HOME
DETAILS

മാനം തെളിഞ്ഞു, ഇനി മനവും...

  
August 05 2024 | 01:08 AM

Wayanads Heartache Landslide Claims 366 Lives Hundreds Missing in Meppadi

മേപ്പാടി: മതിൽക്കെട്ടുകളില്ലാതെ സൗഹൃദത്തോടെ ജീവിച്ചവർ...കഴിഞ്ഞ തിങ്കളാഴ്ച നമ്മെപോലെ അന്തിയുറങ്ങിയവർ...ആർത്തലച്ചെത്തിയ ഉരുൾ വെള്ളത്തിൽ അവരൊന്നിച്ച് അന്ത്യനിദ്രയിലായി ഒരാഴ്ചയാകുമ്പോഴും വയനാടിന്റെ തേങ്ങലും നൊമ്പരവും മാറിയിട്ടില്ല.


കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയോടെയാണ് രാജ്യം കണ്ട ഏറ്റവും വലിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിന് വയനാട് സാക്ഷ്യം വഹിച്ചത്. മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം,ചൂരൽമല,മുണ്ടക്കൈ ഭാഗങ്ങളിലുണ്ടായ ദുരന്തത്തിൽ മരണം ഇതുവരെ 366 ആണ്. 206 പേരെ കാണാതായി. ചൊവ്വാഴ്ച പുലർച്ച ഒരുമണിയോടെയാണ് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്തിന് മുകളിലെ വെള്ളരിമലയിൽ ഉരുൾപ്പൊട്ടിയത്. പഞ്ചായത്തിലെ 10-ാം വാർഡ് അട്ടമല വഴി 11ാം വാർഡ് ആയ മുണ്ടക്കൈയിൽ നിന്നും 12-ാം വാർഡ് ചൂരൽമലയിലൂടെ ഇത് ചാലിയാറിൽ പതിച്ചപ്പോൾ മനുഷ്യക്കുരുതിയാണ് നടന്നത്.

മൂന്ന് തവണയായാണ് ഉരുൾപ്പൊട്ടിയത്. ആദ്യം പൊട്ടൽ ശബ്ദം കേട്ടവർ താഴെ ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിൽ പുഴയോരത്ത് താമസിക്കുന്നവരെ വിവരം അറിയിച്ചപ്പോഴും രണ്ടാമതും ഉരുൾപൊട്ടി മണ്ണും കല്ലും വെള്ളവും കുത്തിയൊലിച്ച് നിമിഷങ്ങൾക്കകം നാടിനെ നാമാവശേഷമാക്കിയിരുന്നു. എല്ലാം നക്കിത്തുടച്ച് പിന്നീടൊരു തവണ കൂടി ഉരുളെത്തി. ഇരുനില കെട്ടിടങ്ങളടക്കം ചെളിയൽ താഴ്ന്നും കുത്തിയൊലിച്ചും പോയി. ദുരന്തത്തിൽ ചൂരൽ മലയിലാണ് കൂടുതൽ പേരെ കാണാതായതെന്ന് വാർഡ് മെംബർ നൂറുദ്ദീൻ പറഞ്ഞു.

കാണാതായവർക്കായി ആറു ദിവസമായി ദുരന്ത മേഖലയിലും ചാലിയാറിലും അത്യാധുനിക സംവിധാനങ്ങളോടെ തിരച്ചിൽ തുടരുകയാണ്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ മണ്ണിലടക്കുന്നു. കണ്ണീര് തോരാത്ത വയനാടിനെ ചേർത്തുപിടിക്കുകയാണ് കേരളത്തിലെ നന്മവറ്റാത്ത മനുഷ്യ സ്‌നേഹികൾ. ദുരന്തത്തിൽ അവശേഷിച്ചവർക്ക് താങ്ങാവാൻ തണലേകാൻ ജാതിമതഭേദമന്യേയാണ് എല്ലാവരും കൈകോർക്കുന്നത്. മഴയ്ക്കുശേഷം മാനം തെളിഞ്ഞപോലെ മനം തെളിയാനായുള്ള പരിശ്രമം.

Tragedy struck Wayanad as a massive landslide in Meppadi claimed 366 lives and left 206 missing. Survivors recount the devastation as search and rescue operations continue. The community's resilience in the face of disaster.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  3 days ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  3 days ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  3 days ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  3 days ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  3 days ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  3 days ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  3 days ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  3 days ago