
യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

അബൂദബി: യുഎഇയില്‍ ആറ് നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രമെന്ന് മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. ജോലിക്കിടെ മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്തെന്ന് തെളിയുക, ധാര്‍മികതയ്ക്കു നിരക്കാത്ത കുറ്റം ചെയ്യുക, ജോലിയില്‍നിന്ന് അകാരണമായി വിട്ടുനില്‍ക്കുക, തൊഴിലുടമയെയോ കുടുംബത്തെയോ ആക്രമിക്കുക, ജോലിസ്ഥലത്തിന്റെ ചിത്രമോ ദൃശ്യമോ പ്രചരിപ്പിക്കുക, തുടര്‍ച്ചയായി 10 ദിവസമോ ഇടവിട്ട് 15 ദിവസങ്ങളോ ജോലിക്ക് എത്താതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളില്‍ പെട്ടവര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റിന് ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടതായി വരും.
ഇളവുള്ളവര്‍
തൊഴില്‍ ബന്ധം പുനഃസ്ഥാപിക്കാന്‍ തൊഴിലുടമ സമ്മതിക്കുക, തൊഴിലാളിക്കെതിരായ ആരോപണം തെറ്റാണെന്ന് തെളിയുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഒരു വര്‍ഷം തികയും മുന്‍പുതന്നെ വീട്ടുജോലിക്കാരെ തിരിച്ചുകൊണ്ടുവരാമെന്നും ഇക്കാര്യം തെളിവുസഹിതം ബോധ്യപ്പെടുത്തണമെന്നും മന്ത്രാലയം അറിയിച്ചു.
വാര്‍ഷികാവധി
വീട്ടുജോലിക്കാരന് വര്‍ഷത്തില്‍ 30 ദിവസം പൂര്‍ണ ശമ്പളത്തോടെ അവധിക്ക് അര്‍ഹതയുണ്ട്. സേവന കാലയളവ് ഒരു വര്‍ഷത്തില്‍ താഴെയും 6 മാസത്തില്‍ കൂടുതലുമാണെങ്കില്‍ എല്ലാ മാസവും 2 ദിവസം അവധി ലഭിക്കും. എപ്പോഴാണ് വാര്‍ഷിക അവധി എടുക്കേണ്ടതെന്നും അത് ഒറ്റത്തവണയായോ 2 തവണകളായാണോ എടുക്കേണ്ടതെന്ന് നിശ്ചയിക്കാനുള്ള അവകാശവും തൊഴിലുടമയ്ക്കുണ്ട്. തുടര്‍ച്ചയായി 8 മണിക്കൂര്‍ ജോലി ചെയ്യുന്ന വീട്ടുജോലിക്കാരന് 12 മണിക്കൂറില്‍ കുറയാത്ത ദൈനംദിന വിശ്രമത്തിനും അര്‍ഹതയുണ്ട്.
വീട്ടുജോലിക്കാരുടെയും തൊഴില്‍ ഉടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണ് യുഎഇയിലെ ഗാര്‍ഹിക തൊഴിലാളി നിയമം. റിക്രൂട്മെന്റ്, വേതനം, താമസം, ചികിത്സ, ഭക്ഷണം, യാത്ര, അവധി, ഓവര്‍ടൈം, സേവനാന്തര ആനുകൂല്യം തുടങ്ങി തൊഴിലാളികളുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിയമം, തൊഴില്‍ തര്‍ക്കവും വീസ/റിക്രൂട്ടിങ് തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനും സഹായകമാണ്. കൂടാതെ 18 വയസ്സിന് താഴെയുള്ളവരെ ജോലിക്ക് നിയോഗിക്കാന്‍ പാടില്ല.
വീസയ്ക്കോ യാത്ര ടിക്കറ്റിനോ വേണ്ടി ഏജന്റിനോ തൊഴിലുടമയ്ക്കോ ഇടനിലക്കാര്‍ക്കോ പണം നല്‍കരുതെന്ന് ഓര്‍മിപ്പിച്ച മന്ത്രാലയം, വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളോ ലഭിച്ചില്ലെങ്കില്‍ തിരിച്ചയയ്ക്കാന്‍ ആവശ്യപ്പെടാമെന്നും അറിയിച്ചു. തൊഴിലുടമ വീട്ടുജോലിക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പിടിച്ചുവയ്ക്കാന്‍ പാടില്ല. പാസ്പോര്‍ട്ട്, എമിറേറ്റ്സ് ഐഡി തുടങ്ങിയ വ്യക്തിഗത രേഖകള്‍ സൂക്ഷിക്കേണ്ടത് തൊഴിലാളികളാണ്. വീട്ടുജോലിക്കാരോട് മാന്യമായി പെരുമാറണം. അവരെ അക്രമിക്കരുത്. തൊഴിലാളിക്കു കൃത്യമായി വേതനം നല്‍കണം. അതേസമയം കരാര്‍ പ്രകാരം ജോലിയില്‍ വീഴ്ച വരുത്തുന്ന തൊഴിലാളിക്കെതിരെയും നടപടിയുണ്ടാകും. ന്യായമായ കാരണമില്ലാതെ ജോലി നിര്‍ത്തരുത്. ജോലി സ്ഥലത്തെ സ്വകാര്യത മാനിക്കുകയും തൊഴിലുടമയുടെ സ്വത്ത്, ഉപകരണങ്ങള്‍ എന്നിവ സംരക്ഷിക്കണം. പുറത്തു പോയി ജോലി ചെയ്യാന്‍ പാടില്ല. ഒളിച്ചോടാന്‍ പ്രേരിപ്പിക്കുക, അഭയം നല്‍കുക, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ഗാര്‍ഹിക തൊഴിലാളികളെ ഉപയോഗിക്കുക എന്നീ കുറ്റകൃത്യങ്ങള്‍ക്കു 2 ലക്ഷം ദിര്‍ഹം വരെ പിഴയീടാക്കും.
The UAE has introduced a new work permit allowing domestic workers who fled abusive situations to re-enter the workforce after one year. This initiative aims to protect vulnerable individuals and promote labour rights.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സാഹിത്യനൊബേല്‍: ഹംഗേറിയന്‍ സാഹിത്യകാരന് ലാസ്ലോ ക്രാസ്നഹോര്‍ക്കൈയ്ക്ക് പുരസ്കാരം
International
• 19 hours ago
ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽ നിന്ന് റിങ്കു സിങ്ങിന് ഭീഷണി; അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് മൂന്ന് സന്ദേശങ്ങൾ
crime
• 20 hours ago
സ്റ്റീല്‍ കമ്പനിയില്‍നിന്ന് തോക്കുചൂണ്ടി 80 ലക്ഷം കവര്‍ന്ന സംഭവം; അഞ്ച് പേര് പിടിയില്‍
Kerala
• 20 hours ago
നടൻ പവൻ സിങ്ങിനെതിരെ ഭാര്യയുടെ ഗുരുതര ആരോപണങ്ങൾ: ഗർഭഛിദ്ര ഗുളികകൾ നൽകി, ക്രൂരപീഡനം, 25 ഉറക്കഗുളികൾ വരെ നിർബന്ധിച്ച് കഴിപ്പിച്ചു
crime
• 20 hours ago
ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ്.ബി പോസ്റ്റിന് കമന്റിട്ടു; മുന്‍ നേതാവിന് ക്രൂരമര്‍ദ്ദനം
Kerala
• 20 hours ago
ഷാർജ ബുക്ക് ഫെയർ നവംബർ 5 മുതൽ 16 വരെ; സന്ദർശകരെ കാത്തിരിക്കുന്നത് നിരവധി പുത്തൻ ആകർഷണങ്ങൾ
uae
• 21 hours ago
വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍; സൈനിക ടാങ്കുകള്‍ പിന്‍വാങ്ങിത്തുടങ്ങി, പിന്‍വാങ്ങുന്നിതിനിടേയും ഫലസ്തീനികള്‍ക്ക് നേരെ അതിക്രമം
International
• 21 hours ago
ദുബൈ ബസ് ഓൺ ഡിമാൻഡ്; എവിടെയെല്ലാം സേവനം ലഭിക്കും, സമയക്രമം, നിരക്ക് തുടങ്ങിയ വിവരങ്ങൾ; കൂടുതലറിയാം
uae
• 21 hours ago
'ഇത് നിങ്ങളുടെ ത്യാഗത്തിന്റെ ഫലമാണ്, രണ്ട് വര്‍ഷം ഒരു ജനതയെ വംശഹത്യ ചെയ്തിട്ടും നേടാന്‍ കഴിയാത്തത് ചര്‍ച്ചയിലൂടെ കരസ്ഥമാക്കാമെന്ന് അവര്‍ കരുതി, എന്നാല്‍ അവര്‍ ഇവിടേയും തോറ്റു' ഗസ്സന്‍ ജനതക്ക് ഹമാസിന്റെ സന്ദേശം
International
• 21 hours ago
2026 മുതൽ ജിടെക്സ് ഗ്ലോബൽ എക്സിബിഷന് പുതിയ വേദി; അടുത്ത എക്സിബിഷൻ എക്സ്പോ സിറ്റി ദുബൈയിൽ നടക്കും
uae
• a day ago
കോഴിക്കോട് ഡോക്ടറുടെ വീട്ടില്‍ നിന്ന് 45 പവന് സ്വര്‍ണം കവര്‍ന്ന പ്രതിയെ പിടികൂടി - പശ്ചിമബംഗാള്‍ സ്വദേശിയാണ്
Kerala
• a day ago
ഫോർബ്സ് ഔദ്യോഗിക ഇന്ത്യൻ സമ്പന്ന പട്ടിക പുറത്ത് ; വ്യക്തിഗത സമ്പന്നരിൽ മുകേഷ് അംബാനി ഒന്നാമത്, മലയാളികളിൽ എം എ യൂസഫലി
uae
• a day ago
'രണ്ട് കൈയ്യും ഇല്ലാത്ത ഒരാള്‍ ചന്തിയില്‍ ഒരു ഉറുമ്പ് കയറിയാല്‍ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന്'; ഭിന്നശേഷിക്കാരെ അപമാനിച്ച് പി.പി ചിത്തരഞ്ജന്
Kerala
• a day ago
വെടിനിര്‍ത്തല്‍ അംഗീകരിച്ച ശേഷവും ഗസ്സയില്‍ ഇസ്റാഈല്‍ ആക്രമണം; അധിനിവേശ വെസ്റ്റ് ബാങ്കില്‍ 9 ഫലസ്തീനികള്‍ അറസ്റ്റില്‍
International
• a day ago
ഗസ്സയിലെ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ; നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനമെന്ന് നരേന്ദ്ര മോദി
National
• a day ago
തലച്ചോറിലെ കാന്‍സറിന് ശ്വാസകോശ കാന്‍സറിനുള്ള മരുന്ന് നല്കി; തിരുവനന്തപുരം ആര്.സി.സിയില്‍ ഗുരുതര ചികിത്സാപിഴവ്
Kerala
• a day ago
ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിൽ വാഹനാപകടം; എട്ട് പേർ മരിച്ചു, രണ്ട് പേർക്ക് പരുക്ക്
uae
• a day ago
നാലാം ദിനവും സഭ 'പാളി'; സ്പീക്കറുടെ ഡയസിലേക്ക് കയറാൻ പ്രതിപക്ഷ ശ്രമം; വാച്ച് ആൻഡ് വാർഡുമായി കയ്യാങ്കളി, പിന്നാലെ ബഹിഷ്കരണം
Kerala
• a day ago
യു-ടേണുകളിലും, എക്സിറ്റുകളിലും ഓവർടേക്ക് ചെയ്താൽ കനത്ത പിഴ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• a day ago
കണ്ണൂരില്‍ അര്‍ധരാത്രിയില്‍ സ്ഫോടനം; വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു; പിന്നില്‍ ബി.ജെ.പിയെന്ന് ആരോപണം
Kerala
• a day ago
മോഷണക്കുറ്റം ആരോപിച്ച് അയല്‍വാസിയുടെ മര്‍ദനമേറ്റ് കുഴഞ്ഞുവീണു 49കാരന് മരിച്ചു; രണ്ടു പേര് കസ്റ്റഡിയില്‍
Kerala
• a day ago