HOME
DETAILS

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

  
September 18, 2024 | 3:37 AM

lebanon pager explosion death toll rises to 11 and many injured

ബെയ്റൂത്ത്: ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. മൂവായിരത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 200 പേരുടെ നില ഗുരുതരമായി തുടരുകയാണ്. പേജർ ആക്രമണത്തിന് പിന്നിൽ ഇസ്റാഈലാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല അറിയിച്ചു. ലബനാനിൽ പൊട്ടിത്തെറിച്ച പേജറുകൾ 'ഗോൾഡ് അപ്പോളോ' എന്ന കമ്പനിയുടെ പേജറുകളാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ തായ്‌വാനിൽ നിന്നാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത്.

ആക്രമണത്തിന്റെ പൂർണ ഉത്തരവാദി ഇസ്റാഈലാണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്. ഈ ചെയ്തതിന് തക്കശിക്ഷ തന്നെ നൽകുമെന്നും ഹിസ്ബുല്ല അറിയിച്ചു. ഇത്രയും വിപുലമായ രീതിയിൽ ഒരേസമയം വിവിധ ഇടങ്ങളിൽ ആക്രമണം നടത്തണമെങ്കിൽ ഒന്നിലധികം രാജ്യങ്ങളുടെയോ സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പിന്തുണ ഇസ്റാഈലിന് കിട്ടിയിരിക്കണമെന്നാണ് ഹിസ്ബുല്ലയുടെ കണക്കുകൂട്ടൽ.

Read also: എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ? 

അതേസമയം, ഒരു രാജ്യത്ത് ആയിരക്കണക്കിന് പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ച് മരണം റിപ്പോർട്ടു ചെയ്യുക, 3000 ത്തോളം പേർക്ക് പരുക്കേൽക്കുക എന്നത് കേട്ടുകേൾവിയില്ലാത്തത്. പ്രധാനമായും ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന പേജറുകൾ പൊട്ടിത്തെറിച്ചതിനു പിന്നിൽ ഇസ്‌റാഈൽ ഹാക്ക് ചെയ്തതാകാമെന്നാണ് സംശയം. സംഭവത്തോട് ഇസ്‌റാഈൽ പ്രതികരിച്ചിട്ടില്ല. 

ഹിസ്ബുല്ല ഉപയോഗിക്കുന്ന പുതിയ മോഡൽ പേജറുകളാണ് ഒരേ സമയം ചൂടായി പൊട്ടിത്തെറിച്ചത്. വാർത്താവിനിമയ ശൃംഖലയിൽ ഇസ്‌റാഈൽ നുഴഞ്ഞുകയറിയതായാണ് സംശയിക്കുന്നത്.പുതിയ മോഡൽ പേജറിനുള്ളിൽ തീവ്രസ്‌ഫോടന ശേഷിയുള്ള സ്‌ഫോടക വസ്തു നിറച്ചതായാണ് സംശയിക്കുന്നത്. 3 ഗ്രാം വരെ ഇത്തരത്തിൽ സ്‌ഫോടക വസ്തു വയ്ക്കാനാകുമെന്ന് മിലിറ്ററി അനലിസ്റ്റുകൾ പറയുന്നു. പേജറിലെ ബാറ്ററി മാത്രമല്ല പൊട്ടിത്തെറിച്ചതെന്നാണ് പറയുന്നത്. 

സി.സി.ടി.വി ദൃശ്യങ്ങളിൽ പോക്കറ്റിലെ പേജർ വൻ ശബ്ദത്തോടെയും പ്രഹര ശേഷിയോടെയുമാണ് പൊട്ടിത്തെറിക്കുന്നത്. ഹിസ്ബുല്ലയുടെ കൈയിൽ ഉപകരണം എത്തുന്നതിന് മുൻപ് മറ്റൊരു രാജ്യത്തിന്റെ സഹായത്തോടെ പേജറിൽ മൊസാദ് സ്‌ഫോടക വസ്തു നിറച്ചോ എന്നരീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

In Lebanon, the pager explosions have resulted in 11 deaths and approximately 3,000 injuries, with 200 individuals in critical condition. Hezbollah has accused Israel of being behind the attack and has promised retaliation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മെസ്സി മികച്ചവനാണ്, പക്ഷേ റൊണാൾഡോയ്ക്ക് ശേഷം മാത്രം'; ലോകകപ്പ് ഒത്തുകളിയാണെന്ന് ആരോപിച്ച ഈജിപ്ത് താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു

Football
  •  6 days ago
No Image

ബിഹാറിൽ പൊലിസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് കുടുംബം; 'പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന്' പൊലിസ്

National
  •  6 days ago
No Image

വാക്കുതര്‍ക്കത്തിനിടെ ഭാര്യ ഫോണ്‍ കൊണ്ട് തലയ്ക്കടിച്ചു; യുവാവിന് ദാരുണാന്ത്യം

National
  •  6 days ago
No Image

ഫത്താഹ് അൽ സിസിയുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ് ബിൻ സായിദ്; സംഘർഷം തടയാൻ യുഎഇയുടെയും ഈജിപ്തിന്റെയും സംയുക്ത നീക്കം

uae
  •  6 days ago
No Image

അർജന്റീനയെ തുണച്ച് VAR, പുറകെ വൻ വിവാദങ്ങൾ; 2026 ലോകകപ്പിൽ ശരിക്കും കൃത്രിമം നടന്നോ? ഞെട്ടിക്കുന്ന VAR കണക്കുകൾ പുറത്ത്!

Football
  •  6 days ago
No Image

അബുദബിയിലെ സായിദ് മിലിട്ടറി സിറ്റിയിലെ വെയർഹൗസിൽ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  6 days ago
No Image

212 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ വനിതകൾക്ക് ചരിത്ര വിജയം

Cricket
  •  6 days ago
No Image

ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ്: അക്രമസംഭവങ്ങളും പൊലിസിന്റെ വീഴ്ചയും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും

Kerala
  •  6 days ago
No Image

ചരിത്ര സിംഹാസനത്തിനായി മെസിയും എംബാപ്പെയും; ഒറ്റ ഗോൾ വ്യത്യാസത്തിൽ ലോകകപ്പ് യുദ്ധം മുറുകുന്നു!

Football
  •  6 days ago
No Image

ഹാള്‍മാര്‍ക്ക് മുദ്ര പതിച്ച വ്യാജ സ്വര്‍ണാഭരണങ്ങള്‍ വ്യാപകം; സമഗ്ര അന്വേഷണം വേണമെന്ന് ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

Kerala
  •  6 days ago