
ഇന്ത്യന്‍ പൗരന്‍മാരല്ലെന്ന്; അസമില്‍ 28 മുസ്‌ലിംകളെ തടങ്കല്‍കേന്ദ്രത്തിലേക്ക് മാറ്റി

ന്യൂഡല്‍ഹി: പ്രിയപ്പെട്ടവരുടെ കൈകളില്‍ നിന്ന് പിടിച്ചു പറിച്ച് ഭരണകൂടം കൊണ്ടു പോവുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ഹൃദയം പൊട്ടിക്കരയുന്നവര്‍. കാലങ്ങളായ തങ്ങളുറങ്ങിയ മണ്ണിനും തങ്ങള്‍ സ്‌നേഹിച്ച തങ്ങള്‍ വിയര്‍പ്പൊഴുക്കിയ നാടിനും തങ്ങളന്യരാണെന്നു പറഞ്ഞ് ഇറക്കി വിടാനെത്തിയവര്‍ക്കു മുന്നില്‍ അവര്‍ മറ്റെന്തു ചെയ്യാന്‍. നിസ്സഹയതയുടെ കണ്ണീരുകളെ വകവെക്കാതെ 28 മുസ്‌ലിംകളെയാണ് അസമില്‍ നിങ്ങളീ നാട്ടിലെ പൗരന്‍മാരല്ലെന്നു പറഞ്ഞ് തടങ്കല്‍ പാളയത്തിലേക്ക് മാറ്റിയിരിക്കുന്നത്.
വിവാദമായ പൗരത്വഭേദഗതി നിയമ(സി.എ.എ) പ്രകാരം രാജ്യത്ത് പൗരത്വം കൊടുത്തുകൊണ്ടിരിക്കെയാണിത്. ബാര്‍പേട്ട ജില്ലയില്‍നിന്നുള്ള ബംഗാളി മുസ്‌ലിംകളായ 18 പുരുഷന്‍മാരെയും 10 സ്ത്രീകളെയുമാണ് വിദേശികളെന്ന ഫോറിനേഴ്‌സ് ട്രിബൂണല്‍ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ തടങ്കലിലേക്ക് മാറ്റിയത്. വിദേശികളെന്ന് കണ്ടെത്തുന്നവരെ പാര്‍പ്പിക്കാനായി നിര്‍മിച്ച ഗോള്‍പ്പാറ ജില്ലയിലുള്ള മട്ടിയ ട്രാന്‍സിറ്റ് ക്യാംപിലേക്കാണ് ഇവരെ മാറ്റിയത്.
Just listen to the cries of these Muslims whose family members were sent to detention camp in Assam. While other communities are given citizenship under CAA, Muslims are being sent to detention camps. pic.twitter.com/dnWOTMbPnO
— Aasif Mujtaba (@MujtabaAasif) September 3, 2024
ബാര്‍പേട്ട ജില്ലാ പൊലിസ് മേധാവിയുടെ ആസ്ഥാനത്തുനിന്ന് ഇവരെ തടങ്കല്‍പാളയത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ അസമിലെ ആക്ടിവിസ്റ്റുകള്‍ പുറത്തുവിട്ടു. ബസിനുള്ളിലുള്ളവര്‍ ഓഫിസിന്റെ ഗേറ്റിന് ചുറ്റുംകൂടിയ കുടുംബാംഗങ്ങളുള്‍പ്പെടെയുള്ളവരോട് യാത്രപറയുന്നതും പൊട്ടിക്കരയുന്നതുമായ അതിവൈകാരികനിമിഷങ്ങളാണ് ദൃശ്യങ്ങളിലുള്ളത്.
അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) പ്രകാരം പൗരത്വത്തില്‍ സംശയിക്കപ്പെടുന്നവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്ന ബോഡിയാണ് ഫോറിനേഴ്‌സ് ട്രിബൂണല്‍. ഇത്തരത്തില്‍ 100 ഓളം ട്രിബൂണലുകളാണ് അസമിലുള്ളത്. തടങ്കലില്‍പാര്‍പ്പിക്കുന്ന ഇവരെ മതിയായ രേഖകള്‍ ശരിയാക്കിയ ശേഷം 'അവരുടെ രാജ്യങ്ങളിലേ'ക്ക് നാടുകടത്തുന്നതാണ് രീതി. നിലവില്‍ ഗോള്‍പ്പാറ തടവുകേന്ദ്രത്തില്‍ 400 സ്ത്രീകളടക്കം 3,000 ലധികം അന്തേവാസികളാണുള്ളത്.
എന്‍.ആര്‍.സി പ്രകാരം പൗരത്വ രേഖകള്‍ ശരിയാക്കാന്‍ കഴിയാത്തവര്‍ 'ഡി'വോട്ടര്‍ (സംശയിക്കപ്പെട്ട വോട്ടര്‍) കാറ്റഗറിയിലായിരിക്കും അറിയപ്പെടുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമപ്രകാരം ഇവര്‍ക്ക് വോട്ടാവകാശം ഉണ്ടാകില്ല. ഇത്തരത്തില്‍ 1,19,570 ഡി വോട്ടര്‍മാരാണ് അസമിലുള്ളത്. ഇതില്‍ 54,411 പേരെ വിദേശികളെന്ന് കണ്ടെത്തിയതായി കഴിഞ്ഞമാസം സംസ്ഥാന ആഭ്യന്തരവകുപ്പ് അസം നിയമസഭയെ അറിയിച്ചിരുന്നു.
നേരത്തെ തടവുകേന്ദ്രം എന്നാണ് ഇവരെ പാര്‍പ്പിച്ചിരുന്ന മട്ടിയ ട്രാന്‍സിറ്റ് ക്യാപ് അറിയപ്പെട്ടിരുന്നത്. ക്യാംപിലെ അന്തേവാസികള്‍ക്ക് പഴയ തടവുകേന്ദ്രത്തെ അപേക്ഷിച്ച് പരസ്പരം ഇടപഴകാനടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ട്.
സ്‌കൂള്‍, ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള രേഖകളിലെ അക്ഷരത്തെറ്റുകള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാലും എന്‍.ആര്‍.സി പട്ടികയില്‍ പുറത്തായവരുണ്ടെന്ന് നേരത്തെ അസം സന്ദര്‍ശിച്ച സുപ്രഭാതം ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫോറിനേഴ്‌സ് ട്രിബൂണല്‍ വിദേശികളെന്ന് മുദ്രകുത്തപ്പെടുന്നവര്‍ക്ക് പിന്നീട് മേല്‍ക്കോടതികളുടെ ഇടപെടല്‍മൂലം പൗരത്വം ലഭിക്കുന്ന വാര്‍ത്തകളും ഉണ്ട്.
എന്നാല്‍, 12 വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവില്‍ പൗരത്വം തിരിച്ചുകിട്ടിയപ്പോഴേക്കും അസം സ്വദേശിയായ റഹീം അലി മരിച്ചിരുന്നുവെന്നും ഹരജിക്കാരന്‍ മരിച്ചത് കോടതിയോ അഭിഭാഷകന്‍ പോലുമോ അറിഞ്ഞിരുന്നില്ലെന്നും കഴിഞ്ഞമാസം ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കേസില്‍ വിജയം കൈവരിച്ചത് റഹീം അലിയുടെ ബന്ധുക്കളും അറിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു; 24 കാരറ്റിന് 439.50 ദിർഹം, 22 കാരറ്റിന് 407 ദിർഹം
uae
• 8 hours ago
സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 400 രൂപയുടെ ഇടിവ്; അടുത്ത സാധ്യത എന്ത്
Business
• 8 hours ago
'വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു മാപ്പ് പറഞ്ഞാല്‍ കൊടിയ പീഡനത്തിന്റെ മുറിവുണങ്ങില്ല'; എ.കെ ആന്റണിക്ക് മറുപടിയുമായി സി.കെ ജാനു
Kerala
• 8 hours ago
ടീച്ചര്‍ ബാഗ് കൊണ്ട് തലയ്ക്കടിച്ചു; ആറാം ക്ലാസുകാരിയുടെ തലയോട്ടിയില്‍ പൊട്ടല്‍ - പരാതി നല്‍കി മാതാപിതാക്കള്‍
National
• 8 hours ago
യുഎഇ മലയാളികൾക്ക് ഇത് സുവർണാവസരം...2025-ൽ യുഎസ് പൗരത്വത്തിന് അപേക്ഷിക്കാം; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി
uae
• 8 hours ago
17 വയസുള്ള കുട്ടികള്‍ റസ്റ്ററന്റില്‍ വച്ച് സൂപ്പില്‍ മൂത്രമൊഴിച്ചു; നഷ്ടപരിഹാരമായി മാതാപിതാക്കളോട് കോടതി ആവശ്യപ്പെട്ടത് 2.71 കോടി
Kerala
• 8 hours ago
സർക്കാർ മെഡിക്കൽ കോളജുകളിൽ മരുന്ന് ക്ഷാമം രൂക്ഷം; മുഴുവൻതുക ലഭിക്കാതെ സമരം നിർത്തില്ലെന്ന് വിതരണക്കാർ
Kerala
• 9 hours ago
'പൊട്ടുമോ ഹൈഡ്രജന്‍ ബോംബ്?' രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താസമ്മേളനത്തിന് ഇനി മിനിറ്റുകള്‍, ആകാംക്ഷയോടെ രാജ്യം
National
• 9 hours ago
പി.എം കുസും പദ്ധതി; ക്രമക്കേട് സമ്മതിച്ച് മന്ത്രി; അനര്‍ട്ട് ടെന്‍ഡര്‍ നടത്തിയത് സര്‍ക്കാര്‍ അനുമതിയില്ലാതെ
Kerala
• 9 hours ago
ആക്രമണം ശേഷിക്കുന്ന ആശുപത്രികള്‍ക്ക് നേരേയും വ്യാപിപ്പിച്ച് ഇസ്‌റാഈല്‍, ഇന്ന് രാവിലെ മുതല്‍ കൊല്ലപ്പെട്ടത് 83 പേര്‍, കുട്ടികളുടെ ആശുപത്രിക്ക് നേരെ ബോംബ് വര്‍ഷിച്ചത് മൂന്ന് തവണ
International
• 9 hours ago
ദുബൈയില്‍ പാര്ക്കിന് ആപ്പില്‍ രണ്ട് പുതിയ അക്കൗണ്ട് ഇനങ്ങള്‍ ഉടന്‍
uae
• 11 hours ago
കരിപ്പൂരിൽ ഇത്തവണ ഹജ്ജ് ടെൻഡറിനില്ല; സഊദി സർവിസ് ജനുവരിയിൽ
Kerala
• 11 hours ago
കുട്ടികൾക്ക് ആധാറില്ല; ജോലി നഷ്ടപ്പെട്ട് അധ്യാപകർ
Kerala
• 11 hours ago
'മുസ്ലിം മുക്ത ഭാരതം സ്വപ്നം'; കടുത്ത വിദ്വേഷ വിഡിയോയുമായി അസം ബി.ജെ.പി; നിയമനടപടിക്ക് കോൺഗ്രസ്
National
• 11 hours ago
റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ
International
• 19 hours ago
ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി
International
• 19 hours ago
തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍
Kerala
• 20 hours ago
ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്ഫോടനം; വീട്ടുജോലിക്കാരി അതീവ ഗുരുതരാവസ്ഥയിൽ
uae
• 20 hours ago
ബിജെപിയുടെ 'വിരമിക്കൽ പ്രായ'മായ 75 പിന്നിട്ടിട്ടും വിരമിക്കലിനെക്കുറിച്ച് സൂചനനൽകാതെ മോദി; വിരമിക്കൽ ഓർമിപ്പിച്ച് കോൺഗ്രസ്
National
• 11 hours ago
മഴയും, ഇടിമിന്നലും; ആറ് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്
Kerala
• 12 hours ago
അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 11 പേര്‍ ചികിത്സയില്‍
Kerala
• 12 hours ago