HOME
DETAILS

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

  
Web Desk
October 13, 2024 | 4:01 AM

Fraud Uncovered at Cherpulassery Urban Cooperative Bank Fake Loan Issued in CPM Secretarys Name

പാലക്കാട്: ചെര്‍പ്പുളശ്ശേരി സഹകരണ അര്‍ബന്‍ ബാങ്കില്‍ തട്ടിപ്പ് നടന്നെന്ന സ്ഥിരീകരണത്തിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബാങ്കില്‍ നിന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഒരു ബസ്സിന്റെ ആര്‍സി ബുക്ക് അടിസ്ഥാനമാക്കിയാണ് സി.പി.എം വല്ലപ്പുഴ ഗേറ്റ് ബ്രാഞ്ച് സെക്രട്ടറിയായ താഹിറിന്റെ പേരില്‍ വ്യാജ വായ്പ എടുത്തിട്ടുള്ളത്. എന്നാല്‍ താഹിറിന് സ്വന്തമായി ബസ് ഇല്ല. ആര്‍സി ബുക്കിലെ ബസിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പരിശോധിച്ചാല്‍ 2017ല്‍ ഫിറ്റ്‌നസ്സ് തീര്‍ന്ന വാഹനത്തിനാണ് ബാങ്ക് 2020ല്‍ ലോണ്‍ കൊടുത്തതെന്നും വ്യക്തമാകും.

സാക്ഷിയുടെ ഒപ്പും വ്യാജമാണെന്ന് തെളിഞ്ഞതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആ ഒപ്പ് തന്റേതല്ലെന്ന് രേഖകളില്‍ സാക്ഷിയുടെ സ്ഥാനത്ത് പേരുള്ള രവീന്ദ്രന്‍ പറയുന്നു. താഹിറിന്റെ പേരില്‍ 1 ലക്ഷം രൂപയുടെ വ്യാജവായ്പയാണ് എടുത്തത്. സമാനമായി നിരവധി ആളുകള്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.

2020ല്‍ ചെര്‍പ്പുളശ്ശേരി സ്വദേശിയായ അബ്ദുള്‍ അസീസ് എന്ന വ്യക്തി താഹിറിനോട് 5,000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാനായി താഹിറിന്റെ ചെര്‍പ്പുളശ്ശേരി അര്‍ബന്‍ സഹകരണ ബാങ്കിലെ അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ടു. എന്നാല്‍, വിവരങ്ങള്‍ നല്‍കിയ ശേഷം അക്കൗണ്ടിലേക്ക് ഒരുലക്ഷം രൂപയാണ് എത്തിയത്. കടം വാങ്ങിയ തുക എടുത്ത് ബാക്കി പിന്‍വലിച്ച് തനിക്ക് നല്‍കാന്‍ അസീസ് ആവശ്യപ്പെടുകയും താഹിര്‍ 95,000 രൂപ നല്‍കുകയും ചെയ്തിരുന്നു. ഇതായിരുന്നു തട്ടിപ്പിന്റെ ആദ്യഘട്ടം.

രണ്ടു വര്‍ഷത്തിനുശേഷം താഹിറിന് ബാങ്കില്‍നിന്ന് നോട്ടിസ് ലഭിച്ചു. ഒരു ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും പലിശ സഹിതം 1,50,000 തിരിച്ചടയ്ക്കണമെന്നുമായിരുന്നു നോട്ടിസില്‍ ആവശ്യപ്പെട്ടത്. പരാതിയുമായി താഹിര്‍ ബാങ്കിലെത്തുകയും വായ്പ എടുക്കാത്തതിനാല്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് അന്നത്തെ ഡയറക്ടര്‍ താഹിറിന് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍, 2024ല്‍ വീണ്ടും നോട്ടിസ് ലഭിച്ചു. ഇതോടെയാണ് തട്ടിപ്പിനിരയായതെന്ന് താഹിര്‍ തിരിച്ചറിയുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മ്മടത്ത് മൂന്നാം അങ്കത്തിനായി പിണറായി; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Kerala
  •  4 days ago
No Image

എത്തിഹാദിലെ ആധിപത്യം അവസാനിക്കുന്നുവോ? എർലിംഗ് ഹാലാൻഡിന്റെ ഗോൾവേട്ട നിലയ്ക്കാനും സിറ്റിയുടെ തകർച്ചയ്ക്കും പിന്നിലെ കാരണങ്ങൾ: ഒരു വിശകലനം

Football
  •  4 days ago
No Image

വന്‍ ട്വിസ്റ്റ്; സുധാകരന് വഴങ്ങി ഹൈക്കമാന്‍ഡ്, കണ്ണൂരില്‍ മത്സരിക്കും

Kerala
  •  4 days ago
No Image

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില; ഇന്നുമാത്രം ഇടിഞ്ഞത് 2,040 രൂപ

Business
  •  4 days ago
No Image

പ്രാവുകളെ മോഷ്ടിക്കാൻ എത്തിയതെന്ന് സംശയം; 19-കാരനെ ബാറ്റ് കൊണ്ട് അടിച്ചു കൊന്നു

crime
  •  4 days ago
No Image

ടീമിൽ രണ്ട് റസ്സലുകൾ ഉള്ളതുപോലെ; മുംബൈയുടെ കരുത്തിനെക്കുറിച്ച് ഫാഫ് ഡു പ്ലെസിസ്

Cricket
  •  4 days ago
No Image

ആറന്‍മുളയില്‍ കുമ്മനം രാജശേഖരന്‍, കുണ്ടറയില്‍ റോബിന്‍ രാധാകൃഷ്ണന്‍; ബി.ജെ.പി രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്

Kerala
  •  4 days ago
No Image

യു.എസ് പൗരനുൾപ്പെടെ ഏഴു വിദേശികൾ അറസ്റ്റിലായ സംഭവം; അന്ന് ശെയ്ഖ് ഹസീന പറഞ്ഞ സ്വതന്ത്ര ക്രിസ്ത്യൻ രാജ്യമെന്ന സ്വപ്നം

International
  •  4 days ago
No Image

ഉദ്യോഗസ്ഥർക്കെതിരേ എക്‌സൈസ് കമ്മിഷണർ: വാഹനപരിശോധന 'ആർക്കോ വേണ്ടി'; നാലുമണിക്കൂർ വാഹനപരിശോധന നടത്താൻ കർശന നിർദേശം

Kerala
  •  4 days ago
No Image

ദുബൈയില്‍ ഫ്‌ലാറ്റിലെ ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരിക്കെ ചില്ല് പൊട്ടി വീണ് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

uae
  •  4 days ago