HOME
DETAILS

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

  
Web Desk
October 13, 2024 | 4:01 AM

Fraud Uncovered at Cherpulassery Urban Cooperative Bank Fake Loan Issued in CPM Secretarys Name

പാലക്കാട്: ചെര്‍പ്പുളശ്ശേരി സഹകരണ അര്‍ബന്‍ ബാങ്കില്‍ തട്ടിപ്പ് നടന്നെന്ന സ്ഥിരീകരണത്തിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബാങ്കില്‍ നിന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഒരു ബസ്സിന്റെ ആര്‍സി ബുക്ക് അടിസ്ഥാനമാക്കിയാണ് സി.പി.എം വല്ലപ്പുഴ ഗേറ്റ് ബ്രാഞ്ച് സെക്രട്ടറിയായ താഹിറിന്റെ പേരില്‍ വ്യാജ വായ്പ എടുത്തിട്ടുള്ളത്. എന്നാല്‍ താഹിറിന് സ്വന്തമായി ബസ് ഇല്ല. ആര്‍സി ബുക്കിലെ ബസിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പരിശോധിച്ചാല്‍ 2017ല്‍ ഫിറ്റ്‌നസ്സ് തീര്‍ന്ന വാഹനത്തിനാണ് ബാങ്ക് 2020ല്‍ ലോണ്‍ കൊടുത്തതെന്നും വ്യക്തമാകും.

സാക്ഷിയുടെ ഒപ്പും വ്യാജമാണെന്ന് തെളിഞ്ഞതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആ ഒപ്പ് തന്റേതല്ലെന്ന് രേഖകളില്‍ സാക്ഷിയുടെ സ്ഥാനത്ത് പേരുള്ള രവീന്ദ്രന്‍ പറയുന്നു. താഹിറിന്റെ പേരില്‍ 1 ലക്ഷം രൂപയുടെ വ്യാജവായ്പയാണ് എടുത്തത്. സമാനമായി നിരവധി ആളുകള്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.

2020ല്‍ ചെര്‍പ്പുളശ്ശേരി സ്വദേശിയായ അബ്ദുള്‍ അസീസ് എന്ന വ്യക്തി താഹിറിനോട് 5,000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാനായി താഹിറിന്റെ ചെര്‍പ്പുളശ്ശേരി അര്‍ബന്‍ സഹകരണ ബാങ്കിലെ അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ടു. എന്നാല്‍, വിവരങ്ങള്‍ നല്‍കിയ ശേഷം അക്കൗണ്ടിലേക്ക് ഒരുലക്ഷം രൂപയാണ് എത്തിയത്. കടം വാങ്ങിയ തുക എടുത്ത് ബാക്കി പിന്‍വലിച്ച് തനിക്ക് നല്‍കാന്‍ അസീസ് ആവശ്യപ്പെടുകയും താഹിര്‍ 95,000 രൂപ നല്‍കുകയും ചെയ്തിരുന്നു. ഇതായിരുന്നു തട്ടിപ്പിന്റെ ആദ്യഘട്ടം.

രണ്ടു വര്‍ഷത്തിനുശേഷം താഹിറിന് ബാങ്കില്‍നിന്ന് നോട്ടിസ് ലഭിച്ചു. ഒരു ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും പലിശ സഹിതം 1,50,000 തിരിച്ചടയ്ക്കണമെന്നുമായിരുന്നു നോട്ടിസില്‍ ആവശ്യപ്പെട്ടത്. പരാതിയുമായി താഹിര്‍ ബാങ്കിലെത്തുകയും വായ്പ എടുക്കാത്തതിനാല്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് അന്നത്തെ ഡയറക്ടര്‍ താഹിറിന് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍, 2024ല്‍ വീണ്ടും നോട്ടിസ് ലഭിച്ചു. ഇതോടെയാണ് തട്ടിപ്പിനിരയായതെന്ന് താഹിര്‍ തിരിച്ചറിയുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരള സ്റ്റോറി 2' റിലീസ് തടഞ്ഞ സംഭവം; ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി നിർമാതാക്കൾ

Kerala
  •  13 days ago
No Image

ഫ്രഞ്ച് ഫുട്ബോളിലെ 'നോമ്പ് വിലക്ക്'; സഹതാരങ്ങൾക്ക് ഇഫ്താറിന് സമയം നൽകാൻ പരിക്ക് അഭിനയിച്ച് നാൻസ് ഗോൾകീപ്പർ

Football
  •  13 days ago
No Image

തിയേറ്ററിനുള്ളിൽ 16-കാരിയെ പീഡിപ്പിച്ചു; തമിഴ്‌നാട് സ്വദേശിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

crime
  •  13 days ago
No Image

എട്ടാം ക്ലാസുകാരെ എന്തിന് ജുഡീഷ്യൽ അഴിമതിയെക്കുറിച്ച് പഠിപ്പിക്കണം?; എൻസിഇആർടി പാഠപുസ്തകത്തിനെതിരെ പ്രധാനമന്ത്രി

latest
  •  13 days ago
No Image

കമ്പനിയിൽ നിന്നും പണം തട്ടിയ പബ്ലിക് റിലേഷൻസ് മാനേജർക്ക് കനത്ത തിരിച്ചടി; 2.9 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

uae
  •  13 days ago
No Image

ശബരിമല പടിപൂജ ബുക്കിങ്ങിൽ വൻ ക്രമക്കേട്: രേഖകൾ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala
  •  13 days ago
No Image

'കര്‍ക്കശക്കാരന്‍ എന്ന് ബ്രാന്‍ഡ് ചെയ്യപ്പെടുന്നതാണ്,അത് ആഗ്രഹിക്കുന്ന ചിലരുണ്ട്‌'; അഭിമുഖത്തില്‍ മോഹന്‍ലാലിനോട് മുഖ്യമന്ത്രി

Kerala
  •  13 days ago
No Image

വിൻഡീസിനെ തകർത്ത് ദക്ഷിണാഫ്രിക്ക സെമിയിൽ; ഇന്ത്യയുടെ വഴി തെളിഞ്ഞു; റൺറേറ്റ് ഭീഷണി ഒഴിവായി

Cricket
  •  13 days ago
No Image

അടിവാങ്ങി കൂട്ടി ഇന്ത്യൻ പേസ് സെൻസേഷൻ: ഒരോവറിൽ 36 റൺസ്! രണ്ട് ഓവറിൽ വഴങ്ങിയത് 59; ഐപിഎല്ലിന് മുൻപ് കെകെആറിന് നെഞ്ചിടിപ്പ്

Cricket
  •  13 days ago
No Image

എല്ലാ മന്ത്രിമാർക്കും അഭിനയ പരിശീലനം ലഭിച്ചിട്ടുണ്ട്; ആരോഗ്യ മന്ത്രിയുടേത് 'നടികർ തിലകം' അഭിനയം; സംസ്ഥാന സർക്കാരിനെയും ആരോ​ഗ്യമന്ത്രിയെയും പരിഹസിച്ച് പി.വി. അൻവർ

Kerala
  •  13 days ago