HOME
DETAILS

ജെനിനില്‍ നടക്കുന്നത് 2002ലേതിനേക്കാള്‍ ഭീകരമായ ആക്രമണം; തിരിച്ചടിച്ച് പോരാളികള്‍

  
Web Desk
September 04, 2024 | 8:47 AM

Israeli Forces Intensify Assault on Jenin Palestinian Militants Strike Back

ഗസ്സയെ പൂര്‍ണമായും തകര്‍ത്തെറിഞ്ഞ ഇസ്‌റാഈല്‍ ഭീകര സേന ഇപ്പോള്‍ വെസ്റ്റ് ബാങ്കിലാണ് തേരോട്ടം നടത്തുന്നത്. നിരവധിയാളുകള്‍ ഇതിനകം ഇവിടെ കൊല്ലപ്പെട്ടു കഴിഞ്ഞു. 2002ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഭീകരമായ ആക്രമണമാണ് ഇവിടെ നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. 
 
ജെനിനില്‍ 50,000ത്തോളം പേര്‍ താമസിക്കുന്നുണ്ട്. ഇതില്‍ 14,000 പേര്‍ അഭയാര്‍ഥികളാണ്. മുമ്പും ജെനിന് നേരെ ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ ഗസ്സ എന്നാണ് ഇതിനെ പലരും വിശേഷിപ്പിക്കുന്നത്. ഫലസ്തീന്‍ പോരാളികളുടെ സങ്കേതമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്‌റാഈല്‍ ജെനിനെ നിരന്തരം ആക്രമിക്കുന്നത്. എന്നാല്‍, ഈ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതും അഭയാര്‍ഥികളടക്കമുള്ള സാധാരണക്കാര്‍ക്കാണ്.

ഫതഹിന്റെ സായുധ വിഭാഗമടക്കമുള്ള നിരവധി പോരാളി സംഘടനകള്‍ ഇവിടെയുണ്ട്. ജെനിന്‍ ബ്രിഗേഡ്‌സ് എന്ന് വിശേഷിപ്പിക്കുന്ന ഒരു കുടക്കീഴിലാണ് ഈ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടാം ഇന്‍തിഫാദയുടെ കാലത്ത് 2002ല്‍ വലിയ ആക്രമണമാണ് ജെനിനിലുണ്ടായത്. മാസങ്ങള്‍ നീണ്ടുനിന്ന ആക്രമണത്തില്‍ 52 ഫലസ്തീനികളും 23 ഇസ്‌റാഈലി സൈനികരും കൊല്ലപ്പെടുകയുണ്ടായി.

അതേസമയം, ഇസ്‌റാഈലിന്റെ അതിക്രമങ്ങള്‍ക്കെതിരെ വലിയ തിരിച്ചടിയാണ് ഫലസ്തീനിലെ പോരാളി സംഘടനകള്‍ നല്‍കുന്നത്. ഇസ്‌റാഈലി സൈനികരെ നേരിട്ട് ആക്രമിച്ചതായി അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് വ്യക്തമാക്കി. സൈനിക വാഹനങ്ങള്‍ ആക്രമിക്കുകയും സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായും ഇവര്‍ അറിയിച്ചു.

അല്‍ ഖുദുസ് ബ്രിഗേഡും അല്‍ ഖസ്സാം ബ്രിഗേഡും ഒരുമിച്ച് അല്‍ ദമാജ് മേഖലയില്‍ ഇസ്‌റാഈലി സൈന്യത്തെ നേരിട്ടു. ആക്രമത്തിനിടെ രണ്ടുപേര്‍ രക്തസാക്ഷികളായി. ഇത് കൂടാതെ അല്‍ അഖ്‌സ രക്തസാക്ഷി ബ്രിഗേഡും മെഷീന്‍ ഗണ്‍ ഉപയോഗിച്ച് ഇസ്‌റാഈലി സൈനിക വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയുണ്ടായി. വിവിധ ആക്രമണങ്ങളില്‍ ഇസ്‌റാഈലി സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹവാഗ്ദാനം നൽകി പീഡനം: തൃശ്ശൂരിൽ ഇൻസ്റ്റാ ഇൻഫ്ലുവൻസർ പിടിയിൽ; ഇരയായത് 15-ഓളം യുവതികൾ

crime
  •  14 days ago
No Image

കൂടെയുണ്ടാകുമെന്ന് പറഞ്ഞു, പക്ഷേ ഞാൻ ഇന്നും തെരുവിൽ; ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഹർഷിന

Kerala
  •  14 days ago
No Image

'ഒരു തവണ ഫോൺ വിളിച്ചതല്ലാതെ പിന്നീട് ഒരു അന്വേഷണവും മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല'; വയനാട് ചികിത്സാ പിഴവിൽ ആരോഗ്യമന്ത്രിക്കെതിരെ യുവതി

Kerala
  •  14 days ago
No Image

ടി20-യിൽ 6 ലോകകപ്പുകൾ നയിച്ച ധോണിയോ, 2 കിരീടങ്ങൾ നേടിയ സമിയോ? പക്ഷേ ഇവരെ മറികടന്ന രോഹിത്തോ? റെക്കോർഡുകൾ പറയുന്ന സത്യം ഇതാ

Cricket
  •  14 days ago
No Image

ബംഗാൾ വോട്ടർപട്ടിക പുതുക്കൽ: ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ ഉത്തരവ് പുറപ്പെടുവിച്ച് സുപ്രിം കോടതി

National
  •  14 days ago
No Image

യൂറോപ്പ്യൻ രാജ്യങ്ങളോട് 'ബൈ ബൈ'; ഈ പെരുന്നാളിന് യുഎഇയിലെ മിക്ക കുടുംബങ്ങളും തിരഞ്ഞെടുക്കുന്നത് ഈ ഇടങ്ങളെന്ന് റിപ്പോർട്ട്

uae
  •  14 days ago
No Image

അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത്: കോഴിക്കോട് സ്വദേശി കർണാടകയിൽ പിടിയിൽ; വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

Kerala
  •  14 days ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: രണ്ട് പേർ അറസ്റ്റിൽ; പ്രതികളിൽ 15-കാരനും

Kerala
  •  14 days ago
No Image

മസ്‌കത്തില്‍ പെണ്‍കുട്ടിയെ ഇടിച്ചശേഷം രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍; സംഭവത്തില്‍ അന്വേഷണം തുടരുന്നു

oman
  •  14 days ago
No Image

ട്രെയിൻ കിട്ടിയില്ല: കലിപ്പ് തീർക്കാൻ പൈപ്പ് ഉപയോ​ഗിച്ച് മറ്റൊരു ട്രെയിനിലെ യാത്രക്കാരുടെ മേൽ വെള്ളം തെറിപ്പിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  14 days ago