HOME
DETAILS

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

  
October 01, 2024 | 6:35 AM

pv-anwar-press-meet-cpim-and-loksabha-election-failue

മലപ്പുറം: പി.വി. അന്‍വറിന്റെ നിലമ്പൂരിലെ യോഗത്തിനെത്തിയ ജനാവലി ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും കോണ്‍ഗ്രസിന്റേയും കൂട്ടുമുന്നണിയുമായി ബന്ധപ്പെട്ട ആളുകളാണെന്ന എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിന് മറുപടിയുമായി പി.വി അന്‍വര്‍. ഈ സംഘടനകള്‍ക്ക് ഇത്രമാത്രം ശക്തിയുണ്ടെന്ന് സി.പി.എം സമ്മതിച്ചോ എന്ന് അന്‍വര്‍ ചോദിച്ചു. തന്റെ യോഗത്തില്‍ പങ്കെടുത്തവര്‍ ജനാധിപത്യ വിശ്വാസികളാണെന്നും പൊതുയോഗത്തില്‍ പങ്കെടുത്തത് വര്‍ഗീയ വാദികളെന്ന ആരോപണം സി.പി.എമ്മിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുകയെന്നും അന്‍വര്‍ പറഞ്ഞു. 

സി.പി.എമ്മിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയകാരണം മുസ് ലിം പ്രീണനമാണെന്ന വാദം വിഡ്ഢിത്തമാണെന്നും പൊലിസ് നയമാണ് പരാജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദുകുട്ടിയെ നേരില്‍ കാണും. സാഹചര്യം ബോധ്യപ്പെടുത്തും. തിരക്കിനിടയില്‍ നേരത്തെ കാണാന്‍ കഴിയാതിരുന്നത് തന്റെ ഭാഗത്തെ വീഴ്ച്ചയാണെന്നും പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു. പാലോളി മുഹമ്മദ് കുട്ടി സംശുദ്ധ ജീവിതം നയിക്കുന്ന വ്യകതിയാണ്. പരിശുദ്ധനാണ്. അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കുകയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. 

മലപ്പുറം ജില്ല ക്രിമിനലുകളുടെ നാടാണെന്ന് വരുത്തുക പിണറായിയുടെ തീരുമാനമാണ്. അതിന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പിന്തുണ ലഭിക്കുക. ഒരു വണ്ടിയില്‍ മൂന്നുപേര്‍ പോയാല്‍ മൂന്നുപേര്‍ക്കെതിരെയും കേസെടുക്കുക. ഇങ്ങനെ പ്രതികളുടെയും കേസിന്റെയും എണ്ണം വര്‍ധിപ്പിക്കുന്ന രീതി സുജിത് ദാസ് എസ്.പിയായിരിക്കുന്ന കാലഘട്ടത്തില്‍ തുടങ്ങിയതാണ്. ഇനി പാര്‍ലമെന്റില്‍ ഒരു ചോദ്യം വരുമ്പോള്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസ് വരുന്ന ജില്ലയേതെന്ന് ചോദിച്ചാല്‍ മലപ്പുറം എന്ന് ഉത്തരം വരുമെന്നും അവിടെ 85 ശതമാനം മുസ്‌ലിംകളാണ്, മുസ്‌ലിംകള്‍ ക്രിമിനലാണെന്ന വ്യാഖ്യാനം വരും. ഇതിനെ അരികുപറ്റുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്', എന്നും പി വി അന്‍വര്‍ പറഞ്ഞു.

'മുസ്‌ലിം വിരോധം പരസ്യമായി പറയുന്നതിന്റെ ഭാഗമായാണ് ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്. എന്തുകൊണ്ട് കേരളത്തിലെ ഒരു മലയാളം പത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നല്‍കിയില്ല. അപ്പോള്‍ ഈ വാര്‍ത്ത ഡല്‍ഹിയിലിലേക്ക് പോകില്ലല്ലോ. ഹിന്ദുവില്‍ വന്ന് നാളെ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ടേബിളില്‍ എത്തണം. പിണറായിയുടെ നിലപാട് മാറിയെന്ന് അവര്‍ക്ക് മനസ്സിലാവണം. അതിനപ്പുറത്തേക്ക് ഒരു രാഷ്ട്രീയവുമില്ല', പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറില്ലാ ടാക്സി ഇനി വിളിപ്പുറത്ത്: അബൂദബിയിലെ യാസ് ദ്വീപിൽ റോബോടാക്സി സർവിസ് ആരംഭിച്ചു

uae
  •  13 days ago
No Image

യുഎഇ ദേശീയ ദിനം: ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവുമായി ദുബൈ സഫാരി പാർക്ക്; സഫാരി ബണ്ടിലിനും പ്രത്യേക നിരക്ക്

uae
  •  13 days ago
No Image

പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  13 days ago
No Image

പരിശീലനത്തിനിടെ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ദേശീയ താരത്തിന് ദാരുണാന്ത്യം

National
  •  13 days ago
No Image

കാസര്‍കോട് റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  13 days ago
No Image

ചെങ്കോട്ട സ്‌ഫോടനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

National
  •  13 days ago
No Image

'കേരളത്തിലെ എസ്.ഐ.ആറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം' കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി; ഡിസംബര്‍ ഒന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം

National
  •  13 days ago
No Image

മുനമ്പം നിവാസികളില്‍ നിന്ന് ഭൂനികുതി വാങ്ങാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  13 days ago
No Image

സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് വിലയേറും; പുതിയ നികുതി നയപ്രഖ്യാപനവുമായി വ്യവസായ മന്ത്രി

Saudi-arabia
  •  13 days ago
No Image

‍'ഒമാൻ ഒഡീസി' പ്രകാശനം ചെയ്തു: ഒമാന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പുതിയ പുസ്തകം

oman
  •  14 days ago