HOME
DETAILS

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

  
സുരേഷ് മമ്പള്ളി
September 13, 2024 | 3:45 AM

Sitaram Yechury A Compassionate Communist Leader with Unwavering Political Stance

കണ്ണൂർ: ഏതുപ്രതിസന്ധിക്കു നടുവിലും ചുണ്ടിന്റെ കോണിൽ ചെറുപുഞ്ചിരിയോടെയല്ലാതെ സിതാറാം യെച്ചൂരിയുടെ മുഖം ഓർമിക്കാനാകില്ല. മാധ്യമങ്ങൾക്കുമുന്നിലോ, സമരവഴിയിലോ, കൊടുമ്പിരിക്കൊണ്ട പ്രത്യയശാസ്ത്ര ചർച്ചകളിലോ, സൗഹൃദക്കൂട്ടത്തിലോ തീർത്തും അക്ഷോഭ്യനും സൗമ്യനുമായിരുന്നു യെച്ചൂരി. അപ്പോഴും നിലപാടുകളിലെ കാർക്കശ്യം അണുവിട തെറ്റാതെ തുടരാനും അദ്ദേഹത്തിനു കഴിഞ്ഞു. പറയുന്ന വാക്കിലെ തെളിമയും സന്ദേഹങ്ങളില്ലാത്ത തീർപ്പും കൈമുതലാകുമ്പോൾതന്നെ സംഘടനയ്ക്കകത്തെ കണിശതയും ആജ്ഞാശക്തിയും യെച്ചൂരിയെന്ന ആദർശ കമ്മ്യൂണിസ്റ്റിനെ ആഴത്തിൽ അടയാളപ്പെടുത്തി. ഈ കാരണങ്ങൾ തന്നെയാണ് കണ്ണൂരിൽ നടന്ന 23ാം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി പദത്തിൽ യെച്ചൂരിക്ക് മൂന്നാംഊഴം നൽകിയതും. 


ദേശീയതലത്തിൽ ദുർബലമായിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ഭാരിച്ച ഉത്തരവാദിത്തമായിരുന്നു യെച്ചൂരിയെ പാർട്ടി ഏൽപ്പിച്ചത്. എന്നാൽ കാലാവധി പൂർത്തിയാക്കും മുമ്പായി അദ്ദേഹത്തിന്റെ വിയോഗം. 
 മതേതര, ജനാധിപത്യശക്തികളുടെ വിശാലഐക്യത്തിലൂടെ ബി.ജെ.പിയെ രാജ്യഭരണത്തിൽനിന്ന് അകറ്റുക എന്ന ആഹ്വാനവുമായി പിരിഞ്ഞ കണ്ണൂർ പാർട്ടി കോൺഗ്രസ് യെച്ചൂരിയുടെ രാഷ്ട്രീയലൈനിന്റെ വിജയം കൂടിയായിരുന്നു. 


ജലത്തിൽ മീനെന്നപോലെ
അണികളോടും നേതാക്കളോടും ഒരേ സമീപനമായിരുന്നു യെച്ചൂരിക്ക്. സാധാരണ പ്രവർത്തകരുടെ പോലും തോളിൽകൈവച്ച് സംസാരിക്കുകയെന്നത് 'യെച്ചൂരി സ്‌റ്റൈൽ' ആയിരുന്നു. പാർട്ടി ലൈനിനെക്കുറിച്ചുള്ള ചർച്ചകളിൽ കൃത്യമായ രാഷ്ട്രീയനിലപാട് ഉയർത്തിപ്പിടിച്ച സിതാറാം യെച്ചൂരിയെ മാത്രമല്ല, സമ്മേളന വേദിക്കുപുറത്തെ സൗമ്യമായ സാന്നിധ്യത്തെയും കണ്ണൂരിന് ഓർമയുണ്ട്.

 

Sitaram Yechury, known for his calm demeanor and firm political stance, left an indelible mark as CPI(M) General Secretary. His leadership, showcased during the 23rd Party Congress in Kannur, reflected his dedication to reviving the left movement in India and his call for a united secular front to counter BJP's dominance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റെങ്കിലും വാക്ക് പാലിച്ചു: സ്വന്തം ചെലവിൽ അഞ്ച് കുടുംബങ്ങൾക്ക് വഴി നിർമ്മിച്ചു നൽകി യുഡിഎഫ് സ്ഥാനാർഥി

Kerala
  •  9 days ago
No Image

അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി

Kerala
  •  9 days ago
No Image

കാസർകോട് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് പൂർണ്ണമായി കത്തി നശിച്ചു; ഒമ്പത് അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  9 days ago
No Image

മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; പാണ്ടിക്കാട് വൻ പ്രതിഷേധം, ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Kerala
  •  9 days ago
No Image

ദുബൈ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം ഡിസംബറിലെ ഈ ദിനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  9 days ago
No Image

ജോലി വിട്ടതിന്റെ വൈരാഗ്യം: അസം സ്വദേശിനിയെ തമിഴ്‌നാട്ടിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർക്കെതിരെ കേസ്

National
  •  9 days ago
No Image

ഹൃദയാഘാതം സംഭവിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ, കണ്ടില്ലെന്ന് നടിച്ച് വഴിയാത്രക്കാർ

National
  •  9 days ago
No Image

വയനാട്ടിൽ കടുവാഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Kerala
  •  9 days ago
No Image

തീരാക്കടം; ഒരു ലക്ഷം രൂപ 74 ലക്ഷമായി, ഒടുവിൽ കിഡ്‌നി വിറ്റു: നീതി തേടി അധികൃതരെ സമീപിച്ച് കർഷകൻ

Kerala
  •  9 days ago
No Image

കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്; ഓസ്‌ട്രേലിയയുടെ നടപടി മാതൃക എന്ന് പറയാൻ കാരണം പലതുണ്ട്

Tech
  •  9 days ago