HOME
DETAILS

ഓര്‍മപ്പെടുത്തലാണീ ശില്‍പങ്ങള്‍, ഒരു ദുരന്തത്തിന്റെയും ഒപ്പം അതിജീവനത്തിന്റെയും....

  
എന്‍.സി ഷെരീഫ്
August 15, 2024 | 7:28 AM

culptures Serve as a Tribute to Disaster and Survival in Areecode

അരീക്കോട്(മലപ്പുറം): ഓടക്കയം ആദിവാസി നഗറിലെ ഉരുള്‍ദുരന്തത്തിന് ആറാണ്ട് തികയുമ്പോള്‍, മരണമില്ലാത്ത ചില ഓര്‍മകള്‍ക്കൊപ്പം അതിജീവനത്തിന്റെ സന്ദേശവും കൂടി പകരുകയാണ് നാല് ശില്‍പങ്ങള്‍. മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി ഓടക്കയത്തെ ആദിവാസി മേഖലയിലെ ഗവ.യു.പി സ്‌കൂള്‍ മുറ്റത്താണ് ഉരുള്‍പൊട്ടലിന്റെ ഓര്‍മകളും പ്രളയത്തില്‍ അതിജീവനത്തിന് കൈകോര്‍ത്ത കേരളത്തിന്റെ ഐക്യബോധത്തിന്റെ നേര്‍ചിത്രങ്ങളും അടയാളപ്പെടുത്തി വച്ചിരിക്കുന്നത്. 2018ലെ ഉരുള്‍പൊട്ടലില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ആദിവാസി നഗറിലെ ഏഴു പേര്‍ മരിച്ച പ്രദേശമാണ് ഓടക്കയം.

2018 ഓഗസ്റ്റ് 16ന് പുലര്‍ച്ചെ അഞ്ചരക്കാണ് കാടിനെയും നാടിനെയും ഒരുപോലെ നടുക്കിയ ദുരന്തമുണ്ടായത്. കാടിന്റെ ഓരോ ചലനങ്ങളും അറിയുന്ന ഏഴുപേരാണ് അന്ന് ദുരന്തത്തില്‍ ഇല്ലാതായത്. നെല്ലിയായി സുന്ദരന്‍ (50), ഭാര്യ സരോജിനി (48), നെല്ലിയായി ചേന്ദന്റെ ഭാര്യ മാത (70), നെല്ലിയായി ചിരുത (68), മകന്‍ ഉണ്ണികൃഷ്ണന്‍ (26), ഉണ്ണികൃഷ്ണന്റെ ഭാര്യ അമ്പിളി (20), അമ്പിളിയുടെ സഹോദരി ഷിബില (12) എന്നിവരാണ് മരിച്ചത്. വനത്തില്‍ നിന്ന് മലവെള്ളത്തിനൊപ്പം പാറക്കല്ലും വന്‍മരങ്ങളും വീടുകളിലേക്ക് പതിച്ചു. ആ ദുരന്ത സ്തൃതികള്‍ ഓടക്കയത്തെ ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് 15ന് പുലര്‍ച്ചെ ഒന്നരയോടെ ചെറിയതോതില്‍ ഉരുള്‍പൊട്ടി നീര്‍ച്ചാലുകള്‍ രൂപപ്പെട്ടു. പുലര്‍ച്ചെ മലയൊന്നാകെ ഇടിഞ്ഞു. അഞ്ചുവീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഉറങ്ങിക്കിടന്ന ഏഴ് പേര്‍ മണ്ണിലകപ്പെട്ടു. സാരമായി പരുക്കേറ്റ ചേന്ദന്‍ ദുരന്തത്തിന് ഒരു വര്‍ഷം തികയാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ മരിച്ചു. ദുരന്തത്തിന്റെ ഇരകളായ ആദിവാസി വിഭാഗത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് ഹൈസ്‌ക്കൂള്‍ വിഭാഗം ചിത്രകലാ അധ്യാപകരുടെ കൂട്ടായ്മയായ ക്യാന്‍വാസ് ആര്‍ട്ട് ടീച്ചേഴ്‌സ് ഗ്രൂപ്പാണ് ശില്‍പങ്ങള്‍ തീര്‍ത്തത്.

ഗ്രൂപ്പിലെ അംഗങ്ങളായ പി.ജി ഹരീഷ് പേരാമംഗലം, സാനു വി.രാമകൃഷ്ണന്‍, ബഷീര്‍ ചിത്രകൂടം, സോബിനാഥ് രാമനാട്ടുകര, ലോഹി കുന്നുമ്മല്‍, രാമചന്ദ്രന്‍ മംഗലത്ത്, പി.എന്‍ കലേഷന്‍, നിധിന്‍ ജവഹര്‍, ഷൈജു കാക്കഞ്ചേരി എന്നിവരാണ് ശില്‍പികള്‍. 20 അടി ഉയരത്തിലുള്ള ഒരു ശില്‍പവും പത്ത്, എട്ട് അടി ഉയരത്തിലുള്ള മൂന്ന് ശില്‍പങ്ങളുമാണ് നിര്‍മിച്ചത്. പുസ്തകം പിടിച്ച കൈ ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിക്കുന്ന പെണ്‍കുട്ടിയാണ് വലിയ ശില്‍പം. പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കൊതിക്കുമ്പോഴും കൈപിടിച്ചുയര്‍ത്താന്‍ ആളില്ലാത്ത ഒരു വിഭാഗത്തിന്റെ തേങ്ങലുകളായും പുസ്തകം ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ച ശില്‍പം മാറുകയാണ്. മറ്റു മൂന്ന് ശില്‍പങ്ങളും അതിജീവന താളവും കാടിന്റെ സംസ്‌കാരവും കലാബോധവും പങ്കുവയ്ക്കുന്നതാണ്. പ്രളയത്തില്‍ രക്ഷകരായ തോണിക്കാരും ദുരിതാശ്വാസ ക്യാംപുമെല്ലാമുണ്ട് ശില്‍പങ്ങളുടെ കൂട്ടത്തില്‍. ദുരന്തത്തില്‍ മരിച്ച ഷിംന ഓടക്കയം സ്‌കൂളില്‍ ആറാംതരത്തിലെ വിദ്യാര്‍ഥിയായിരുന്നു.

culptures Serve as a Tribute to Disaster and Survival in Areecode

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക്‌സഭയില്‍ പ്രതിഷേധം; ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും ഉള്‍പ്പെടെ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  a day ago
No Image

'സ്വകാര്യത വെച്ച് കളിക്കാന്‍ അനുവദിക്കില്ല, നിയമം പാലിക്കാന്‍ പറ്റില്ലെങ്കില്‍ ഇന്ത്യ വിട്ട് പോകാം'; മെറ്റയ്ക്ക് താക്കീതുമായി സുപ്രിംകോടതി

National
  •  a day ago
No Image

മക്കയില്‍ തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ഫ്രീ മുടിവെട്ട് സേവനം; ഇതുവരെ പ്രയോജനപ്പെടുത്തിയത് 20 ലക്ഷത്തിലധികം പേര്‍

Saudi-arabia
  •  a day ago
No Image

ഇന്ത്യയെ ഭയന്നോ? പാകിസ്ഥാന്റെ ബഹിഷ്‌കരണ വാദം തള്ളി ക്രിക്കറ്റ് ബോർഡുകൾ; പിസിബിക്ക് ഇത് 'ചാവേർ' പോരാട്ടം

Cricket
  •  a day ago
No Image

സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷ് അന്തരിച്ചു

Kerala
  •  a day ago
No Image

മുരാരി ബാബുവിന് ഇനി ഇ.ഡി പരീക്ഷ; ദ്വാരപാലക-കട്ടിളപ്പാളി കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജരായി 

Kerala
  •  a day ago
No Image

പഞ്ചായത്ത് പ്രസിഡന്റാകാന്‍ 2 കുട്ടികള്‍ നയം തടസം; 6 വയസുകാരിയെ കൊലപ്പെടുത്തി പിതാവ്

National
  •  a day ago
No Image

പനമരം ബിവറേജസിൽ വീണ്ടും മോഷണം: വെന്റിലേറ്റർ തകർത്ത് അകത്തുകയറി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

crime
  •  a day ago
No Image

വേള്‍ഡ് ഗവ. സമ്മിറ്റ് ദുബൈയില്‍ ഇന്ന് മുതല്‍; ലോക നേതാക്കളുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി

latest
  •  a day ago
No Image

ഇന്ത്യ- യു.എസ് വ്യാപാരക്കരാറില്‍ കത്തി ലോക്‌സഭ; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം, പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം

International
  •  a day ago