഞ്ഞു കൂടിയ മൺതിട്ടയ്ക്കുള്ളിൽ നിന്ന് സിഗ്നൽ ലഭിച്ചതായി വിവരമുണ്ട്. കരയിൽനിന്ന് 40 മീറ്റർ അകലെയായാണ് സിഗ്നൽ ലഭിച്ചത്. ഒഴുകിയെത്തിയ കൂറ്റൻപാറക്കല്ലുകൾക്കും മണ്ണിനുമടിയിൽ ട്രക്ക് മൂടപ്പെട്ടിരിക്കാമെന്നാണ് നാവികസേനയും കരുതുന്നത്. കനത്ത ഒഴുക്കാണ് പുഴയിൽ. നാവികസേന ഇന്ന് സിഗ്നൽ കിട്ടിയ സ്ഥലത്ത് വിശദമായ തിരച്ചിൽ നടത്തും. വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്റർ 120, ഡീപ് സെർച്ച് മൈൻ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്നൽ ലഭിച്ച ഭാഗത്ത് തിരച്ചിൽ നടത്തുക. നാവിക സേനയുടെ സ്‌കൂബ ടീം ഉൾപ്പെടെ സംഘം ഇന്നലെ ഗംഗാവലിയിൽ പരിശോധന ആരംഭിച്ചിരുന്നു.

അതിനിടെ ദുരന്ത സ്ഥലത്തെ ഐ.എസ്.ആർ.ഒ ഉപഗ്രഹ ചിത്രങ്ങൾ ജില്ലാഭരണകൂടത്തിന് ലഭിച്ചു. ഈ ചിത്രങ്ങൾ അടിസ്ഥാനമാക്കിയും സൈന്യം പരിശോധന തുടരും. അർജുനുൾപ്പെടെ മൂന്നു പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. സൈന്യത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു. റെഡ് അലർട്ടായിരുന്നെങ്കിലും മലയാളികൾ ഉൾപ്പെടെ രക്ഷാപ്രവർത്തകർ പങ്കാളികളായി. കൂടുതൽ ഉപകരണങ്ങൾ എത്തിച്ചാണ് നാവികസേനയും കരസേനയും പരിശോധന നടത്തിയത്. ട്രക്ക് മണ്ണിടിച്ചിലുണ്ടായ മേഖല കടന്നുപോയിട്ടില്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് കർണാടക പൊലിസ് സ്ഥിരീകരിച്ചു. 

ഷിരൂരിലെ ദുരന്തമേഖലയിൽ എത്തുന്നതിനു തൊട്ടുമുമ്പുള്ള കാമറയിൽ ട്രക്കിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ അപകടമേഖല കഴിഞ്ഞുള്ള കാമറ പരിശോധിച്ചപ്പോൾ ട്രക്ക് കടന്നുപോയിട്ടില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് അധികൃതർ അറിയിച്ചു. 
അതിനിടെ തിരച്ചിലിനായി ഷിരൂരിലെത്തിയ മലയാളി രക്ഷാപ്രവർത്തകരോട് തിരിച്ചുപോകാൻ കർണാടക പൊലിസ് ആവശ്യപ്പെട്ടു. രഞ്ജിത്ത് ഇസ്രായിൽ അടക്കമുള്ളവരോടാണ് തിരികെ പോകാൻ ആവശ്യപ്പെട്ടത്. സൈന്യം മാത്രം അപകടസ്ഥലത്ത് മതിയെന്നാണ് പൊലിസിന്റെ നിലപാട്.

അർജുൻ ഓടിച്ച ട്രക്ക് നിർത്തിയിടത്തുനിന്ന് നീങ്ങിപ്പോകാനുള്ള സാധ്യതയില്ലെന്നാണ് ഉടമ മനാഫ് പറയുന്നത്. നദിയിൽ ട്രക്ക് അകപ്പെട്ടെങ്കിൽ അതിലുണ്ടായിരുന്ന നാനൂറിലധികം തടിക്കഷണങ്ങൾ ഒഴുകുമായിരുന്നു. 40 ടൺ ഭാരമുള്ള തടികഷണങ്ങൾ കയറുകൊണ്ടാണ് കെട്ടിയത്. മണ്ണിടിച്ചിലിൽ ട്രക്ക് ഒഴുകി പോയിരുന്നെങ്കിൽ ഒന്നിൽകൂടുതൽ തവണ മറിയാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ തടികഷണങ്ങളുടെ കെട്ടഴിഞ്ഞ് വീഴുമായിരുന്നുവെന്നും മനാഫ് പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിജ് മണ്ഡൽ യാത്രയിൽ കർശന നിയന്ത്രണവുമായി ഹരിയാന; ഇന്റർനെറ്റ് വിച്ഛേദിച്ചു, നിരീക്ഷിക്കാൻ ഡ്രോണുകൾ, മാംസ വിൽപ്പന നിരോധിച്ചു; 2023 ൽ നൂഹിൽ എന്താണ് നടന്നത്?

National
  •  2 days ago
No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാള്‍ യാത്ര ചെയ്തത് കെ.എസ്.ആര്‍.ടി.സിയില്‍, ഇയാളുടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചു, ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍

Kerala
  •  2 days ago
No Image

അമേരിക്കൻ മണ്ണിൽ രാജാക്കന്മാരായി 'മുംബൈ'; പോണ്ടിങ്ങിന്റെ ടീം വീണ്ടും ഫൈനലിൽ വീണു

Cricket
  •  2 days ago
No Image

എറണാകുളം നഗരത്തിൽ തീപിടുത്തം; ഒഴിവായത് വൻദുരന്തം

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തുകൾ ക്രമീകരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം വൈകുന്നു

Kerala
  •  2 days ago
No Image

നിപ: ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രത നിർദേശം

Kerala
  •  2 days ago
No Image

പാമ്പുകടി മരണം കൂടുന്നു; 'നോട്ടിഫയബിൾ ഡിസീസ്' ആയി പ്രഖ്യാപിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കാതെ കേരളം 

Kerala
  •  2 days ago
No Image

പുനഃസംഘടനയെ ചൊല്ലി ബി.ജെ.പിയിൽ തമ്മിലടി

Kerala
  •  2 days ago
No Image

പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം

Football
  •  2 days ago
No Image

കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 days ago