HOME
DETAILS

ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾക്കെതിരേ അധ്യാപകർ; വിശദമായി ചർച്ച ചെയ്തില്ലെങ്കിൽ സമരം

  
Salah
August 03 2024 | 03:08 AM

teachers and parents are against khader committee report

കൊച്ചി: വിദ്യാഭ്യാസമേഖലയിൽ മാറ്റങ്ങൾ ശുപാർശചെയ്തുകൊണ്ടുള്ള ഡോ.എം.എ ഖാദർ കമ്മിറ്റി റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതിൽ പ്രതിഷേധവുമായി അധ്യാപകരും രക്ഷിതാക്കളും. റിപ്പോർട്ടിലെ ശുപാർശകൾ കേരളത്തിലെ വിദ്യാഭ്യാസരീതിയെ മാറ്റിമറിക്കുമെന്നും വിശദമായ ചർച്ചകൾക്ക് ശേഷമേ ഇത് നടപ്പാക്കാവൂവെന്നും അധ്യാപകർ ആവശ്യപ്പെടുന്നു. സ്കൂൾ പ്രവൃത്തിസമയം രാവിലെ എട്ടുമുതൽ ഒന്നുവരെയാക്കണമെന്ന നിർദേശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

റിപ്പോർട്ട് നടപ്പാക്കിയാൽ മണിക്കൂറുകൾ യാത്ര ചെയ്യേണ്ടിവരുന്ന വിദ്യാർഥികൾ പുലരുംമുമ്പ് വീട്ടിൽ നിന്ന് ഇറങ്ങേണ്ടിവരും. സ്കൂളുകളിലെത്താൻ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന വിദ്യാർഥികൾ ഏറെയാണ്. നിരക്കിളവിൽ യാത്രചെയ്യുന്ന വിദ്യാർഥികൾക്കായി രാവിലെ ആറു മുതൽ എത്ര സ്വകാര്യ ബസുകൾ സർവിസ് നടത്തുമെന്ന ചോദ്യമാണ് ഉയരുന്നത്. സ്കൂൾ ബസുകൾ  സർക്കാർ സ്കൂളുകൾക്ക് ഉണ്ടെങ്കിലും എണ്ണം വളരെ കുറവാണ്. നിരവധി ട്രിപ്പുകൾ നടത്തിയാണ് രാവിലെ ഒമ്പതരയോടെ കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്നത്. രാവിലെ എട്ടുമണിക്ക് സ്കൂൾ ആരംഭിക്കുമ്പോൾ ആദ്യ ട്രിപ്പിൽ എത്തേണ്ട കുട്ടികൾ അതിരാവിലെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരുമെന്ന് അധ്യാപകർ പറയുന്നു. രാവിലെ നടക്കുന്ന മതപഠനം, ട്യൂഷൻ, കലാപരിശീലനം എന്നിവയെയും സ്കൂൾ സമയമാറ്റം ബാധിക്കുമെന്ന് രക്ഷാകർത്താക്കൾ പറയുന്നു.

അതിനിടെ, സ്കൂൾ സമയമാറ്റം  ഉണ്ടാകില്ലെന്ന് മന്ത്രി ഇന്നലെ ഉറപ്പ് നൽകിയതും ചർച്ചയായിട്ടുണ്ട്. റിപ്പോർട്ടിലെ മറ്റ് ശുപാർശകൾ ചർച്ചയാക്കാതെ മറച്ചുവച്ച് സമയമാറ്റം നടപ്പാക്കില്ലെന്ന് പറയുന്നത് ശ്രദ്ധ തിരിക്കാനാണെന്നാണ് വിദ്യാഭ്യാസരംഗത്തെ വിദഗ്ധർ പറയുന്നത്. റിപ്പോർട്ടിനെതിരേ അധ്യാപക സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഹയർസെക്കൻഡറിയും ഹൈസ്കൂളും ലയിക്കുമ്പോൾ ഒട്ടേറെ പ്രൊമോഷൻ തസ്തികകൾ നഷ്ടപ്പെടുകയും ഹൈസ്കൂൾ മേഖലയിൽ അധ്യാപക തസ്തികകൾ നഷ്ടപ്പെടുകയും ചെയ്യും.

ഹയർസെക്കൻഡറിയിലെ ഗസറ്റഡ് റാങ്കിലുള്ള അധ്യാപകർക്ക് സെക്കൻഡറി അധ്യാപകരായി മാറുമ്പോൾ ഗസറ്റഡ് പദവി നഷ്ടമാകും. ഹൈസ്കൂൾ അധ്യാപകർ പ്രൊമോഷൻ കിട്ടിവരുന്ന എ.ഇ.ഒ, ഡി.ഇ.ഒ  തസ്തികകളും നഷ്ടപ്പെടും. ഹൈസ്കൂൾ അധ്യാപകന്റെ പ്രെമോഷൻ തസ്തികയായ ഹെഡ്മാസ്റ്റർ പദവിപോലും പുതിയ ശുപാർശ പ്രകാരമുള്ള മാനദണ്ഡങ്ങൾ വരുമ്പോൾ നഷ്ടമാകുമെന്നും വിദഗ്ധരെ ഉൾപ്പെടുത്തി ചർച്ച നടത്തിയായിരിക്കണം റിപ്പോർട്ട് നടപ്പാക്കേണ്ടതെന്നും കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് സുപ്രഭാതത്തോട് പറഞ്ഞു. റിപ്പോർട്ടിൽ ചർച്ച ആവശ്യപ്പെട്ട് ഉടൻ സമരപരിപാടികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


The teacher and parent community is protesting against the government's acceptance of the Dr. M.A. Khader Committee report, which recommends changes in the education sector. The report's recommendations will change the education system in Kerala, and teachers are demanding detailed discussions before implementing it. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  7 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  8 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  9 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  10 hours ago