HOME
DETAILS

മാനം തെളിഞ്ഞു, ഇനി മനവും...

  
August 05, 2024 | 1:34 AM

Wayanads Heartache Landslide Claims 366 Lives Hundreds Missing in Meppadi

മേപ്പാടി: മതിൽക്കെട്ടുകളില്ലാതെ സൗഹൃദത്തോടെ ജീവിച്ചവർ...കഴിഞ്ഞ തിങ്കളാഴ്ച നമ്മെപോലെ അന്തിയുറങ്ങിയവർ...ആർത്തലച്ചെത്തിയ ഉരുൾ വെള്ളത്തിൽ അവരൊന്നിച്ച് അന്ത്യനിദ്രയിലായി ഒരാഴ്ചയാകുമ്പോഴും വയനാടിന്റെ തേങ്ങലും നൊമ്പരവും മാറിയിട്ടില്ല.


കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയോടെയാണ് രാജ്യം കണ്ട ഏറ്റവും വലിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിന് വയനാട് സാക്ഷ്യം വഹിച്ചത്. മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം,ചൂരൽമല,മുണ്ടക്കൈ ഭാഗങ്ങളിലുണ്ടായ ദുരന്തത്തിൽ മരണം ഇതുവരെ 366 ആണ്. 206 പേരെ കാണാതായി. ചൊവ്വാഴ്ച പുലർച്ച ഒരുമണിയോടെയാണ് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്തിന് മുകളിലെ വെള്ളരിമലയിൽ ഉരുൾപ്പൊട്ടിയത്. പഞ്ചായത്തിലെ 10-ാം വാർഡ് അട്ടമല വഴി 11ാം വാർഡ് ആയ മുണ്ടക്കൈയിൽ നിന്നും 12-ാം വാർഡ് ചൂരൽമലയിലൂടെ ഇത് ചാലിയാറിൽ പതിച്ചപ്പോൾ മനുഷ്യക്കുരുതിയാണ് നടന്നത്.

മൂന്ന് തവണയായാണ് ഉരുൾപ്പൊട്ടിയത്. ആദ്യം പൊട്ടൽ ശബ്ദം കേട്ടവർ താഴെ ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിൽ പുഴയോരത്ത് താമസിക്കുന്നവരെ വിവരം അറിയിച്ചപ്പോഴും രണ്ടാമതും ഉരുൾപൊട്ടി മണ്ണും കല്ലും വെള്ളവും കുത്തിയൊലിച്ച് നിമിഷങ്ങൾക്കകം നാടിനെ നാമാവശേഷമാക്കിയിരുന്നു. എല്ലാം നക്കിത്തുടച്ച് പിന്നീടൊരു തവണ കൂടി ഉരുളെത്തി. ഇരുനില കെട്ടിടങ്ങളടക്കം ചെളിയൽ താഴ്ന്നും കുത്തിയൊലിച്ചും പോയി. ദുരന്തത്തിൽ ചൂരൽ മലയിലാണ് കൂടുതൽ പേരെ കാണാതായതെന്ന് വാർഡ് മെംബർ നൂറുദ്ദീൻ പറഞ്ഞു.

കാണാതായവർക്കായി ആറു ദിവസമായി ദുരന്ത മേഖലയിലും ചാലിയാറിലും അത്യാധുനിക സംവിധാനങ്ങളോടെ തിരച്ചിൽ തുടരുകയാണ്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ മണ്ണിലടക്കുന്നു. കണ്ണീര് തോരാത്ത വയനാടിനെ ചേർത്തുപിടിക്കുകയാണ് കേരളത്തിലെ നന്മവറ്റാത്ത മനുഷ്യ സ്‌നേഹികൾ. ദുരന്തത്തിൽ അവശേഷിച്ചവർക്ക് താങ്ങാവാൻ തണലേകാൻ ജാതിമതഭേദമന്യേയാണ് എല്ലാവരും കൈകോർക്കുന്നത്. മഴയ്ക്കുശേഷം മാനം തെളിഞ്ഞപോലെ മനം തെളിയാനായുള്ള പരിശ്രമം.

Tragedy struck Wayanad as a massive landslide in Meppadi claimed 366 lives and left 206 missing. Survivors recount the devastation as search and rescue operations continue. The community's resilience in the face of disaster.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  6 days ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  6 days ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  6 days ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  6 days ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  6 days ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  6 days ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  6 days ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  6 days ago
No Image

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം

National
  •  6 days ago
No Image

ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷി ; കസേര ഉറപ്പിച്ച് നിതീഷ് 

National
  •  6 days ago