HOME
DETAILS

മാനം തെളിഞ്ഞു, ഇനി മനവും...

  
August 05, 2024 | 1:34 AM

Wayanads Heartache Landslide Claims 366 Lives Hundreds Missing in Meppadi

മേപ്പാടി: മതിൽക്കെട്ടുകളില്ലാതെ സൗഹൃദത്തോടെ ജീവിച്ചവർ...കഴിഞ്ഞ തിങ്കളാഴ്ച നമ്മെപോലെ അന്തിയുറങ്ങിയവർ...ആർത്തലച്ചെത്തിയ ഉരുൾ വെള്ളത്തിൽ അവരൊന്നിച്ച് അന്ത്യനിദ്രയിലായി ഒരാഴ്ചയാകുമ്പോഴും വയനാടിന്റെ തേങ്ങലും നൊമ്പരവും മാറിയിട്ടില്ല.


കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയോടെയാണ് രാജ്യം കണ്ട ഏറ്റവും വലിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിന് വയനാട് സാക്ഷ്യം വഹിച്ചത്. മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം,ചൂരൽമല,മുണ്ടക്കൈ ഭാഗങ്ങളിലുണ്ടായ ദുരന്തത്തിൽ മരണം ഇതുവരെ 366 ആണ്. 206 പേരെ കാണാതായി. ചൊവ്വാഴ്ച പുലർച്ച ഒരുമണിയോടെയാണ് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്തിന് മുകളിലെ വെള്ളരിമലയിൽ ഉരുൾപ്പൊട്ടിയത്. പഞ്ചായത്തിലെ 10-ാം വാർഡ് അട്ടമല വഴി 11ാം വാർഡ് ആയ മുണ്ടക്കൈയിൽ നിന്നും 12-ാം വാർഡ് ചൂരൽമലയിലൂടെ ഇത് ചാലിയാറിൽ പതിച്ചപ്പോൾ മനുഷ്യക്കുരുതിയാണ് നടന്നത്.

മൂന്ന് തവണയായാണ് ഉരുൾപ്പൊട്ടിയത്. ആദ്യം പൊട്ടൽ ശബ്ദം കേട്ടവർ താഴെ ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിൽ പുഴയോരത്ത് താമസിക്കുന്നവരെ വിവരം അറിയിച്ചപ്പോഴും രണ്ടാമതും ഉരുൾപൊട്ടി മണ്ണും കല്ലും വെള്ളവും കുത്തിയൊലിച്ച് നിമിഷങ്ങൾക്കകം നാടിനെ നാമാവശേഷമാക്കിയിരുന്നു. എല്ലാം നക്കിത്തുടച്ച് പിന്നീടൊരു തവണ കൂടി ഉരുളെത്തി. ഇരുനില കെട്ടിടങ്ങളടക്കം ചെളിയൽ താഴ്ന്നും കുത്തിയൊലിച്ചും പോയി. ദുരന്തത്തിൽ ചൂരൽ മലയിലാണ് കൂടുതൽ പേരെ കാണാതായതെന്ന് വാർഡ് മെംബർ നൂറുദ്ദീൻ പറഞ്ഞു.

കാണാതായവർക്കായി ആറു ദിവസമായി ദുരന്ത മേഖലയിലും ചാലിയാറിലും അത്യാധുനിക സംവിധാനങ്ങളോടെ തിരച്ചിൽ തുടരുകയാണ്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ മണ്ണിലടക്കുന്നു. കണ്ണീര് തോരാത്ത വയനാടിനെ ചേർത്തുപിടിക്കുകയാണ് കേരളത്തിലെ നന്മവറ്റാത്ത മനുഷ്യ സ്‌നേഹികൾ. ദുരന്തത്തിൽ അവശേഷിച്ചവർക്ക് താങ്ങാവാൻ തണലേകാൻ ജാതിമതഭേദമന്യേയാണ് എല്ലാവരും കൈകോർക്കുന്നത്. മഴയ്ക്കുശേഷം മാനം തെളിഞ്ഞപോലെ മനം തെളിയാനായുള്ള പരിശ്രമം.

Tragedy struck Wayanad as a massive landslide in Meppadi claimed 366 lives and left 206 missing. Survivors recount the devastation as search and rescue operations continue. The community's resilience in the face of disaster.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത; വിവധ ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  7 days ago
No Image

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും- വി ശിവന്‍ കുട്ടി 

Kerala
  •  7 days ago
No Image

ഈദ് അൽ ഇത്തിഹാദ്: ട്രാഫിക് പിഴകളിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉം അൽ ഖുവൈൻ

uae
  •  7 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എ.ഐ.സി.സിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala
  •  7 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണം; ജാർഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

മരണവാർത്ത വ്യാജം; ഇമ്രാൻ ഖാൻ പൂർണ്ണ ആരോഗ്യവാൻ; അഭ്യൂഹങ്ങൾ തള്ളി അദിയാല ജയിൽ അധികൃതർ

International
  •  7 days ago
No Image

വെസ്റ്റ്ബാങ്കില്‍ കൂട്ട അറസ്റ്റുമായി ഇസ്‌റാഈല്‍; തടവിലാക്കിയത് 32 ഫലസ്തീനികളെ, ആക്രമണങ്ങളില്‍ 10 പേര്‍ക്ക് പരുക്ക്

International
  •  7 days ago
No Image

'അടുത്ത ബാലൺ ഡി ഓർ ജേതാവ് അവനായിരിക്കും'; ഹാലൻഡ്, എംബാപ്പെ, യമൽ എന്നിവരെ 25 കാരനായ താരം മറികടക്കുമെന്ന് തോമസ് ഫ്രാങ്ക്

Football
  •  7 days ago
No Image

പുതുവത്സരരാവ് അവിസ്മരണീയമാക്കാം: ദുബൈ ഫെറി, അബ്ര എന്നിവക്കായി പ്രത്യേക ഓഫറുകൾ ഒരുക്കി ആർടിഎ

uae
  •  7 days ago
No Image

ബാര്‍ക്ക് റേറ്റിങ് ഉയര്‍ത്താന്‍ മലയാളത്തിലെ ചാനല്‍ ഉടമ കോടികള്‍ നല്‍കി; ഡി.ജി.പിക്ക് പരാതി, അന്വേഷണം ആരംഭിച്ചു

National
  •  7 days ago