HOME
DETAILS

ഹൈടെക്കിലും കോളജ് സ്‌കോളർഷിപ്പുകൾ ഓഫ്‌ലൈനിലേക്ക്

  
October 25, 2024 | 3:18 AM

College Scholarships in Hi-Tech and Offline

നിലമ്പൂർ: കഴിഞ്ഞ വർഷം വരെ ഓൺലൈൻ വഴി നൽകിയിരുന്ന മുഴുവൻ സ്‌കോളർഷിപ്പുകളും ഓഫ് ലൈനിലേക്ക് മാറ്റി കോളജ് വിദ്യാഭ്യാസ വകുപ്പ്. ഐ.ടി യുഗത്തിൽ സ്‌കോളർഷിപ്പുകൾ  എല്ലാം ഓൺലൈനിലേക്ക് മാറിയെങ്കിലും ഈ അധ്യയന വർഷം വരെ ഓൺലൈനായി സമർപ്പിച്ച ബിരുദ വിദ്യാർഥികൾക്കുള്ള സ്‌റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, ഭിന്നശേഷി സൗഹൃദ സ്‌കോളർഷിപ്പ്, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കുള്ള ആസ്‌പെയർ സ്‌കോളർഷിപ്പ് എന്നിവ ഓഫ്‌ ലൈനായാണ് അപേക്ഷിക്കേണ്ടത്. 

ഗൂഗിൾഫോം നൽകിയ ശേഷം പ്രത്യേക ഫോർമാറ്റിലുള്ള അപേക്ഷാ ഫോറം പ്രിന്റെടുത്ത് കോളജ് മേധാവികൾക്ക് ഈ മാസം 31നകം സമർപ്പിക്കാനാണ് നിർദേശം. വിദ്യാർഥികളുടെ അപേക്ഷകളും രേഖകളും സ്ഥാപന മേധാവി പരിശോധിച്ച് ആസ്‌പെയർ ആണെങ്കിൽ നവംബർ അഞ്ചിനകവും, സ്‌റ്റേറ്റ് മെറിറ്റ് 11നകവും കോളജ് വിദ്യാഭ്യാസ വകുപ്പ് സ്‌കോളർഷിപ്പ് കാര്യാലയത്തിലേക്ക് തപാൽ വഴി അയക്കണം.

 ഇത് ജീവനക്കാർക്കും പ്രിൻസിപ്പൽമാർക്കും ഇരട്ടി ദുരിതമാണ്. മുമ്പ് അപേക്ഷകൾ പരിശോധിച്ച് ഓൺലൈൻ വഴി തന്നെ അംഗീകാരം നൽകുകയായിരുന്നു. മാത്രമല്ല ഒരു വിദ്യാർഥി ഒന്നിലധികം സ്‌കോളർഷിപ്പ് തുകകൾ വാങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാനും എളുപ്പമായിരുന്നു. എസ്.എസ്.എൽ.സി രജിസ്റ്റർ നമ്പർ, ആധാർ എന്നിവ അടിസ്ഥാനമാക്കിയാണ് മുൻ വർഷങ്ങളിൽ ഓൺലൈൻ വഴി സ്‌കോളർഷിപ്പുകൾ രജിസ്‌ട്രേഷൻ നടത്തിയിരുന്നത്.

ഒരു തവണ രജിസ്റ്റർ ചെയ്ത വിദ്യാർഥിക്ക് മറ്റു പല സ്‌കോളർഷിപ്പുകൾക്കും അപേക്ഷിക്കുന്നതിന് ഒരൊറ്റ ഐ.ഡി ആണ് അനുവദിച്ചിരുന്നത്. ഇതും സ്‌കോളർഷിപ്പ് ചെയ്യാൻ എളുപ്പമായിരുന്നു. കേന്ദ്ര സർക്കാറിന്റെ സെൻട്രൽ സെക്ടർ, ഭിന്നശേഷി, ബിരുദാനന്തര ബിരുദ സ്‌കോളർഷിപ്പുകൾ എല്ലാം ഓൺലൈനാണ് എന്നിരിക്കേ സംസ്ഥാന സർക്കാർ ഈ അധ്യയന വർഷം ഓഫ്‌ലൈൻ ആക്കിയതിന് വ്യക്തമായ മറുപടി നൽകാനും അധികൃതർക്ക് സാധിക്കുന്നി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുൺ ചക്രവർത്തിയുടെ പരിക്ക് വിവാദത്തിൽ; ഐപിഎൽ സമയത്ത് ഫ്രാഞ്ചൈസികളുടെ തീരുമാനങ്ങളിൽ ബിസിസിഐക്ക് ഇടപെടാനാകില്ലെന്ന് സെക്രട്ടറി ദേവജിത് സൈകിയ

Cricket
  •  6 days ago
No Image

വെറും 4 ദിവസം കൊണ്ട് 33 ലക്ഷം ഫോളോവേഴ്‌സ്! എന്താണ് സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി'? പിന്നിൽ ഒരു 30 കാരൻ!

National
  •  6 days ago
No Image

മദ്യപാനം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

crime
  •  6 days ago
No Image

തലസ്ഥാനത്തെ ബീച്ചിൽ ഗുണ്ടാവിളയാട്ടം; വിനോദസഞ്ചാരികളായ കുടുംബത്തെ പ്ലാസ്റ്റിക് കസേരകൊണ്ട് തല്ലിച്ചതച്ചു, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

crime
  •  6 days ago
No Image

'ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മകനെ അപമാനിച്ചു'; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു. പ്രതിഭ; പാര്‍ട്ടിയുടെ അനുമതി തേടി

Kerala
  •  6 days ago
No Image

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

National
  •  6 days ago
No Image

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ധനമന്ത്രി നിർമല സീതാരാമനെ കാണാനില്ലെന്ന പരിഹാസവുമായി കോൺഗ്രസ്

National
  •  6 days ago
No Image

22 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്‌സണലിന് പ്രീമിയർ ലീഗ് കിരീടം, പെപ് യുഗം അവസാനിക്കുന്നു!

Football
  •  6 days ago
No Image

പയ്യോളിയിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ

Kerala
  •  6 days ago
No Image

മൂന്ന് കളി, മൂന്ന് ക്യാപ്റ്റൻ! ക്രിസ് ഗെയ്‌ലടിച്ച് നാണംകെടുത്തിയ പൂനെയുടെ ആ അപൂർവ റെക്കോഡ് ഇനി മുംബൈയ്ക്കും

Cricket
  •  6 days ago