HOME
DETAILS

മാനം തെളിഞ്ഞു, ഇനി മനവും...

  
August 05, 2024 | 1:34 AM

Wayanads Heartache Landslide Claims 366 Lives Hundreds Missing in Meppadi

മേപ്പാടി: മതിൽക്കെട്ടുകളില്ലാതെ സൗഹൃദത്തോടെ ജീവിച്ചവർ...കഴിഞ്ഞ തിങ്കളാഴ്ച നമ്മെപോലെ അന്തിയുറങ്ങിയവർ...ആർത്തലച്ചെത്തിയ ഉരുൾ വെള്ളത്തിൽ അവരൊന്നിച്ച് അന്ത്യനിദ്രയിലായി ഒരാഴ്ചയാകുമ്പോഴും വയനാടിന്റെ തേങ്ങലും നൊമ്പരവും മാറിയിട്ടില്ല.


കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയോടെയാണ് രാജ്യം കണ്ട ഏറ്റവും വലിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിന് വയനാട് സാക്ഷ്യം വഹിച്ചത്. മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം,ചൂരൽമല,മുണ്ടക്കൈ ഭാഗങ്ങളിലുണ്ടായ ദുരന്തത്തിൽ മരണം ഇതുവരെ 366 ആണ്. 206 പേരെ കാണാതായി. ചൊവ്വാഴ്ച പുലർച്ച ഒരുമണിയോടെയാണ് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്തിന് മുകളിലെ വെള്ളരിമലയിൽ ഉരുൾപ്പൊട്ടിയത്. പഞ്ചായത്തിലെ 10-ാം വാർഡ് അട്ടമല വഴി 11ാം വാർഡ് ആയ മുണ്ടക്കൈയിൽ നിന്നും 12-ാം വാർഡ് ചൂരൽമലയിലൂടെ ഇത് ചാലിയാറിൽ പതിച്ചപ്പോൾ മനുഷ്യക്കുരുതിയാണ് നടന്നത്.

മൂന്ന് തവണയായാണ് ഉരുൾപ്പൊട്ടിയത്. ആദ്യം പൊട്ടൽ ശബ്ദം കേട്ടവർ താഴെ ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിൽ പുഴയോരത്ത് താമസിക്കുന്നവരെ വിവരം അറിയിച്ചപ്പോഴും രണ്ടാമതും ഉരുൾപൊട്ടി മണ്ണും കല്ലും വെള്ളവും കുത്തിയൊലിച്ച് നിമിഷങ്ങൾക്കകം നാടിനെ നാമാവശേഷമാക്കിയിരുന്നു. എല്ലാം നക്കിത്തുടച്ച് പിന്നീടൊരു തവണ കൂടി ഉരുളെത്തി. ഇരുനില കെട്ടിടങ്ങളടക്കം ചെളിയൽ താഴ്ന്നും കുത്തിയൊലിച്ചും പോയി. ദുരന്തത്തിൽ ചൂരൽ മലയിലാണ് കൂടുതൽ പേരെ കാണാതായതെന്ന് വാർഡ് മെംബർ നൂറുദ്ദീൻ പറഞ്ഞു.

കാണാതായവർക്കായി ആറു ദിവസമായി ദുരന്ത മേഖലയിലും ചാലിയാറിലും അത്യാധുനിക സംവിധാനങ്ങളോടെ തിരച്ചിൽ തുടരുകയാണ്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ മണ്ണിലടക്കുന്നു. കണ്ണീര് തോരാത്ത വയനാടിനെ ചേർത്തുപിടിക്കുകയാണ് കേരളത്തിലെ നന്മവറ്റാത്ത മനുഷ്യ സ്‌നേഹികൾ. ദുരന്തത്തിൽ അവശേഷിച്ചവർക്ക് താങ്ങാവാൻ തണലേകാൻ ജാതിമതഭേദമന്യേയാണ് എല്ലാവരും കൈകോർക്കുന്നത്. മഴയ്ക്കുശേഷം മാനം തെളിഞ്ഞപോലെ മനം തെളിയാനായുള്ള പരിശ്രമം.

Tragedy struck Wayanad as a massive landslide in Meppadi claimed 366 lives and left 206 missing. Survivors recount the devastation as search and rescue operations continue. The community's resilience in the face of disaster.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് 98 റൺസ് മാത്രം; ചരിത്രത്തിലേക്ക് പറക്കാൻ ഒരുങ്ങി ഹിറ്റ്മാൻ

Cricket
  •  4 days ago
No Image

ദമ്മാമിലെ അല്‍ സൂഖില്‍ വന്‍ അഗ്നിബാധ; മലയാളികളുടെ ഉള്‍പ്പെടെ കടകള്‍ കത്തിനശിച്ചു

Saudi-arabia
  •  4 days ago
No Image

ഒരാഴ്ച്ചക്കിടെ രണ്ട് ശസ്ത്രക്രിയ; വീട്ടമ്മ മരിച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണവുമായി ബന്ധുക്കള്‍

Kerala
  •  4 days ago
No Image

ട്രംപ്-മംദാനി കൂടിക്കാഴ്ചയിലെ തരൂരിന്റെ പോസ്റ്റിനെ പിന്തുണച്ച് ബി.ജെ.പി; രാഹുലിന് ഇത് മനസ്സിലാവുമോ എന്നും അടുത്ത ഫത്‌വ ഇറക്കുന്ന തിരക്കിലാകില്ലേ എന്നും പരിഹാസം 

National
  •  4 days ago
No Image

റിയാദില്‍ മംഗലാപുരം സ്വദേശി നെഞ്ചുവേദനമൂലം മരിച്ചു

Saudi-arabia
  •  4 days ago
No Image

ലോകോത്തര താരം, മെസിക്കും റൊണാൾഡോക്കുമൊപ്പം അവന്റെ പേരുമുണ്ടാകും: മുൻ ഇംഗ്ലണ്ട് താരം

Football
  •  4 days ago
No Image

ഫ്രഷ് കട്ട്: ദുരിതത്തിന് അറുതിയില്ലാതെ നാട്; ജീവിക്കാനായി സമര പന്തലില്‍

Kerala
  •  4 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ സി.പി.എം പ്രവര്‍ത്തകന്‍ ജീവനൊടുക്കിയ നിലയില്‍

Kerala
  •  4 days ago
No Image

ഗിൽ പുറത്ത്, ഏകദിനത്തിൽ ഇന്ത്യക്ക് പുതിയ ക്യാപ്റ്റൻ; വമ്പൻ അപ്‌ഡേറ്റ് എത്തി

Cricket
  •  4 days ago
No Image

നൈജീരിയയില്‍ തോക്കുധാരികള്‍ സ്‌കൂള്‍ അക്രമിച്ച് 303 വിദ്യാര്‍ഥികള്‍ ഉള്‍പെടെ 315 പേരെ തട്ടിക്കൊണ്ട് പോയി 

International
  •  4 days ago