HOME
DETAILS

ഇസ്‌റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം

  
Farzana
October 01 2024 | 09:10 AM

Hezbollah Strikes Back After Israeli Ground Invasion in Southern Lebanon

ബെയ്‌റൂത്ത്: ലബനാനില്‍ ഇസ്‌റാഈല്‍ കരയാക്രമണം ആരംഭിച്ചതിനു പിന്നാലെ തിരിച്ചടിയുമായി ഹിസ്ബുല്ല. വടക്കന്‍ ഇസ്‌റാഈലിലെ സൈനികര്‍ക്കുനേരെ ഷെല്ലാക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. വടക്കന്‍ അതിര്‍ത്തി പ്രദേശമായ മെറ്റൂലയിലായിരുന്നു ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ 'റോയിട്ടേഴ്‌സ്' റിപ്പോര്‍ട്ട് ചെയ്യുന്നു. 

മെറ്റൂല വഴിയുള്ള ശത്രുസൈന്യത്തിന്റെ നീക്കം ഷെല്ലാക്രമണത്തിലൂടെ തകര്‍ത്തെന്നാണ് ഹിസ്ബുല്ല പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളിലെ ഐഡിഎഫ് സൈനികരെ ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണം നടത്തിയതായി വ്യക്തമാക്കുന്ന മറ്റൊരു വാര്‍ത്താ കുറിപ്പും ഹിസ്ബുല്ല പുറത്തുവിട്ടു.

ഇന്നലെ രാത്രിയോടെയാണ് ദക്ഷിണ ലബനാനില്‍ കരമാര്‍ഗം ഇസ്‌റാഈല്‍ ഭാഗികമായ ആക്രമണം ആരംഭിച്ചത്.

മെറ്റൂലയിലേക്ക് ലബനാനില്‍നിന്ന് റോക്കറ്റുകള്‍ എത്തിയെന്ന് ഇസ്‌റാഈല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് റോക്കറ്റുകള്‍ അതിര്‍ത്തി ലക്ഷ്യമാക്കി എത്തിയതെന്നാണ് ഐ.ഡി.എഫ് എക്‌സിലൂടെ അറിയിച്ചത്. ഇതില്‍ ചിലത് തകര്‍ത്തെന്നും ചിലത് ഒഴിഞ്ഞ പ്രദേശങ്ങളില്‍ പതിച്ചതെന്നും കുറിപ്പില്‍ പറയുന്നു. 

വടക്കന്‍ പ്രദേശമായ അപ്പര്‍ ഗലീലിയിലെ അവിവിമിലും നിരവധി റോക്കറ്റുകള്‍ എത്തിയിരുന്നു. ഇതും ആളൊഴിഞ്ഞ സ്ഥലത്താണു പതിച്ചതെന്നാണ് ഇസ്‌റാഈല്‍ സൈന്യത്തിന്റെ വാദം. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. അതേസമയം, മെറ്റൂലയിലും അവിവിമിലുമെല്ലാം അപായ സൈറണുകള്‍ മുഴങ്ങിയിരുന്നു.

അതേസമയം, തിങ്കളാഴ്ച രാത്രിയാണ് തെക്കന്‍ ലബനാനിലൂടെ ഇസ്‌റാഈല്‍ സൈന്യം കരയാക്രമണം ആരംഭിച്ചത്. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമെന്നാണ് ഇസ്‌റാഈല്‍ ന്യായീകരിക്കുന്നത്. 

 

Hezbollah launched a counterattack following Israel's ground invasion of southern Lebanon. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍

uae
  •  10 minutes ago
No Image

കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്

Kerala
  •  31 minutes ago
No Image

ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

National
  •  41 minutes ago
No Image

ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി

Kerala
  •  an hour ago
No Image

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  an hour ago
No Image

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും

International
  •  an hour ago
No Image

ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു

International
  •  2 hours ago
No Image

മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ

National
  •  2 hours ago
No Image

സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍

uae
  •  2 hours ago
No Image

കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും

uae
  •  3 hours ago


No Image

കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  3 hours ago
No Image

ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

uae
  •  3 hours ago
No Image

സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി

Saudi-arabia
  •  3 hours ago
No Image

ഖത്തറില്‍ ഫസ്റ്റ് റൗണ്ട് സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം

qatar
  •  4 hours ago