
വഖ്ഫ് ഭേദഗതി ബിൽ പുറത്തുവിട്ട് കേന്ദ്രം: മുസ്‌ലിം ഇതരർക്കും പ്രാതിനിധ്യം, ബിൽ ഇന്ന് പാർലമെന്റിൽ

ന്യൂഡൽഹി: വഖ്ഫ് സ്വത്തുക്കളിൽ സർക്കാരിന് കൂടുതൽ നിയന്ത്രണം നൽകുന്നതും സ്വത്ത് നഷ്ടമാകാൻ ഇടയാക്കുകയും ചെയ്യുന്ന നിയമഭേദഗതി ബിൽ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. 1995ലെ വഖ്ഫ് നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ഭേദഗതിയിൽ വഖ്ഫ് ബൈ യൂസർ എന്ന വ്യവസ്ഥ എടുത്തു കളഞ്ഞു. ഒരു സ്വത്ത് കാലങ്ങളോളം മതവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ അത് വഖ്ഫ് സ്വത്തായി മാറുന്ന വ്യവസ്ഥയാണ് എടുത്തുകളഞ്ഞത്.
വഖ്ഫ് ബോർഡ് സി.ഇ.ഒ മുസ്്ലിം ആയിരിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. സംസ്ഥാന സർക്കാർ സി.ഇ.ഒയെ നിയമിക്കുന്നത് ബോർഡുമായി കൂടിയാലോചിച്ചായിരിക്കണമെന്ന വ്യവസ്ഥയും പുതിയ ബില്ലിലില്ല. ഇതോടെ സർക്കാറിന് സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്ന സ്ഥിതിവരും. കേന്ദ്ര വഖ്ഫ് കൗൺസിലിലും സംസ്ഥാന വഖ്ഫ് ബോർഡിലും രണ്ട് അമുസ് ലിംകളെയും സ്ത്രീകളെയും ഉൾപ്പെടുത്തും.
കൈയേറിയ വഖ്ഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കുന്നതിന് പരിശോധന നടത്താനും നോട്ടിസയക്കാനും സർവേ കമ്മിഷണർക്ക് അധികാരം നൽകുന്ന വഖ്ഫ് നിയമത്തിലെ 40ാം വകുപ്പ് എടുത്തു കളയാനും ബില്ലിൽ വ്യവസ്ഥയുണ്ട്. പകരം പരിശോധനയ്ക്കുള്ള അധികാരം കലക്ടർക്ക് കൈമാറും. ഇതോടെ വഖ്ഫ് സ്വത്തുക്കളിൽ സർക്കാർ കൈയേറ്റം നടത്തിയാൽ നിഷ്പക്ഷമായി നടപടി സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. വഖ്ഫ് സ്വത്ത് സർക്കാർ സ്വത്താണെന്ന് പരാതിയുയർന്നാൽ പരിശോധന നടത്താൻ കമ്മിഷണർക്ക് അധികാരമുണ്ട്. ഇക്കാര്യത്തിൽ കലക്ടർ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുംവരെ വസ്തുവിനെ വഖ്ഫ് സ്വത്തായി കണക്കാക്കില്ല. ഇതിൽ തീരുമാനമെടുക്കാനുള്ള അധികാരം സർക്കാരിനു നൽകി. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വഖ്ഫ് ട്രൈബ്യൂണലിന്റെ ഉത്തരവ് അന്തിമമായിരിക്കുമെന്ന വ്യവസ്ഥയും ഒഴിവാക്കി.
വിദ്യാഭ്യാസം, ചാരിറ്റി തുടങ്ങിയ ആവശ്യങ്ങൾക്കായി മക്കളുടെ പേരിൽ വഖ്ഫ് സ്വത്തുക്കൾ നൽകുന്നത് സ്ത്രീകളുടെ പരമ്പരാഗത സ്വത്തവകാശത്തെ ഹനിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും ബിൽ പറയുന്നു. ബോറകൾ, ആഗാഖാനികൾ തുടങ്ങിയവയ്ക്കായി പ്രത്യേക വഖ്ഫ് ബോർഡ് രൂപീകരിക്കും. വഖ്ഫ് ബോർഡുകളിൽ ശീഈ, സുന്നി, ബോറകൾ, ആഗാഖാനികൾ എന്നീ അടിസ്ഥാനത്തിൽ പ്രാതിനിധ്യം നൽകും.വഖ്ഫ് സ്വത്തിൽനിന്നുള്ള വരുമാനത്തിൽനിന്ന് മുത്വവല്ലിമാർ വഖ്ഫ് ബോർഡുകൾക്ക് നൽകേണ്ട വാർഷിക സംഭാവന ഏഴ് ശതമാനത്തിൽനിന്ന് അഞ്ചായി കുറച്ചു.
കൗൺസലിൽ കേന്ദ്രമന്ത്രി, 3 എം.പിമാർ
ന്യൂഡൽഹി: കേന്ദ്ര വഖ്ഫ് കൗൺസൽ എക്സ് ഒഫിഷ്യോ ചെയർപഴ്സൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയായിരിക്കുമെന്നാണ് പുതിയ ബിൽ പറയുന്നത്. അഖിലേന്ത്യ സ്വഭാവമുള്ള മുസ്‌ലിം സംഘടനകളിൽനിന്ന് മൂന്നു പേർ പ്രതിനിധികളായുണ്ടാകും. ഭരണനിർവഹണം, ധനമാനേജ്മെന്റ്, എൻജിനീയറിങ് അല്ലെങ്കിൽ മെഡിസിനോ ആർകിടെക്ചറോ മേഖലകളിൽ വിദഗ്ധരായ മൂന്ന് പേരെയും കൗൺസിലിൽ ഉൾപ്പെടുത്തും. മൂന്ന് പാർലമെന്റംഗങ്ങളും അംഗങ്ങളായുണ്ടാകും. രണ്ടുപേർ ലോക്സഭയിൽ നിന്നാകണം. സുപ്രിംകോടതിയിലോ ഹൈക്കോടതിയിലോ ജഡ്ജിമാരായിരുന്ന രണ്ടുപേർ, പ്രമുഖ അഭിഭാഷകൻ, മുത്വവല്ലിമാരെ പ്രതിനിധീകരിച്ചൊരാൾ, മുസ്‌ലിം നിയമത്തിൽ വിദഗ്ധരായ മൂന്നു പേർ എന്നിങ്ങനെയാണ് കൗൺസിലിലുണ്ടാകുക. ഇതിൽ രണ്ടുപേർ സ്ത്രീകളും രണ്ടുപേർ അമുസ്്ലിംകളുമായിരിക്കണം. സുന്നി വഖ്ഫ് ബോർഡുകളിലെ അംഗങ്ങൾ സുന്നികളും ശിയാ വഖഫ് ബോർഡുകളിലെ അംഗങ്ങൾ ശിയാക്കളും ആയിരിക്കണം.
വലിയ തോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടും
ന്യൂഡൽഹി: വഖ്ഫ് ബൈ യൂസർ വ്യവസ്ഥ ഇല്ലാതാക്കുന്നത് വലിയ തോതിൽ വഖഫ് സ്വത്തുക്കൾ നഷ്ടപ്പെടാൻ ഇടയാക്കും. കൈമാറ്റരേഖ(വഖഫ്്നാമ)യുള്ള വഖ്ഫ്, വാക്കാലുള്ള വഖ്ഫ്, കാലങ്ങളോളം മതവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് വഖ്ഫ് സ്വത്തായി മാറുന്നത് എന്നിങ്ങനെ മൂന്ന് രീതിയിലാണ് വഖ്ഫ് സ്വത്തുക്കളുണ്ടാകുന്നത്.
മുഗൾകാല നിർമിതികൾ, ഉത്തരേന്ത്യയിലെ പഴയകാല പള്ളികൾ അടക്കമുള്ള വഖ്ഫ് സ്വത്തുക്കളെല്ലാം വഖ്ഫ് ബൈ യൂസർ വഴി വഖ്ഫ് സ്വത്തായി മാറിയവയാണ്. വഖ്ഫ് ബൈ യൂസർ ഇല്ലാതാകുന്നതോടെ രേഖാമൂലമുള്ളതല്ലാത്ത വഖ്ഫ് കൈമാറ്റങ്ങളെല്ലാം കൈയേറിയതാണെന്ന ആരോപണത്തിന്റെ പരിധിയിലാകും. വഖഫ്്നാമയില്ലാത്ത ഒരു സ്വത്തും വഖ്ഫ് സ്വത്താകില്ലെന്നും ബില്ലിൽ പറയുന്നു. വഖ്ഫ് സ്വത്തുക്കളെല്ലാം പ്രത്യേക കേന്ദ്രീകൃത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കലക്ടർ പരിശോധന നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• a day ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• a day ago
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം
Cricket
• a day ago
'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി
National
• 2 days ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• 2 days ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• 2 days ago
പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്
National
• 2 days ago
എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
Kerala
• 2 days ago
ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം
International
• 2 days ago
ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം
oman
• 2 days ago
ദുബൈയിലെയും ഷാര്‍ജയിലെയും പ്രവാസികള്‍ക്ക് തിരിച്ചടി; ഈ ഇടങ്ങളിലെ വാടക നിരക്ക് വര്‍ധിക്കും
uae
• 2 days ago
മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്
Kerala
• 2 days ago
മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു
Football
• 2 days ago
യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി
International
• 2 days ago
അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ
Cricket
• 2 days ago
ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന് റോഡുകള്‍ അടച്ചിടും
uae
• 2 days ago
ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
National
• 2 days ago
ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ
Football
• 2 days ago
മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍
uae
• 2 days ago
എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ
Kerala
• 2 days ago
ലോക രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട
uae
• 2 days ago