
ഇസ്റാഈലിനെ മുട്ടുകുത്തിച്ച ഒരേഒരു നേതാവ്, പോരാട്ട സംഘത്തിന് രാഷ്ട്രീയ മുഖം നല്കിയ കരുത്തന്

പരാജയമെന്തെന്നറിയാതെ ലോകശക്തിയായ വിരാജിച്ച ഇസ്റാഈലിന് പരാജയത്തിന്റെ കയ്പുനീര് കുടിപ്പിച്ച നേതാവ്. ഇസ്റാഈല്‍ കൈവശം വെച്ച തങ്ങളുടെ നാടിനെ തിരിച്ചു പിടിച്ച് സയണിസ്റ്റ് ശക്തികളെ കെട്ടുകെട്ടിക്കാന്‍ ഹിസ്ബുല്ലയെ നയിച്ച കരുത്തുറ്റ നേതാവ്. ഹിസ്ബുല്ല എന്ന പോരാട്ട സംഘത്തിന് രാഷ്ട്രീയ സൈനിക സന്നദ്ധ മേഖലകളിലേക്ക് ഉയര്‍ത്താന്‍ മുന്നില്‍ നടന്ന ഹസന് നസറുല്ല എന്നും അവരുടെ അനിഷേധ്യ നേതാവാണ്.
1982ലാണ് ഹിസ്ബുല്ല രൂപീകരിക്കുന്നത്. വെറുതേ ഒരു സംഘടന എന്ന നിലയില്‍ രൂപം കൊണ്ടതല്ല ഹിസ്ബുല്ല. സബ്റ ശത്തീല കൂട്ടക്കൊലക്കു ശേഷം തെക്കന്‍ ലബനാന് കൈവശം വെച്ച ഇസ്റാഈലിനെ തുരത്താന്‍ വേണ്ടി തന്നെയാണ് ഈ സംഘമുണ്ടാവുന്നത്. ലബനാനിലെ ഇസ്റാഈല്‍ അധിനിവേശം അവസാനിപ്പിക്കുക എന്ന മിനിമം അജണ്ട വെച്ചാണ് ഹിസ്ബുല്ല രൂപപ്പെടുന്നത്.
1992ലാണ് നസ്റുല്ല ജനറല്‍ സെക്രട്ടറിയാവുന്നത്. അദ്ദേഹത്തിന്റെ മുന്‍ഗാമിയായ അബ്ബാസ് അല്‍മൂസഴി ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ശേഷം വെറും 32ാം വയസ്സില്‍ അദ്ദേഹം ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറല്‍ ആവുന്നു. സംഘടനയുടെ തലപ്പത്ത് വെറും ഒരു വര്‍ഷമേ മൂസവി ഉണ്ടായിരുന്നുള്ളൂ. മൂസവിയും കുടുംബവും സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ഇസ്റാഈലിന്റെ അപ്പാഷെ വിമാനം പതിക്കുകയായിരുന്നു. ഹസന് നസറുല്ല കൊല്ലപ്പെട്ട ബെയ്റൂത്തിലെ ദാഹിയയില്‍ വെച്ചു തന്നെയാണ് മൂസവിയേയും ഇസ്റാഈല്‍ വകവരുത്തുന്നത്. പിന്നീട് ആ മരണത്തിന് ഹിസ്ബുല്ല പകരം ചോദിച്ചതും ബ്രസീലിലെ ഇസ്റാഈല്‍ എംബസി അക്രമിച്ചതുമെല്ലാം ചരിത്രം.
അതുവരെയും കേവലമൊരു പ്രതിരോധ സായുധ സംഘം മാത്രമായിരുന്ന ഹിസ്ബുല്ലയെ ഇന്ന് കാണുംവിധം രാഷ്ട്രീയ സന്നദ്ധ സംഘടനകൂടിയായി പരിവര്‍ത്തിപ്പിച്ചതില്‍നസ്റുല്ലയുടെ പങ്ക് ചെറുതല്ല.
തെക്കന്‍ ലബനാനില്‍ അധിനിവേശം നടത്തിയ ഇസ്റാഈല്‍ സൈന്യത്തിനെതിരെ പൊരുതാന്‍ റോക്കറ്റ് സാങ്കേതിക വിദ്യയടക്കം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചു. 93ലും 96ലും അതിരൂക്ഷമായ പോരാട്ടം ഹിസ്ബുല്ലയും ഇസ്റാഈല്‍ സേനയും നടത്തി. രണ്ട് ആക്രമണങ്ങളിലും ലബനാനില്‍ കനത്ത നാശനഷ്ടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ലബനാനില്‍ അധികകാലം തുടരാന്‍ തങ്ങള്‍ക്കാവില്ലെന്നൊരു ഭീതി ഇസ്റാഈലിനുണ്ടാക്കാന്‍ ഹിസ്ബുല്ലക്ക് കഴിഞ്ഞു. പിന്നീട് 2000ത്തില്‍ സയണിസ്റ്റ് സേനയെ ഹിസ്ബുല്ല തങ്ങളുടെ നാട്ടില്‍ നിന്ന് കെട്ടുകെട്ടിച്ചു.
ഇന്നോളമുള്ള ചരിത്രത്തില്‍ ആദ്യമായി ഇസ്റാഈലിന് സൈനിക പരാജയം സംഭവിക്കുന്ന ഇടമാണ് തെക്കന്‍ ലബനാന് ആ പരാജയം ഇസ്റാഈലിന് വരുത്തിത്തീര്‍ത്ത സംഘടനയാണ് ഹിസ്ബുല്ല. അതിന് നേതൃത്വം കൊടുത്തയാളാണ് ഹസന് നസ്റുല്ല. അറബ് ചെഗുവേര എന്നും അറബ് ഫിദല്‍ കാസ്ട്രോ എന്നും ദ മോസ്റ്റ് പവര്‍ഫുള്‍ മാന്‍ ഇന്ദ അറബ് വേള്‍ഡ് എന്നും അന്ന് ലോക മാധ്യമങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചു. ഇതോടെ ഹിസ്ബുല്ലയുടെയും ഹസന് നസ്റുല്ലയുടെയും ജനകീയത വര്‍ധിച്ചു. നിരവധി ആല്‍ബങ്ങള്‍ വരെ അദ്ദേഹത്തെ കുറിച്ച് ഇറങ്ങിയിട്ടുണ്ട്.
ഈ ജനകീയത പാര്‍ലമെന്റിലും പ്രതിഫലിച്ചു. 2005ല്‍, 'ഫ്രീ പാട്രിയോടിക് മൂവ്മെന്റ്' അടക്കം സമാന മനസ്കരായ രാഷ്ട്രീയ കക്ഷികളെ ചേര്‍ത്ത് പ്രധാനമന്ത്രി ഫുആദ് സിനിയോരക്ക് എതിരെ നടത്തിയ പ്രക്ഷോഭങ്ങള്‍ പിന്നെയും ഹിസ്ബുല്ലയെ ജനകീയമാക്കി. 2018ലെ തെരഞ്ഞെടുപ്പില്‍ ഹിസ്ബുല്ലക്കായി മത്സരിച്ച 13ല്‍ 12 പേരും വിജയിക്കുകയും സഖ്യം 128ല്‍ 70 സീറ്റ് നേടി അധികാരത്തിലെത്തുകയും ചെയ്തതും ഹസന് നസ്റുല്ലയുടെ സംഘാടന മികവിന്റെകൂടി ബലത്തിലായിരുന്നു.
1997ല്‍ അദ്ദേഹത്തിന്റെ മകന് മുഹമ്മദ് ഹാദി കൊല്ലപ്പെട്ടിരുന്നു. അന്ന് ഹാദിയുടെ മയ്യിത്ത് ഇസ്റാഈല്‍ ലബനാന് വിട്ടു നല്‍കുന്നില്ല. അന്ന് നസ്റുല്ല ഇസ്റാഈലിനെ വെല്ലുവിളിച്ചു. എന്റെ മകന്റെ മയ്യിത്ത് നിങ്ങള്‍ ഇപ്പോള്‍ കൊണ്ടുപൊയ്ക്കോളൂ. അത് വാങ്ങാന്‍ ഞാന്‍ വരുന്നുണ്ട്. പിന്നീട് 2004 ലാണ് ആ മയ്യിത്ത് ഇസ്റാഈല്‍ വിട്ടുകൊടുക്കുന്നത്. ഇസ്റാഈല്‍ സൈനികരുടെ മൃതദേഹം വിട്ടുകിട്ടാനായി ഹിസ്ബുല്ലക്ക് മുന്നില്‍ അന്ന് ഇസ്റാഈലിന് വീണ്ടും അടിയറവ് പറയേണ്ടി വന്നു.
ലബനാന് സൈന്യത്തേക്കാള്‍ വലിയ സൈനിക ശക്തി ഹിസ്ബുല്ലയ്ക്കുണ്ട്. ലോകത്ത് സര്‍ക്കാരിതര സൈനിക ശക്തിയില്‍ മുന്നില്‍ ഹിസ്ബുല്ലയാണ്. ദീര്‍ഘവീക്ഷണത്തോടെ മൂന്നു പതിറ്റാണ്ട് സംഘടനയെ നയിച്ച നസ്റുല്ലയുടെ ദീര്‍ഘവീക്ഷണമായി രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നു. അതിനാല്‍ ഇസ്റാഈലും ജാഗ്രതയോടെയാണ് നസ്റുല്ലയ്ക്കു വേണ്ടി കെണിയൊരുക്കിയിരുന്നത്.
ലബനാനിലെ ആഭ്യന്തര പോരാട്ടങ്ങള്‍ക്കൊപ്പം എക്കാലത്തും ഫലസ്തീന് വിമോചനത്തിനും ഹിസ്ബുല്ലയും നസ്റുല്ലയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇപ്പോള്‍, അദ്ദേഹത്തിന്റെ മരണംപോലും സംഭവിച്ചത് ആ ഐക്യദാര്‍ഢ്യത്തിന്റെ പുറത്താണെന്ന് പറയാം. 2023 ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ഗസ്സ ആക്രമണത്തിനെതിരെ ഹിസ്ബുല്ല നടത്തിയ സായുധ പ്രതിരോധമാണ് ഇപ്പോള്‍ നടക്കുന്ന ലബനാന് ആക്രമണത്തിന്റെ മൂലകാരണം. മുന്‍ ആഴ്ചകളിലുണ്ടായ പേജര്‍ ആക്രമണവും തുടര്‍ന്ന് ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ട് തുടര്‍ച്ചയായി നടത്തിയ ഡ്രോണാക്രമണവുമെല്ലാം ഇതിന്റെ തുടര്‍ച്ചയിലായിരുന്നു. ഒടുവില്‍, അദ്ദേഹം മരണം വരിക്കുകയും ചെയ്തു.
എന്നാല്‍ നേതൃത്വം കൊല്ലപ്പെടുക എന്നത് ഹിസ്ബുല്ലയുടെ ആദ്യത്തെ സംഭവമല്ല. നേതൃത്വത്തെ കൊലപ്പെടുത്തുന്നതിലൂടെ ഒരു പോരാട്ട സംഘത്തേയും തകര്‍ക്കാനിം തളര്‍ത്താനുമാവില്ല. കാരണം രക്തസാക്ഷിത്വങ്ങള്‍ പോരാട്ടങ്ങളുടെ വീര്യം വര്‍ധിപ്പിച്ചിട്ടേയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം
International
• 13 hours ago
ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം
oman
• 13 hours ago
വിദേശത്തു നിന്നും ഇമെയിലൂടെ പരാതികൾ ലഭിച്ചാലും എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഹൈക്കോടതി
Kerala
• 13 hours ago
ദുബൈയിലെയും ഷാര്‍ജയിലെയും പ്രവാസികള്‍ക്ക് തിരിച്ചടി; ഈ ഇടങ്ങളിലെ വാടക നിരക്ക് വര്‍ധിക്കും
uae
• 13 hours ago
മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്
Kerala
• 13 hours ago
മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു
Football
• 14 hours ago
യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി
International
• 14 hours ago
മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍
uae
• 14 hours ago
എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ
Kerala
• 15 hours ago
ലോക രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട
uae
• 15 hours ago
അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ
Cricket
• 15 hours ago
ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന് റോഡുകള്‍ അടച്ചിടും
uae
• 15 hours ago
ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
National
• 15 hours ago
ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ
Football
• 16 hours ago
ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് ചേര്‍ത്ത മധുര പലഹാരങ്ങള്‍ വിറ്റു; 15 അംഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്
uae
• 16 hours ago
രണ്ടാം ടെസ്റ്റിലും മിന്നലായി ജെയ്സ്വാൾ; ഇന്ത്യൻ നായകനെയും വീഴ്ത്തി മുന്നോട്ട്
Cricket
• 16 hours ago
സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ ഡ്രൈവര്‍ ഒഴിവ്; 1.80 ലക്ഷം രൂപ വരെ ശമ്പളം
Saudi-arabia
• 17 hours ago
സഞ്ജുവിന് ആ ഇതിഹാസ താരത്തിന്റെ പകരക്കാരനാവാൻ സാധിക്കും: മുൻ ഇന്ത്യൻ താരം
Cricket
• 17 hours ago.png?w=200&q=75)
സർക്കാർ ആശുപത്രികളിലെ സ്ഥിതി ഗുരുതരമെന്നത് സത്യം; തുറന്ന് പറഞ്ഞതിന് ഒരാളെ ഭയപ്പെടുത്തുന്നത് ശരിയല്ല; ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്തുന്നതിൽ സി.പി.എമ്മിനെ വിമർശിച്ച് വി.ഡി. സതീശൻ
Kerala
• 16 hours ago
വ്യാജ പൊലീസ് കോൺസ്റ്റബിൾ വേഷത്തിൽ തട്ടിപ്പ്; 18-20 സ്ത്രീകളെ ചൂഷണം ചെയ്ത പ്രതി പിടിയിൽ
National
• 16 hours ago
ദുബൈയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍; മഹാനഗരത്തില്‍ സ്വന്തം വീടെന്ന സ്വപ്നം ഇനി എളുപ്പത്തില്‍ സാക്ഷാത്കരിക്കാം
uae
• 16 hours ago