HOME
DETAILS

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

  
സുരേഷ് മമ്പള്ളി
September 13, 2024 | 3:45 AM

Sitaram Yechury A Compassionate Communist Leader with Unwavering Political Stance

കണ്ണൂർ: ഏതുപ്രതിസന്ധിക്കു നടുവിലും ചുണ്ടിന്റെ കോണിൽ ചെറുപുഞ്ചിരിയോടെയല്ലാതെ സിതാറാം യെച്ചൂരിയുടെ മുഖം ഓർമിക്കാനാകില്ല. മാധ്യമങ്ങൾക്കുമുന്നിലോ, സമരവഴിയിലോ, കൊടുമ്പിരിക്കൊണ്ട പ്രത്യയശാസ്ത്ര ചർച്ചകളിലോ, സൗഹൃദക്കൂട്ടത്തിലോ തീർത്തും അക്ഷോഭ്യനും സൗമ്യനുമായിരുന്നു യെച്ചൂരി. അപ്പോഴും നിലപാടുകളിലെ കാർക്കശ്യം അണുവിട തെറ്റാതെ തുടരാനും അദ്ദേഹത്തിനു കഴിഞ്ഞു. പറയുന്ന വാക്കിലെ തെളിമയും സന്ദേഹങ്ങളില്ലാത്ത തീർപ്പും കൈമുതലാകുമ്പോൾതന്നെ സംഘടനയ്ക്കകത്തെ കണിശതയും ആജ്ഞാശക്തിയും യെച്ചൂരിയെന്ന ആദർശ കമ്മ്യൂണിസ്റ്റിനെ ആഴത്തിൽ അടയാളപ്പെടുത്തി. ഈ കാരണങ്ങൾ തന്നെയാണ് കണ്ണൂരിൽ നടന്ന 23ാം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി പദത്തിൽ യെച്ചൂരിക്ക് മൂന്നാംഊഴം നൽകിയതും. 


ദേശീയതലത്തിൽ ദുർബലമായിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ഭാരിച്ച ഉത്തരവാദിത്തമായിരുന്നു യെച്ചൂരിയെ പാർട്ടി ഏൽപ്പിച്ചത്. എന്നാൽ കാലാവധി പൂർത്തിയാക്കും മുമ്പായി അദ്ദേഹത്തിന്റെ വിയോഗം. 
 മതേതര, ജനാധിപത്യശക്തികളുടെ വിശാലഐക്യത്തിലൂടെ ബി.ജെ.പിയെ രാജ്യഭരണത്തിൽനിന്ന് അകറ്റുക എന്ന ആഹ്വാനവുമായി പിരിഞ്ഞ കണ്ണൂർ പാർട്ടി കോൺഗ്രസ് യെച്ചൂരിയുടെ രാഷ്ട്രീയലൈനിന്റെ വിജയം കൂടിയായിരുന്നു. 


ജലത്തിൽ മീനെന്നപോലെ
അണികളോടും നേതാക്കളോടും ഒരേ സമീപനമായിരുന്നു യെച്ചൂരിക്ക്. സാധാരണ പ്രവർത്തകരുടെ പോലും തോളിൽകൈവച്ച് സംസാരിക്കുകയെന്നത് 'യെച്ചൂരി സ്‌റ്റൈൽ' ആയിരുന്നു. പാർട്ടി ലൈനിനെക്കുറിച്ചുള്ള ചർച്ചകളിൽ കൃത്യമായ രാഷ്ട്രീയനിലപാട് ഉയർത്തിപ്പിടിച്ച സിതാറാം യെച്ചൂരിയെ മാത്രമല്ല, സമ്മേളന വേദിക്കുപുറത്തെ സൗമ്യമായ സാന്നിധ്യത്തെയും കണ്ണൂരിന് ഓർമയുണ്ട്.

 

Sitaram Yechury, known for his calm demeanor and firm political stance, left an indelible mark as CPI(M) General Secretary. His leadership, showcased during the 23rd Party Congress in Kannur, reflected his dedication to reviving the left movement in India and his call for a united secular front to counter BJP's dominance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വികാരഭരിതം...പ്രാര്‍ഥനാനിരതം...ഖാംനഇയുടെ ഖബറടക്ക ചടങ്ങില്‍ വിങ്ങിപ്പൊട്ടി ഇറാന്‍ സ്പീക്കറും വിദേശകാര്യമന്ത്രിയും; മുജ്തബ ചടങ്ങിനെത്തിയില്ല

International
  •  7 days ago
No Image

കാലിലെ പരിക്ക് ഒടുവില്‍ തലച്ചോറിലെ അണുബാധയായി; റാഞ്ചിയില്‍ യുവാവിന്റെ മരണത്തില്‍ ആശുപത്രിക്ക് നേരെ പ്രതിഷേധം

Kerala
  •  7 days ago
No Image

തൃശ്ശൂരില്‍ കോള്‍പാടത്ത് മിനി ബോട്ട് മറിഞ്ഞു; കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Kerala
  •  7 days ago
No Image

ഘാനന്‍ വെല്ലുവിളി മറികടന്നു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍

Football
  •  7 days ago
No Image

പത്തനംതിട്ടയില്‍ ഒമ്പതാം ക്ലാസുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചു; അഞ്ചുപേര്‍ക്കെതിരെ കേസ് 

Kerala
  •  7 days ago
No Image

'പ്രിയദര്‍ശിനി' പദ്ധതി സ്വകാര്യ ബസുകള്‍ക്ക് തിരിച്ചടിയാവുന്നു; തൃശ്ശൂരില്‍ ഇരുനൂറിലധികം സര്‍വീസുകള്‍ മുടങ്ങി

Kerala
  •  7 days ago
No Image

കാബിനറ്റ് പദവികൾക്കായി യു.ഡി.എഫിൽ ചരടുവലി ശക്തം

Kerala
  •  7 days ago
No Image

വസ്ത്രത്തിലും സോക്‌സിലും കാണിക്കപ്പണം ഒളിപ്പിച്ചു; അയോധ്യയിലെ ക്ഷേത്രക്കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

National
  •  7 days ago
No Image

കാസര്‍കോട് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം: മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  7 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; വ്യാജ കുറ്റം ചുമത്തി എംഎസ്എഫ് നേതാവിനെ രണ്ടുവര്‍ഷം വേട്ടയാടി; നിയമ പോരാട്ടത്തിനൊരുങ്ങി കാസിം

Kerala
  •  7 days ago