HOME
DETAILS

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

  
Web Desk
October 13, 2024 | 4:01 AM

Fraud Uncovered at Cherpulassery Urban Cooperative Bank Fake Loan Issued in CPM Secretarys Name

പാലക്കാട്: ചെര്‍പ്പുളശ്ശേരി സഹകരണ അര്‍ബന്‍ ബാങ്കില്‍ തട്ടിപ്പ് നടന്നെന്ന സ്ഥിരീകരണത്തിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബാങ്കില്‍ നിന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഒരു ബസ്സിന്റെ ആര്‍സി ബുക്ക് അടിസ്ഥാനമാക്കിയാണ് സി.പി.എം വല്ലപ്പുഴ ഗേറ്റ് ബ്രാഞ്ച് സെക്രട്ടറിയായ താഹിറിന്റെ പേരില്‍ വ്യാജ വായ്പ എടുത്തിട്ടുള്ളത്. എന്നാല്‍ താഹിറിന് സ്വന്തമായി ബസ് ഇല്ല. ആര്‍സി ബുക്കിലെ ബസിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പരിശോധിച്ചാല്‍ 2017ല്‍ ഫിറ്റ്‌നസ്സ് തീര്‍ന്ന വാഹനത്തിനാണ് ബാങ്ക് 2020ല്‍ ലോണ്‍ കൊടുത്തതെന്നും വ്യക്തമാകും.

സാക്ഷിയുടെ ഒപ്പും വ്യാജമാണെന്ന് തെളിഞ്ഞതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആ ഒപ്പ് തന്റേതല്ലെന്ന് രേഖകളില്‍ സാക്ഷിയുടെ സ്ഥാനത്ത് പേരുള്ള രവീന്ദ്രന്‍ പറയുന്നു. താഹിറിന്റെ പേരില്‍ 1 ലക്ഷം രൂപയുടെ വ്യാജവായ്പയാണ് എടുത്തത്. സമാനമായി നിരവധി ആളുകള്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.

2020ല്‍ ചെര്‍പ്പുളശ്ശേരി സ്വദേശിയായ അബ്ദുള്‍ അസീസ് എന്ന വ്യക്തി താഹിറിനോട് 5,000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാനായി താഹിറിന്റെ ചെര്‍പ്പുളശ്ശേരി അര്‍ബന്‍ സഹകരണ ബാങ്കിലെ അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ടു. എന്നാല്‍, വിവരങ്ങള്‍ നല്‍കിയ ശേഷം അക്കൗണ്ടിലേക്ക് ഒരുലക്ഷം രൂപയാണ് എത്തിയത്. കടം വാങ്ങിയ തുക എടുത്ത് ബാക്കി പിന്‍വലിച്ച് തനിക്ക് നല്‍കാന്‍ അസീസ് ആവശ്യപ്പെടുകയും താഹിര്‍ 95,000 രൂപ നല്‍കുകയും ചെയ്തിരുന്നു. ഇതായിരുന്നു തട്ടിപ്പിന്റെ ആദ്യഘട്ടം.

രണ്ടു വര്‍ഷത്തിനുശേഷം താഹിറിന് ബാങ്കില്‍നിന്ന് നോട്ടിസ് ലഭിച്ചു. ഒരു ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും പലിശ സഹിതം 1,50,000 തിരിച്ചടയ്ക്കണമെന്നുമായിരുന്നു നോട്ടിസില്‍ ആവശ്യപ്പെട്ടത്. പരാതിയുമായി താഹിര്‍ ബാങ്കിലെത്തുകയും വായ്പ എടുക്കാത്തതിനാല്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് അന്നത്തെ ഡയറക്ടര്‍ താഹിറിന് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍, 2024ല്‍ വീണ്ടും നോട്ടിസ് ലഭിച്ചു. ഇതോടെയാണ് തട്ടിപ്പിനിരയായതെന്ന് താഹിര്‍ തിരിച്ചറിയുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിറന്നത് 30 ഗോളുകൾ, ഒരു ഗോൾ പോലും തിരിച്ചടിക്കാനായില്ല! ഒളിമ്പിക് യോഗ്യതയിൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച സുഡാന്റെ ചരിത്ര തോൽവി!

Football
  •  a day ago
No Image

കത്തുന്ന വേനലിൽ കാറുകൾക്ക് വേണം പ്രത്യേക കരുതൽ; ടയറുകൾ കേടുവരുന്നതിനും ഇന്ധന നഷ്ടത്തിനും കാരണങ്ങൾ ഇതാണ്

uae
  •  a day ago
No Image

ദുബൈയിലെ ജുമൈറയിൽ കടൽത്തീരത്തെ റസ്റ്റോറന്റിന് സമീപം ഭീമൻ തിമിംഗല സ്രാവ്; അമ്പരപ്പോടെ ഭക്ഷണം കഴിക്കാനെത്തിയവർ

uae
  •  a day ago
No Image

വൺവേ തെറ്റിച്ചുള്ള കെഎസ്ആർടിസിയുടെ അപകടയാത്ര; ഡ്രൈവറെയും കണ്ടക്ടറെയും സർവീസിൽ നിന്നും പിരിച്ചുവിട്ടു

Kerala
  •  a day ago
No Image

ദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോൾ, തീരാപ്പകയുടെ 40 വർഷങ്ങൾ; ആസ്ടെക്കയിലെ ആ ഇതിഹാസ നിമിഷം; In-Depth Story

Football
  •  a day ago
No Image

വേനൽ കടുക്കുന്നു; ദുബൈയിൽ ഇത്തവണയും 'നാല് ദിവസത്തെ വർക്ക് വീക്ക്' തിരിച്ചെത്തുമോ? പ്രതീക്ഷയോടെ ജീവനക്കാർ

uae
  •  a day ago
No Image

72 വർഷമായിട്ടും ആർക്കും തകർക്കാനായില്ല; ലോകകപ്പ് ചരിത്രത്തിൽ ആ ടീം കുറിച്ച 'അമാനുഷിക' റെക്കോർഡ്!

Cricket
  •  a day ago
No Image

നഗരവികസനത്തിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഷാർജ; നാല് പ്രധാന മേഖലകളെ സിറ്റികളായി പ്രഖ്യാപിച്ചു

uae
  •  a day ago
No Image

ചരിത്രത്തിലാദ്യം, ബംഗ്ലാ മണ്ണിൽ നാണംകെട്ട് ഓസ്ട്രേലിയ; തകർന്നടിഞ്ഞത് 20 വർഷത്തെ അപൂർവ്വ ലോക റെക്കോർഡ്!

Cricket
  •  a day ago
No Image

ശരീര ഭാരം കുറയ്ക്കാനുള്ള മരുന്നുകൾ സ്തനാർബുദ സാധ്യതയും കുറയ്ക്കുമെന്ന് പഠനം

International
  •  a day ago