HOME
DETAILS

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

  
September 18, 2024 | 3:37 AM

lebanon pager explosion death toll rises to 11 and many injured

ബെയ്റൂത്ത്: ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. മൂവായിരത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 200 പേരുടെ നില ഗുരുതരമായി തുടരുകയാണ്. പേജർ ആക്രമണത്തിന് പിന്നിൽ ഇസ്റാഈലാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല അറിയിച്ചു. ലബനാനിൽ പൊട്ടിത്തെറിച്ച പേജറുകൾ 'ഗോൾഡ് അപ്പോളോ' എന്ന കമ്പനിയുടെ പേജറുകളാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ തായ്‌വാനിൽ നിന്നാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത്.

ആക്രമണത്തിന്റെ പൂർണ ഉത്തരവാദി ഇസ്റാഈലാണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്. ഈ ചെയ്തതിന് തക്കശിക്ഷ തന്നെ നൽകുമെന്നും ഹിസ്ബുല്ല അറിയിച്ചു. ഇത്രയും വിപുലമായ രീതിയിൽ ഒരേസമയം വിവിധ ഇടങ്ങളിൽ ആക്രമണം നടത്തണമെങ്കിൽ ഒന്നിലധികം രാജ്യങ്ങളുടെയോ സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പിന്തുണ ഇസ്റാഈലിന് കിട്ടിയിരിക്കണമെന്നാണ് ഹിസ്ബുല്ലയുടെ കണക്കുകൂട്ടൽ.

Read also: എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ? 

അതേസമയം, ഒരു രാജ്യത്ത് ആയിരക്കണക്കിന് പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ച് മരണം റിപ്പോർട്ടു ചെയ്യുക, 3000 ത്തോളം പേർക്ക് പരുക്കേൽക്കുക എന്നത് കേട്ടുകേൾവിയില്ലാത്തത്. പ്രധാനമായും ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന പേജറുകൾ പൊട്ടിത്തെറിച്ചതിനു പിന്നിൽ ഇസ്‌റാഈൽ ഹാക്ക് ചെയ്തതാകാമെന്നാണ് സംശയം. സംഭവത്തോട് ഇസ്‌റാഈൽ പ്രതികരിച്ചിട്ടില്ല. 

ഹിസ്ബുല്ല ഉപയോഗിക്കുന്ന പുതിയ മോഡൽ പേജറുകളാണ് ഒരേ സമയം ചൂടായി പൊട്ടിത്തെറിച്ചത്. വാർത്താവിനിമയ ശൃംഖലയിൽ ഇസ്‌റാഈൽ നുഴഞ്ഞുകയറിയതായാണ് സംശയിക്കുന്നത്.പുതിയ മോഡൽ പേജറിനുള്ളിൽ തീവ്രസ്‌ഫോടന ശേഷിയുള്ള സ്‌ഫോടക വസ്തു നിറച്ചതായാണ് സംശയിക്കുന്നത്. 3 ഗ്രാം വരെ ഇത്തരത്തിൽ സ്‌ഫോടക വസ്തു വയ്ക്കാനാകുമെന്ന് മിലിറ്ററി അനലിസ്റ്റുകൾ പറയുന്നു. പേജറിലെ ബാറ്ററി മാത്രമല്ല പൊട്ടിത്തെറിച്ചതെന്നാണ് പറയുന്നത്. 

സി.സി.ടി.വി ദൃശ്യങ്ങളിൽ പോക്കറ്റിലെ പേജർ വൻ ശബ്ദത്തോടെയും പ്രഹര ശേഷിയോടെയുമാണ് പൊട്ടിത്തെറിക്കുന്നത്. ഹിസ്ബുല്ലയുടെ കൈയിൽ ഉപകരണം എത്തുന്നതിന് മുൻപ് മറ്റൊരു രാജ്യത്തിന്റെ സഹായത്തോടെ പേജറിൽ മൊസാദ് സ്‌ഫോടക വസ്തു നിറച്ചോ എന്നരീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

In Lebanon, the pager explosions have resulted in 11 deaths and approximately 3,000 injuries, with 200 individuals in critical condition. Hezbollah has accused Israel of being behind the attack and has promised retaliation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു

International
  •  5 hours ago
No Image

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് അബൂദബിയിലെ പുതിയ ഷോറൂം കരീന കപൂര്‍ ഉദ്ഘാടനം ചെയ്യും

Business
  •  5 hours ago
No Image

സിറിയയില്‍ പുതിയ രാഷ്ട്രീയ മാറ്റം: സിറിയന്‍ സൈന്യവും എസ്.ഡി.എഫും വെടിനിര്‍ത്തി

International
  •  5 hours ago
No Image

ട്രംപിന്റെ ഗസ്സ സമാധാനപദ്ധതിയില്‍ ചേര്‍ന്ന് നെതന്യാഹു; നടപടി ഗസ്സയിലെ കൂട്ടകക്കൊലകളെത്തുടര്‍ന്ന് യുദ്ധക്കുറ്റം നേരിടുന്നതിനിടെ

International
  •  5 hours ago
No Image

എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുന്നതിൽ നിന്നും പിന്മാറും: ഡൊണാൾഡ് ട്രംപ്

International
  •  5 hours ago
No Image

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ് ഇന്ന് അപേക്ഷ സമർപ്പിക്കും

Kerala
  •  5 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Kerala
  •  6 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  13 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  13 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  14 hours ago