HOME
DETAILS

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

  
October 17, 2024 | 6:12 PM

Plan to kill Salman Khan security beefed up again

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ കൊലപ്പെടുത്താനായി 25 ലക്ഷം രൂപയുടെ കരാര്‍ എടുത്തതായി നവി മുംബൈ പൊലിസ്. മഹാരാഷ്ട്രയിലെ പന്‍വേലിലുള്ള ഫാം ഹൗസിന് സമീപം വെച്ച്‌ സല്‍മാനെ കൊലപ്പെടുത്താനാണ് അധോലോക രാജാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം കോണ്‍ട്രാക്‌ട് എറ്റുടുതത്തെന്ന് പൊലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. അഞ്ചുപേരെയാണ് കൃത്യത്തിനായി നിയോഗിച്ചിട്ടുള്ളതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

പാകിസ്ഥാനില്‍ നിന്ന് അത്യാധുനിക ആയുധങ്ങളായ എകെ 47, എകെ 92, എം 16 എന്നിവയും പഞ്ചാബി ഗായകന്‍ സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ തുര്‍ക്കി നിര്‍മിത സിഗാന ആയുധവും വാങ്ങാനാണ് സംഘത്തിൻ്റെ നീക്കം. സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പൂനെ, റായ്ഗഡ്, നവി മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള 18 വയസ്സില്‍ താഴെ പ്രായമുള്ള യുവാക്കളെ അക്രമി സംഘം വാടകയ്ക്ക് എടുത്തതായും പൊലിസ് അറിയിച്ചു.

60 മുതല്‍ 70 വരെ ആളുകളാണ് സല്‍മാന്‍ ഖാന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരുന്നത്. സല്‍മാന്റെ ബാന്ദ്രയിലെ വീട്, പന്‍വേല്‍ ഫാംഹൗസ്, ഗോരേഗാവ് ഫിലിം സിറ്റി എന്നിവിടങ്ങളിലാണ് പ്രധാനമായും താരത്തിന്റെ നീക്കങ്ങൾ നീരിക്ഷിക്കുന്നത്. സല്‍മാന്‍ ഖാനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് 2023 ഓഗസ്റ്റിനും 2024 ഏപ്രിലിനും ഇടയിലാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

ഹരിയാനയിലെ പാനിപ്പത്തില്‍ നിന്ന് അറസ്റ്റിലായ സുഖ, ഷാര്‍പ്പ് ഷൂട്ടര്‍ അജയ് കശ്യപ്, മറ്റു നാലുപേര്‍ എന്നിവര്‍ ഗൂഢാലോച സംഘത്തിൽ ഉള്‍പ്പെട്ടിട്ടുണ്ട്. നടന്റെ കനത്ത സുരക്ഷയും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും മൂലം കൃത്യം നടത്താന്‍ അത്യാധുനിക ആയുധങ്ങള്‍ വേണ്ടി വരുമെന്നാണ് കൊലയാളി സംഘം കണക്ക് കൂട്ടിയിരിക്കുന്നത്. എകെ 47 അടക്കമുള്ള ആയുധങ്ങള്‍ എത്തിക്കുന്നതിനായി സുഖ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ആയുധ വ്യാപാരി ഡോഗറുമായി വീഡിയോ കോളിലൂടെ ബന്ധപ്പെട്ടു.

ആയുധങ്ങള്‍ നല്‍കാന്‍ ഡോഗര്‍ സമ്മതിച്ചു. 50 ശതമാനം അഡ്വാന്‍സ് നല്‍കാമെന്നും, ബാക്കി തുക ഇന്ത്യയില്‍ ആയുധങ്ങള്‍ എത്തിയശേഷം നല്‍കാമെന്നുമാണ് ധാരണയിലെത്തിയത്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാ നേതാവ് ഗോള്‍ഡി ബ്രാര്‍, ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി എന്നിവരുടെ നിര്‍ദേശങ്ങള്‍ക്ക് കാത്തിരിക്കുകയാണ് ഷൂട്ടര്‍മാര്‍. നടനെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം കന്യാകുമാരിയില്‍ ഒത്തുകൂടാനും അവിടെ നിന്ന് ബോട്ടില്‍ ശ്രീലങ്കയിലേക്ക് കടക്കാനുമാണ് അക്രമികള്‍ പദ്ധതിയിട്ടതെന്നും കുറ്റപത്രത്തില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസി നിയമനത്തിൽ സമവായം: ഗവർണറുടെ നിർദ്ദേശം അംഗീകരിച്ചു; സജി ഗോപിനാഥ് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വിസി, സിസ തോമസ് കെടിയു വിസി

Kerala
  •  8 days ago
No Image

തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ; ദുരൂഹത

Kerala
  •  8 days ago
No Image

എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി; എസിപി രത്‌നകുമാറിനെതിരെ ഗുരുതര ആരോപണം

Kerala
  •  8 days ago
No Image

ശബരിമല സ്വർണക്കൊള്ള: മുൻകൂർ ജാമ്യം തേടി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രിം കോടതിയിൽ

Kerala
  •  8 days ago
No Image

2026 ജനുവരി മുതൽ ഒറ്റത്തവണ ഉപയോ​ഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കാൻ യുഎഇ; ഒഴിവാക്കുന്നത് എന്തെല്ലാം?

uae
  •  8 days ago
No Image

ജഡേജയുടെ പിൻഗാമി? 30 ലക്ഷത്തിൽ നിന്ന് 14.20 കോടിയിലേക്ക്; പ്രശാന്ത് വീറിനെ സ്വന്തമാക്കിയ ചെന്നൈയുടെ ലക്ഷ്യമിത്

Cricket
  •  8 days ago
No Image

പരിശീലനത്തിനിടെ വൈകല്യം സംഭവിച്ച സൈനികർക്ക് ആശ്വാസം: പുനരധിവാസ പദ്ധതി ആറാഴ്ചയ്ക്കകം സമർപ്പിക്കാൻ കേന്ദ്രത്തോട് സുപ്രിം കോടതി

National
  •  8 days ago
No Image

ജീവിച്ചിരിക്കെ 'മരണം' രേഖപ്പെടുത്തി: വോട്ടർ പട്ടികയിൽ നിന്നും, എസ്ഐആറിൽ നിന്നും പുറത്തായി റിട്ട. പ്രൊഫസർ; കളക്ടർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം

Kerala
  •  8 days ago
No Image

ബോണ്ടി ബീച്ച് വെടിവയ്പ്പിലെ പ്രതി ഹൈദരാബാദ് സ്വദേശി; ആസ്ത്രേലിയയിലേക്ക് പോയത് 27 വർഷം മുമ്പ്

International
  •  8 days ago
No Image

'എന്താണ് വിശേഷം, സുഖമാണോ?': ബസ്സിൽ കയറിയ യാത്രക്കാരനെ കണ്ട് ഞെട്ടി ഡ്രൈവറും മറ്റുള്ളവരും; വീഡിയോ

uae
  •  8 days ago