HOME
DETAILS

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

  
സുരേഷ് മമ്പള്ളി
September 13, 2024 | 3:45 AM

Sitaram Yechury A Compassionate Communist Leader with Unwavering Political Stance

കണ്ണൂർ: ഏതുപ്രതിസന്ധിക്കു നടുവിലും ചുണ്ടിന്റെ കോണിൽ ചെറുപുഞ്ചിരിയോടെയല്ലാതെ സിതാറാം യെച്ചൂരിയുടെ മുഖം ഓർമിക്കാനാകില്ല. മാധ്യമങ്ങൾക്കുമുന്നിലോ, സമരവഴിയിലോ, കൊടുമ്പിരിക്കൊണ്ട പ്രത്യയശാസ്ത്ര ചർച്ചകളിലോ, സൗഹൃദക്കൂട്ടത്തിലോ തീർത്തും അക്ഷോഭ്യനും സൗമ്യനുമായിരുന്നു യെച്ചൂരി. അപ്പോഴും നിലപാടുകളിലെ കാർക്കശ്യം അണുവിട തെറ്റാതെ തുടരാനും അദ്ദേഹത്തിനു കഴിഞ്ഞു. പറയുന്ന വാക്കിലെ തെളിമയും സന്ദേഹങ്ങളില്ലാത്ത തീർപ്പും കൈമുതലാകുമ്പോൾതന്നെ സംഘടനയ്ക്കകത്തെ കണിശതയും ആജ്ഞാശക്തിയും യെച്ചൂരിയെന്ന ആദർശ കമ്മ്യൂണിസ്റ്റിനെ ആഴത്തിൽ അടയാളപ്പെടുത്തി. ഈ കാരണങ്ങൾ തന്നെയാണ് കണ്ണൂരിൽ നടന്ന 23ാം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി പദത്തിൽ യെച്ചൂരിക്ക് മൂന്നാംഊഴം നൽകിയതും. 


ദേശീയതലത്തിൽ ദുർബലമായിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ഭാരിച്ച ഉത്തരവാദിത്തമായിരുന്നു യെച്ചൂരിയെ പാർട്ടി ഏൽപ്പിച്ചത്. എന്നാൽ കാലാവധി പൂർത്തിയാക്കും മുമ്പായി അദ്ദേഹത്തിന്റെ വിയോഗം. 
 മതേതര, ജനാധിപത്യശക്തികളുടെ വിശാലഐക്യത്തിലൂടെ ബി.ജെ.പിയെ രാജ്യഭരണത്തിൽനിന്ന് അകറ്റുക എന്ന ആഹ്വാനവുമായി പിരിഞ്ഞ കണ്ണൂർ പാർട്ടി കോൺഗ്രസ് യെച്ചൂരിയുടെ രാഷ്ട്രീയലൈനിന്റെ വിജയം കൂടിയായിരുന്നു. 


ജലത്തിൽ മീനെന്നപോലെ
അണികളോടും നേതാക്കളോടും ഒരേ സമീപനമായിരുന്നു യെച്ചൂരിക്ക്. സാധാരണ പ്രവർത്തകരുടെ പോലും തോളിൽകൈവച്ച് സംസാരിക്കുകയെന്നത് 'യെച്ചൂരി സ്‌റ്റൈൽ' ആയിരുന്നു. പാർട്ടി ലൈനിനെക്കുറിച്ചുള്ള ചർച്ചകളിൽ കൃത്യമായ രാഷ്ട്രീയനിലപാട് ഉയർത്തിപ്പിടിച്ച സിതാറാം യെച്ചൂരിയെ മാത്രമല്ല, സമ്മേളന വേദിക്കുപുറത്തെ സൗമ്യമായ സാന്നിധ്യത്തെയും കണ്ണൂരിന് ഓർമയുണ്ട്.

 

Sitaram Yechury, known for his calm demeanor and firm political stance, left an indelible mark as CPI(M) General Secretary. His leadership, showcased during the 23rd Party Congress in Kannur, reflected his dedication to reviving the left movement in India and his call for a united secular front to counter BJP's dominance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവോഴ്‌സ് സൈറ്റിലൂടെ സൗഹൃദം; വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  14 days ago
No Image

മോട്ടോറിൽ വെള്ളം വരുന്നില്ല; തുടർന്ന് കിണർ പരിശോധിച്ചു; അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി നാട്ടുകാർ

Kerala
  •  14 days ago
No Image

കുഞ്ഞൂഞ്ഞ് മന്ത്രിസഭയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മറ്റൊരു കുഞ്ഞ്

Kerala
  •  14 days ago
No Image

ഭർത്താവിന് കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹശേഷം; വിഗ്ഗ് വെച്ച് വഞ്ചിച്ചെന്ന് പരാതിയുമായി യുവതി

National
  •  14 days ago
No Image

രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്ത് തമിഴ്നാട് സ്വദേശികളുടെ ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 

Kerala
  •  14 days ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമെന്ന് കണ്ടെത്തൽ; എ. പത്മകുമാറിനെതിരെ എസ്ഐടി

Kerala
  •  14 days ago
No Image

ടി20 ക്രിക്കറ്റിലെ 'യഥാർത്ഥ രാജാക്കന്മാർ' ഇവർ; ഞെട്ടിക്കുന്ന ബ്ലൈൻഡ് റാങ്കിംഗുമായി ഡ്വെയ്ൻ ബ്രാവോ

Cricket
  •  14 days ago
No Image

കൊല്ലത്തെ തോൽവിയിൽ മേയർ സ്ഥാനാർഥിക്ക് പഴി; ജില്ലാ കമ്മിറ്റിയിൽ കടുത്ത ഭിന്നത; യോഗത്തിൽ നിന്ന് വി.കെ അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി

Kerala
  •  14 days ago
No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  14 days ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  14 days ago