HOME
DETAILS

പിടികിട്ടാപ്പുള്ളിയായിരിക്കെ കണ്ണൂരിൽ ആൾമാറാട്ടം നടത്തി അറസ്റ്റിലായ ബിട്ടി മൊഹന്തി മരിച്ചു

  
Web Desk
August 13, 2024 | 2:58 AM

criminal case accused bitti mohanty dies

ഭുവനേശ്വർ: ജയിൽവാസത്തിനിടെ പരോളിലിറങ്ങി മുങ്ങി കേരളത്തിൽ ആൾമാറാട്ടം നടത്തി ജോലി ചെയ്യുന്നതിനിടെ പിടിയിലായ ബിട്ടി ഹോത്ര മൊഹന്തി (40) മരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഭുവനേശ്വറിലെ എയിംസിലാണ് മരണം. ഒഡിഷ സ്വദേശിയാണ്. ഒഡിഷ മുൻ ഡി.ജി.പി (ജയിൽ) ബി.ബി. മൊഹന്തിയുടെ മകനാണ് മരിച്ച ബിട്ടി ഹോത്ര മൊഹന്തി.

രാജസ്ഥാനിൽ ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പരോളിലിറങ്ങി ഇയാൾ മുങ്ങിയത്.  2006ല്‍ രോഗിയായ അമ്മയെ കാണാൻ എന്ന കാരണം കാണിച്ചാണ് പരോൾ നേടിയത്. എന്നാൽ പിന്നീട് അവിടെ നിന്ന് മുങ്ങി കേരളത്തിലെത്തിയ ഇയാൾ രാഘവ് രാജ് എന്ന പേരിലാണ് കേരളത്തിലെ കണ്ണൂരിൽ താമസിച്ച് വന്നിരുന്നത്.

രാഘവ് രാജ് എന്ന പുതിയ പേരിൽ പത്താം ക്ലാസ് മുതല്‍ എന്‍ജിനീയറിങ് ഡിഗ്രി വരെയുള്ള സര്‍ട്ടിഫിക്കറ്റ്  ഇയാൾ വ്യാജമായി ഉണ്ടാക്കിയാണ് കേരളത്തിൽ ഇയാൾ താമസിച്ചിരുന്നത്. ഇതിനിടെ കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് എം.ബി.എ ബിരുദമെടുത്തു. പിന്നാലെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ശാഖയില്‍ പ്രബേഷനറി ഓഫിസറായി ജോലിയില്‍ പ്രവേശിച്ചു. അഞ്ചുവര്‍ഷം കണ്ണൂരില്‍ താമസിച്ച ബിട്ടിയെ 2013 ലാണ് പിടികൂടിയത്.

രാഘവ് രാജ് എന്ന വ്യാജ പേരില്‍ കണ്ണൂരിൽ കഴിയുന്നത് ബിട്ടി മൊഹന്തിയാണെന്നുകാണിച്ച് ബാങ്ക് അധികൃതര്‍ക്കും പൊലിസിനും ലഭിച്ച ഒരു കത്താണ് വഴിത്തിരിവായത്. പിന്നാലെ  പഴയങ്ങാടി പൊലിസ് കേസെടുക്കുകയായിരുന്നു. എന്നാൽ, രാഘവ് രാജ് ബിട്ടിയാണെന്ന് തെളിയിക്കാൻ പ്രാഥമിക അന്വേഷണത്തിൽ പൊലിസിനു സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് പ്രതിയെ വ്യക്തമായത്. പിന്നാലെ രാജസ്ഥാൻ പൊലിസ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി. 

2023ൽ സുപ്രീംകോടതിയിൽനിന്ന് ജാമ്യം നേടി ഒഡിഷയിലെത്തി ഹൈകോടതി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു ബിട്ടി മൊഹന്തി. ഇതിനിടെയാണ് അസുഖബാധിതനായി ചികിത്സയിലായത്.

Bitti Hotra Mohanty, a convict who escaped from prison while serving a sentence for raping a German woman in Rajasthan, died at a hospital in Bhubaneswar, Odisha. He was undergoing treatment for cancer. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Kerala
  •  7 minutes ago
No Image

പൂനെ-എറണാകുളം എക്‌സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

Kerala
  •  37 minutes ago
No Image

ഒമാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്

oman
  •  an hour ago
No Image

മുതലയെ തല്ലിക്കൊന്ന് കായലിലെറിഞ്ഞു; രണ്ട് പേരെ വനംവകുപ്പ് പിടികൂടി

National
  •  an hour ago
No Image

ഖൂസ് ആർട്സ് ഫെസ്റ്റിവലിൽ എല്ലാവരെയും ഞെട്ടിച്ച് ഷെയ്ഖ് മുഹമ്മദ്; ദുബൈ ഭരണാധികാരിയുടെ സർപ്രൈസ് വിസിറ്റിന്റെ വീഡിയോ വൈറൽ

uae
  •  an hour ago
No Image

യുവാവിന്റെ ആത്മഹത്യ: ഷിംജിത പ്രചരിപ്പിച്ച വീഡിയോ നീക്കണം; പരാതിയുമായി ബസിലെ യാത്രക്കാരി

Kerala
  •  2 hours ago
No Image

അനുമതിയില്ലാതെ യുഎഇയിലെ ഈ സ്ഥലത്ത് പോയാൽ ഇനി പിഴ ഉറപ്പ്; നിയമം മാറിയത് അറിയാതെ ഇവിടേക്ക് പോകല്ലേ!

uae
  •  2 hours ago
No Image

'അയ്യപ്പന്റെ സ്വർണം മുതൽ രക്തസാക്ഷി ഫണ്ട് വരെ'; സി.പി.ഐ.എമ്മിന് ബംഗാളിലെയും ത്രിപുരയിലെയും ഗതി വരും;  പയ്യന്നൂർ ഫണ്ട് വിവാദത്തിൽ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ

Kerala
  •  2 hours ago
No Image

'ഡോക്ടർ' പദവി എംബിബിഎസുകാർക്ക് മാത്രമുള്ളതല്ല; ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഉപയോഗിക്കാം: അനുമതി നൽകി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യുവാവിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച; പൊലിസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ

Kerala
  •  3 hours ago