HOME
DETAILS

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

  
October 25, 2024 | 4:59 AM

UAEs New Work Permit for Abuse Survivors

അബൂദബി: യുഎഇയില്‍ ആറ് നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രമെന്ന് മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. ജോലിക്കിടെ മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്‌തെന്ന് തെളിയുക, ധാര്‍മികതയ്ക്കു നിരക്കാത്ത കുറ്റം ചെയ്യുക, ജോലിയില്‍നിന്ന് അകാരണമായി വിട്ടുനില്‍ക്കുക, തൊഴിലുടമയെയോ കുടുംബത്തെയോ ആക്രമിക്കുക, ജോലിസ്ഥലത്തിന്റെ ചിത്രമോ ദൃശ്യമോ പ്രചരിപ്പിക്കുക, തുടര്‍ച്ചയായി 10 ദിവസമോ ഇടവിട്ട് 15 ദിവസങ്ങളോ ജോലിക്ക് എത്താതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളില്‍ പെട്ടവര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റിന് ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടതായി വരും.

ഇളവുള്ളവര്‍ 
തൊഴില്‍ ബന്ധം പുനഃസ്ഥാപിക്കാന്‍ തൊഴിലുടമ സമ്മതിക്കുക, തൊഴിലാളിക്കെതിരായ ആരോപണം തെറ്റാണെന്ന് തെളിയുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഒരു വര്‍ഷം തികയും മുന്‍പുതന്നെ വീട്ടുജോലിക്കാരെ തിരിച്ചുകൊണ്ടുവരാമെന്നും ഇക്കാര്യം തെളിവുസഹിതം ബോധ്യപ്പെടുത്തണമെന്നും മന്ത്രാലയം അറിയിച്ചു.

വാര്‍ഷികാവധി 
വീട്ടുജോലിക്കാരന് വര്‍ഷത്തില്‍ 30 ദിവസം പൂര്‍ണ ശമ്പളത്തോടെ അവധിക്ക് അര്‍ഹതയുണ്ട്. സേവന കാലയളവ് ഒരു വര്‍ഷത്തില്‍ താഴെയും 6 മാസത്തില്‍ കൂടുതലുമാണെങ്കില്‍ എല്ലാ മാസവും 2 ദിവസം അവധി ലഭിക്കും. എപ്പോഴാണ് വാര്‍ഷിക അവധി എടുക്കേണ്ടതെന്നും അത് ഒറ്റത്തവണയായോ 2 തവണകളായാണോ എടുക്കേണ്ടതെന്ന് നിശ്ചയിക്കാനുള്ള അവകാശവും തൊഴിലുടമയ്ക്കുണ്ട്. തുടര്‍ച്ചയായി 8 മണിക്കൂര്‍ ജോലി ചെയ്യുന്ന വീട്ടുജോലിക്കാരന് 12 മണിക്കൂറില്‍ കുറയാത്ത ദൈനംദിന വിശ്രമത്തിനും അര്‍ഹതയുണ്ട്. 

വീട്ടുജോലിക്കാരുടെയും തൊഴില്‍ ഉടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണ് യുഎഇയിലെ ഗാര്‍ഹിക തൊഴിലാളി നിയമം. റിക്രൂട്‌മെന്റ്, വേതനം, താമസം, ചികിത്സ, ഭക്ഷണം, യാത്ര, അവധി, ഓവര്‍ടൈം, സേവനാന്തര ആനുകൂല്യം തുടങ്ങി തൊഴിലാളികളുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിയമം, തൊഴില്‍ തര്‍ക്കവും വീസ/റിക്രൂട്ടിങ് തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനും സഹായകമാണ്. കൂടാതെ 18 വയസ്സിന് താഴെയുള്ളവരെ ജോലിക്ക് നിയോഗിക്കാന്‍ പാടില്ല.

വീസയ്‌ക്കോ യാത്ര ടിക്കറ്റിനോ വേണ്ടി ഏജന്റിനോ തൊഴിലുടമയ്‌ക്കോ ഇടനിലക്കാര്‍ക്കോ പണം നല്‍കരുതെന്ന് ഓര്‍മിപ്പിച്ച മന്ത്രാലയം, വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളോ ലഭിച്ചില്ലെങ്കില്‍ തിരിച്ചയയ്ക്കാന്‍ ആവശ്യപ്പെടാമെന്നും അറിയിച്ചു. തൊഴിലുടമ വീട്ടുജോലിക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പിടിച്ചുവയ്ക്കാന്‍ പാടില്ല. പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി തുടങ്ങിയ വ്യക്തിഗത രേഖകള്‍ സൂക്ഷിക്കേണ്ടത് തൊഴിലാളികളാണ്. വീട്ടുജോലിക്കാരോട് മാന്യമായി പെരുമാറണം. അവരെ അക്രമിക്കരുത്. തൊഴിലാളിക്കു കൃത്യമായി വേതനം നല്‍കണം. അതേസമയം കരാര്‍ പ്രകാരം ജോലിയില്‍ വീഴ്ച വരുത്തുന്ന തൊഴിലാളിക്കെതിരെയും നടപടിയുണ്ടാകും. ന്യായമായ കാരണമില്ലാതെ ജോലി നിര്‍ത്തരുത്. ജോലി സ്ഥലത്തെ സ്വകാര്യത മാനിക്കുകയും തൊഴിലുടമയുടെ സ്വത്ത്, ഉപകരണങ്ങള്‍ എന്നിവ സംരക്ഷിക്കണം. പുറത്തു പോയി ജോലി ചെയ്യാന്‍ പാടില്ല. ഒളിച്ചോടാന്‍ പ്രേരിപ്പിക്കുക, അഭയം നല്‍കുക, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ഗാര്‍ഹിക തൊഴിലാളികളെ ഉപയോഗിക്കുക എന്നീ കുറ്റകൃത്യങ്ങള്‍ക്കു 2 ലക്ഷം ദിര്‍ഹം വരെ പിഴയീടാക്കും.

The UAE has introduced a new work permit allowing domestic workers who fled abusive situations to re-enter the workforce after one year. This initiative aims to protect vulnerable individuals and promote labour rights.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹന പരിശോധനയ്ക്കിടെ എസ്.ഐയെ സ്കൂട്ടറിടിച്ച് വീഴ്ത്തി; യുവാവ് കടന്നുകളഞ്ഞു, അന്വേഷണം ഊർജിതം

crime
  •  3 days ago
No Image

പ്രാദേശിക വിഷയങ്ങള്‍ വിലയിരുത്തി; അറബ് അംബാസഡര്‍മാരുമായി ഒമാന്‍ കൂടിക്കാഴ്ച

oman
  •  3 days ago
No Image

ഇ-മെയിൽ കിട്ടിയാൽ എസ്ഐടി രൂപീകരിക്കുന്ന സർക്കാർ, സ്വന്തം മന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടിയെടുത്തു; മുഖ്യമന്ത്രി മറുപടി പറയണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Kerala
  •  3 days ago
No Image

നിയന്ത്രണം വിട്ട കാർ വീട്ടു മുറ്റത്തേക്ക് മറിഞ്ഞു; ഉള്ളിൽ കഞ്ചാവ് പൊതികൾ, യുവാവ് ഓടി രക്ഷപ്പെട്ടു

crime
  •  3 days ago
No Image

റീൽസ് 'വൈറലായി', പിന്നാലെ കേസുമായി; ട്രെയിനിൽ ഡാൻസ് കളിച്ച യുവാക്കൾക്കെതിരെ റെയിൽവേ പൊലിസ് ആക്ട് പ്രകാരം കേസ്

Kerala
  •  3 days ago
No Image

'മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുക?': രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

Kerala
  •  3 days ago
No Image

"ആരായാലും സ്ത്രീകളോട് മാന്യത വേണം, ​ഗണേഷിന്റെ ഭാര്യക്ക് പരാതിയുണ്ടെങ്കിൽ മുഖ്യമന്ത്രിയെ തന്നെ വിളിക്കാമായിരുന്നു"; ഗണേഷ് കുമാർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി ആർ. ബിന്ദു

Kerala
  •  3 days ago
No Image

കരൂർ ദുരന്തത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി നിർണ്ണായക നീക്കം; നടൻ വിജയ് നാളെ സിബിഐക്ക് മുന്നിൽ

National
  •  3 days ago
No Image

കണ്ണൂരില്‍ മത്സരിക്കും; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കെ.സുധാകരന്‍

Kerala
  •  3 days ago
No Image

വിവാദങ്ങള്‍ക്ക് പിന്നാലെ മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരേ ഡി.ജി.പിക്ക് പരാതി

Kerala
  •  3 days ago